യാത്രക്കാരെ ദ്രോഹിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യന്മാരോട് മത്സരിക്കുന്നോ? മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ ദുരിതം വിവരിച്ച് തലസ്ഥാനവാസിയായ വീട്ടമ്മ; ആദ്യം യാത്ര ചെയ്ത ബസ് കേടാതിനാൽ പകരം ബസിൽ കയറ്റി; യാത്രക്കാരെ കൊണ്ട് രണ്ടുവട്ടം ടിക്കറ്റ് എടുപ്പിച്ചു; വിസമ്മതിച്ചവരോട് ഇറങ്ങിപോകാൻ ആക്രോശം; രാത്രി പത്തുമണിക്ക് എത്തേണ്ട ബസ് എത്തിയത് രാത്രി 12 മണി കഴിഞ്ഞ്: സരിത നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പി വിനയചന്ദ്രൻ
തിരുവനന്തപുരം : കല്ലടബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയിൽ കേരളീയ സമൂഹം വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്ത്രീകളേ പോലും വെറുവിടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരും. കേടായതിനെ തുടർന്ന് പകരം മറ്റൊരു ബസിൽ കയറ്റിയെങ്കിലും വീണ്ടും ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചവരോട് ഇറങ്ങിപോകാനായിരുന്നു കണ്ടക്ടറുടെ ആക്രോശം. വഴിചെലവിനു കാശില്ലാതെ കയറിയവരെ പോലും കണ്ടക്ടർ വെറുതേ വിട്ടില്ല.
മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്ന തലസ്ഥാനവാസിയായ സരിത നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മൂവാറ്റുപുഴയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സരിതയും സുഹൃത്ത് ധന്യയും ATE 223 എന്ന ബസിൽയാത്ര തുടങ്ങിയത്. ചെങ്ങന്നൂരിൽ വച്ച് ബസ് ഒരു കാറുമായി ഇടിച്ചു. കാറുകാരനുമായി ഏറെ നേരം നീണ്ടു നിന്ന തർക്കം. അടൂർ സ്റ്റാൻഡിലെത്തി അരമണിക്കൂർ ബസ് നിറുത്തിയിട്ട ശേഷം എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു.
തുടർന്ന് RPA 578 എന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കയറ്റി. അടൂർ മുതലുള്ള ടിക്കറ്റ് എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ബസിലെ കണ്ടക്ടറുടെ നിർദ്ദേശം. അടൂരിൽ യാത്ര അവസാനിപ്പിച്ച ബസിലെ കണ്ടക്ടർ രണ്ടാമത്തെ ബസിലേക്ക് കയറിയ യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. ഇതോടെ സരിത കൺട്രോൾ റൂമിൽ വിളിച്ചു. ആദ്യം യാത്രക്കാർക്ക് അനുകൂലമായി സംസാരിച്ച കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ കണ്ടക്ടറോട് ഫോണിലൂടെ സംസാരിച്ച ശേഷം മലക്കം മറിഞ്ഞു. ഇതോടെ മറ്റുള്ളവരോട് കടംവാങ്ങി പലരും ടിക്കറ്റ് എടുത്തു.
ആദ്യം ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ ബസ് കേടായാലും യാത്ര അവസാനിക്കുന്നത് വരെ വേറെ ടിക്കറ്റ് എടുക്കേണ്ടെന്നാണ് നിയമം. സ്വകാര്യ ബസുകൾ പോലും ഇത് പാലിക്കുന്നുണ്ട് അപ്പോഴാണ് കെ.എസ്.ആർ.ടി.സിയെ വളർത്താൻ നടക്കുന്ന ചേട്ടന്മാരുടെ ഈ പിടിവാശി.
