ഹുവാ തോ ഹുവ...! പിത്രോദയുടെ നാക്കുപിഴ പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും ആളിക്കത്തിച്ച് മോദി; അധികാര മാറ്റം ഉറപ്പാക്കാൻ അതിവേഗം പിത്രോദയെ തള്ളി പറഞ്ഞ് രാഹുൽ ഗാന്ധിയും; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ പരിധി ലംഘിച്ചുവെന്നും പിത്രോദ മാപ്പുപറയണമെന്നും രാഹുൽ വ്യക്തമാക്കിയത് സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും വിശദീകരിച്ച്; 1984ലെ കൂട്ടക്കൊല ഇന്നും ചൂടേറിയ പ്രചരണ വിഷയം; മോദിയുടെ പ്രചരണത്തെ കോൺഗ്രസ് തകർത്തെറിഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു സാം പിത്രോദ നടത്തിയ പരാമർശം സിഖ് സ്വാധീനമേഖലകളിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിൽ നിറഞ്ഞു. കോൺഗ്രസിനെല്ലാം 'ഹുവാ തോ ഹുവ' (കഴിഞ്ഞതു കഴിഞ്ഞു) രീതിയാണെന്നു കുറ്റപ്പെടുത്തിയ മോദി, പരിഹാസ ശബ്ദത്തിൽ 'ഹുവാ തോ ഹുവ' എന്ന് പ്രസംഗത്തിലുടനീളം ആവർത്തിക്കുകയും ചെയ്തു. സിഖ് സ്വാധീനമേഖലയായ ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവ അടക്കം മേഖലകളിലെ വോട്ടെടുപ്പിനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം. ഇത് കോൺഗ്രസിനെ വെട്ടിലാക്കി. കോൺഗ്രസ് തൂത്തുവാരൽ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് അതിവേഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇടെപെട്ടു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയ സാം പിത്രോദ രാഹുലിന്റെ ഗുരു തുല്യനാണ്. അപ്പോഴും പിത്രോദയെ രാഹുൽ തള്ളി പറഞ്ഞു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോദയുടെ പരാമർശം പരിധി ലംഘിച്ചുവെന്നും പിത്രോദ മാപ്പുപറയണമെന്നും രാഹുൽ വ്യക്തമാക്കി. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെ ഇനി ഈ വിവാദം ചർച്ചയാക്കാൻ ബിജെപിക്ക് കഴിയാത്ത അവസ്ഥ വരികയാണ്. ഇതിന് വേണ്ടി കൂടിയാണ് കരുതലോടെ പിത്രോദയെ രാഹുൽ തള്ളി പറയുന്നതും. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഓരോ വോട്ടും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ സിഖ് സമൂഹത്തിന്റെ വോട്ടുകൾ പഞ്ചാബിലും മറ്റും കോൺഗ്രസിന് അതിനിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ അതിവേഗം പിത്രോദയെ തള്ളി പറഞ്ഞത്.
സാം പിത്രോദയുടെ അഭിപ്രായത്തെ കോൺഗ്രസ് പാർട്ടി തന്നെ നേരത്തേ തള്ളിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോൺഗ്രസ് വിഷയത്തിൽ പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമർശത്തിൽ സാം പിത്രോദ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ വാക്കുകൾ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് പിത്രോദ വ്യക്തമാക്കിയിരുന്നു. നിരവധി വിഷയങ്ങൾ വേറെ ചർച്ച ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ബിജെപി സർക്കാർ ചെയ്ത കാര്യങ്ങൾ ചർച്ചയാകേണ്ടതാണ്.അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു സാം പിത്രോദ പറഞ്ഞു.
എന്നാൽ ബിജെപി ഇതിന് അതിന് ശേഷവും ആയുധമാക്കി. മോദി തന്നെ പ്രചരണത്തിൽ നിറച്ചു. '1984 ലെ സിഖ് വിരുദ്ധ കലാപം സംഭവിച്ചു പോയി എന്നാണ് ഗാന്ധി കുടുംബത്തിനു വേണ്ടപ്പെട്ട നേതാവു പറഞ്ഞത്. രാജീവ് ഗാന്ധിയുടെ സുഹൃത്തും രാഹുൽ ഗാന്ധിയുടെ ഗുരുവുമാണ് അദ്ദേഹം. ഡീസലും പെട്രോളും ഒഴിച്ചു നൂറുകണക്കിനു സിഖുകാരെയാണ് കത്തിച്ചുകളഞ്ഞത്. ഹരിയാനയിലും ഹിമാചൽപ്രദേശിലും മധ്യപ്രദേശിലും യുപിയിലും സിഖുകാരെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. ഓരോ കോൺഗ്രസുകാരനും ഈ പാപത്തിന് ഉത്തരവാദികളാണ്.എന്നിട്ട് ഹുവാ തോ ഹുവ എന്നാണ് അവർ പറയുന്നത് മോദി പറഞ്ഞു. ദേശസുരക്ഷയും ഹിന്ദുത്വവും ലക്ഷ്യമിട്ടുള്ള പ്രസ്താവനകളും മോദി പ്രസംഗത്തിൽ ആവർത്തിച്ചു. ഇതോടെയാണ് രാഹുലും അതിശക്തമായി പിത്രോദയ്ക്കെതിരെ രംഗത്ത് വന്നത്.
സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് ചോദിച്ചപ്പോൾ സാം പിത്രോദ പറഞ്ഞതിങ്ങനെ- ഞാൻ അങ്ങനെ കരുതുന്നില്ല. അതു മറ്റൊരു നുണയാണ്. 1984ൽ എന്താണ്?. അഞ്ച് വർഷം കൊണ്ടുചെയ്ത കാര്യങ്ങളെക്കുറിച്ചു നിങ്ങൾ പറയൂ.- പിത്രോദ പറഞ്ഞു. 1984ൽ നടന്ന കാര്യമാണ് അത്. അതിനെന്താണ്? നിങ്ങളെന്താണു ചെയ്തത്- ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടു സാം പിത്രോദ പറഞ്ഞുതാണ് വിവാദമായത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 3,000ത്തോളം പേരാണ് മരിച്ചത്. പിത്രോദയെ പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിംഗും തള്ളി പറഞ്ഞിരുന്നു. കലാപത്തിനു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫിസാണ് നിർദ്ദേശം നൽകിയതെന്ന ബിജെപിയുടെ ആരോപണത്തിനു പിന്നാലെ പിത്രോദ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിനു തിരിതെളിച്ചു. ഈ സാഹചര്യത്തിലാണ് രാഹുൽ തന്നെ നിലപാട് വ്യക്തമാക്കിയെത്തിയത്.
പിത്രോദയ്ക്കെതിരെ ശക്തമായ വിമർശനമാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്. കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പറഞ്ഞ ഈ വാക്കുകൾ പാർട്ടിയുടെ ധാർഷ്ട്യമാണു കാണിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചിരുന്നു. ധനമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരും പിത്രോദയ്ക്കെതിരെ രംഗത്തെത്തി. കലാപത്തിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പു പറയണമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടു. സിഖുകാരെ കൂട്ടക്കൊല ചെയ്തതിൽ കോൺഗ്രസിനു കുറ്റബോധമില്ലെന്നതിന്റെ തെളിവാണു പരാമർശമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. സിഖുകാർക്കെതിരെ അപമാനകരമായ പരാമർശം നടത്തിയ കോൺഗ്രസിനൊപ്പം തുടരുമോ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കണമെന്ന് അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ആവശ്യപ്പെട്ടു.
താൻ പറഞ്ഞത് ബിജെപി വളച്ചൊടിച്ചെന്നു പിത്രോദ പ്രതികരിച്ചു. 'വസ്തുതകൾ മറച്ചുവച്ച്, തോൽവികളിൽ നിന്ന് ഒളിച്ചോടുകയാണു ബിജെപി. 1984 ലെ കലാപത്തിൽ സിഖ് സഹോദരങ്ങൾ അനുഭവിച്ച വേദന ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, അവയെല്ലാം ഭൂതകാല സംഭവങ്ങളാണ്. ഈ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 5 വർഷം മോദി ചെയ്ത കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. രാജീവ് ഗാന്ധിയും രാഹുലും മതത്തിന്റെ പേരിൽ ഏതെങ്കിലും സമൂഹത്തെ ലക്ഷ്യമിടില്ല. എത്ര നുണ പ്രചരിപ്പിച്ചാലും സത്യം വിജയിക്കും' - പിത്രോദ പിന്നീട് ട്വിറ്ററിൽ കുറിച്ചു. അതിനിടെ പിത്രോദയെ തള്ളി കോൺഗ്രസ് രംഗത്ത് വന്നു. ഏതെങ്കിലും വ്യക്തികളുടെ അഭിപ്രായം കോൺഗ്രസിന്റേതല്ലെന്നു പാർട്ടി വ്യക്തമാക്കി. പിത്രോദ മാപ്പു പറയണമെന്നു രാഹുൽ ഗാന്ധിയും പറഞ്ഞു. മൻ മോഹൻ സിങ്ങും സോണിയാഗാന്ധിയും കലാപത്തിന്റെ പേരിൽ ക്ഷമാപണം നടത്തിയതാണ്. കലാപത്തിലെ ഇരകൾക്കു നീതി ഉറപ്പാക്കാൻ എക്കാലവും പരിശ്രമിച്ച പാർട്ടിയാണു കോൺഗ്രസ് - രാഹുൽ പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തിനൊപ്പം 2002 ലെ ഗുജറാത്ത് കലാപത്തിലെ ഇരകൾക്കും നീതി ഉറപ്പാക്കാനും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും രാഹുൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്