ആറാം ഘട്ടത്തിൽ രാജ്യതലസ്ഥാനാമായ ഡൽഹി ഉൾപ്പടെ 59 മണ്ഡലങ്ങൾ, കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കൾ ഇന്നു ജനവിധി തേടും; 979 സ്ഥാനാർത്ഥികളുടെ വിധിയെഴുതാൻ 10 കോടി വോട്ടർമാർ ബുത്തിലേക്ക്; ഡൽഹിയിൽ ഏഴു സീറ്റുകളിൽ മത്സരിക്കുന്നത് 18 വനിതാ സ്ഥാനാർത്ഥികളുൾപ്പടെ 164 പേർ; രാധ മോഹൻ സിങ്, ഹർഷ്വർധൻ, മേനക ഗാന്ധി, എസ്പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂറും ഗോദയിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി; തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം അടുക്കെ, നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ആറാം ഘട്ടം ഇന്ന്. ഡൽഹി എൻസിആറിലെ (ദേശീയ തലസ്ഥാന പ്രദേശം) ഏഴ് ലോക്സഭ സീറ്റുകൾ, ആറ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ ഇങ്ങനെ 59 ലോക്സഭ സീറ്റുകളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ മുഴുവൻ സീറ്റിലും (10) ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ഡൽഹി (ഏഴ്) ബിഹാർ (എട്ട്), ഝാർഖണ്ഡ് (4), മധ്യപ്രദേശ് (8), യുപി (14), പശ്ചിമ ബംഗാൾ (ഒമ്പത്) എന്നിങ്ങനെയാണ് ആറാം ഘട്ട വോട്ടെടുപ്പ്.
കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ തലവിധി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്നു നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാധ മോഹൻ സിങ്, ഹർഷ്വർധൻ, മേനക ഗാന്ധി, എസ്പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂർ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.ആറാം ഘട്ടത്തിൽ 979 സ്ഥാനാർത്ഥികളാണുള്ളത്. ആകെ 10.17 കോടി വോട്ടർമാർമാർക്കായി 1.13 ലക്ഷം പോളിങ് സ്റ്റേഷനുകളും. വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 മണ്ഡലത്തിലും 2014ൽ ബിജെപിക്കായിരുന്നു വിജയം. തൃണമൂൽ കോൺഗ്രസ് 8, കോൺഗ്രസ് 2, എസ്പി, എൽജെപി ഒന്നു വീതവും സീറ്റ് നേടി
ഡൽഹിയ സംബന്ധിച്ച് കോൺഗ്രസിനും നിർണായകമായ തിരഞ്ഞെടുപ്പാണ് ഇത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യ ചർച്ചകൾ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാധ്യമാകാതെ പൊളിഞ്ഞു. എഎപി കോൺഗ്രസിനേയും കോൺഗ്രസ് എഎപിയേയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിത് അടക്കമുള്ള നേതാക്കളുടെ ശക്തമായ എതിർപ്പ് നിലനിൽക്കെത്തന്നെ, ഏഴിൽ മൂന്ന് സീറ്റ് കോൺഗ്രസിന് എന്ന എഎപിയുടെ ഓഫർ ഒരു ഘട്ടത്തിൽ അംഗീകരിക്കപ്പെടുന്ന നിലയുണ്ടായി. എന്നാൽ ഡൽഹിയിൽ മാത്രം പോര ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ല. ഇരു പാർട്ടികളും ഏഴ് സീറ്റുകളിലും ബിജെപിയെ തോൽപ്പിക്കാനായി പരസ്പരവും മത്സരിക്കുന്നു.