സരിതാ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രൈവറ്റ് ബസ്സുകളെ നിയന്ത്രിക്കണം; ഒപ്പം കെ.എസ്.ആർ.ടി.സിയേയും
കെ.എസ്.ആർ.ടി.സി ബസിൽ എനിക്കുണ്ടായ അനുഭവം
കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയുടെ വാർത്തകൾ വായിച്ച് ഞെട്ടിയിരിക്കുകയാണ് ഞാൻ. അവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്ന സർക്കാരിന് പിന്തുണയും അഭിനന്ദനവും അറിയിക്കുന്നു. ഈ അവസരത്തിൽ ഒരുകാര്യം ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു.
കെ.എസ്.ആർ.ടി.സിയുടെ ചില ബസുകളിലെങ്കിലും യാത്രക്കാർ ക്രൂരത അല്ലെങ്കിൽ മാനസിക പീഡനം ഏറ്റുവാങ്ങുന്നുണ്ട്. ഇന്നലെ (27/4/2019) മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ബസിൽ കയറിയ എനിക്കും ആ ബസിലുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറോളം യാത്രക്കാർക്കും ഉണ്ടായ അനുഭവം ഇവിടെ കുറിക്കട്ടെ....
മൂവാറ്റുപുഴ ബസ് സ്റ്റാന്റിൽ നിന്നാണ് ഞാനും എന്റെ സുഹൃത്ത് ധന്യയും വൈകുന്നേരം നാലുമണിയോടെ തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. (ബസ് നമ്പർ: ATE 223). യാത്രക്കാരുടെ തിരക്ക് മൂലം നിന്നു തിരിയാൻ ഇടമില്ലാത്ത ബസിൽ കോട്ടയം വഴിയുള്ള യാത്ര ദുഷ്ക്കരമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എന്നെ കാത്തിരിക്കുന്ന ഒമ്പതാംക്ലാസുകാരനായ മകനായിരുന്നു മനസിൽ നിറയെ. രാത്രി പത്തിനുള്ളിൽ വീട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഞാൻ ഫോണിൽ വിളിച്ച് അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.
ഓർഡിനറി ബസിന്റെ സ്പീഡ് പോലും ഇല്ലാതെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുന്നത് കണ്ടിട്ട് യാത്രക്കാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോഴാണ് കോട്ടയം നാഗമ്പടത്ത് 'പാലം പൊളിക്കൽ' പരിപാടി നടക്കുകയാണെന്നും അതുവഴിയുള്ള ബസുകൾ പതുക്കെയാണ് പോവുകയെന്നും ബസിനുള്ളിൽ ആരോ പറയുന്നത് കേട്ടത്. ഓ! സാരമില്ല, അതുകഴിഞ്ഞാൽ സ്പീഡ് ആകുമല്ലോ എന്ന് കരുതി സ്വയം സമാധാനിച്ചു. നാഗമ്പടത്ത് വിചാരിച്ചത്ര പ്രശ്നമുണ്ടായില്ല. ആശ്വാസം....
നാഗമ്പടം പാലവും പിന്നിട്ട് മണിക്കൂറുകൾക്ക് ശേഷം വണ്ടി ചെങ്ങന്നൂരിലെത്തിയപ്പോഴാണ് അടുത്ത കുരിശ്. ഒരു കാറിനെ ഓവർടേക്ക് ചെയ്ത് പോകുമ്പോൾ എതിരെ വന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ ബസ് ഇടത്തേക്ക് വെട്ടിച്ചു. ദാ! കിടക്കുന്നു, ഇടതുവശത്തെ കാറിന്റെ ഡോർ പപ്പടമായി.
റോഡിൽ വണ്ടി നിർത്തി. കാർ ഓടിച്ചിരുന്നയാളും ബസിലെ ജീവനക്കാരുമായി തർക്കം നീണ്ടു. ഓരോ നിമിഷം വൈകുന്തോറും വീട്ടിലെത്താൻ വൈകുമല്ലോയെന്ന ആധി മനസിൽ വല്ലാതെ വിങ്ങിക്കൊണ്ടിരുന്നു. കാറിന്റെ ഡോറിന് സാരമായ കേടുപാടുണ്ട്, നഷ്ടപരിഹാരം വേണമെന്ന് ഡ്രൈവർ. കേസ് ആക്കിക്കോയെന്ന് ബസ് ജീവനക്കാർ. തർക്കത്തിനൊടുവിൽ അടുർ സ്റ്റാന്റഡിലേക്ക് ബസ് നിരങ്ങി നീങ്ങി. പിന്നാലെ കാറും.
