കുഞ്ഞുടുപ്പുണ്ടാക്കാൻ കുഞ്ഞന്മാരായി വന്നവർ മൂന്നുമലകളുടെ അധിപന്മാരായപ്പോൾ കുന്നിടിക്കലും ജലമൂറ്റലും പതിവാക്കി; 15 ലക്ഷവും ഇരുപതുപേരുമായുള്ള 'ഹമ്പിൾ ബിഗിനിങ്' 100 കോടി വിറ്റുവരവും 2000 ജോലിക്കാരുമായപ്പോൾ തിരുവാലിക്കാരോട് ജാട; കുടിവെള്ള ക്ഷാമം രൂക്ഷമായ മലപ്പുറത്തെ ഗ്രാമത്തിൽ 'പോപ്പീസ് ബേബി കെയർ' കുഴിക്കുന്നത് അഞ്ചുകുഴൽ കിണറുകൾ; പഞ്ചായത്ത് അനുമതി നൽകിയത് ഒരുകുഴൽക്കിണറിന്; ചോദ്യങ്ങൾക്ക് മുന്നിൽ പഞ്ചായത്തിനും ഉത്തരം മുട്ടിയതോടെ വൻപ്രക്ഷോഭത്തിന് നാട്ടുകാർ
എം മനോജ് കുമാർ
മലപ്പുറം: ആകർഷകവും വ്യത്യസ്തവുമായ പേരാണ് പോപ്പീസ്. പേര് പോലെ തന്നെ കുഞ്ഞുടുപ്പുകളുടെ കാര്യത്തിൽ പോപ്പീസ് വളർച്ചയുടെ വലിയ പടവുകൾ താണ്ടുകയും ചെയ്തു. പക്ഷെ നൂറു കോടിയോളം വിറ്റുവരവുള്ള പോപ്പീസ് ബേബി കെയർ ഇപ്പോൾ മലപ്പുറത്തെ തിരുവാലി ഗ്രാമത്തിന്റെ തന്നെ തലവേദനയായി മാറുകയാണ്. തിരുവാലി എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലെ ഭൂഗർഭ ജലം മുഴുവൻ അനധികൃത കുഴൽക്കിണർ നിർമ്മാണങ്ങളിലൂടെ പോപ്പീസ് ഊറ്റിയെടുക്കുന്നതായാണ് പരാതി ഉയരുന്നത്. മൂന്നു മലകൾ കൈവശം വെച്ച പോപ്പീസ് മലനിരകൾ ഇപ്പോൾ ഇടിച്ചു നിരത്തി അവിടെ കെട്ടിടങ്ങൾ പണിഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തിയാണ് പോത്തീസിന്റെ കെട്ടിടം പണിയലും കുഴൽക്കിണർ കുഴിക്കലും എന്നാണ് അതോടൊപ്പം ഉയരുന്ന മറ്റൊരു ആക്ഷേപം. കുടിവെള്ള ക്ഷാമം രൂക്ഷമായ തിരുവാലിയിൽ പോപ്പീസിന്റെ തുടരൻ കുഴൽക്കിണർ നിർമ്മാണങ്ങളാണ് ഇപ്പോൾ ഗ്രാമത്തെ സംഘർഷത്തിലാക്കുന്നത്.
ഗ്രാമവാസികൾക്ക് ജോലിയുണ്ട് ; പരിസ്ഥിതി നാശം വന്നപ്പോൾ എതിരെ തിരിഞ്ഞു ജനത
ഒരേ സ്ഥലത്ത് അഞ്ചു കുഴൽക്കിണർ കുഴിക്കാനായി പോപ്പീസ് ശ്രമം തുടങ്ങിയതോടെയാണ് പോപ്പീസ് ആസ്ഥാനം നിലനിൽക്കുന്ന തിരുവാലി സംഘർഷമേഖലയായത്. പോപ്പീസ് കുഴൽക്കിണർ കുഴിക്കാൻ തീരുമാനിച്ചതോടെ പൊതുവെ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയിലെ ജനങ്ങൾ എതിർപ്പുമായി രംഗത്ത് വരുകയായിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ തിരുവാലിയിൽ പോപ്പീസ് എത്തിയതോടെ കുടിവെള്ളം കിട്ടാക്കനിയായ അവസ്ഥയിലാണ്. പോപ്പീസിന്റെ കുഴൽക്കിണർ നിർമ്മാണങ്ങളാണ് പ്രശ്നത്തിന് കാരണമെന്ന് മനസിലാക്കിയാണ് ജനങ്ങൾ അവർക്ക് എതിരെ തിരിയുന്നത്. ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയും കുഴൽക്കിണറിനെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയും ജനങ്ങൾ ഇപ്പോൾ പോപ്പീസിനെതിരെ പ്രതിരോധം തീർക്കുകയാണ്.
