ടിക്കറ്റ് എടുത്തത് തൃശൂർക്ക്; പുലർച്ചെ ബസ് മണ്ണുത്തിയിൽ എത്തിയപ്പോൾ ഇറങ്ങിക്കോ എന്ന് കല്ലടക്കാർ; ബസിന്റെ പടിയിൽ നിന്ന് ഇറങ്ങിയില്ല; 'എന്നെ തൃശൂരിൽ ഇറക്കാതെ ബസ് ഒരടിപോലും അനങ്ങില്ല' എന്നു പറഞ്ഞു; അലമ്പ് ഉണ്ടാക്കേണ്ട ഘട്ടത്തിൽ അതിനു മടിക്കാത്തതിനാൽ ഇടപെടൽ കർശനമാക്കി; യാത്രക്കാർ കൂടി ഇടപെട്ടതോടെ ജീവനക്കാർ ഇറങ്ങി ഓട്ടോപിടിച്ചു കൂലിയായി ഇരുനൂറു രൂപയും നൽകി; കല്ലടയുടെ ഗുണ്ടായിസത്തിന് അതേ നാണയത്തിൽ മറുപണി കൊടുത്ത മുഹമ്മദ് സനീബിന്റെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ ഗുണ്ടായിസം കാട്ടുന്ന കല്ലട സുരേഷ് ബസ് ഗ്രൂപ്പിന്നെതിരെ നിരവധി പരാതികൾ ഉയർന്നിരിക്കെ കല്ലടയുടെ ഗുണ്ടായിസം ചെറുത്ത് തോൽപ്പിച്ച അനുഭവം നിരത്തി ബസിലെ യാത്രക്കാരനായ മുഹമ്മദ് സനീബ് രംഗത്ത്. യാത്രക്കാരെ പറഞ്ഞുപറ്റിക്കുകയും ചോദ്യം ചെയ്താൽ ഗുണ്ടായിസം പുറത്ത് എടുക്കുകയും ചെയുന്ന കല്ലട സുരേഷ് ഗ്രൂപ്പിന് പണികൊടുത്ത സംഭവമാണ് മുഹമ്മദ് സനീബ് വിവരിക്കുന്നത്. കല്ലടയിൽ നിന്ന് ദുരനുഭവം നേരിട്ട ആളുകൾ രംഗത്ത് വരണമെന്നും അവർക്ക് അതിനായി ഊർജ്ജം പകരാനാണ് തനിക്ക് നേരിട്ട അനുഭവം വിവരിക്കുന്നത് എന്നുമാണ് മുഹമ്മദ് സനീബ് മറുനാടനോട് പ്രതികരിച്ചത്. മൂന്നു മാസം മുൻപ് ബാഗ്ലൂർ-തൃശൂർ യാത്രയിൽ കല്ലടയിൽ നിന്നും തനിക്ക് നേരിട്ട അനുഭവമാണ് മുഹമ്മദ് സനീബ് പങ്കുവയ്ക്കുന്നത്.
ബാഗ്ലൂർ-തൃശൂർ റൂട്ടിൽ ഇടയ്ക്ക് യാത്ര ചെയ്യാറുണ്ട്. പലപ്പോഴും യാത്ര ചെയ്യുന്നത് കല്ലടയിൽ ആയതിനാൽ ബംഗളൂരുവിലെ മടിവാളയിലെ കല്ലട ഓഫീസിലാണ് എത്തിയത്. രാവിലെ അഞ്ചോടെയാണ് തൃശൂർ എത്തുന്നത്. അതിനാൽ ആദ്യമേ അന്വേഷിച്ചു. മണ്ണുത്തി ഇറങ്ങി തൃശൂർക്ക് പോകേണ്ടി വരുമോ അതോ തൃശൂർ ബസ് സ്റ്റാൻഡിൽ എത്തുമോ? കല്ലട ഓഫീസിൽ ആദ്യമേ ഈ രീതിയിലാണ് അന്വേഷണം നടത്തിയത്. മണ്ണുത്തിയില്ല തൃശൂർ ബസ് സ്റ്റാൻഡിൽ തന്നെ ബസ് നിർത്തും. തൃശൂരിലേക്ക് ടിക്കറ്റ് എടുത്തുകൊള്ളൂ. കല്ലട ഓഫീസിൽ നിന്നും പറഞ്ഞു. രാവിലെ അഞ്ചുമണിക്ക് എത്തിയാൽ മണ്ണുത്തിയിൽ നിന്നും ഓട്ടോ ലഭിക്കാൻ പ്രയാസമാണ്.
കല്ലട സ്റ്റാഫിനെപ്പോലുള്ള ഗുണ്ടായിസം കാണിക്കുന്നവർ ഈ ഓട്ടോ ഡ്രൈവർമാർക്കിടയിലും കാണും. 200 രൂപ മണ്ണുത്തിയിൽ നിന്നും അതിരാവിലെ നൽകേണ്ടി വരും. ഈ രൂപ കൂടാനും സാധ്യതയുണ്ട്. ഓട്ടോക്കാരുമായുള്ള തർക്കം ഒഴിവാക്കാനാണ് കല്ലട ബസ് ഓഫീസിൽ ആദ്യമേ അന്വേഷിച്ചത്. മണ്ണുത്തിയിലെ സ്റ്റോപ്പുള്ളൂ എങ്കിൽ കല്ലട ഒഴിവാക്കി തൃശൂർ സ്റ്റാൻഡിൽ പോകുന്ന മറ്റു ടൂറിസ്റ്റു ബസിൽ പോകാനായിരുന്നു തീരുമാനം. പക്ഷെ ബസ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ പോകും എന്ന് ഉറപ്പ് പറഞ്ഞതിനാലാണ് കല്ലടയിൽ തന്നെ സീറ്റ് ബുക്ക് ചെയ്തത്-മുഹമ്മദ് സനീബ് പറയുന്നു.
