അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്; ശ്വാസം മുട്ടൽ വന്ന് വിഷമിച്ചെങ്കിലും സോനമോൾ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു; ശ്വാസതടസ്സത്തിന് കൊടുത്തത് അപസ്മാരത്തിന്റെ മരുന്ന്; തൊലിപ്പുറത്തെ മരുന്നിന്റെ അലർജിയിൽ റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും; തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ ദുരിതത്തിലായ കുട്ടിയെ മറുനാടൻ ലേഖകൻ കണ്ടപ്പോൾ
ആർ പീയൂഷ്
തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം തീതിന്നുന്ന ആറുവയസുകാരി സോന മോളെ കാണാൻ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. തശൂർ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു ലീന ദമ്പതികകളുടെ മകൾ സോനമോൾക്കാണ് ശ്വാസം മുട്ടലിന് ചികിത്സ തേടിയപ്പോൾ ഈ ദുരനുഭവം.
അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്. കാലിന് വേദനയാ അമ്മേ.. ദേഹമൊക്കെ പുകയുന്നു. കുഞ്ഞു സോനയുടെ വേദന നിറഞ്ഞ വാക്കുകൾ കേട്ടാൽ ആരുടയും കണ്ണു നിറഞ്ഞു പോകും. ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മറുനാടൻ സോനയെ സന്ദർശിച്ചപ്പോൾ കേട്ട വാക്കുകളാണ്. അടച്ചിട്ട മുറിയിൽ അമ്മയും മകളും മാത്രം. മകളുടെ വേദന നിറഞ്ഞ വാക്കുകൾ കേട്ട് വിങ്ങിപൊട്ടുവാനല്ലാതെ എന്ത് ചെയ്യാനാണ് ഈ മാതാവ്. 'ശ്വാസം മുട്ടലായിരുന്നെങ്കിലും എന്റെ കുഞ്ഞ് ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു. ചികിത്സ കഴിഞ്ഞ് അവൾക്ക് നടക്കാൻ പോലും ആകാത്ത വിധമായിരുന്നു വീട്ടിലേക്ക് തിരികെ എത്തിയത്.
വീണ്ടും അവളെ അവിടെതന്നെ കാണിച്ചത് ആദ്യം ചികിത്സിച്ച സ്ഥലമായതിനാലാണ്. എന്നാൽ ഇപ്പോൾ കരുതുന്നത് ഞങ്ങളുടെ പൊട്ട ബുദ്ധികൊണ്ടാണ് അവിടേക്ക് കൊണ്ടു പോയതെന്നാണ്. മോൾക്ക് ഒട്ടും കുറവില്ലാതെ വന്നപ്പോൾ ഞാൻ ഈ ആശുപത്രിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് എന്റെ ഭർത്താവ് വേഗം തന്നെ കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്ത് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വന്നത്. ഇവിടെ കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ഞങ്ങളുടെ മോളെ എന്നെന്നേക്കുമായി നഷ്ട്ടപ്പെടുമായിരുന്നു'. ജൂബിലി ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം കാഴ്ച ശക്തി നഷ്ടപ്പെടുകയും മറ്റു മാറാ രോഗങ്ങൾ പിടിപെടുകയും ചെയ്ത സോനാ ബാബു എന്ന ആറു വയസ്സുകാരിയുടെ അമ്മ ലീനയുടെ വാക്കുകളാണിത്.
കഴിഞ്ഞ മാർച്ച് 11 നാണ് തൃശ്ശൂർ പട്ടിക്കാട് എടപ്പലം ആറാക്കുടിയിൽ ബാബു-ലീന ദമ്പതികളുടെ മകൾ ഒന്നാംക്ലാസ്സുകാരിയായ സോനാ ബാബു(6)വിനെ ശ്വാസം മുട്ടൽ മൂലം തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് അപസ്മാരം ആണെന്ന് പറഞ്ഞാണ് ചികിത്സ നൽകിയത്. നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ സോനക്ക് ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ച്ഛർദ്ദിയും മറ്റും മൂർച്ഛിച്ചതോടെ അടുത്തുള്ള ആശുപത്രിയിൽ കാണിച്ചപ്പോൾ ആദ്യം ചികിത്സിച്ച ആശുപത്രിയിൽ തന്നെ കാണിക്കാനാണ് നിർദ്ദേശിച്ചത്. അങ്ങനെ വീണ്ടും ജൂബിലിയിലെത്തി. അഞ്ചാംപനിയാണ് എന്ന് പറഞ്ഞ് വീണ്ടും ചികിത്സ ആരംഭിച്ചു. എന്നാൽ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമായി വരികയായിരുന്നു. അതിനെ പറ്റി അമ്മ ലീന പറയുന്നതിങ്ങനെ; '11 ന് ചികിത്സ നടത്തി നാലുദിവസത്തിന് ശേഷം തിരിച്ചു പോയി. പിന്നെ വലിയ ആരോഗ്യ പ്രശ്നങ്ങളായിരുന്നു മോൾക്ക്. 25 ന് കടുത്ത പനിയായിട്ടാണ് വീണ്ടും ഇവിടെയെത്തിയത്. അഞ്ചാംപനിയാണെന്ന് പറഞ്ഞ് ചികിത്സ ആരംഭിച്ചു. എക്സറേയും മറ്റ് ടെസ്റ്റുകളുമൊക്കെ നടത്തിയിട്ടായിരുന്നു ചികിത്സ. എന്നാൽ മോളുടെ ശരീരത്തിൽ ചിക്കൻ പോക്സ് പോലെ കുമിളകൾ വരാൻ തുടങ്ങിയപ്പോൾ സംശയം പ്രകടിപ്പിച്ച് ഡോക്ടറോട് സംസാരിച്ചു. അങ്ങനെ അവിടുത്തെ ത്വക്ക് രോഗ വിദഗ്ദ്ധനെ കാണിച്ചു. അദ്ദേഹമാണ് പറഞ്ഞത് അപസ്മാരത്തിന് ചികിത്സിച്ചതുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന്. അപ്പോൾ വരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അപസ്മാരത്തിനാണ് ചികിത്സിച്ചതെന്ന്. വീണ്ടും ചികിത്സ തുടർന്നു.
