രാജസ്ഥാനിലും ഗുജറാത്തിലുമെക്കെ ബിജെപി സർക്കാരുകൾ നടപ്പിലാക്കിയ തൊഴിൽ നിയമ ഭേദഗതികൾ അതേ പോലെ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന ഗവർമെന്റും നടപ്പിലാക്കുന്നു; മധുരത്തിൽ പൊതിഞ്ഞ കൊടും വിഷം തിരിച്ചറിയാൻ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും കഴിയാതെ പോയി; തൊഴിലാളി വിരുദ്ധതയിൽ മോദിയുടെ വഴിയേ പിണറായി സർക്കാരും: ചില മെയ് ദിന ചിന്തകൾ; റസാഖ് പാലേരി എഴുതുന്നു
റസാഖ് പാലേരി
അഞ്ചു വർഷത്തെ മോദീ സർക്കാരിന്റെ ഭരണം രാജ്യത്തെ തൊഴിലാളികൾ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലുടെയും രക്തസാക്ഷിത്വങ്ങളിലൂടെയും നേടിയെടുത്ത ഭരണഘടനാപരമായ അവകാശങ്ങളെ റദ്ദ് ചെയ്ത് കോർപറേറ്റുകളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തീവ്രശ്രമത്തിലെ കാലഘട്ടമാണ്. തൊഴിലവകാശങ്ങളുടെ നിലപിനുള്ള ഭീഷണിയായ് തന്നെ ഈ സർക്കാർ നയങ്ങളെ മനസ്സിലാക്കി രാജ്യത്തെ മുഴുവൻ തൊഴിലാളികളും പൊതുമേഖലാ-സർക്കാർ ജീവനക്കാരും ചെറുത്ത് നിൽപ് സമരങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് . മോദിയുടെ കോർപ്പറേറ്റ്-ജനവിരുദ്ധ നയങ്ങളുടെ പരീക്ഷണ ശാലകൾ എന്നറിയപ്പെടുന്ന രാജസ്ഥാനിലും ,ഗുജറാത്തിലും 300ൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എല്ലാ നിയമപരമായ പരിരക്ഷകളും റദ്ദാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതികൾ നടപ്പാക്കി കഴിഞ്ഞു.
വർഷം രണ്ട് കോടി തൊഴിലവസരം വാഗ്ദാനം ചെയ്ത മോദി സർക്കാർ 5 വർഷം പൂർത്തിയാക്കാമ്പോൾ മുൻകാലങ്ങളിലൊന്നും നേരിടാത്ത തരത്തിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത് . നോട്ട് നിരോധനവും ജി എസ് ടി യും ചെറുകിട വ്യവസായ സംരംഭങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും ഇല്ലാതാക്കി ഇത് വലിയ പ്രതിസന്ധി തൊഴിൽ മേഖലയിൽ സൃഷ്ടിച്ചു. പെൻഷൻ ഫണ്ടും തൊഴിലാളി ക്ഷേമ ഫണ്ടും ഉൾപ്പെടെ സാമൂഹ്യ ക്ഷമത്തിനു വേണ്ടി വിനിയോഗി ക്കേണ്ട മുഴുവൻ ഫണ്ടുകളുടെയും കൈകാര്യ കർതൃത്വം കുത്തകകൾക്ക് തീറെഴുതി കൊടുത്തു. ലോകബാങ്കും ലോക സാമ്പത്തിക രാഷ്ടീയ നയങ്ങളെയും അപ്പടെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് കമ്പനികൾ പുറപ്പെടുവിക്കുന്ന തിട്ടൂരങ്ങൾ അപ്പാടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നയപരമായ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ മുൻ കൈ എടുക്കുന്നത്. തൊഴിലാളി വർഗ പാർട്ടി എന്നവകാശപ്പെടുന്ന രണ്ട് പാർട്ടികളുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന കേരളത്തിലും സമാന കാഴ്ചയാണ് കാണാനാവുന്നത്.. ഫാസിസ്റ്റ് കോർപ്പറേറ്റ് പ്രതിരോധം സാദ്ധ്യമാകണമെങ്കിൽ അവർ വിതക്കുന്ന രാഷ്ടീയ സമീപനങ്ങളെയും ഭരണസമീപനങ്ങളെയും നയപരമായി പ്രതിരോധിക്കേണ്ടതാണ് എന്ന തിരിച്ചറിവ് പാർട്ടികൾക്കും സർക്കാരുകൾക്കും നഷ്ടപ്പെടുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. കേരള സംസ്ഥാനത്തെ തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നു എന്നവകാശപെടുന്നവർ തന്നെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ നടത്തിപ്പുകാരാവുമ്പോൾ ഈ വസ്തുതയാണ്ണ്തയാണ് ബോധ്യപ്പെടുന്നത്.