അടൂർ ബസ് സ്റ്റാന്റിൽ കൊണ്ടുവന്ന് ബസ് നിർത്തി. ഏകദേശ അരമണിക്കൂറോളം കഴിഞ്ഞ് യാത്രക്കാരെല്ലാം ഇറങ്ങാൻ പറഞ്ഞു ജീവനക്കാർ. ഇനി ഈ വണ്ടി പോവില്ല. വേറെ വണ്ടി വരുന്നതുവരെ കാത്തിരിക്കണം. സമയം രാത്രി പത്തോടടുക്കുന്നു. ബസിലെ സ്ത്രീ യാത്രക്കാർ ജീവനക്കാരോട് അമർഷം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവർക്ക് ഒരു കുലുക്കവുമില്ല. 'ഏത് നേരത്താണോ ഈ വണ്ടിയിൽ കയറാൻ തോന്നിയതെ'ന്ന് ശപിച്ചു കൊണ്ട് അടുത്ത ബസിനായി ഞങ്ങൾ കാത്തുനിന്നു.
ഏറെ സമയം കഴിഞ്ഞ് ഒരു ബസ് വന്നു. ബസ് നമ്പർ: RPA 578. യാത്രക്കാർ തിക്കിത്തിരക്കി ഉള്ളിൽ കയറി. തൃശൂർ പൂരത്തിനുള്ള ആളുണ്ട്. ബസ് നീങ്ങി അൽപ്പദൂരം പിന്നിട്ടപ്പോൾ കണ്ടക്ടർ വന്നു, ടിക്കറ്റെടുക്കണമെന്ന് പറഞ്ഞു. ആദ്യത്തെ ബസിൽ എടുത്ത ടിക്കറ്റ് കാണിച്ചു. പക്ഷെ, അതുപറ്റില്ല. പുതിയ ടിക്കറ്റ് എടുക്കണം. അടൂരിൽ നിർത്തിയിട്ട ബസിലെ കണ്ടക്ടർ ഈ ബസിലേക്ക് കയറിയ യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയിട്ടില്ലത്രെ. അതുകൊണ്ട് ഈ കണ്ടക്ടർക്ക് റിസ്കെടുക്കാൻ കഴിയില്ലെന്ന്. ചെക്കിങ് ഇൻസ്പെക്ടർ കയറിയാൽ താൻ കുടുങ്ങുമെന്ന് പറഞ്ഞ് ഒരേ വാശി. അങ്ങനെ നിയമം ഇല്ലെന്നൊക്കെ പറഞ്ഞു നോക്കി, കണ്ടക്ടർ വഴങ്ങുന്നില്ല.
ഒടുവിൽ ഞാൻ എന്റെ ഫോണിൽ കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലേക്ക് വിളിച്ചു. സംസാരിച്ചത് ആരാണെന്നറിയില്ല, ആക്സിഡന്റിന് ശേഷം പകരം കയറുന്ന ബസിൽ ആദ്യത്തെ ടിക്കറ്റിന് പ്രാബല്യമുണ്ട്. അതിനാൽ പുതിയ ടിക്കറ്റ് എടുക്കേണ്ടതില്ല മാഡം എന്ന് അദ്ദേഹം പറഞ്ഞു. കണ്ടക്ടർക്ക് ഫോൺ കൊടുക്കാൻ അദ്ദേഹം പറഞ്ഞു. അവർ തമ്മിൽ ഫോണിൽ എന്തൊക്കെയോ സംസാരിച്ചു.
