കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ലീഗ് മുഖപത്രത്തിന്റെ ഫിനാൻസ് ഡയറക്ടറായി ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി; ചുമതലയേറ്റതു മുതൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു; പത്രം നന്നാക്കാൻ പിരിച്ച കോടികൾ എത്തിയില്ലെന്ന് ആക്ഷേപം; മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളവുമില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചന്ദ്രിക ദിനപത്രം അടച്ചുപൂട്ടൽ ഭീതിയിൽ; എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനു സമാനമായ അവസ്ഥയിലേക്ക് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയും മൂക്കുകുത്തുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു വീക്ഷണം മുങ്ങിത്താണുകൊണ്ടിരിക്കെ അതിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കഥയാണ് ലീഗ് മുഖപത്രത്തിൽ നിന്നും വരുന്നത്. ലീഗ് മുഖപത്രമായ ചന്ദ്രിക അടച്ചു പൂട്ടേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വീക്ഷണത്തിന്റ തകർച്ചയ്ക്ക് കാരണക്കാരായി കോൺഗ്രസ് നേതൃത്വത്തിനു നേർക്ക് വീക്ഷണം ജീവനക്കാർ വിരൽ ചൂണ്ടുമ്പോൾ സമാനമായി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേർക്കാണ് ചന്ദ്രിക ജീവനക്കാർ വിരൽ ചൂണ്ടുന്നത്. ചന്ദ്രിക തകർച്ചയിലേക്ക് നീങ്ങുമ്പോൾ ചന്ദ്രികയുടെ പിന്നിൽ നിന്ന് പത്രത്തെ നിയന്ത്രിക്കുന്ന ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും പാർട്ടിയിൽ ശക്തമായ ഒപ്പം പടയൊരുക്കം നടക്കുന്നുണ്ട്. മുന്നാക്ക സമുദായ സംവരണ ബിൽ അവതരണ വേളയിൽ ലോക്സഭയിൽ ഹാജരാകാതെ മുങ്ങി നടന്നെന്ന ആരോപണത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് വിനയാകുന്നത് ചന്ദ്രിക പത്രത്തിനെന്നും പറഞ്ഞ് പിരിച്ച കോടികളുടെ തിരിമറിയാണ്.
ലീഗിലെ മുടിചൂടാമന്നനായ കുഞ്ഞാലിക്കുട്ടിയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി മുഖപത്രത്തിന്റെ നിയന്ത്രകൻ. പത്രം പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹം താൽപര്യമെടുത്ത് സാമ്പത്തിക സമാഹരണം നടത്താറാണ് പതിവ്. മറ്റാരും പത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്താറില്ല. ഇടക്കാലത്ത് പി.വി.അബ്ദുൾ വഹാബ് ചന്ദ്രിക ഡയറക്ടർ ബോഡിന്റെ തലപ്പത്ത് വന്നെങ്കിലും അധികകാലം വാണില്ല. കോഴിക്കോട്ടെ കണ്ണായ സ്ഥലത്ത് 56 സെന്റിൽ പരന്നു കിടക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കിയാണ് വഹാബ് ചന്ദ്രികയുടെ തലപ്പത്ത് വന്നതെന്ന ആരോപണം കുഞ്ഞാലിക്കുട്ടിപക്ഷം അന്ന് ഉന്നയിച്ചിരുന്നു. അതോടെ വഹാബ് പിൻവലിഞ്ഞു. എങ്കിലും ഡയറക്ടർ എന്ന നിലയിൽ ഇപ്പോഴും ഉണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ ആരും തയ്യാറാവാത്തത് കാരണം അദ്ദേഹത്തിന്റെ ഇച്ഛാനുസരണം കാര്യങ്ങൾ മുന്നോട്ടു പോയി.
ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ഷമീർ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായി ചുമതലയേറ്റത്. മാത്രമല്ല അതോടെ ഷമീർ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി. ചുമതലയേറ്റ മുതൽ ചന്ദ്രികയിൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴയായി. പത്ര മാനേജ്മെന്റിന്റെ എബിസിഡി അറിയാത്ത ഇയാൾക്കെതിരെ ജീവനക്കാർ നിലകൊണ്ടു.. ചന്ദ്രിക കൂടുതൽ കൂടുതൽ പ്രതിസന്ധിയിലായി. കോടികളുടെ കടബാധ്യതയിൽപ്പെട്ട് പത്രം പൂട്ടുമെന്ന അവസ്ഥയിലായി. എന്നിട്ടും ലീഗ് നേതൃത്വം ഇടപെട്ടില്ല. കുഞ്ഞാലിക്കുട്ടിയായതിനാൽ എല്ലാവരും നിശബ്ദത പാലിക്കുകയായിരുന്നു.
ചന്ദ്രികയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ജീവനക്കാരുടെ പിഎഫ് തുക രണ്ട് വർഷമായി അടക്കാത്തതു കാരണം പി എഫ് അധികൃതർ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുകൾ മുഴുവനും മരവിപ്പിച്ചു. ഒന്നരകോടിയിലധികം രൂപയാണ് അടയ്ക്കേണ്ടത്. എന്നാലത് പിഴപ്പലിശയടക്കം ഇപ്പോൾ രണ്ടര കോടിയിലധികമായി. ഫിനാൻസ് ഡയറക്ടറുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നോട്ടു നിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിൽ പതിനൊന്ന് കോടി നിക്ഷേപിച്ചത് കാരണം മൂന്ന് കോടി ആദായനികുതി വകുപ്പിന് പെനാൽറ്റിയിനത്തിൽ നൽകിയതായും അറിയുന്നു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാതെ നട്ടം തിരിയുന്ന ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിൽ പൊട്ടുന്നനെ കോടികൾ കുമിഞ്ഞതും പിന്നീട് പിൻവലിക്കപ്പെട്ടതും എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. പി എഫ്തുക അടയ്ക്കാത്തതിനാൽ ചന്ദ്രികയുടെ സ്വത്ത് കണ്ടു കെട്ടാനും എംഡിയായ പാണക്കാട് തങ്ങൾക്കെതിരെ അറസ്റ്റ് വാറണ്ടയക്കാനും പി എഫ് അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. തങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുടെ നാണക്കേടിൽ നിന്ന് തലയൂരി രക്ഷപ്പെടാനുള്ള നീക്കവും നടക്കുന്നുണ്ട്.
ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നാകുന്നു
ചന്ദ്രികയിൽ ശമ്പളം കിട്ടാതായിട്ട് മൂന്ന് മാസം തികയാൻ പോകുകയാണ്. തിരുവനന്തപുരം യൂണിറ്റിൽ 5 മാസമായി ശമ്പളമില്ല. ഫിനാൻസ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ രണ്ട് വർഷമായി വിവിധ സമരങ്ങൾ ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും അവർ നിസ്സഹായത പറഞ്ഞു. ഇതോടെ ജീവനക്കാർ റിലേ നിരാഹാരമടക്കം സമരം ചെയ്യാൻ പോവുകയാണ്. പത്രത്തിൽ നിന്നും ഈയിടെ പിരിഞ്ഞു പോയ പത്ത് ജീവനക്കാരുടെയും ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും അനക്കമില്ലാതായതോടെയാണ് അവർ ചന്ദ്രികയ്ക്ക് മുന്നിൽ സമരപ്പന്തലുയർത്തിയത്. എന്നാൽ ലീഗിലെ ഉന്നതർ ഇടപെട്ട് അവരെ അനുനയിപ്പിച്ച് പന്തൽ പൊളിപ്പിച്ചു.അതിന് ശേഷം ഓരോരുത്തർക്കും ഗ്രാറ്റിവിറ്റി തുകയുടെ ചെക്ക് നൽകി. പക്ഷേ ചെക്ക് വണ്ടിച്ചെക്കായി. കബളിപ്പിക്കപ്പെട്ട ചിലർ കേസ് കൊടുത്തിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും കുഞ്ഞാലിക്കുട്ടിക്കും ആശ്രിതൻ ഷമീറിനും കുലുക്കമില്ലെന്നാണ് അറിവ്.
കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ്സ് കണക്കുകൾ കൈകാര്യം ചെയ്യുന്ന ഷമീറിനെ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായി വാഴിച്ച കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ലീഗിന്റെ സംസ്ഥാന എക്സിക്യുട്ടീവിലേക്ക് കൈപിടിച്ചുയർത്തിയതിനു പിന്നിലും ഒരു ഹിഡൻ അജണ്ടയുണ്ട് എന്നാണ് ചന്ദ്രികയിലെ ജീവനക്കാരുടെ അഭിപ്രായം. ഷമീർ വന്നതുമുതലാണ് ചന്ദ്രികയിലെ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായത്. നഷ്ടക്കണക്ക് പെരുപ്പിച്ചു കാട്ടി അത് ലീഗ് നേതാക്കളെ വിശ്വസിപ്പിച്ച് ചന്ദ്രികയുടെ സ്ഥലവിൽപനയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലം വിറ്റാൽ കോടികളാണ് ലഭിക്കുക.ഈ സ്ഥലം വിൽക്കുന്നതിനും കൈക്കലാക്കുന്നതിനും ചില ലോബികൾ വർഷങ്ങളായി ശ്രമിച്ചു വരികയാണ്. എന്നാൽ ജീവനക്കാരുടെ കടുത്ത എതിർപ്പാണ് ഭൂമി വിൽപ്പനയ്ക്ക് ഇതുവരെ തടസ്സമായത്.
ജീവനക്കാരുടെ പിഎഫ് സംഖ്യ അടയക്കാതായിട്ട് രണ്ട് വർഷമായി. മൂന്നരക്കോടി രൂപയാണ് പെനാൽറ്റിത്തുകയടക്കം പി എഫിൽ നൽകേണ്ടത്. തൊഴിലാളികൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അടക്കുന്നതിൽ ഫിനാൻസ് ഡയറക്ടർ ഒരു നടപടിയും എടുത്തില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റേണ്ട സന്ദർഭത്തിൽ രണ്ട് കോടിയുടെ പെനാൽറ്റി അധിക ബാധ്യതയാക്കുകയായിരുന്നു. ഫിനാൻസ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രക്ഷോഭ പാതയിൽ അണിനിരന്നിട്ട് മാസങ്ങളായി. ചന്ദ്രികയ്ക്കായി പലരിൽ നിന്നും കോടികൾ വാങ്ങിയിട്ടുണ്ട്. എന്നാൽ അതൊന്നും ചന്ദ്രികയിൽ എത്തിയിട്ടില്ല. ജീവനക്കാരുടെ ക്ഷേമത്തിനായോ സ്ഥാപനത്തിന്റെ തുക വിനിയോഗിച്ചിട്ടില്ല. പിന്നെ അവ ആവിയായിപ്പോയോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ചില ഡയറക്ടർമാരിൽ നിന്നും ബിസ്സിനസ്സുകാരിൽ നിന്നുമാണ് കോടികൾ വാങ്ങിയത്.പി എഫ്, ഗ്രാറ്റ്വിറ്റി ഇനങ്ങളിൽ അഞ്ച് പൈസ പോലും കൊടുത്തിട്ടില്ല. സൗദിയടക്കം പല യൂണിറ്റും പൂട്ടിക്കഴിഞ്ഞു. കോട്ടയം യൂണിറ്റും പൂട്ടി. അഞ്ചു മാസമായി ശമ്പളം നൽകാത്ത തലസ്ഥാന നഗരിയായ തിരുവനന്തപുരം യൂണിറ്റും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ ഉണ്ടായിരുന്ന ' ജീവനക്കാർ പലരും മറ്റു താവളങ്ങൾ തേടിപ്പോയിക്കഴിഞ്ഞു.