ഇന്ന് കേരളത്തിൽ അധികാരത്തിലുള്ളത് മോദീ സർക്കാരിന്റെ അതേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന സർക്കാരാണ്. . സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷത്തെ കുറിച്ച് വ്യാവസായിക ലോകത്തിന് ആശങ്കയുണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. അത്തരം ആശങ്കകൾ മാറ്റുന്നതിനും വ്യാവസായിക സൗഹൃദ കേരളം സൃഷ്ടിക്കുന്നതിനുമായി തൊഴിൽ നിയമ ഭേദഗതികൾ നടപ്പിലാകേണ്ടത് അനുവാര്യമാണെന്ന് ഇടക്കിടെ അദ്ദേഹം ആവർത്തിക്കുന്നുമുണ്ട്.
തൊഴിലാളികൾ ശല്യക്കാരും ബാധ്യതയുമാണെന്ന കോർപ്പറേറ്റ് സമീപനം തന്നെയാണ് ഇടതു സർക്കാരും പ്രഖ്യാപിക്കുന്നത് എന്ന് ചുരുക്കം. അതിനാൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ മുൻപിൽ എത്തുന്നതിനായി (ഇപ്പോൾ 77ആം റാങ്ക് ആണ് ഇന്ത്യയ്ക്ക്) കേന്ദ്രസർക്കാരിന്റെ നിർദ്ദേശാനുസരണം തൊഴിൽ നിയമ ഭേദഗതികളെല്ലാം ഒന്നൊന്നായി കേരള സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നു .ഇതിനായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന സി.പി.പി.ആർ (സെന്റർ ഫോർ പബ്ലിക് പോളിങ് റിസർച്ച് )എന്ന സ്ഥാപനത്തെ ചുമതല പെടുത്തുകയും അവർ നിശയിച്ച ലൈനിനുസരിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ നിർദ്ദേശിച്ചതും, രാജസ്ഥാനിലും ഗുജറാത്തിലുമെക്കെ ബിജെപി സർക്കാരുകൾ നടപ്പിലാക്കുകയും ചെയ്ത തൊഴിൽ നിയമ ഭേതഗതികൾ അതേ പോലെ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന ഗവർമെന്റും നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് .
എന്നാൽ ഇത് തിരിച്ചറിയാൻ കേരളത്തിലെ ഇടത് വലത്-തൊഴിലാളി സംഘടനകൾക്ക് പോലും സാധ്യമാകാതെ പോകുന്നു എന്നതാണ് ഏറെ ദുഃഖകരമായ കാര്യം. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് സൗഹൃദ തൊഴിലാളി വിരുദ്ധനയങ്ങളും നിർദ്ദേശങ്ങളും അതേപടി നടപ്പിലാക്കുന്നതിന് വഴിയെടുക്കുന്ന സമീപനങ്ങളാണ് കേരളത്തിലെ സാമ്പ്രദായിക തൊഴിലാളി പ്രസ്ഥാനങ്ങളും ഭരണ പ്രതിപക്ഷ പാർട്ടികളും സ്വീകരിക്കുന്നത്. ഈ നിയമ ഭേതഗതികൾക്ക് ജനകീയ മുഖം നൽകുന്നതിന് വേണ്ടി നോക്കുകൂലി നിരോധനം, സ്ത്രീ തൊഴിലാളികൾക്ക് തൊഴി ലിടങ്ങളിൽ ഇരിക്കുവാനുള്ള അവകാശം തുടങ്ങി മീഡീയ ഗിമ്മിക്കുകൾ സൃഷ്ടിക്കാൻ സർക്കാറിനും തൊഴിൽ മന്ത്രിക്കും സാധ്യമായപ്പോൾ ഈ തൊഴിൽ നിയമ ഭേദഗതികളെ കേരളീയ പൊതു സമൂഹം ആഘോഷപൂർവം സ്വീകരിച്ചു.