വാളയാർ എത്തിയപ്പോൾ തന്നെ ഉണർന്നിരുന്നു. വളരെ പെട്ടെന്ന് തന്നെ തൃശൂർ എത്തിയതായി അറിയിപ്പ് വന്നു. ബസിന്റെ പടിയിൽ നിന്നും നോക്കിയപ്പോൾ തന്നെ മനസിലായി തൃശൂർ അല്ല. മണ്ണുത്തിയാണ് എന്ന്. അതോടെ ഇവിടെ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചു. പക്ഷെ കല്ലടക്കാർ പറഞ്ഞു. തൃശൂർ ആയി. ഇറങ്ങിക്കോ. തൃശൂർ ടൗണിലേക്കാണ് എന്റെ ടിക്കറ്റ്. തൃശൂർ ടൗണിൽ പോകും എന്ന് പറഞ്ഞിട്ടാണ് കയറിയത്. ഇത് മണ്ണുത്തിയാണ്. ഇവിടെ ഇറങ്ങുന്നില്ല. എന്നെ തൃശൂർ എത്തിക്കാതെ ബസ് ഒരടിപോലും മുന്നോട്ടു പോകില്ല. ഒന്നുകിൽ എന്നെ തൃശൂർ ടൗണിൽ ആക്കുക. അല്ലെങ്കിൽ ഇവിടെനിന്ന് എനിക്ക് ഓട്ടോ പിടിച്ചു തന്നു അതിന്റെ കാശ് നൽകുക. കല്ലടക്കാർ പതിച്ചുപോലെ ബലം പിടിച്ചു. ഇത്തിരി അലമ്പ് ഉണ്ടാക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത സ്വഭാവമാണ് എന്റേത്. എന്റെ പ്രതികരണത്തിൽ നിന്നും കല്ലടക്കാർക്ക് കാര്യം മനസിലായി. ഇറങ്ങാൻ ഞാൻ കൂട്ടാക്കിയതുമില്ല. അതോടെ യാത്രക്കാരും ഇടപെട്ടു. ന്യായമല്ലാത്ത കാര്യമാണിത്. ഇത് തീർപ്പാക്കണം. അവരും ആവശ്യപ്പെട്ടു. ഇതോടെ കല്ലടയിലെ ഒരു സ്റ്റാഫ് എന്റെ കൂടെ വന്നു. ഒരു ഓട്ടോ വിളിച്ചു കൊണ്ടുവന്നു. 200 രൂപ ഓട്ടോക്കാരന് യാത്രക്കൂലിയായി നൽകി-മുഹമ്മദ് സനീബ് പറയുന്നു.
ഇതേ കല്ലട ഗ്രൂപ്പിന്റെ ബസിൽ യാത്രക്കാർക്ക് മർദ്ദനം ഏറ്റത് ദൗർഭാഗ്യകരമായ കാര്യമാണ്. കല്ലടയ്ക്ക് എതിരെ യാത്രക്കാർ സംഘടിക്കുക തന്നെ വേണം. കാരണം ഇത്തവണ ആ യാതക്കാർക്ക് ആണ് മർദനമേറ്റത് എങ്കിൽ ഇനി വരാൻ പോകുന്നത് നമ്മളെപ്പോലുള്ള കല്ലട യാത്രക്കാർക്ക് ആകും. ഈ ഗുണ്ടാ രീതികൾ ഇത്തവണയെങ്കിലും അവസാനിപ്പിക്കണം. മർദ്ദനമേറ്റവർക്ക് പൂർണ്ണ പിന്തുണ നല്‍കണം. ബോയ്കോട്ട് കല്ലട എന്ന ഹാഷ് ടാഗ് പ്രചരിക്കുന്നുണ്ട്. എല്ലാവരും ഈ ഹാഷ് ടാഗ് പ്രചരിപ്പിക്കണം-മുഹമ്മദ് സനീബ് പറയുന്നു. കല്ലടയുടെ ഗുണ്ടായിസത്തെ എതിർത്ത് തോൽപ്പിക്കാൻ അതെ രീതികൾ തന്നെ പ്രയോഗിച്ച് വിജയിച്ച കാര്യമാണ് മുഹമ്മദ് സനീബ് പറയുന്നത്. കല്ലട അനുവർത്തിക്കുന്ന രീതികൾ ഇതേ രീതിയൽ തിരികെ നൽകിയാൽ കല്ലട മുട്ടുകുത്തും എന്നും സനീബ് പറയുന്നു. എന്റെ കല്ലട അനുഭവങ്ങൾ എന്ന് തലക്കെട്ട് നൽകിയാണ് സനീബിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കല്ലടയുടെ മർദ്ദനത്തിന്റെ പേരിൽ നിരവധി പേർ സനീബിന്റെ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
അതേസമയം കല്ലട ബസിൽ യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ഉടമയായ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തതിനാൽ അവിടെയാകും ഹാജരാക്കുക. ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചേക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ. റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