ഫോൺ തിരികെ തന്ന ശേഷം കൺട്രോൾ റൂമിൽ എന്നോട് സംസാരിച്ച ആൾ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കണ്ടക്ടർക്ക് പ്രശ്നം ആകും എന്ന് പറഞ്ഞു. കണ്ടക്ടർ ആദ്യം പറഞ്ഞത് ടിക്കറ്റ് എടുക്കാൻ പറ്റില്ലെങ്കിൽ ഇപ്പോൾ കയറിയ യാത്രക്കാരെല്ലാം ഇറങ്ങിക്കോ എന്നായിരുന്നു. അയാൾ ഇതേ നിലപാട് ആവർത്തിച്ചു. വീണ്ടും വണ്ടി നിർത്തിയിടാൻ പോവുകയാണോയെന്നായിരുന്നു പേടി. എത്രയും വേഗം വീട്ടിലെത്താനുള്ള ആഗ്രഹത്തിൽ വലിയ തർക്കത്തിന് നിൽക്കാതെ ചിലർ ടിക്കറ്റെടുത്തു. വണ്ടിക്കാശിന് വകയില്ലാത്ത ചിലർ വിഷമിച്ചു. സഹയാത്രക്കാർ ചിലരെയൊക്കെ സഹായിച്ചു. ഞങ്ങളും എടുത്തു രണ്ട് ടിക്കറ്റ്. ടിക്കറ്റ് എടുത്ത ശേഷവും യാത്രക്കാർ മുറുമുറുത്തി. ഗുസ്തി ചാമ്പ്യനെ ഗോദയിൽ മലർത്തിയടിച്ച വിജയ ഭാവമായിരുന്നു അപ്പോൾ കണ്ടക്ടറുടെ മുഖത്ത്.
രാത്രി പത്ത് മണിക്കുള്ളിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ എത്തേണ്ട വണ്ടി എത്തിയത് രാത്രി 12.15ന്. സ്ത്രീകളായ ഞങ്ങൾ ഈ അർധരാത്രിയിൽ ഇനി എങ്ങനെ വീട്ടിൽ പോകുമെന്ന് ആശങ്കപ്പെട്ടു. പിന്നീട് ഞങ്ങൾ നേരെ പോയത് സ്റ്റേഷൻ മാസ്റ്ററെ കാണാനാണ്. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. കാര്യങ്ങൾ കേട്ട ശേഷം അദ്ദേഹം മാന്യമായി പറഞ്ഞു; ഒരു പരാതി എഴുതിത്ത്ത്തരൂ!... പരിശോധിക്കാം. പരാതി എഴുതിക്കൊടുത്തു. പക്ഷെ നടപടി ഉണ്ടാകുമോയെന്ന് അറിയില്ല.
ഒരു പബ്ലിക് സർവീസിനെ താറടിച്ചു കാണിക്കാനല്ല ഞാനിത് എഴുതിയത്. സ്വകാര്യ ബസുകളെ പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ച് 'ഇനി യാത്ര കെ.എസ്.ആർ.ടി.സി ബസുകളിൽ മതി'യെന്ന് പലരും ആലോചിക്കുന്ന വേളയിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എന്നോർമ്മിപ്പിക്കാനാണ്. അർധരാത്രി തമ്പാനൂർ ബസ്സ്റ്റാന്റിൽ വന്നിറങ്ങി, നഗരത്തിൽ നിന്ന് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലെത്താൻ പാടുപെടുന്ന എന്നെപ്പോലെയുള്ള സ്ത്രീകളുടെ കണ്ണീർ നിങ്ങൾക്ക് മേൽ ശാപമായി പതിക്കാതിരിക്കട്ടെ എന്നോർമ്മിപ്പിക്കാനാണ്....
നന്നാവാനുണ്ട് സർ, നമ്മുടെ പൊതുഗതാഗത സൗകര്യങ്ങൾ കുറേക്കൂടി നന്നാവാനുണ്ട്.....
പിൻകുറിപ്പ്: യാത്ര ചെയ്തതിന്റെ തെളിവുകൾ കൂടി പോസ്റ്റ് ചെയ്യുന്നു, ആർക്കും പരിശോധിക്കാം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്