ഗൾഫിലെ ജോലി നഷ്ടമായതോടെ ആശാരിപ്പണി ചെയ്ത് മകളുടെ പഠന സ്വപ്നങ്ങളും കടങ്ങളും വീട്ടാൻ ചന്ദ്രന്റെ പെടാപ്പാട്; 40 ലക്ഷത്തിന് വീട് വാങ്ങാമെന്ന് പറഞ്ഞ ഇടനിലക്കാർ അവസാനം പറഞ്ഞത് 24 ലക്ഷം രൂപ നൽകാമെന്ന്; എങ്ങനേയും കടം തീർക്കാൻ ഈ തുക സമ്മതിച്ചിട്ടും വീണ്ടും വില പേശൽ; നെയ്യാറ്റിൻകര വൈഷ്ണവിയിലെ ലേഖയുടേയും മകളുടേയും ആത്മഹത്യ ചർച്ചയാക്കുന്നതും തട്ടിപ്പ് സംഘങ്ങളിലേക്ക്; കാനറാ ബാങ്ക് ശ്രമിച്ചത് പാവങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന മാഫിയകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: ലോണിൽ പെടുന്ന വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന ഇടനിലക്കാർ കേരളത്തിൽ ഉടനീളം സജീവമാണ്. വസ്തു വിൽക്കുന്നവരുടെ അത്യാവശ്യം മനസ്സിലാക്കി വില ഇടിച്ച് നേട്ടം കൊയ്യുന്നവർ. ഇത്തരം മാഫിയകൾ ചുളുവിലയ്ക്ക് പാവങ്ങളിൽ നിന്ന് വസ്തു തട്ടിച്ചെടുക്കും. അതിന് ശേഷം മോഹ വിലയ്ക്ക് വിറ്റ് ലാഭവും ഉണ്ടാക്കും. ആത്മഹത്യാ മുനമ്പിൽ കുടുംബങ്ങളെ എത്തിച്ചാണ് ഈ കള്ളക്കളി നടത്തുക. ഇവരും നെയ്യാറ്റിൻകരയിൽ സജീവമായിരുന്നു. നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജീവനൊടുക്കാൻ കാരണക്കാരായവരിൽ പ്രധാനികൾ വസ്തുകച്ചവടത്തിലെ ഇടനിലക്കാർ ആണ്. ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് ഇവർ. പലപ്പോഴും ഇടനിലക്കാർക്ക് വേണ്ടി കൂടിയാണ് ബാങ്കുകൾ കുടുംബത്തെ സമ്മർദ്ദത്തിലാക്കുക. ഇത്തരം സമ്മർദ്ദമാണ് നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട 'വൈഷ്ണവി'യിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യും ആത്മഹത്യ ചെയ്യാൻ കാരണമായത്.
വായ്പകുടിശ്ശിക തീർക്കാൻ ഒരു വർഷംമുമ്പ് തുടങ്ങിയ ചന്ദ്രന്റെ ശ്രമം ഇടനിലക്കാരിൽ എത്തിയിരുന്നു. ബാങ്കിൽ നിന്ന് വിവരം ലഭിച്ചായിരുന്നു ഇവരുടെ ഇടപെടൽ. 40 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനം ഇടനിലക്കാർ എത്തിച്ചത് 24 ലക്ഷത്തിൽ. ഈ തുകയും അവസാനനിമിഷംവരെ നൽകാത്തതിനെത്തുടർന്നാണ് രണ്ടുപേർക്കും ജീവനൊടുക്കേണ്ടിവന്നത്. 24 ലക്ഷത്തിൽ നിന്നും വില താഴ്ത്താനുള്ള നടപടിയായിരുന്നു ഇതിന് കാരണം, 15 വർഷംമുമ്പാണ് ചന്ദ്രൻ വായ്പയെടുത്തത്. ദുബായിൽ കൂലിപ്പണിക്കാരനായ ചന്ദ്രൻ ആകെയുള്ള സമ്പാദ്യമായ പത്ത് സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. വീടുവെച്ചെങ്കിലും സാമ്പത്തികബാധ്യത കാരണം പണി പൂർത്തിയാക്കിയുമില്ല. കുടിശ്ശിക അടയ്ക്കാനായി ബാങ്കിൽനിന്ന് നോട്ടീസ് കിട്ടിയിരുന്നു. കുടിശ്ശിക വർധിക്കുമ്പോൾ ഒരുമിച്ച് കുറെ പണമടയ്ക്കുമായിരുന്നു. എട്ടുലക്ഷം രൂപ പലപ്പോഴായി അടച്ചു. എന്നിട്ടും ആറേമുക്കാൽ ലക്ഷം കുടിശ്ശികവന്നു. ഇതോടെ ജപ്തി നടപടി ബാങ്ക് തുടങ്ങി. ഇതിനൊപ്പം ഇടനിലക്കാരും എഥ്തി.
