ഫുജൈറയിൽ നാല് കപ്പലുകൾ ആക്രമിച്ചതിനുപിന്നിൽ ഇറാൻ തന്നെയെന്ന് യുഎസ്; കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ചെങ്കടലിലേക്ക്; മാരക പ്രഹരശേഷിയുള്ള ബി- 52 ബോംബറുകളുമായി വ്യോമസേനയും സുസജ്ജം; ബഹ്റൈൻ ജോർദാൻ കുവൈത്ത് ഖത്തർ യുഎഇ എന്നിവിടങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനവും വിന്യസിച്ചു; ആറുമാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത്; സാഹസത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ; അമേരിക്ക- ഇറാൻ യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ
മറുനാടൻ ഡെസ്‌ക്
റിയാദ്: ഇറാഖ് യുദ്ധത്തിന്റെ കെടുതികൾ ഇനിയും മാറിയിട്ടില്ലാത്ത പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാക്കി അമേരിക്കയുടെ സേനാ വിന്യാസം. യു.എസ്-ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ യുദ്ധ ഭീതി നിലനിൽക്കയാണ്. യുഎഇയുടെ കിഴക്കൻതീരമായ ഫുജൈറയിൽ ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത് സംഘർഷം വർധിപ്പിച്ചിരിക്കയാണ്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യുഎഇ.-സൗദി സർക്കാരുകൾ തയ്യാറായില്ല. എങ്കിലും സംശയ മുന അമേരിക്ക നീട്ടുന്നത് ഇറാന് മേലെയാണ്. ഇറാൻ തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയത്. വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കന് പിന്നിലെ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഈ മേഖലയിലേക്ക് എത്തുകയാണ്.
മാരക പ്രഹരശേഷിയുള്ള ബി- 52 ബോംബറുകളുമായി യുഎസ് സൈനിക സംവിധാനം സുസജ്ജമാണ്. ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രതിരോധമായി പാട്രിയറ്റ് മിസൈൽ സംവിധാനവും വിന്യസിച്ചിരിക്കയാണ്. അതേസമയം ആറുമാസത്തേക്ക് ഭക്ഷണം കരുതിവെക്കുകയാണ് കുവൈത്ത്. യുദ്ധ ഭീതി മുന്നിൽ കണ്ട് രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ കരുതൽ ശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയെ അശേഷം ഭയക്കുന്നില്ലെന്നും ഇതെല്ലാം വെറും സമ്മർദം മാത്രമാണെന്നും സാഹസത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക നടത്തുന്നത് മനഃശാസ്ത്ര യുദ്ധമാണെന്നും ഇറാൻ പ്രതികരിക്കുന്നു.
സംഘർഷം ശക്തമായി യുദ്ധത്തിലെത്തിയാൽ അത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് ആയിരിക്കും ഗൾഫ് മേഖലയെ കൊണ്ടെത്തിക്കുക. എണ്ണ വില ഉയരുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും. അമേരിക്ക ഉൾപ്പെടെ വൻശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയിൽനിന്ന് ഭാഗികമായി പിന്മാറുകയാണെന്ന് ബുധനാഴ്ചയാണ് ഇറാൻ പ്രഖ്യാപിച്ചത്. തങ്ങളുടെ എണ്ണ, ബാങ്കിങ് രംഗങ്ങളെ യു.എസ് ഉപരോധത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ 60 ദിവസത്തിനകം യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് യു.കെ, റഷ്യ, ഫ്രാൻസ് ഉൾപ്പെടെ രാഷ്ട്രങ്ങളോട് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് യുഎസ് നിർദ്ദേശിച്ചതോടെ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദിയിൽനിന്നുള്ള എണ്ണയാണ് ഇറാൻ എണ്ണയ്ക്ക് ബദലായി പൊതുവേ രാജ്യങ്ങൾ സ്വീകരിച്ചത്. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടെ ചെങ്കടലിന്റെ തീരത്തേക്ക് കൂടുതൽ സേനയെ വിന്യസിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.
