'ഉയരെ' ഉന്നതങ്ങളിൽ തന്നെ; ആസിഡ് ആക്രമണ ഇരയുടെ കഥ പറഞ്ഞ് ഞെട്ടിച്ച് സഞ്ജയും ബോബിയും; നവാഗത സംവിധായകൻ മനു അശോകന് കൈയടിക്കാം; താര ഫാൻസുകാരുടെ ഓരിയിടലിൽ തളരാതെ പാർവതി; അഭിനയം വെച്ചുനോക്കുമ്പോൾ ഇവർ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെ; പ്രണയപ്പകമൂലം കാമുകിയെ പച്ചക്ക് കൊളുത്തുന്നവരുള്ള കേരളത്തിൽ ഇത് സാമൂഹിക ക്ഷേമ വകുപ്പ് മൂൻകൈയെടുത്ത് സൗജന്യമായി കാണിക്കേണ്ട ചിത്രം
എം മാധവദാസ്
അവസാനം ആസിഡ് ആക്രമണത്തിലെ ഇരയുടെ കഥയും മലയാളത്തിൽ ചലച്ചിത്രമായി! പാണ്ടിപ്പടങ്ങളെ തോൽപ്പിക്കുന്ന രീതിയിലുള്ള താരാഭാസങ്ങളും, ന്യൂജൻ എന്ന പേരിലുള്ള ഒരേ അച്ചിലുള്ള കഥകളും കേട്ട് ഓക്കാനം വരുന്ന മലയാള സിനിമയിൽ, തീർത്തും വ്യത്യസ്തമായ പ്രമേയവുമായി വന്ന സഞ്ജയ്- ബോബി തിരക്കഥാ ഇരട്ടകളെ സമ്മതിക്കണം. എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക,് ട്രാഫിക്ക്, അയാളും ഞാനും തമ്മിൽ, മുംബൈ പൊലീസ് തുടങ്ങിയ തീർത്തും വ്യത്യസ്തമായ കഥകളിലൂടെ, മലയാള ചലച്ചിത്ര മേഖലയുടെ അമ്പരിപ്പിക്കുന്ന പ്രതിഭാദാരിദ്ര്യം കുറച്ചൊന്ന് പരിഹരിക്കാൻ ശ്രമിച്ച സഞ്ജയ്ക്കും ബോബിക്കും തന്നെയാണ് 'ഉയരെ' എന്ന കൊച്ചു ചിത്രത്തെ ഹൃദ്യമാക്കിയതിന്റെ ആദ്യ ക്രഡിറ്റ്. 'ട്രാഫിക്കി'ലൂടെ നവതരംഗം മലയാളത്തിൽ കൊണ്ടുവന്ന രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകൻ എന്ന നവഗാത സംവിധായകൻ, മലയാളത്തിന്റെ പ്രതീക്ഷ കൂടിയാണ്.
പക്ഷേ ഈ പടത്തിലെ യഥാർഥ താരം നടി പാർവതിയാണ്. പാർവതിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ പല്ലവി. പാതിവെന്തമുഖവുമായി നിറഞ്ഞാടുന്ന പാർവതി അഭിനയം വെച്ചുനോക്കുമ്പോൾ ശരിക്കും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തൊട്ട് ദിലീപിന്റെ ഫാൻസ്വരെ ആഞ്ഞു കൂവിയിട്ടും, ട്രെയിലറിനും ടീസറിനും കൂട്ടത്തോടെ ഡിസ്ലൈക്ക് ബട്ടണമർത്തിയിട്ടും ഈ പാർവതി ചിത്രം ജനങ്ങൾ ഏറ്റെടുത്തിരിക്കയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരാളെ തകർക്കാൻ ചിലർ ഇറങ്ങിത്തിരിച്ചാൽ അതിനു വഴങ്ങുന്നവരല്ല മലയാള ചലച്ചിത്ര പ്രേമികൾ എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ആ രീതിയിൽ നോക്കുമ്പോൾ ഈ ചിത്രത്തിന്റെ സാമ്പത്തിക വിജയം ഒരു അനിവാര്യതയാണ്. അതുപോലെ തന്നെ അതീവ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തിലൂടെ, നമ്മുടെ ഉള്ളുപൊള്ളിച്ചുകൊണ്ടാണ് ചിത്രം കടന്നുപോകുന്നത്.