ആഴ്ചപ്പതിപ്പിന്റെ നിലയും പരുങ്ങലിൽ
എഴുത്തുകാർക്ക് പ്രതിഫലക്കുടിശ്ശിക ലക്ഷങ്ങൾ ആയപ്പോഴാണ് എഡിറ്ററായിരുന്ന ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് രാജിവെച്ചു പോയത്. മാസങ്ങൾക്കു ശേഷം പി സുരേന്ദ്രൻ പകരക്കാരനായെത്തി. മുസ്ലിം ലീഗിന്റെ വേദികളിൽ സജീവസാന്നിധ്യം വഹിക്കുകയും ലീഗ് നേതാക്കളുമായി അടുപ്പമുള്ളയാളുമാണ് പി.സുരേന്ദ്രൻ. ആഴ്ചപ്പതിപ്പിന്റെ സാരഥ്യം ഏറ്റെടുത്ത് മാസങ്ങൾ തികയുന്നതിനുള്ളിൽ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കിയ സുരേന്ദ്രനും രാജിവെച്ചൊഴിഞ്ഞു. എഴുത്തുകാർക്ക് കാശ് നൽകാതെ ആഴ്ചപ്പതിപ്പ് നിലനിർത്താനാവില്ലെന്ന് മനസ്സിലായിട്ടും ഫിനാൻസ് ഡയറക്ടർക്ക് യാതൊരു കുലുക്കവുമില്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഗ്രൂപ്പ് നീക്കം സജീവമാണ്.ഇ.ടി.മുഹമ്മദ് ബഷീർ, കെ പി എ മജീദ്, എം.കെ.മുനീർ, വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് കരുനീക്കം നടത്തുന്നത്.പാർട്ടി മുഖപത്രം കൈയിൽ വെച്ച് അതിന്റെ മറവിൽ പണപ്പിരിവ് നടത്തുന്ന നീക്കത്തെക്കുറിച്ച് ലീഗണികളിൽ വിവരമെത്തിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. മുന്നാക്ക സംവരണ ബില്ലിന്റെ വോട്ടെടുപ്പ് വേളയിൽ ലോകസഭയിൽ ഹാജരാകാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ അണ പൊട്ടിയ രോഷത്തെ ചന്ദ്രികയുമായി ഇണക്കിച്ചേർത്താൽ അത് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കും എന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ നേതൃത്വത്തിലെ ഒരു പ്രധാനി വ്യക്തമാക്കിയത്.
ആരോപണങ്ങളിലെ വില്ലൻ പ്രിന്റിങ്ങ് പ്രസ്സും
ചന്ദ്രിക കോഴിക്കോട് യൂണിറ്റിൽ പുതിയ കളർ ഓഫ്സെറ്റ് പ്രസ് വാങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചതാണ്. അതിന് 4 കോടി രൂപ മാറ്റിവെച്ചിരുന്നു. പക്ഷേ ആ തുക എങ്ങോ കൈമറിഞ്ഞു. കോഴിക്കോട്ടെ പഴകിയ പ്രസ് മാറ്റണമെന്ന മുറവിളി അന്തരീക്ഷത്തിൽ ഏറെക്കാലമായി മുഴങ്ങിക്കേട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പഴയ പ്രസ്സ് പൊളിച്ചു മാറ്റി. പ്രത്രമച്ചടി മലപ്പുറത്താക്കി. പിന്നീട് ഉത്തർപ്രദേശിൽ നിന്നും ഒരു സെക്കനന്റ് പ്രസ്സ് എത്തി. പഴയ ബെയറിങ് മാറ്റി പുതുതായി പെയിന്റടിച്ച് എവിടെയോ ഓടിത്തേഞ്ഞ 'പുതിയ' പ്രസ്സ്. പുറത്തെ പ്രചാരണമാകട്ടെ പുതിയ പ്രസ്സ് എന്നും. 