ഒന്നരമാസംമുന്പ് വീണ്ടും ജപ്തിനോട്ടീസ് എത്തി. എന്നാൽ, നാട്ടുകാർ ജപ്തി തടസ്സപ്പെടുത്തി. ഒന്നരമാസത്തിനകം കുടിശ്ശിക തീർക്കണമെന്ന് ബാങ്കുകാർ പുതിയ ഉപാധിവെച്ചു. ചൊവ്വാഴ്ച രാവിലെ ബാങ്കിൽനിന്നും ചന്ദ്രന് വിളിയെത്തി, ഉച്ചയ്ക്കകം പണമടച്ചില്ലെങ്കിൽ വീട് ജപ്തിചെയ്യുമെന്ന് അറിയിച്ചു. ഇതോടെയാണ് ലേഖയും മകളും ആത്മഹത്യ ചെയ്തതും. കുടിശ്ശിക വർധിച്ചതോടെ ഒരു വർഷംമുമ്പാണ് ചന്ദ്രനും കുടുംബവും വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. ഒരു വർഷംമുമ്പ് 40 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങാമെന്നാണ് ഇടനിലക്കാർ പറഞ്ഞിരുന്നത്. വായ്പാ കുടിശ്ശിക തീർത്ത് ബാക്കി പണത്തിന് കുറഞ്ഞവിലയ്ക്ക് മറ്റൊരിടത്ത് വീടും സ്ഥലവും വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ വില കുറിച്ച് 24 ലക്ഷം വരെ എത്തിച്ചവർ വീണ്ടും കാശ് കുറയ്ക്കാൻ ശ്രമിച്ചു. ആറുമാസംമുമ്പ് ചന്ദ്രൻ ദുബായിൽനിന്ന് തിരിച്ചെത്തിയശേഷമാണ് ഇടനിലക്കാരുടെ തന്ത്രം ചന്ദ്രൻ മനസ്സിലാക്കിയത്. പിന്നീട് നേരത്തേ പറഞ്ഞ വില ഇടനിലക്കാർ കുറയ്ക്കാൻ തുടങ്ങി. ഒന്നരമാസംമുമ്പ് ജപ്തി നടത്താൻ ബാങ്കുകാർ എത്തിയപ്പോൾ ഇടനിലക്കാരും എത്തി പണം ഉടൻ അടച്ചുതീർക്കാമെന്ന് ബാങ്കുകാരെ അറിയിച്ചു.
അഡ്വാൻസ് തുകകൊണ്ട് വായ്പ അടയ്ക്കുമെന്നും കച്ചവടം നടന്നശേഷം ബാക്കി തുകയും നൽകാമെന്നുമായിരുന്നു ഇടനിലക്കാർ ഉറപ്പുനൽകിയത്. പിന്നീട് വീണ്ടും ഒന്നരമാസം കച്ചവടം നടക്കാതെ നീണ്ടുപോയി. അവസാനം തിങ്കളാഴ്ച പണം നൽകുമെന്ന് ഉറപ്പുനൽകി. അന്നും നൽകിയില്ല. ഇതും തന്ത്രമായിരുന്നു. വില ഇനിയും കുറപ്പിക്കാനുള്ള നീക്കം. ചൊവ്വാഴ്ച പലപ്രാവശ്യം ഇടനിലക്കാരനുമായി ചന്ദ്രൻ ഫോണിൽ സംസാരിച്ചു. വ്യക്തമായ നടപടി കിട്ടിയില്ല. ഈ സമയം ചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുകയായിരുന്ന ലേഖയും മകൾ വൈഷ്ണവിയും വീട്ടിലേക്കുപോയി. നിമിഷങ്ങൾക്കകം നിലവിളികേട്ടു, പുക ഉയരുന്നത് കാണുകയും ചെയ്തു. ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയും ഈ വീട്ടിലാണ് താമസിക്കുന്നത്.