മധുരത്തിൽ പൊതിഞ്ഞ കൊടും വിഷം തിരിച്ചറിയാൻ തൊഴിലാളികൾക്കും തൊഴിലാളി സംഘടനകൾക്കും കഴിയാതെ പോയി എന്നതാണ് വസ്തുത. നേരത്തേ തന്നെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങളുടെ നിർദ്ദേശങ്ങൾ മുന്നിൽ വെച്ച് മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് കേരളത്തിൽ പിണറായി സർക്കാർ തൊഴിൽ നിയമ ഭേതഗതികൾ നടപ്പിലാക്കിയത്. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീതൊഴിലാളികളുടെ ജോലി സമയം രാവിലെ 9 മണി മുതൽ 7 മണിവരെ എന്നുള്ളത്, രാത്രി 9 മണിവരെ ആക്കുകയും, രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്ത്രീതൊഴിലാളികളെ ജോലിയെടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന, ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുക എന്ന സമീപനമുള്ള നിയമമാണ് ഇരുപ്പവകാശത്തിന്റെ മറ പിടിച്ച് സംസ്ഥാന സർക്കാർ നിർമ്മിച്ചെടുത്തത്. ഇത് അത്യന്തം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമാണ്. ലിംഗനീതി ഉറപ്പാക്കുകയും, സ്ത്രീ സുരക്ഷയെക്കുറിച്ച് വാചക വടിക്കുകയും ചെയ്യുന്ന സർക്കാർ ആണീ നയങ്ങൾ നടപ്പിലാക്കുന്നത്. .നോക്ക് കൂലിയെ എതിർക്കുന്നു എന്ന പേരിൽ ചുമട്ടു തൊഴിലാളികളുടെ സംഘടിത പ്രവർത്തനത്തെ ഭീഷണിപ്പെടുത്തുന്ന രീതിയാണ് പിണറായി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി സ്വീകരിച്ചിരിക്കുന്നത് .
രണ്ട് പതിറ്റാണ്ടുകളായി തൊഴിൽ എടുത്തിരുന്ന കെ എസ് ആർ ടി സി യിലെ എം പാനൽ ജീവനക്കാരെ കോടതിവിധിയുടെ പേരിൽ പിരിച്ചുവിട്ട് തെരുവിലേക്ക് എറിഞ്ഞത് കേരളത്തിന്റെ തൊഴിലാളി ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണ്. ഇവർക്ക് എന്തെങ്കിലും പുനരധിവാസം പോലും നടപ്പിലാക്കിയിട്ടില്ല. അനുകൂല സുപ്രീം കോടതി വിധി ഉണ്ടായിട്ടും കെ എസ് ഇ ബി യിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ഇപ്പോഴും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. കോർപറേറ്റുകൾ കേരള സംസ്ഥാന ഭരണത്തിലും പിടി മുറുക്കി കൊണ്ടിരിക്കുകയാണ്. ക്ഷേമ നിധി ബോർഡുകളിലുള്ള ഒഴിവുകൾ നികത്തുവാനോ സ്ഥിരം മേധാവികളെ നിയമിക്കുവാനോ പിണറായി സർക്കാർ തയ്യാറാവുന്നില്ല.