അപ്പോഴേക്കു മോളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരുന്നു. എന്നും ഒരു ഡോക്ടറും കുറേ എം.ബി.ബി.എസ് വിദ്യാർത്ഥികളും വന്ന് പലവിധ പരിശോധനകളും നടത്തുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലായിരുന്നു. ഇതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചോദിച്ചു. എന്നാൽ കുട്ടിയെ ഈ അവസ്ഥയിൽ വിടാൻ പറ്റില്ലെന്ന് ഡോക്ടർ അറിയിച്ചു. അങ്ങനെ വീണ്ടും കാത്തിരുന്നു. എന്നാൽ ദിവസം കഴിയും തോറും മോൾ അവശയാവുകയായിരുന്നു. മലമൂത്ര വിസർജ്ജനം ചെയ്യുമ്പോഴൊക്കെ അവൾ അലറി വിളിക്കുകയായിരുന്നു. വേദന കൊണ്ട്. അവിടെയൊക്കെ തൊലി പൊട്ടി മുറിവുണ്ടായിരുന്നു. ഇനിയും ഇവിടെ ചികിത്സ തുടരുന്നത് പന്തിയല്ല എന്ന് മനസ്സിലായതോടെ എന്റെ ഭർത്താവിനോട് മോളെ ഡിസ്ചാർജ്ജ് ചെയ്ത് മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടു പോയില്ലെങ്കിൽ ഈ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ഞാൻ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു. ഇതോടെ വേഗം തന്നെ ഡിസ്ചാർജ്ജ് വാങ്ങി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു. ഡോ. പുരുഷോത്തമനാണ് ചികിത്സ തുടങ്ങിയത്. അദ്ദേഹത്തിന്റെ ചികിത്സയിൽ ഇപ്പോൾ ഭേദപ്പെട്ട് വരികയാണ്'. ഇത് പറഞ്ഞു നിർത്തുമ്പോഴേക്കും ലീന പൊട്ടിക്കരഞ്ഞു പോയി.
മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനം അച്ഛനും അമ്മയും എടുത്തു. നാട്ടുകാരും ജൂബിലി മിഷൻ ആശുപത്രിയിൽ എത്തി. എന്നാൽ ഡ്രിപ്പ് വയ്ക്കാൻ പോലും സംവിധാനമില്ലാത്ത ആംബുലൻസിൽ സോനമോളെ കയറ്റി വിടുകയാണ് ആശുപത്രി അധികൃതർ ചെയ്തത്. ഐസിയുവിൽ ചികിൽസയിലായിരുന്നിട്ടും നേഴ്സ് പോലും അനുഗമിച്ചില്ല. മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് ചികിൽസാ പിഴവിന്റെ ആഴം കണ്ടെത്തിയത്. ആദ്യം കുട്ടിയെ ബാധിച്ചത് നിമോണിയ ആയിരുന്നു. പനിയെ തുടർന്ന് ശ്വാസകോശത്തിൽ കഫം കെട്ടിയതിനെ തുടർന്നുള്ള ഇൻഫെക്ഷൻ. ഇതാണ് ശ്വാസതടസ്സമുണ്ടാക്കിയത്. ഈ രോഗത്തിനാണ് അപസ്മാരത്തിന്റെ മരുന്ന് കൊടുത്തത്. രണ്ടാമത് തൊലിപ്പുറത്തെ മരുന്നിന്റെ അലർജികാരണമുള്ള റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും.