പ്രണയപ്പകമൂലം പ്രണയിനിയെ പച്ചക്ക് കൊളുത്തിയ രണ്ടു സംഭവങ്ങൾ ഈയിടെ മാത്രം ഉണ്ടായ നാടാണ് നമ്മുടെ പ്രബുദ്ധ കേരളം. ഒട്ടും പരിഷ്ക്കരിക്കാതെ 'മെയിൽ ഷോവനിസറ്റ് പിഗ്' എന്ന വിളിക്കാവുന്ന അവസ്ഥയിലാണ് ചില മലയാളി ചെറുപ്പക്കാരുടെയെങ്കിലും മസ്തിഷ്ക്കങ്ങൾ. അവർ തങ്ങൾക്കും ചുറ്റം കറങ്ങുന്ന ഉപഗ്രഹങ്ങളായിട്ടാണ് പ്രണയിനികളെയും കാണുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നും ഹെയർ സ്റ്റൈൽ എങ്ങനെ മാറ്റണമെന്നുമൊക്കെ കാമുകനോട് സമ്മതം വാങ്ങേണ്ട അവസ്ഥ. പ്രണയ നിരാസം എന്നത് അവരിൽ പലർക്കും താങ്ങാൻ കഴിയില്ല.
ഹൈലി അമ്പീഷ്യസായ പെൺകുട്ടികളെ ഹൈലി പൊസസ്സീവായ ആൺകുട്ടികളും തമ്മിലുള്ള ബാഡ് കെമിസ്ട്രിയാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്. പരസ്പരം ഒരു ബ്രീത്തിങ്ങ് സ്പേസ് അനുവദിച്ചു കൊടുത്താലേ ഇരുവർക്കും ഉയരങ്ങളിലേക്ക് പറക്കാൻ സാധിക്കൂ. ഇരുവർക്കും ചിരിച്ചു കൊണ്ടിരിക്കാൻ സാധിക്കൂ. ഈ വിഷയം അതിശക്തമായി പറയുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ കേരളത്തിലെ മുഴുവൻ കാമ്പസുകളിലും സാമൂഹിക ക്ഷേമ വകുപ്പ് മുൻകൈ എടുത്ത് സൗജന്യമായി പ്രദർശിപ്പിക്കേണ്ട ചിത്രമാണിത്. ആയിരം വാക്കുകളേക്കാൾ കരുത്തുള്ളതാണ് ഒരു ദൃശ്യം എന്നാണെല്ലോ പൊതുവെ പറയുക.
ഉയരങ്ങളിൽ പറക്കുന്ന സ്ത്രീകൾ
ഒറ്റവാക്കിൽ പറഞ്ഞാൽ ഉയരങ്ങളിൽ പറക്കാൻ ആഗ്രഹിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ കഥയാണ് ഉയരെ. റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ വിമാനത്തിൽ ഡൽഹിയിലേക്ക് പോകുമ്പോഴാണ് പല്ലവി ആദ്യമായി ഒരു വനിതാ പൈലറ്റിനെ പരിചയപ്പെടുന്നതും കോക്പിറ്റ് കാണുന്നതും. അന്നു തുടങ്ങിയ മോഹമാണ് പൈലറ്റാകണമെന്ന്, ഉയരങ്ങളിൽ പറക്കണമെന്ന്. അതിനുള്ള അവളുടെ തുടർച്ചയായ ശ്രമത്തിനൊപ്പമാണ് ആദ്യപകുതി. അതോടൊപ്പം അവർക്കുണ്ട് അങ്ങേയറ്റം അപകർഷതാ ബോധമുള്ളവനും, പൊസസീവും ചില ഘട്ടങ്ങളിൽ സൈക്കോയുമായി തോന്നുന്ന കാമുകൻ ഗോവിന്ദ് ( ചിത്രത്തിൽ ആസിഫലി). സ്കൂളിലെ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്ന് പല്ലവിയെ പിടിച്ചുയർത്തികൊണ്ടുവന്ന മോട്ടിവേറ്ററായിരുന്നു ആദ്യ കാലത്ത് ഗോവിന്ദ്. പക്ഷേ ക്രമേണ അവൾ ഉയരങ്ങളിലേക്ക് നീങ്ങുകയും തനിക്ക് ഒരു നല്ല ജോലി ലഭിക്കാതാവുകയും ചെയ്യുന്നതോടെ ഗോവിന്ദിന് അപകർഷതാ ബോധവും വർധിക്കുന്നു.