2000 േത്താളം ജീവനക്കാരുള്ള പോപ്പീസിൽ 500 ഓളം പേർ തിരുവാലിക്കാരാണ്. എന്നിട്ടും കുഴൽക്കിണർ നിർമ്മാണത്തെ ജനങ്ങൾ തള്ളിപ്പറയുകയാണ്. ജനങ്ങളുടെ ശക്തമായ എതിർപ്പ് നിലനിന്നിട്ടും പിന്നെയും ഗ്രാമപഞ്ചായത്ത് കുഴൽക്കിണറിനു അനുമതി നൽകിയതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം പരാതി നൽകാനെത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനങ്ങളുടെ രോഷത്തിന്റെ ചൂട് അറിയുക തന്നെ ചെയ്തു. ജനങ്ങളുടെ ചോദ്യ ശരങ്ങൾക്ക് മുൻപിൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമൊക്കെ അടിമുടി പതറുകയും ചെയ്തു. പോപ്പീസിനു അധിക ജലം വേണം. തിരുവാലിയിൽ കുടിവെള്ളം കിട്ടാക്കനിയും. ഭൂഗർഭ ജലത്തെ ചൂഷണം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഇതോടെയാണ് ഫാക്ടറിയുടെ വിപുലീകരണത്തിനൊപ്പം കുഴൽക്കിണറുകളുടെ എണ്ണവും ഇവർ ഇരട്ടിപ്പിച്ചത്.
ഊറ്റിയിട്ടും ഊറ്റിയിട്ടും മതിയാവുന്നില്ല
ആവശ്യത്തിന് കുഴൽക്കിണർ പോപ്പീസിലുണ്ട്. കുളവും വേറെ കുഴിച്ചിട്ടുണ്ട്. അവർക്ക് അത് പോരാ. ഇരുപത് പേരും 15 ലക്ഷം രൂപയുമായി 2005ൽ തുടങ്ങിയ പോപ്പീസ് അല്ല ഇപ്പോഴുള്ളത്. 2000 ത്തിലധികം ജീവനക്കാരും 100 കോടി വിറ്റുവരവുമുള്ള പോപ്പീസ് ആണ്. മുൻപ് തിരുവാലിയിലെ കൊച്ചു സ്ഥലത്ത് തുടങ്ങിയതാണ് പോപ്പീസ്. ഇപ്പോൾ സമീപത്തെ മുഴുവൻ സ്ഥലങ്ങളും വലിയ മൂന്നു മലകളും പോപ്പീസിന്റെ അധീനതയിലാണ്. അതുകൊണ്ട് ജലം വേണം. കുഴൽക്കിണർ അഞ്ചെണ്ണം കൂടി പുതുതായി വേണം. ഈ കുഴൽക്കിണറുകൾക്ക് ഭൂഗർഭ വകുപ്പിൽ നിന്നും അനുമതിയും വാങ്ങി പഞ്ചായത്തിൽ പണം അടച്ച് കുഴൽക്കിണർ കുത്താൻ പോപ്പീസ് തീരുമാനിക്കുകയായിരുന്നു. സംഭവം അറിഞ്ഞതോടെ ഏതുവിധേനയും കുഴൽക്കിണർ നിർമ്മാണം തടയുമെന്ന തീരുമാനം ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്തിൽ ഇവർ പറഞ്ഞത് ഒരു കുഴൽകിണർ എന്നാണ്. എന്നാൽ പണി തീർക്കാൻ തീരുമാനിച്ചത് അഞ്ച് കുഴൽക്കിണറും. ഈ കാര്യങ്ങൾ ജനങ്ങൾക്കറിയാം. ഇതോടെയാണ് ജനങ്ങൾ അപകടം മണത്തത്.പോപ്പീസ് കുഴൽകിണർ നിർമ്മാണം തുടങ്ങിയപ്പോൾ, കഴഞ്ഞ ദിവസം ജനങ്ങൾ സംഘടിച്ച് നിർമ്മാണം തടഞ്ഞിരുന്നു. പൊലീസെത്തിയാണ് സംഘർഷം ഇല്ലാതാക്കിയത്. ഇപ്പോൾ പ്രശ്നങ്ങൾ കാരണം പൊലീസും സജീവമായി രംഗത്തുണ്ട്.ഇപ്പോൾ പ്രശ്നങ്ങൾ കാരണം പൊലീസും സജീവമായി രംഗത്തുണ്ട്.