ഖത്തറിലും സൈനിക വിന്യാസം
ഇറാൻ ഭീഷണി നേരിടാൻ യുഎസ് അബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലിന് പുറമെ, അമേരിക്കയുടെ ബി 52 ബോംബർ വിമാനങ്ങളും ഗൾഫിലെത്തി. മിസൈലുകൾ പ്രതിരോധിക്കുന്ന പാട്രിയറ്റ് സംവിധാനം വിന്യസിക്കാൻ അനുമതി നൽകിയ യു.എസ് ഭരണകൂടം യുദ്ധക്കപ്പലായ യു.എസ്.എസ് ആർലിങ്ടണും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഖത്തറിലുള്ള യു.എസിന്റെ അൽ ഉദൈദ് വ്യോമതാവളത്തിൽ രാത്രിയോടെയാണ് വിമാന നിര എത്തി.അൽഉദൈദിന് പുറമെ, തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ മറ്റുചില കേന്ദ്രങ്ങളിലും ബോംബറുകൾ വിന്യസിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ പക്ഷേ, പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ലൂസിയാന വ്യോമസേന താവളത്തിലെ 20ാമത് ബോംബ് സ്‌ക്വാഡ്രണിൽപെട്ട വിമാനങ്ങളാണ് ഇപ്പോൾ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലും ബോംബർ വിമാനങ്ങളും ഗൾഫിലേക്ക് നിയോഗിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ബി -52 സ്ട്രാറ്റ്ഫോർട്രസ് ശ്രേണിയിൽപെട്ട വിമാനങ്ങളാണ് ഗൾഫിൽ എത്തിച്ചിരിക്കുന്നത്. മൊത്തം 32,000 കിലോ ആയുധങ്ങളും വഹിക്കാനാകും. ഇടക്ക് ഇന്ധനം നിറക്കാതെ ഒറ്റയടിക്ക് 14,000ലേറെ കിലോമീറ്റർ പറക്കാനുമുള്ള ശേഷിയുണ്ട്. നിലവിൽ സർവിസിലുള്ള ബി 52 എച്ച് ഇനം 1961 മുതൽ സേനയുടെ ഭാഗമാണ്. ശീതയുദ്ധകാലത്തെ നിരീക്ഷണ പറക്കലുകളിലും വിയറ്റ്നാം, ഗൾഫ് യുദ്ധങ്ങളിലും സജീവ പങ്കാളിത്തമുണ്ടായിരുന്നു.യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ളതാണ് പാട്രിയറ്റ് മിസൈൽ സംവിധാനം. ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യു.എ. ഇ എന്നിവിടങ്ങളിൽ നിലവിൽ ഈ സംവിധാനം വിന്യസിച്ചിട്ടുണ്ട്. ഖത്തറിലെ അൽഉദൈദിലുള്ള യു.എസ് സെൻട്രൽ കമാൻഡിലേക്ക് യു.എസ്.എസ് ആർലിങ്ടണും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും അയച്ചിട്ടുണ്ട്.
ആറുമാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത്
യു.എസ്-ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ആറുമാസത്തേക്ക് ഭക്ഷണം കരുതിയതായി കുവൈത്ത് വ്യക്തമാക്കി. നേതാക്കളുടെ വാക്പോര് യുദ്ധത്തിലേക്ക് വഴിമാറുന്ന പക്ഷം സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കുവൈത്ത് നിർദ്ദേശം നൽകി. രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ കരുതൽശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്.ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരം ഇപ്പോൾ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചാൽ ഇറക്കുമതിയെ ബാധിക്കുമെന്നാണ് ആശങ്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ജലക്ഷാമത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് അധികൃതർ പറഞ്ഞു.
സാഹസത്തിന് മുതിർന്നാൽ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ
മുമ്പെങ്ങുമില്ലാത്ത വിധം ഭീകരമായ സമ്മർദമാണ് പുതിയ ഉപരോധത്തെ തുടർന്ന് ഇറാൻ നേരിടുന്നതെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. അമേരിക്കയുടെ സാമ്പത്തിക ഉപരോധം 1980-88 കാലത്തെ ഇറാഖ് യുദ്ധത്തെക്കാളും രാഷ്ട്രത്തിന്റെ സാമ്പത്തിക നിലയെ വലക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന് താക്കീതുമായി ഗൾഫ് മേഖലയിലേക്ക് പടക്കപ്പലുകളും ബോംബറുകളും അമേരിക്ക വിന്യസിച്ചതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.
കനത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദം നേരിടുന്ന റൂഹാനി, പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് നമ്മുടെ ബാങ്കുകൾക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എണ്ണ വിൽപനക്കോ കയറ്റുമതി, ഇറക്കുമതിക്കോ തടസ്സമുണ്ടായിരുന്നില്ല. ആയുധ ഇടപാടുകൾക്ക് മാത്രമാണ്നി യന്ത്രണമുണ്ടായിരുന്നത്.ശത്രുക്കളുടെ ഇപ്പോഴത്തെ സമ്മർദം മുമ്പെങ്ങുമില്ലാത്ത തരത്തിലാണ്. പക്ഷേ, ഈ അവസ്ഥയിൽ നമുക്ക് നിരാശയില്ല. ഭാവിയിൽ വലിയ പ്രതീക്ഷകളാണുള്ളത്. ഈ ക്ലേശകാലത്തെ നമ്മർ ഐക്യത്തോടെ മറികടക്കും - റൂഹാനി രാജ്യത്തോട് പറഞ്ഞു. അമേരിക്ക മനഃശാസ്ത്ര യുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് ഞായറാഴ്ച പാർലമന്റെിനെ അഭിസംബോധന ചെയ്ത റെവലൂഷണറി ഗാർഡ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി കൂട്ടിച്ചേർത്തു.