പല്ലവി ഏവിയേഷൻ അക്കാദമിയിൽ പഠിക്കാൻ പോവുന്നതോടെ ഗോവിന്ദിന്റെ അസ്വസ്ഥതകൾ വർധിക്കുന്നു. കൂടുതൽ സ്വാർഥനും സംശയാലുവുമാകുകയാണ് അയാൾ. പല്ലവിയാണെങ്കിൽ ഇതിൽ ശ്വാസം മുട്ടുകയുമാണ്. മുടി പിന്നുന്നതിനും പൊട്ടു തൊടുന്നതിനും പോലും ഗോവിന്ദിനോട് സമ്മതം ചോദിക്കേണ്ട അവസ്ഥ. ഒരു ഘട്ടത്തിൽ അവളെ ഫോണിൽ കിട്ടാഞ്ഞതിന് അയാൾ ചെയ്തത് കൈയുടെ ഞരമ്പ് മുറിച്ച് ഫോട്ടോ അവൾക്ക് അയച്ചു കൊടുക്കുകയായിരുന്നു!
സംശയങ്ങളും, മോശം പെരുമാറ്റവും താങ്ങാൻ വയ്യാതായതോടെ ഗോവിന്ദുമായി ബ്രേക്കപ്പ് ആവാൻ പല്ലവി തീരുമാനിക്കുന്നു. അതിന് ഗോവിന്ദിന്റെ പ്രതികാരം ക്രൂരമായിരുന്നു. ആസിഡൊഴിച്ച് അവളുടെ ഒരു മുഖപ്പാതി കരിച്ച് വികൃതമാക്കി അവൻ. പല്ലവിയുടെ എല്ലാ സ്വപ്നങ്ങളും തീർന്നുവെന്ന് കരുതാൻ വരട്ടെ. അവൾ ഉയർത്തെഴുനേൽക്കയാണ്. ആ അതിജീവനത്തിന്റെ കഥയാണ് ഉയരെ.
പ്രണയ പെങ്കിളിത്തത്തിലേക്ക് വീഴാതെ
ഈ പടത്തിന്റെ കൃത്യമായി വിജയം അതുയർത്തുന്ന ശക്തമായ പൊളിറ്റിക്കൽ ഡിസ്കോഴ്സുകളാണ്. ആസിഡ് ആക്രമണക്കേസിലെ ഇരകളുടെ കഥ സിനിമയായ ചില ഹിന്ദി ചിത്രങ്ങളെപ്പോലെ ഇത് ഒരിക്കലും പ്രണയ പൈങ്കിളിത്തത്തിലേക്ക് പോവുന്നില്ല. പ്രണയത്തിന്റെ പേരിൽ ചെയ്ത സാഹസം, അവസാനം പൊറുത്തുകൊടുക്കാൻ സർവംസഹയായ സ്ത്രീ ബാധ്യസ്ഥയാണെന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കുലബോധത്തെ പല്ലവി തള്ളിക്കളയുന്നു. തന്റെ മുൻ കാമുകനോട് ഒരിക്കലും ക്ഷമിക്കാൻ അവൾ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, നിയമത്തിന്റെ ഏത് അറ്റംവരെയും പോയി അയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും അവൾ തയ്യാറാകുന്നു. ഒരുഘട്ടത്തിൽ അവളെ വിവാഹം കഴിച്ചോളാമെന്ന പ്രതിയുടെ ഓഫർ ജഡ്ജി പറയുന്നത് പല്ലവിയെ രോഷാകുലയാക്കുകയാണ്. റേപ്പിസ്റ്റിനെ വിവാഹം കഴിക്കാൻ പറയുന്ന, ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്തുകളുടെ മനോഗതിയുള്ള ന്യായാധിപന്മാർ നമ്മുടെ കേരളത്തിലും അപൂർവമായെങ്കിലും ഉണ്ട്. സൂര്യനെല്ലി പെൺകുട്ടിയോട് ഓടി രക്ഷപ്പെട്ടുകൂടാമായിരുന്നോ എന്ന് പറഞ്ഞ് ഒരു വഷളൻ ചിരി ചിരിച്ച ഒരു മജിസ്ട്രേറ്റിനെ ഓർമ്മയില്ലേ. അതെ പല്ലവി എന്തൊക്കെയോ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. തലച്ചോർ വേണ്ടാത്ത സമകാലീന ചിത്രങ്ങളിൽനിന്ന് കുതറി മാറി അത് എന്തൊക്കെയോ നമ്മെ ചിന്തിപ്പിക്കുന്നുണ്ട്. ഒരു ചലച്ചിത്രത്തിന്റെ വിജയം അവിടെ തന്നെയാണ്.
