'നീ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുക'
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
അന്ത്യ അത്താഴ സമയത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനു ശേഷം (യോഹ 13:1-20) സ്നേഹപ്രമാണത്തിന്റെ പുതിയ കൽപനയും നലകിയതിനെ തുടർന്ന് (യോഹ 13:31-35) ഈശോ നടത്തുന്ന അന്ത്യപ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷ ഭാഗം.
പീലിപ്പോസിനോടുള്ള മറുപടിയായി ഈശോ പറയുന്നത് ശ്രദ്ധിക്കണം: ''എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു'' (യോഹ14:9). സമാനമായൊരു പ്രസ്താവന ഇതിന് തൊട്ടുമുൻപും ഈശോ നടത്തുന്നുണ്ട്: "നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരന്നു" (യോഹ14:7). അതായത്, ഈശോയെ കാണുന്നവൻ ദൈവത്തെ കാണുന്നു; ഈശോയെ അറിയുന്നവൻ ദൈവത്തെ അറിയുന്നു എന്നർത്ഥം.
അങ്ങനെയെങ്കിൽ ഈശോ പറയുന്നതിന്റെ ചുരുക്കമിതാണ് - ദൈവം മനുഷ്യരൂപത്തിലായതാണ് ഈശോ. ദൈവം ശരീരവും രക്തവും സ്വീകരിച്ചതാണ് ഈശോ. ദൈവം നാമരൂപങ്ങൾ സ്വീകരിച്ചതാണ് ഈശോ. ദൈവം നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനായതാണ് ഈശോ.
ഈശോ പറയുന്നതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കണമെങ്കിൽ അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപ്പം എന്തായിരുന്നുവെന്ന് നമ്മൾ ആലോചിക്കണം. ഈശോയുടെ കാലം വരെ യൂദമതത്തിൽ നിലവിലിരുന്ന പ്രധാന ദൈവസങ്കൽപ്പങ്ങൾ എന്തൊക്കെയായിരുന്നു? ഉൽപ്പത്തിയുടെ തുടക്കത്തിൽ ദൈവത്തിനുള്ള പേര് 'എലോഹിം' (ഉൽ 1:1) എന്നാണ്. 'ഏൽ' എന്ന ദൈവനാമത്തിന്റെ ബഹുവചനമാണിത്. 'ഞാൻ ആകുന്നവൻ ആകുന്നുവെന്ന' നിർവ്വചനം വരുന്നത് പുറപ്പാടിലാണ് (പുറ 3:14). 'യഹോവ' എന്ന ദൈവനാമത്തിന്റെ പിറകിൽ നിൽക്കുന്നതും ഇത് തന്നെയാണ്. അതായത് ദൈവം അസ്തിത്വം തന്നെയാണെന്നർത്ഥം.
'യഹോവ' എന്ന് എഴുതുമ്പോഴും യഹൂദർ ദൈവനാമത്തെ വായിച്ചിരുന്നത് 'അദോനായി' എന്നായിരുന്നു. അതിനർത്ഥം, കർത്താവ് അഥവാ അതിനാഥൻ എന്നാണ്. 'എൽ ഷദായി' (ഉൽ 17:1) എന്നാൽ സർവ്വശക്തനായ ദൈവം എന്നാണ്. 'എൽ ഏലിയോൺ' (ഉൽ 14:18) അത്യുന്നതനായ ദൈവവും, 'ഏൽ ഒലാം' (ഉൽ 21:33) നിത്യനായ ദൈവവുമാണ്.
ദൈവത്തിനായുപയോഗിച്ചിരുന്ന ഈ വിശേഷണങ്ങളെല്ലാം ദൈവത്തിന്റെ അതീന്ദ്രിയ സ്വാഭാവത്തിലേക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. അതായത് ദൈവം അപരിമേയനും, മനുഷ്യന്റെയും പ്രകൃതിയുടെയും പരമിതികൾക്ക് അതീതനാണെന്നും കാണിക്കാൻ.