ഇറാനെതിരെ സൈനിക നീക്കത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരിക്കുമെന്ന് ഇറാൻ കമാൻഡർ. ഗൾഫിലെ അമേരിക്കൻ സൈനിക സാന്നിധ്യം സാധാരണഗതിയിൽ ഭീഷണിയാണെങ്കിലും ഇപ്പോഴത് വലിയ അവസരമാണെന്നും റെവലൂഷനറി ഗാർഡ് വ്യോമയാന വിഭാഗം തലവൻ അമീറലി ഹാജിസദീഹ് പറഞ്ഞു.
50 പോർ വിമാനങ്ങളും 6000 സൈനികരും ഉൾക്കൊള്ളുന്ന വിമാനവാഹിനി കപ്പൽ മുമ്പ് നമുക്ക് വലിയ ഭീഷണിയായിരുന്നു. പക്ഷേ, ഇന്നത് വലിയ അവസരമായി മാറിയിരിക്കുന്നു -അമീറലി ഹാജി സദീഹ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ വിമാന വാഹിനി കപ്പൽ യു.എസ്.എസ് അബ്രഹാം ലിങ്കണും ബി 52 ബോംബറുകളും ഗൾഫിൽ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ഇറാനെ വരിഞ്ഞുകെട്ടാൻ ട്രംപ്
എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ അമേരിക്കയടെ സാമ്പത്തിക താൽപ്പര്യങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ യുദ്ധക്കൊതിയുമാണെന്നാണ ഇറാൻ ആരോപിക്കുന്നത്. നിങ്ങൾക്ക് ആണവായുധം ആവാം ഞങ്ങൾക്ക് പറ്റില്ല എന്ന നിലപാടാണ് അമേരിക്ക എടുക്കുന്നത്. ഇറാൻ ആണവ സാമഗ്രികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് അല്ല ഉപയോഗിക്കുകയെന്നും ഭീകരവാദികൾക്ക് കൈമാറുമെന്നും അമേരിക്ക ആരോപിക്കുന്നു. ലോക രാഷ്ട്രങ്ങൾ 2015ൽ ഒപ്പുവെച്ച ഇറാൻ ആണവ കരാറിൽനിന്ന് കഴിഞ്ഞ വർഷം മേയിലാണ് യു.എസ് പ്രസിഡന്റ് ട്രംമ്പ് നിരുപാധികം പിൻവലിഞ്ഞത്. ഇറാന്റെ സായുധ സേനയായ റെവലൂഷനറി ഗാർഡിനെ കഴിഞ്ഞ മാസം യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനത്തെ ആദ്യമായാണ് യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തുന്നത്. ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് നൽകിയ ഇളവും അടുത്തിടെ പിൻവലിച്ചു.
ഇറാൻ ആണവ സമ്പുഷ്ടീകരണം മാത്രമല്ല, ഇറാാന്റ മിസൈൽ സംവിധാനം തന്നെ സമ്പൂർണമായി അവസാനിപ്പിക്കണമെന്നാണ് യു.എസിന്റെ അന്ത്യശാസനം. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ തിരിച്ചടിച്ചു. മറ്റു രാജ്യങ്ങൾ കൂടി ട്രംമ്പിനെ പിന്തുണച്ചാലും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹോർമൂസ്് കടലിടുക്ക് അടക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു.യു.എസ് ഉപരോധത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്റെ കറൻസി മൂല്യം രാജ്യാന്തര വിപണിയിൽ ഒരു വർഷത്തിനിടെ 60 ശതമാനം ഇടിഞ്ഞിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 10 ശതമാനം ചുരുങ്ങുമെന്നും കണക്കുകൾ പറയുന്നു.വടക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ ഇറാനിലും വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾപ്പോലും ഇറാനെ സാമ്പത്തികമായി സഹായിക്കാൻ മറ്റ് രാഷ്ട്രങ്ങൾക്ക് അമേരിക്കൻ ഉപരോധം തടസ്സമായി. ആണവക്കരാറിൽ ഉറച്ചുനിന്നിട്ടും ഇറാൻ പ്രതീക്ഷിച്ച അന്താരാഷ്ട്രപിന്തുണ ലഭിക്കാതായപ്പോഴാണ് കരാർ പാലിക്കുന്നതിൽനിന്ന് പിൻവാങ്ങാന ഇറാൻ നിർബന്ധിതമായത്.