വീട് ജപ്തി ചെയ്യാനുള്ള കാനറാ ബാങ്കിന്റെ നടപടികൾ വേഗത്തിലായതാണ് മരായമുട്ടത്ത് പെൺകുട്ടിയും അമ്മയും ആത്മഹത്യ ചെയ്യാൻകാരണമെന്ന് തിരുവനന്തപുരം എഡിഎമ്മിന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ വായ്കൾക്ക് മൊറട്ടോറിയം നിലനിൽക്കുമ്പോൾ ജപ്തി നടപടികളുമായി മുന്നോട്ട് പോയത് അംഗീകരിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കാനറാബാങ്ക് ജനറൽ മാനേജറെ അറിയിച്ചു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സംസ്ഥാന സർക്കാർനയമെന്നും ഇത് ലംഘിച്ചത് ശരിയായില്ലെന്നും സർക്കാർ നിലപാട് എടുക്കുന്നു. മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടക്കാൻ സ്ഥലം എംഎൽഎ ഇടപെട്ടിട്ട് അൽപ്പംകൂടി സാവകാശം ലഭിക്കാൻ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷൻ വീട്ടിലെത്തി നടപടികൾ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യലേഖയും മകൾ വൈഷ്ണവിയും കടുത്തമാനസിക പ്രയാസത്തിലായത്. തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
സംസ്ഥാനത്ത് പൊതു വായ്പാ മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരമ്മയും മകളും ജീവൻവെടിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത് ന്യായീകരണമില്ലാത്ത തെറ്റാണെന്ന് റവന്യൂമന്ത്രി കാനറാ ബാങ്ക് ജനറൽമാനേജരെ അറിയിച്ചു. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥന് നഷ്ടപരിഹാപരം നൽകാൻ ബാങ്ക് തയ്യാറാകണമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അഞ്ചുലക്ഷം രൂപ ഭവനവായ്പയുടെ പേരിലായിരുന്നു കാനറബാങ്ക് നെയ്യാറ്റിൻകര ശാഖയുടെ ജപ്തിനടപടി. രാവിലെ മുതൽ ബാങ്കിൽനിന്ന് വിളിച്ച് പണം ചോദിച്ച് സമ്മർദം ചെലുത്തിയതിൽ മനം നൊന്താണ് ഭാര്യയും മകളും തീകൊളുത്തിയതെന്ന് മാരായമുട്ടം സ്വദേശി ചന്ദ്രൻ പറഞ്ഞു. വൈഷ്ണവി സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ചര മണിക്കൂർ മരണത്തോട് മല്ലടിച്ച് ഏഴുമണിയോടെ ലേഖയും മരണത്തിനു കീഴടങ്ങി. ബാങ്കിൽ നിന്ന് രാവിലെ മുതൽ ഭീഷണി ഫോൺ വിളികൾ വന്നിരുന്നെന്ന് ചന്ദ്രന്റെ മാതാവ് പറയുന്നു.
എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു. എന്നാൽ ജോലിനഷ്ടപ്പെട്ട് നാട്ടിൽ തിരികെ എത്തിയതോടെ ജീവിതംതന്നെ ബുദ്ധിമുട്ടിലായി. കാർപെന്റർ ജോലിചെയ്താണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക് അതിന് കഴിയാതെ വന്നപ്പോൾ ജപ്തി ഭീഷണി ഉണ്ടായി. അഞ്ചുലക്ഷം രൂപ 15 വർഷം മുമ്പ് ലോൺ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. പണം അടയ്ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. മോഹിച്ച് വെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു. ജപ്തി തടയുന്നതിനായി ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോൾ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം.
കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരിൽ പലർക്കും അറിയുമായിരുന്നു. വീട് വിൽപനക്കടക്കം ചന്ദ്രൻ നാട്ടുകാരുടെ സഹായവും തേടിയിരുന്നു. സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്