ഭാരതത്തിലെ ഉപനിഷത്തുക്കളും ശങ്കരാചാര്യയും മറ്റൊരു മാർഗ്ഗമാണ് ദൈവത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത് - 'നേതി നേതി' എന്ന മാർഗ്ഗം. എന്നു വച്ചാൽ 'ന + ഇതി;' ദൈവം 'ഇതല്ല ഇതല്ല' എന്ന് പറയുന്ന രീതി. പരിമിതികളെ നിഷേധിക്കുന്ന രീതി തന്നെയായിരുന്നു അതും.
അങ്ങനെയെങ്കിൽ ഈശോ പറയുന്നത് ഇതിന് ഘടകവിരുദ്ധമായ ഒരു ദൈവ സങ്കൽപ്പമാണ്. അതുവരെ ദൈവം അപരിമേയനും അതീന്ദ്രിയാനുമായിരുന്നെങ്കിൽ, ഈശോ അവതരിപ്പിക്കുന്ന ദൈവം പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭൂതനും പരിമിതനുമാണെന്നു വരുന്നു.
ചരുക്കിപ്പറഞ്ഞാൽ, ദൈവത്തെ കാണണമെങ്കിൽ ക്രിസ്തുവിനെ നോക്കുക; ദൈവത്തെ കേൾക്കണമെങ്കിൽ ക്രിസ്തുവിനെ കേൾക്കുക; ദൈവത്തെ അറിയണമെങ്കിൽ ക്രിസ്തുവിനെ അറിയുക.
അങ്ങനെയങ്കിൽ, നമ്മൾ ചേദിക്കേണ്ട ചോദ്യമിതാണ്: എവിടെയുള്ള ക്രിസ്തു? അതിന് ഉത്തരം സുവിശേഷത്തിലെ ക്രിസ്തു എന്നാണ്. അതായത്, സുവിശേഷത്തിലെ ക്രിസ്തു ദൈവത്തെ പ്രതിഫലിപ്പിക്കുന്നു എന്നു സാരം. ക്രിസ്തു ദൈവത്തെ പ്രതിബിംബിപ്പിക്കുന്നു. ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയാണ് ക്രിസ്തുവെന്ന് പറയാം.
എങ്കിൽ, സുവിശേഷത്തിൽ നിറയുന്ന ക്രിസ്തിവിന്റെ മൗലിക സ്വഭാവം എന്താണ്? ഇത് തിരിച്ചറിഞ്ഞാൽ ദൈവത്തിന്റെ മൗലികസ്വഭാവും നമുക്ക് തിരിച്ചറിയാനാവും.
2013-ലെ മാർപാപ്പാ തിരിഞ്ഞെടുപ്പിനു മുമ്പുള്ള കോൺക്ലേവ് നടക്കുന്ന സമയം. അർജന്റീനിയൻ കർദ്ദിനാൾ ഹോർഹെ ബർഗോളിയോയുടെ മുറിയുടെ സമീപത്തായിരുന്നു ജർമൻ കർദ്ദിനാൾ കാസ്പറിന്റെ മുറിയും. ഒരു ദിവസം കാസ്പർ കർദ്ദിനാൾ തന്റെ അവസാനത്തെ പുസ്തകത്തിന്റെ സ്പാനീഷ് പരിഭാഷയുടെ ഒരു കോപ്പി കർദ്ദിനാൾ ബർഗോളിയോയ്ക്കു സമ്മാനിച്ചു. പുസ്തകത്തിന്റെ ശീർഷകം 'കരുണ' എന്നായിരുന്നു. അത് കണ്ടതേ, കർദ്ദിനാൾ ബർഗോളിയോ പറഞ്ഞു: "ഇതാണ് ദൈവത്തിന്റെ പേര്."
പിന്നീട് ബർഗോളിയോ ഫ്രാൻസിസ് പാപ്പായായി തിരിഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒരു പുസ്തകം എഴുതി. അതിന്റെ പേരായിരനനു "ദൈവത്തിന്റെ പേര് കരുണ എന്നാണ്." (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ദൈവത്തിന്റെ ഈ സ്വഭാവം തന്നെയാണ് ഈശോ തന്റെ അന്ത്യപ്രഭാഷണത്തിലും വ്യക്തമാക്കുന്നത്. "ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക" എന്ന കൽപ്പനയാണ് ഈശോ ആവർത്തിച്ചാവർത്തിച്ച് (യോഹ.13:35, 15:12-13) ശിഷ്യന്മാർക്കു നൽകുന്നത്. പരസ്നേഹത്തിന്റെ പരകോടി തന്നെയാണല്ലോ കാരുണ്യം.