ആണവക്കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയതിന്റെ ഒന്നാം വർഷത്തിലാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുദ്ധ കഴുകനുമായ ജോൺ ബോൾട്ടൺ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കനെ ഇറാൻ തീരത്തേക്ക് അയക്കുകയാണെന്ന് അറിയിച്ചത്. ഇറാനുള്ള 'വ്യക്തവും കൃത്യവുമായ സന്ദേശമാണി'തെന്നും ബോൾട്ടൺ വളച്ചുകെട്ടില്ലാതെ പറഞ്ഞു. 13 വർഷംമുമ്പ് ഇതേ കപ്പലിൽനിന്നുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് ഇറാഖിനെതിരെയുള്ള യുദ്ധം വിജയിച്ചതായി പ്രഖ്യാപിച്ചത്. സ്വാഭാവികമായും അമേരിക്കയിലെ 16-ാമത്തെ പ്രസിഡന്റിന്റെ പേരിലുള്ള യുദ്ധക്കപ്പലിനെ മധ്യധരണ്യാഴിയിൽനിന്ന് ഇറാൻ തീരത്തേക്ക് അയക്കുമ്പോൾ യുദ്ധത്തിന്റെ കാർമേഖങ്ങളാണ് ഉരുണ്ടുകൂടുന്നത്. പെട്ടെന്ന് ഒരു യുദ്ധത്തിനുള്ള സാധ്യത ആരും കാണുന്നില്ലെങ്കിലും ബുഷ് ഭരണകൂടം ഇറാഖിനെ വരിഞ്ഞുകെട്ടിയതുപോലെ ഇപ്പോൾ ട്രംമ്പും ഇറാനെ വരിഞ്ഞുകെട്ടുകയാണെന്നും അത് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്.
എളുപ്പമല്ല ഇറാനെ കീഴടക്കൽ
ഇറാനെ വരിഞ്ഞുകെട്ടുകയെന്ന അമേരിക്കൻ നീക്കത്തിന്റെ ഏറ്റവും അവസാനത്തെ നടപടിയാണ് ട്രംമ്പ് പ്രഖ്യാപിച്ച എണ്ണയിതര ഉൽപ്പന്നങ്ങൾക്കുള്ള ഉപരോധം. ഇറാൻ കയറ്റുമതി ചെയ്യുന്ന ഇരുമ്പ്, ഉരുക്ക്, അലുമിനിയം, ചെമ്പ് എന്നിവയുടെ വ്യാപാരത്തിനാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. എണ്ണയിൽ നിന്നുള്ള ഇറാന്റെ വരുമാനം ഉപരോധത്തിലൂടെ തടഞ്ഞ അമേരിക്ക ഇപ്പോൾ എണ്ണയിതര വരുമാനവും തടയുന്നതിനാണ് ഉപരോധം ലോഹവ്യാപാരത്തിലേക്കും വ്യാപിപ്പിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനകം ഈ ഉപരോധവും നിലവിൽ വരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.
പക്ഷേ ഇറാനെ ഒരു യുദ്ധത്തിലൂടെ കീഴടക്കുക അത്ര എളുപ്പമല്ല. ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക വിന്യസിച്ച 20000 സൈനികരെ ലക്ഷ്യംവയ്ക്കാനുള്ള മിസൈൽ ശേഷി ഇറാനുണ്ട്. മാത്രമല്ല, ഇറാന്റെ ആണവകേന്ദ്രങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായാണ് കിടക്കുന്നത്. ഇത് പൂർണമായും നശിപ്പിക്കുക അമേരിക്കയ്ക്ക് വെല്ലുവിളിയാണ്. യുദ്ധം ഉണ്ടാകുന്നപക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തയ്യാറാകും. ഇത് എണ്ണ വ്യാപാരത്തെ ഹാനികരമായി ബാധിക്കും. ഇറാനിൽ കൈപൊള്ളിയാണ് ജിമ്മികാർട്ടർക്ക് രണ്ടാംമൂഴം നഷ്ടമായതെന്ന കാര്യം ട്രംമ്പ് മറക്കരുതെന്നാണ് അന്താരാഷട്ര മാധ്യമങ്ങൾ ഓർമ്മിപ്പിക്കുന്നത്. അതിനിടെ സൗദി അറേബ്യയുടെ പ്രധാന ഓയിൽ പൈപ്ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകൾക്കുനേരെ ഡ്രോൺ ആക്രമണ ഉണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രവിശ്യയിൽനിന്നു ചെങ്കടലിലെ യാൻബുവരെയുള്ള പൈപ്ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ പമ്പിങ് നിർത്തിവച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