എഎപിയല്ല, ഡൽഹിയിൽ ബിജെപി തന്നെയാണ് മുഖ്യശത്രു എന്നെല്ലാം പറഞ്ഞിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷീല ദീക്ഷിത്. ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരിയുമായാണ് ഷീല ദീക്ഷിത് ഏറ്റുമുട്ടുന്നത്. എഎപി സഖ്യത്തെ ശക്തമായി എതിർത്ത മുൻ പിസിസി പ്രസിഡന്റ് അജയ് മാക്കൻ ന്യൂഡൽഹി മണ്ഡലത്തിലും മത്സര രംഗത്തുണ്ട്. 2014ൽ ഏഴ് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളുടെ ധ്രുവീകരണം അവർക്ക് എത്രത്തോളം സഹായകമായിരിക്കും എന്ന ചോദ്യമാണുള്ളത്.
2017 ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തോൽവി സംഭവിച്ച ഫുൽപുരും ഇന്നാണു വോട്ടെടുപ്പ്. സുൽത്താൻപുരിൽ 2014ൽ ബിജെപിയുടെ വരുൺ ഗാന്ധി ജയിച്ച മണ്ഡലത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ മാതാവും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയാണു മത്സരിക്കുന്നത്. അലഹബാദ്, അംബേദ്കർ നഗർ, ബസ്തി, ഭദോഹി, ദോമരിയഗഞ്ച്, ജൗൻപുർ, ലാൽഗഞ്ച്, മച്ച്ലിഷെഹർ, പ്രതാപ്ഗഡ്, സന്ത് കബീർ നഗർ, ശ്രാവസ്തി, സുൽത്താൻപുർ മണ്ഡലങ്ങളിലും ഇന്നാണു വോട്ടെടുപ്പ്.
ഡൽഹിയിൽ ഏഴു സീറ്റുകളിലായി 164 പേരാണു മത്സരിക്കുന്നത്. ഇവരിൽ 18 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. കോൺഗ്രസുമായി എഎപിക്കു സഖ്യത്തിനു സാധിക്കാതെ വന്നതോടെ ബിജെപി ഉൾപ്പെടെ ത്രികോണ മത്സരമാണ് ഡൽഹിയിൽ. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ബോക്സർ വിജേന്ദർ സിങ്, കേന്ദ്രമന്ത്രി ഹർഷ്വർധൻ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരാണ് ഡൽഹിയിലെ പ്രമുഖ സ്ഥാനാർത്ഥികൾ. ചാന്ദ്നി ചൗക്ക്, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിലേക്കാണു വോട്ടെടുപ്പ്.
ഹരിയാനയിലെ 10 സീറ്റുകളിലേക്കായി നടക്കുന്ന വോട്ടെടുപ്പിൽ ആകെ 223 സ്ഥാനാർത്ഥികളുണ്ട്. കേന്ദ്രമന്ത്രിമാരായ റാവു ഇന്ദ്രജിത് സിങ്, ക്രിഷൻ പൽ ഗുർജർ എന്നിവരിവിടെ ജനവിധി തേടുന്നു. മുൻ മുഖ്യമന്ത്രിയും റോത്തക്ക് സിറ്റിങ് എംഎൽഎയുമായ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡയും മത്സരിക്കുന്നുണ്ട്. സോനിപ്പത്തിൽ നിന്നാണു മത്സരം. ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ: അംബാല, ഭിവാനിമഹേന്ദ്രഗഡ്, ഫരിദാബാദ്, ഗുരുഗ്രാം, ഹിസാർ, കർണാൽ, കുരുക്ഷേത്ര, റോത്തക്ക്, സിർസ, സോനിപ്പത്ത്
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അസംഗഡിലും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി സുൽത്താൻപൂരിലും മത്സരിക്കുന്നു. കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിങ് (ബിജെപി, പൂർവി ചംപാരൻ), അലഹബാദിൽ മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മുൻ മുഖ്യമന്ത്രി എച്ച്എൻ ബഹുഗുണയുടെ മകളുമായ റീത്ത ബഹുഗുണ ജോഷി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇവർ നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ബിജെപി സ്ഥാനാർത്ഥിയായി മാലേഗാവ് സ്ഫോടന കേസ് പ്രതി പ്രജ്ഞ സിങ് ഠാക്കൂറും ഏറ്റുമുട്ടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം. 1989 മുതലുള്ള കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി മാത്രം ജയിച്ചിട്ടുള്ള സീറ്റാണിത്. താങ്കൾ ലോക്സഭയിലേയ്ക്ക് മത്സരിക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ജയിച്ചിട്ടില്ലാത്ത ഒരു സീറ്റിൽ മത്സരിക്കണമെന്ന മുഖ്യമന്ത്രി കമൽനാഥിന്റെ ആവശ്യം പരിഗണിച്ചും വെല്ലുവിളി ഏറ്റെടുത്തുമാണ് ദിഗ് വിജയ് സിങ് ഇവിടെ ജനവിധി തേടുന്നത്.
മുംബയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവനായിരുന്ന ഹേമന്ത് കർക്കറെക്കെതിരെ പ്രജ്ഞ സിംഗും ലോക് സഭ സ്പീക്കർ സുമിത്ര മഹാജനും നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. തന്റെ ശാപം കൊണ്ടാണ് ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടത് എന്ന പ്രജ്ഞയുടെ പ്രസ്താവന വലിയ വിവാദമായി. അവർ പിന്നീട് പ്രസ്താവന പിൻവലിച്ചിരുന്നു. അതേസമയം കർക്കറെ അത്ര നല്ല പൊലീസ് ഉദ്യോഗസ്ഥൻ ഒന്നും ആയിരുന്നില്ല എന്നും മാലേഗാവ് കേസും ഹിന്ദു തീവ്രവാദ ബന്ധവുമെല്ലാം കെട്ടിച്ചമച്ചതാണ് എന്നുമാണ് സുമിത്ര മഹാജൻ പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പിലെ നേട്ടം ലോക്സഭ തിരഞ്ഞെടുപ്പിലും തുടരാൻ കോൺഗ്രസിന് കഴിയുമോ എന്ന ചോദ്യമുണ്ട്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ പ്രചാരണമാണ് നടത്തിയത്.
സ്ഫോടന കേസ് പ്രതിയായ, തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രജ്ഞ സിംഗിനെ സ്ഥാനാർത്ഥിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയവർ ന്യായീകരിച്ചിരുന്നു. പ്രജ്ഞാ സിംഗിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ കക്ഷികൾ നടത്തിയത്. ദിഗ് വിജയ് സിങ് ആകെട്ടി ഹിന്ദു സാമുദായിക പ്രീണനം പരമാവധി നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത് എന്നാണ് റിപ്പോർട്ട്. നേരത്തെ ദിഗ് വിജയ് സിംഗിനെതിരെ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബിജെപി ഇറക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല.
കോൺഗ്രസ് നേതാവും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഗുണയിലും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിങ് തോമർ മധ്യപ്രദേശിലെ മൊറീനയിൽ നിന്ന് മത്സരിക്കുന്നു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ കീർത്തി ആസാദ് ഝാർഖണ്ഡിലെ ധൻബാദിൽ ജനവിധി തേടുന്നു. മാന്ദ്സോറിലേതടക്കമുള്ള കർഷകപ്രശ്നങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിലും മധ്യപ്രദേശിൽ നിർണായകമായേക്കും. കേന്ദ്ര സർക്കാരിന്റെ ഗോവധ നിരോധന, കന്നുകാലി വിൽപ്പന നയങ്ങൾ മൂലവും ഹിന്ദുത്വ സംഘടനകളുടെ അക്രമാസക്തമായ ഇടപെടലുകളും മൂലം അലഞ്ഞുതിരിയുന്ന കന്നുകാലികൾ മധ്യേന്ത്യയിലും ഉത്തരേന്ത്യയിലും കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 സീറ്റുകളും 2014ൽ ബിജെപി ജയിച്ചവയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്