38 ലക്ഷം രൂപയ്ക്കാണിതുകൊണ്ടുവന്ന് സ്ഥാപിച്ചത്. വലിയ നിലവാരമൊന്നുമില്ലാത്ത ഈ പുത്തനെക്കൊണ്ട് തോറ്റിരിക്കുകയാണ് കോഴിക്കോട്ടുകാർ. പാർട്ടി ആസ്ഥാനത്തെ പ്രസ്സ് പോലും നവീകരിക്കാൻ കഴിയാത്തതിന് പിന്നിലും കുറ്റക്കാരൻ കുഞ്ഞാലിക്കുട്ടി തന്നെയാണെന്നാണ് ലീഗ് ശുദ്ധീകരണ വാദക്കാരുടെ പക്ഷം. മലപ്പുറത്തും എറണാകുളത്തും ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോഴിക്കോട്ടെ മദർ യൂണിറ്റ് മാത്രമെന്തിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നാണ് ലീഗിലെ കലാപകാരികളുടെ ആവശ്യം. കുഞ്ഞലിക്കുട്ടിയുടെ കണക്കെഴുത്തുകാരൻ ഫിനാൻസ് ഡയറക്ടറുടെ ലാഭക്കണ്ണ് ഈയിടെ ദുബായ് ചന്ദ്രികയുടെ മുകളിലാണ് പതിയുന്നത്. എളേറ്റിൽ ഇബ്രാഹിമെന്ന ചുമതലക്കാരനെ മാറ്റി സ്വന്തക്കാരെ വെച്ച് കാശു വാരാൻ തന്ത്രമാവിഷ്കരിക്കുന്നതിന്റെ തിരക്കിലാണ് ഫിനാൻസ് ഡയറക്ടർ. ഇത് പക്ഷേ ജീവനക്കാർ തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്നും മാസാമാസം ചെറിയ തുക പീരിയോ ഡിക്കൽസ് വിഭാഗത്തിന് നേരത്തെ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഷമീർ വന്നതോടെ അത് നിന്നു. ആ കാശ് വകമാറ്റി ചെലവഴിച്ചത് ആനുകാലികങ്ങളുടെ പ്രയാണത്തിന് വിലങ്ങായി നിന്നു. ഇക്കാരണത്താലാണ് ആഴ്ചപ്പതിപ്പിന്റെ നില പരുങ്ങലിലായത്.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ടാണ് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ. പക്ഷേ അദ്ദേഹം ചന്ദ്രികയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഒരിക്കലും ഇടപെടാറില്ലെന്ന ആക്ഷേപവും ജീവനക്കാർക്കുണ്ട്. ശമ്പളം പോലും തുടർച്ചയായി മുടങ്ങുന്ന അവസ്ഥ വന്നിട്ട് വർഷങ്ങളായി. എന്നാൽ കമാൽ യൂണിയൻ നേതാക്കളെ സമരപാതയിൽ അണിനിരത്തുന്ന കാര്യത്തിൽ വിമുഖനാണ്. ലീഗ് നേതൃത്വവുമായി അടുത്തിടപഴകുന്ന ഈ നേതാവ് പക്ഷേ സ്വന്തം കാര്യത്തിനാണ് മുന്തിയ പരിഗണന നൽകാറെന്നാണ് ജീവനക്കാരുടെ അഭപ്രായം. കമാലിന്റെ ലക്ഷ്യം അടുത്ത ഖത്തർ ലോകകപ്പും ഒളിമ്പിക്സുമാണ് പോലും. അതിന് ലീഗ് നേതൃത്വവുമായി ചേർന്ന് സ്പോൺസർമാരെ കണ്ടെത്താൻ അന്വേഷണത്തിലാണ്പോലും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ട്. സമരത്തിലണിനിരക്കുന്നവരെ പദവി നൽകി പാട്ടിലാക്കുന്ന മാനേജ്മെന്റ് തന്ത്രം നടപ്പാക്കലാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്