മുൻപ് പോപ്പീസ് ജനങ്ങൾക്ക് ഒരു പ്രശ്നമല്ലായിരുന്നു. പക്ഷെ കുടിവെള്ള പ്രശ്നങ്ങളും മാലിന്യ പ്രശ്നങ്ങളും കുന്നിടിക്കലും പരിസ്ഥിതി പ്രശ്നങ്ങളും വന്നതോടെയാണ് ജനങ്ങൾ പോപ്പീസിന് എതിരെ തിരിയുന്നത്. പോപ്പീസിന്റെ അധീനതയിൽ തിരുവാലി വന്നതോടെയാണ് ജനങ്ങളുമായുള്ള സൗഹാർദ്ദ അന്തരീക്ഷം അവസാനിപ്പിച്ച് തന്നിഷ്ടത്തോടെ പോപ്പീസിന്റെ ഷാജു തോമസ് പെരുമാറാൻ തുടങ്ങിയത്. അതോടെ കുടിവെള്ള പ്രശ്നം അടക്കമുള്ള പ്രശ്നങ്ങളും പൊട്ടിപ്പുറപ്പെടുകയും ചെയ്തു. പോപ്പീസ് സമീപത്തെ മലനിരകൾ ഒന്നൊന്നായി കൈവശപ്പെടുത്തി. അവിടെ കുന്നിടിച്ച് കെട്ടിടം പണി തുടങ്ങി. ചെരിവുള്ള സ്ഥലങ്ങൾ ഈ മണ്ണിട്ട് നികത്തുകയും ചെയ്തു.
ഫാക്ടറിയിൽ രണ്ടായിരത്തോളം പേരുള്ളപ്പോൾ ഇവർക്കുള്ള ഭക്ഷണത്തിനു കാന്റീനുണ്ട്. അവിടുത്തെ മലിനജലം എല്ലാം താഴേക്ക് ഒഴുകാൻ തുടങ്ങി. അവിടെ പുതുതായി മാലിന്യ പ്ലാന്റും തുടങ്ങി. എല്ലാം ജനങ്ങൾക്ക് ബുദ്ധിമുട്ടായി. കൊതുക് ശല്യം വേറെ. കുടിവെള്ളവുമില്ല. രൂക്ഷമായ ദുർഗന്ധവും. ഇവിടെനിന്നുള്ള മലിനജലമാണ് സമീപപ്രദേശത്തുള്ള ജനങ്ങളുടെ കിണറുകളിലേക്ക് കിനിഞ്ഞിറങ്ങുന്നത്. ഇതോടെ കിണറുകളിലെ ജലവും മലിനമായി. തിരുവാലത്ത് കുടിവെള്ളം കിട്ടാക്കനി. അതോടൊപ്പം ലഭിക്കുന്ന വെള്ളവും ഇല്ലാതെയാകുന്നു. ഒപ്പം ഭൂഗർഭ ജലം ഊറ്റൽ കൊണ്ടുള്ള പ്രശ്നങ്ങളും. ഇതോടെയാണ് ജനങ്ങൾ ഒറ്റക്കെട്ടായി ഫാക്ടറിക്ക് എതിരെ തിരിയുന്നത്.
ജനങ്ങൾക്കൊപ്പം, കുഴൽക്കിണറിന് അനുമതിയും നൽകില്ലെന്ന് ഗ്രാമപഞ്ചായത്ത്
ഇതര സംസ്ഥാന തൊഴിലാളികൾ മുഴുവൻ തങ്ങുന്നതും ഫാക്ടറിയിൽ തന്നെയാണ്. ഫാക്ടറി നിലകൊള്ളൂന്ന കുന്നിന്റെ താഴത്തേക്കാണ് കക്കൂസിലേത് ഉൾപ്പെടെയുള്ള മലിന ജലം മുഴുവൻ ഊർന്നിറങ്ങുന്നത്. അവിടെ പാടത്തേക്കും റബർ ചെടികൾക്കിടയിലേക്കുമെല്ലാം മലിന ജലം ഒഴുകി ദുർഗന്ധം പതിവായി. ഇതോടെ ജനങ്ങൾ സംഘടിച്ചു. ഇതും കൂടാതെ പോപ്പീസ് ഒരു ഓഡിറ്റോറിയം പണിയാനും തുടങ്ങി. പാടം നികത്തിയ സ്ഥലത്താണ് ഓഡിറ്റോറിയം പണിയുന്നത്. ഇതും ജനങ്ങളിൽ എതിർപ്പുണ്ടാക്കി. 'തിരുവാലിയിൽ പോപ്പീസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മുഴുവൻ എനിക്കറിയാം. കുഴൽക്കിണറിനു ലൈസൻസ് നൽകിയതിൽ പഞ്ചായത്തിന് വലിയ പങ്കില്ല.