ജൂബിലി ആശുപത്രി അധികൃതർ വളരെ മോശമായാണ് തങ്ങളോട് പെരുമാറിയതെന്ന് പിതാവ് ബാബു പറയുന്നു. 'കുഞ്ഞിനെ ഡിസ്ചാർജ്ജ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഇവിടെ നിന്നു കൊണ്ടു പോയാൽ മരിച്ചു പോകും എന്ന് ഒരു ദയാദാക്ഷണ്യവുമില്ലാതെയാണ് അവർ പറഞ്ഞത്. ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആശുപത്രിയിൽ നിന്നും ചികിത്സാ പിഴവ് സംഭവിച്ച് കാഴ്ച ശക്തിയും നഷ്ടപ്പെട്ട് മറ്റുരോഗങ്ങളും പിടിപെട്ടിട്ടും ഞങ്ങളുടെ കൈയിൽ നിന്നും 50,000 രൂപയോളംം അവർ പിടിച്ചു വാങ്ങി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ കാണിച്ചതിന് ശേഷം കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും കൊണ്ടു പോയി. മോളുടെ കണ്ണിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർ പറയുന്നത്. ഇന്ന് രക്തത്തിൽ കൗണ്ട് കുറഞ്ഞതിനാൽ വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.'
ചികിത്സാ പിഴവ് സംഭവിച്ചതാണെന്ന് ആശുപത്രിയിലെ ഡിസ്ചാർജ്ജ് സമ്മറി നോക്കുന്നയാൾക്ക് മനസ്സിലാകും. എന്നിട്ടും അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് ജൂബിലി മിഷൻ ആശുപത്രി അധികൃതരുടെ വിശദീകരണം. സോഷ്യൽ മീഡിയയിൽ ഈ വിഷയം ആദ്യമെത്തിച്ചത് സാജൻ കേച്ചേരി എന്ന സാമൂഹിക പ്രവർത്തകനാണ്. ഇത് കണ്ട് കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം എന്ന സംഘടന ഇവരുടെ വീട്ടിലെത്തുകയും വിവരങ്ങൾ അവരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ വൈറലായി. ഈ സാഹചര്യത്തിലാണ് സോനമോൾക്ക് നീതി തേടി സോഷ്യൽ മീഡിയ എത്തുന്നത്. ഇതോടെ മറുനാടൻ ഇവരെ സന്ദർശ്ശിക്കുകയും വാർത്ത നൽകുകയുമായിരുന്നു. ഇതിനിടയിൽ ആരോഗ്യ വകുപ്പ് മന്ത്രി കുട്ടിയുടെ ചികിത്സ പൂർണ്ണമായും ഏറ്റെടുത്തതായും അറിഞ്ഞു. എന്നാൽ സോനമോളുടെ മുഴുവൻ ചികിൽസാ ചിലവും ജൂബിലി ആശുപത്രി ഏറ്റെടുക്കണമെന്നാണ് ആവശ്യം. നിലവിൽ കോയമ്പത്തൂരിലെ അരവിന്ദോ ആശുപത്രിയിലാണ് ചികിൽസ. മെഡിക്കൽ കോളേജിലെ പരിചരണത്തിലൂടെ നിമോണിയയും ത്വക്ക് രോഗവും പൂർണ്ണമായും മാറിവരുന്നു. ഇനി കാഴ്ചയിലെ പ്രശ്നങ്ങൾ മാറണം.
സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ സർക്കാർ ചുമതലപ്പെടുത്തി. ഡോക്ടർ ഈ കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തു. ശേഷം കുട്ടിയുടെ അച്ചൻ ബാബുവുമായി ഫോണിൽ സംസാരിച്ചു. തൃശൂർ മെഡിക്കൽ കോളേജ്, കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രി എന്നിവിടങ്ങളിൽ നിന്നും കുട്ടിയുടെ രോഗവിവരങ്ങൾ ശേഖരിച്ചു. അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോട്ടൽ എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി.
തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണെന്നും അറിയിച്ചു. എന്നാൽ കൂടുതൽ ചികിത്സാ ചെലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാതെ വരും. ഈ സാഹചര്യത്തിലാണ് ജൂബിലി ആശുപത്രി മൊത്തെ ചെലവും ഏറ്റെടുക്കണമെന്ന ആവശ്യം സജീവമാകുന്നത്. സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു. അപ്പോഴും മെഡിക്കൽ എത്തിക്സിന്റെ എല്ലാ മാനങ്ങളും ലംഘിച്ച് ചികിൽസാ പിഴവിനും രോഗിയിൽ നിന്ന് 50,000 രൂപ ഈടാക്കിയ ആശുപത്രിയെ തൊടാൻ സർക്കാരിനും മടി.
എന്നാൽ ഡി.ബൈ.എഫ്..ഐ തൃശ്ശൂർ ബ്ലോക്ക് യൂണിറ്റ് സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് അവർ കുട്ടിയെ സന്ദർശ്ശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു. കമ്മറ്റിയിൽ അവതരിപ്പിച്ചിട്ട് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് അവർ മറുനാടനോട് പറഞ്ഞത്. അതേ സമയം ആശുപത്രിക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് സോനയുടെ മാതാപിതാക്കൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്