സംസ്ഥാനത്തെ ലേബർ ഓഫീസുകളിലും സ്ഥിതി വ്യത്യസ്തമല്ല തൊഴിൽ തർക്കങ്ങൾ ഉദ്യോഗസ്ഥന്മാരുടെ അഭാവത്തിൽ നീണ്ടു പോകുന്നു ഇതിന്റെ ഗുണം ലഭിക്കുന്നത് തൊഴിലാളികൾക്കല്ല എന്നതാണ് വാസ്തവം. തൊഴിൽ മേഖലയിൽ നിന്നുള്ള നിരവധിപരാതികൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. മോദി സർക്കാർ നടപ്പിലാക്കുന്ന ഇത്തരം തൊഴിലാളി വിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ രാജ്യത്താകമാനമുള്ള തൊഴിലാളികൾ ഒന്നിച്ചുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴും കേരളത്തിൽ അധികാരത്തിലിരിക്കുന്ന തൊഴിലാളി പക്ഷ സർക്കാർ എന്ന്പറയുന്ന പിണറായി സർക്കാർ മോദി സർക്കാരിന്റെ അതേ തൊഴിലാളി ദ്രോഹ നയങ്ങൾ നടപ്പാക്കാൻ തന്നെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് സൂചികയിൽ (Ease of doing business Index ) മുന്നിൽ എത്തുന്നതിന് വേണ്ടി കേരളത്തിൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ പോലും കുത്തകകൾക്ക് അനുകൂലമായ രീതിയിൽ ഭേദഗതി ചെയ്യുന്നതിൽ യാതൊരു വൈമനസ്യവും കേരള സർക്കാരിന് ഇല്ല. , ഏറ്റവും അവസാനം സർക്കാർ ജീവനക്കാരുടെ ചികിത്സാ ആനുകൂല്യം നൽകാനുള്ള കരാർ പോലും അംബാനിക്ക് തീറെഴുതിക്കഴിഞ്ഞു. കേരളത്തിൽ നടപ്പാക്കിയ ചുമട്ടുതൊഴിലാളി നിയമ ഭേദഗതി, പീടിക തൊഴിലാളി നിയമ ഭേദഗതി, തുടങ്ങിയവ മോദി സർക്കാരിന്റെ വിനീത വിധേയരായി മാറാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇടതുമുന്നണി സർക്കാർ നടത്തുന്നത്. ഫെഡറൽ സംവിധാനത്തിന്റെ സാധ്യതകളും സംസ്ഥാന അധികാരവും പ്രയോജനപ്പെടുത്തി മോദിയുടെ കോർപ്പറേറ്റ് പക്ഷ നിലപാടുകളെ ചെറുത്തു തോൽപ്പിക്കാനുള്ള ആർജ്ജവമാണ് ഇടതു പക്ഷത്തിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.
ഈ മെയ് ദിനത്തിൽ സാർവ്വദേശീയമായി തൊഴിലാളികളുടെ നിലനിൽപ്പിനുള്ള പോരാട്ടങ്ങളോട് ഐക്യപ്പെടുകയും രക്തസാക്ഷികളെ സ്മരിക്കുകയും ചെയ്യുന്നതോടൊപ്പം , ഇന്ത്യയിൽ മോദി സർക്കാർ അനുവർത്തിക്കുന്ന എല്ലാ രീതിയിലുമുള്ള ജന വിരുദ്ധ നയങ്ങളെയും വർഗ്ഗീയ ഫാസിസ്റ്റ് നിലപാടുകൾ ക്കെതിരെയും പോരാട്ടം ശക്തിപ്പെടുത്തി മുന്നോട്ട് പോകണം . അതോടൊപ്പം തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അധികാരത്തിൽ വന്നതിന് ശേഷം കോർപ്പറേറ്റ് ദല്ലാൾമാരുടെ ആക്ഞ്ജാനുവർത്തികളായി മാറി കൊണ്ടിരിക്കുന്ന ഇടത് സർക്കാരിന്റെ വഞ്ചന തുറന്ന് കാണിക്കുകയും ചെയ്യണം. ഈ മെയ് ദിനത്തിൽ നാം ഓർമിക്കുന്ന ധീരയായ തൊഴിലവകാശങ്ങൾക്ക് വേണ്ടി പൊരുതി മരിച്ച ധീര രക്തസാക്ഷികൾ നമുക്ക് നൽകുന്ന ആവേശം കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തി കൊണ്ടിരിക്കുന്ന തൊഴിലാളി നയങ്ങൾക്കെതിരായ ഉജ്ജ്വലമായ പേരാട്ടിത്തിന്റേതാണ്
(എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്