ഭൂഗർഭ ജലവകുപ്പിൽ നിന്നും അനുമതി വാങ്ങി. അവർ പഞ്ചായത്തിൽ പണം അടക്കുകയായിരുന്നു. അത് സാധാരണ നടപടിക്രമമാണ്. പക്ഷെ കുഴൽക്കിണർ ജനങ്ങൾ എതിർത്താൽ അത് വരില്ല. അനുമതി നൽകുമ്പോൾ തന്നെ അത് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കുഴൽക്കിണർ സംരംഭം ഞങ്ങൾ തടയും-തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് എ.കോമളവല്ലി മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം തന്നെ ഞങ്ങൾ നിലയുറപ്പിക്കും. ജനങ്ങളുടെ എതിർപ്പിനെ ഞങ്ങൾക്ക് അവഗണിക്കാൻ കഴിയില്ല. എല്ലാ കാര്യത്തിലും നിയമപരമായ നടപടികളാവും ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ ഞങ്ങൾ സ്വീകരിക്കുക-കോമളവല്ലി പറയുന്നു.
താണ്ടിയത് വളർച്ചയുടെ അത്ഭുതകരമായ പടവുകൾ; പക്ഷെ ഇല്ലാതാകുന്നത് തിരുവാലി എന്ന ഗ്രാമവും
അത്ഭുതകരമായ വളർച്ചയുടെ പടവുകൾ താണ്ടിയാണ് പോപ്പീസ് വ്യവസായ സ്ഥാപനം എന്ന നിലയിൽ തിരുവാലത്ത് നിന്നും കുതിക്കുന്നത്. നിർമ്മിക്കുന്നത് കുഞ്ഞുടുപ്പാണെങ്കിലും പോപ്പീസ് ബേബി കെയർ എന്ന ചെറുസംരംഭം ഒരു പതിറ്റാണ്ടു കൊണ്ട് കൈവരിച്ച വളർച്ച വിസ്മയിപ്പിക്കുന്നതാണ്. ഷാജു തോമസ് എന്ന സംരംഭകന്റെ സംരംഭമാണ് ഇപ്പോഴുള്ള പോപ്പീസ് എന്ന ജനപ്രിയ ബ്രാൻഡ് ആയി മാറിയത്. 60 ശതമാനം വിപണിവിഹിതമുണ്ട് പോപ്പീസിന്. വിദേശവിപണിയിലും സജീവസാന്നിധ്യമാണ് പോപ്പീസ്.
ഇപ്പോൾ നൂറുകോടിരൂപയുടെ വിറ്റുവരവിലേക്ക് സ്ഥാപനം നീങ്ങുകയുമാണ്. യുഎസും യുകെയും അടക്കം 40 രാജ്യങ്ങളിലെ ഇഷ്ട ബ്രാൻഡ് എന്ന രീതിയിലാണ് പോപ്പീസ് മുന്നോട്ടു പോകുന്നത്. മലപ്പുറത്തുനിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനിയാകാനുള്ള നീക്കങ്ങളും പോപ്പീസിന്റെ ഭാഗത്ത് നിന്നും തുടങ്ങിയിട്ടുമുണ്ട്. ഇതേ ഘട്ടത്തിൽ തന്നെയാണ് പരിസ്ഥിതി സൗഹൃദ നയം സ്വീകരിക്കാതെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചും ഉള്ള വെള്ളം മലിനമാക്കിയും പ്രകൃതി ഭംഗിയാർന്ന ഗ്രാമത്തിലെ മലനിരകൾ വിലയ്ക്ക് വാങ്ങി കെട്ടിടം പണിഞ്ഞും ഗ്രാമ വാസികളെ കണ്ണീരു കുടിപ്പിക്കുന്നത്. ഇതേ കണ്ണീരു കുടിക്കൽ പോപ്പീസിനു തന്നെ വിനയായി മാറുമോ എന്നാണ് പോപ്പീസിനെ അറിയുന്നവർ ഉറ്റുനോക്കുന്നത്.
Stories you may Like
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- മലയാളി കെയർ ജീവനക്കാരന് യുകെയിൽ ജയിൽശിക്ഷ
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- യുകെയിൽ കുടിയേറ്റം മോഹിക്കുന്നവർക്ക് വിനയായത് റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തി
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്