ദൈവസ്വഭാവത്തെ ചിത്രീകരിക്കാനായി ഈശോ പറയുന്ന ധൂർത്തപുത്രന്റെ ഉപമയിലെ സ്ഥായീഭാവവും കാരുണ്യമാണ് (ലൂക്കാ 15:11-32). കാണാതെ പോയ ആടിനെ കണ്ടുകിട്ടുവോളം തിരിയുന്ന ആട്ടിടയനിലും (ലൂക്കാ 15:1-7), കാണാതെപോയ നാണയം തിരയുന്ന സ്ത്രീയിലും (ലൂക്കാ 15:8-17) നിഴലിക്കുന്നത് ദൈവസ്വഭാവമായ കാരുണ്യമല്ലാതെ മറ്റെന്താണ്? ശിഷ്യരുടെ മുമ്പിൽ ഈശോ വയ്ക്കുന്ന ജീവിതലക്ഷ്യവും ശ്രദ്ധിക്കണം: "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്ന പോലെ നിങ്ങളും കരുണ്യുള്ളവരായിരിക്കുവാൻ" (ലൂക്കാ 6:36). ചുരുക്കത്തിൽ, ദൈവസ്വഭാവത്തിന്റെ ഹൃദയമെന്ന് പറയുന്നത് കരുണയാണ് എന്ന് വരുന്നു. ദൈവത്തിന്റെ ആൾരൂപമായ ക്രിസ്തുവിന്റെ ഹൃദയവും കാരുണ്യം തന്നെയാണ്.
അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് എന്താണ്? 'എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു' എന്നു പറയുന്ന ഈശോ വ്യംഗമായി നമ്മളോട് ആവശ്യപ്പെടുന്നത് - ഈശോ ദൈവത്തെ പ്രതിഫലിപ്പിക്കുന്നത് പോലെ നമ്മളും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനാണ്. അതായ്ത് നമ്മൾ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായിത്തീരണമെന്നർത്ഥം. അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്? ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്ഥായിഭാവമായ കാരുണ്യം നമ്മുടെ ജീവിതത്തിൽ നമ്മൾ സാംശീകരിക്കണം.
കാൻസർ രോഗിയായ പീറ്ററിന്റെ കഥ. ഫ്രാൻസിസ് പാപ്പായെ കാണാൻ കാത്തിരുന്നെങ്കിലും, ആ ദിവസത്തിന് മുൻപ് അവൻ മരിച്ചു. അവൻ പാപ്പായ്ക്ക് സമ്മാനിക്കാനായി വരച്ച അസ്സീസിയുടെ പെയിന്റിങ് സ്വീകരിച്ചപ്പോൾ പ്രാൻസിസി പാപ്പാ പറഞ്ഞ കഥ (വിശദാംശങ്ങൾക്ക് വീഡിയോ കാണുക).
ചുരുക്കത്തിൽ, എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു എന്നു പറയുന്ന ഈശോ എന്നോടും നിങ്ങളോടും ആശ്യപ്പെടുന്നത് 'ദൈവത്തെ പ്രതിഫിലിപ്പിക്കുന്ന കണ്ണാടിയായി' രൂപാന്തരപ്പെടാനാണ്. അതായത് നമ്മളെ കാണുന്നവർക്ക് ക്രിസ്തുവിനെ ഓർമ്മ വരണം. നമ്മുടെ സംസാരം കേൾക്കുന്നവർ ക്രിസ്തുവിന്റെ സംസാരം ഓർക്കണം. നമ്മുടെ പ്രവൃത്തികൾ കാണുന്നവർക്ക് ക്രിസ്തുവിന്റെ പ്രവൃത്തികൾ ഓർമ്മ വരണം. നമ്മുടെ ജീവിതം കാണുന്നവർക്ക് ക്രിസ്തുവിനെ കണ്ടപോലെ തോന്നണം. അപ്പോഴാണ് നമ്മൾ യഥാർത്ഥത്തിൽ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