അടുക്കും ചിട്ടയും വൃത്തിയുമുള്ള സീനുകൾ ഒരുക്കുമ്പോഴും ഒരിക്കലും കഥയെ അതിഭാവുകത്വത്തിലേക്ക് കൊണ്ടുപോവാൻ സഞ്ജയ് ബോബിയും സംവിധായകനും ശ്രമിക്കുന്നില്ല. മറ്റുള്ള ടീമുകൾ ആണെങ്കിൽ കൊമേർഷ്യൽ സാധ്യത കണക്കിലെടുത്ത് വിമാന റാഞ്ചൽ വരെ ഈ ചിത്രത്തിൽ ഇട്ടേനെ. പക്ഷേ അത്തരം ചളങ്ങളിലേക്ക് പോകാതെ തീർത്തും വിശ്വസനീയമായാണ് കഥ മുന്നോട്ടു നീങ്ങുന്നത്. ക്ലൈമാക്സിൽ പോലും അനാവശ്യമായ മെലോഡ്രാമകൾ ചേർത്തിട്ടില്ല. പക്ഷേ ഇത്തരം യഥാകഥന രീതി എത്രകണ്ട് എന്റർടൈന്മെന്റ് മൂല്യമുണ്ട് എന്നതും പ്രശ്നമാണ്. ടൊവീനോയും പാർവതിയും ചേർന്നുള്ള ചില രംഗങ്ങളിൽ മാത്രമാണ് മാസ് ഓഡിയൻസിന് നന്നായി ഇഷ്ടപ്പെടുന്ന ചേരുവകൾ ഉള്ളത്.
ഫാൻസുകാരുടെ ഓരിയടിലിൽ തളരാതെ പാർവതി
സത്യത്തിൽ ഏറ്റവും വലിയ സ്ത്രീവിരുദ്ധരുടെയും അഭിപ്രായ സ്വതന്ത്ര്യ വിരുദ്ധരുടെയും കൂട്ടം എന്നു പറയുന്നത് മലയാള സിനിമയാണെന്ന് തോനുന്നു. നടിയെ ആക്രമിച്ച കേസും, wccയുടെ രൂപവത്ക്കരണവും, തുടർന്ന് ചലച്ചിത്ര ലോകത്ത് നില നിൽക്കുന്ന സ്ത്രീവിരുദ്ധതയെയും പരസ്യമായി ചോദ്യം ചെയ്തതിനും ഒക്കെയായി, താരങ്ങളുടെ 'ഫാനരന്മാർ' വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു പാർവതി എന്ന നടിയെ. പക്ഷേ ഈ ചിത്രത്തിലെ അഭിനയത്തിലൂടെയും അവർ ഒരിക്കൽകൂടി തെളിയിച്ചിരിക്കയാണ്, മലയാളത്തിലെ അവലൈബിൾ നമ്പർ വൺ നടി ഇപ്പോഴും താൻ തന്നെയാണെന്ന്. ആസിഡ് ആക്രമണത്തിന്റെ തീപ്പാതിയുള്ള മുഖവുമായി പാർവതിയുടെ ടൈമിങ്ങും മോഡുലേഷനും അതിശയിപ്പിക്കുന്നതാണ്. ഈ വേഷത്തിലേക്ക് മറ്റൊരു നടിയെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്നിടത്താണ് പാർവതിയുടെ വിജയം. എന്നിട്ടും നോക്കു... ഇത്രയും കാലിബറുള്ള ഒരു നടിക്ക് മലയാള സിനിമയിൽ വേഷങ്ങളില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാം. ഫാസിസം ഫാസിസം എന്നു പറയുന്നത് ഇതൊക്കെയാണ്. കഴിവുണ്ടായിട്ടും അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മാത്രം അവസരങ്ങൾ കുറയുന്നത് എന്തൊരു ഭീകരാവസ്ഥയാണ്!
പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയും തന്റെ പരമ്പരാഗത ഇമേജ് ബ്രേക്ക് ചെയ്യുകയാണ്. ടിപ്പിക്കൽ പൊസസ്സീവ് വെറുപ്പിക്കൽ മല്ലൂ യങ്ങ്സ്റ്ററായി വേഷമിടുന്ന ആസിഫ് തന്റെ യുവതാരമെന്ന ഇമേജിനൊന്നും യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് ഈ വേഷം ചെയ്തത്. അതിവേഗം കുതിച്ചുയരുന്ന കരിയറാണ് ടൊവീനോ തോമസ് എന്ന യുവ നടന്റെത്. എവിടെയൊക്കെ ടൊവീനൊയെ കാണുന്നോ, അവിടെയൊക്കെ ചിത്രത്തിന് മൊത്തത്തിൽ ഒരു പ്രസരിപ്പ് ഫീൽ ചെയ്യുന്നുണ്ട്. ഒരു നവാഗത സംവിധായകന്റെ കൈവിറയലുകൾ അശേഷമില്ലാതെ മനു അശാകൻ ഉയരെ മികച്ച രീതിയിൽ സംവിധാനം ചെയ്തിരിക്കുന്നു. ആകാശ ദൃശ്യങ്ങളുടെ ക്രിസ്റ്റൽ ക്ലാരിറ്റിയും വിന്യാസ ഭംഗിയും കണ്ടാൽ പല ഷോട്ടുകളും ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. മുകേഷ് മുരളീധരന്റെ ഛായാഗ്രഹണവും ഉയരത്തിൽ തന്നെ. ഗോപീസുന്ദറിന്റെ ഗാനങ്ങളും നന്നായിട്ടുണ്ട്. പക്ഷേ ചിത്രം കഴിഞ്ഞ് തീയേറ്റർ വിട്ടിറങ്ങുമ്പോഴും നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക പാർവതിയുടെ കഥപാത്രം തന്നെയായിരക്കും.
വാൽക്കഷ്ണം: 80കളിലും 90കളിലും അടിക്കടി ഹിറ്റുകളുടെ പരമ്പര തീർത്ത ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ഈ കൊച്ചു ചിത്രത്തിന്റെ നിർമ്മാണം. ഒരു വടക്കൻ വീരഗാഥയടക്കമുള്ള മാസ്റ്റർ പീസുകൾ നിർമ്മിച്ച പി.വി.ഗംഗാധരന്റെ മക്കളായ ഷേണുക, ഷെഗ്ന, ഷെർഗ എന്നിവരാണ് നായികാ പ്രാധാന്യമുള്ള ഉയരെ നിർമ്മിച്ചിരിക്കുന്നത്. എന്നിട്ടും ഈ ചിത്രം എന്തുകൊണ്ട് മാർക്കറ്റിങ്ങിൽ പിറകോട്ടുപോയി എന്നത് അമ്പരപ്പിക്കുന്നതാണ്്. പറയത്തക്ക പ്രീ പബ്ലിസ്റ്റിയോ, പോസ്റ്റ് പബ്ലിസിറ്റിയോ ഒന്നും തന്നെ ഈ ചിത്രത്തിന് ഉണ്ടായിട്ടില്ല. ആകെയുള്ളത് നല്ല സിനിമയെ സ്നേഹിക്കുന്നവർ നൽകുന്ന മൗത്ത് പബ്ലിസിറ്റി മാത്രമാണ്. ആധുനിക കാലത്ത് സിനിമ നന്നായിട്ട് യാതൊരുകാര്യവുമില്ലെന്നും അത് കൃത്യമായി മാർക്കറ്റ് ചെയ്യാൻ പഠിക്കണമെന്നും, ഇത്രയും സിനിമാ പരിചയമുള്ള ഗൃഹലക്ഷ്മി ടീമിനെ ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?
Stories you may Like
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- കരിമണൽ മാഫിയയുടെ നേർച്ചിത്രവുമായി 'ബ്ലാക്ക് സാൻഡ് ' യുട്യൂബിലേയ്ക്ക്
- ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എൻ.ടി.ആറിന്റെ ഭാര്യ
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- ചന്ദ്രബാബു നായിഡുവിന്റെ അസാധാരണ ജീവിതം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്