Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ താമസിപ്പിച്ച് നിർബന്ധിപ്പിച്ച് ലൈംഗിക വേഴ്ച; തങ്കമണിയും ഗിരിജയും കുടുങ്ങിയിട്ടും പതിനഞ്ചുകാരികൾ വീക്‌നെസായ ആറ്റിങ്ങൽ സാബു ഇപ്പോഴും ഒഴിവിൽ; നക്ഷത്ര പെൺവാണിഭക്കേസിൽ വിചാരണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനവും; തിരുവനന്തപുരത്തെ ഞെട്ടിച്ച കരമന നക്ഷത്ര വേശ്യാലയം കേസിൽ കോടതി ഇടപെടൽ ഇങ്ങനെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ താമസിപ്പിച്ച് നിർബന്ധിപ്പിച്ച് ലൈംഗിക വേഴ്ച; തങ്കമണിയും ഗിരിജയും കുടുങ്ങിയിട്ടും പതിനഞ്ചുകാരികൾ വീക്‌നെസായ ആറ്റിങ്ങൽ സാബു ഇപ്പോഴും ഒഴിവിൽ; നക്ഷത്ര പെൺവാണിഭക്കേസിൽ വിചാരണ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാകാൻ കോടതിയുടെ അന്ത്യശാസനവും; തിരുവനന്തപുരത്തെ ഞെട്ടിച്ച കരമന നക്ഷത്ര വേശ്യാലയം കേസിൽ കോടതി ഇടപെടൽ ഇങ്ങനെ

അഡ്വ നാഗരാജ്

തിരുവനന്തപുരം: പതിനഞ്ച് വയസ്സുകാരികളായ പെൺകുട്ടികൾ അടക്കമുള്ള സ്ത്രീകളെ പാർപ്പിച്ച് വ്യഭിചാരവൃത്തി നടത്തി വന്ന കരമന നക്ഷത്രപെൺവാണിഭ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മെയ് 7 ന് ഹാജരാകാണമെന്ന് തിരുവനന്തപുരം പോക്‌സോ കോടതി അന്ത്യശാസനം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ താമസിപ്പിച്ച് നിർബന്ധിപ്പിച്ച് ലൈംഗിക വേഴ്ച നടത്തി വ്യഭിചാരവൃത്തി നടത്തിയ കേസാണ് കരമന നക്ഷത്ര പെൺവാണിഭക്കേസ്. ഇടപാടുകാരനായ നാലാം പ്രതി ആറ്റിങ്ങൽ സാബു ഒളിവിലാണ്. ചുള്ളമുക്ക് ഇലങ്കം ഗാർഡൻസ് റോഡിൽ ഉള്ള ഇരുനില ആഡംബര കെട്ടിടത്തിന്റെ മുകളിലത്തെ നില വാടകക്കെടുത്താണ് പെൺകുട്ടികളെ പാർപ്പിച്ച് നക്ഷത്ര വേശ്യാലയം നടത്തി അവശ്യാനുസരണം പുരുഷന്മാർക്ക് കൂട്ടിക്കൊടുത്ത് വാണിഭം നടത്തി വന്നത്: ഇതാണ് കേസിന് ആധാരം.

പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും റെക്കോർഡുകൾ പരിശോധിച്ച് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച ഉദ്യോഗസ്ഥനുമായ തമ്പാനൂർ മുൻ സർക്കിൾ ഇൻസ്‌പെക്ടർ ഷീൻ തറയിൽ നേരിട്ടു ഹാജരായി സാക്ഷിമൊഴി നൽകാനാണ് കോടതി ഉത്തരവ്. കേസിലെ അവസാന സാക്ഷിയും ഇരുപത്തിയൊന്നാം സാക്ഷിയുമായ സർക്കിൾ ഇൻസ്‌പെക്ടർ ഹാജരാകാൻ കോടതി ഫെബ്രുവരി 15 ന് ഉത്തരവിട്ടിരുന്നു. എന്നാൽ സാക്ഷിമൊഴി നൽകാൻ സർക്കിൾ ഇൻസ്‌പെക്ടർ കുടുതൽ സമയം തേടിയതിനാലാണ് ജഡ്ജി പി.എൻ. സീത സാക്ഷിയെ ഹാജരാക്കാൻ പ്രോസിക്യൂഷന് അന്ത്യശാസനം നൽകിയത്.

പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയും കേസിലെ ഒന്നാം പ്രതിയുമായ തൈക്കാട് വില്ലേജിൽ പാളയം വാർഡിൽ വഴുതക്കാട് ഫോറസ്റ്റ് ഓഫീസിന് പുറകുവശം രാജീവ് നഗറിൽ താമസം ലക്ഷ്മി മകൾ തങ്കമണി ( 38 ) , വാണിഭത്തിനായി കൃത്യ വീട്ടിൽ താമസിച്ചിരുന്നതും രണ്ടാം പ്രതിയുമായ പള്ളിച്ചൽ വില്ലേജിൽ പരൂർക്കുഴി റോഡരികത്ത് വീട്ടിൽ താമസം തങ്കമ്മ മകൾ ഗിരിജ ( 45 ) , ഇടപാടുകാരനും മൂന്നാം പ്രതിയുമായ തൈക്കാട് വില്ലേജിൽ മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപം വേലൻ വിളാകത്ത് പുത്തൻ വീട്ടിൽ താമസം ലക്ഷ്മണൻ മകൻ മുരളീധരൻ ( 41 ) എന്നിവരാണ് പെൺവാണിഭ പീഡനക്കേസിൽ വിചാരണ നേരിടുന്ന ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ.

ഇടപാടുകാരനും പതിനഞ്ചു കാരികൾ അടക്കമുള്ള സ്ത്രീകളുമായി ലൈംഗിക വേഴ്ച നടത്തിയ നാലാം പ്രതിയായ ആറ്റിങ്ങൽ സാബു ഒളിവിലാണ്. 2009 നവംബർ 25 ന് ഉച്ചതിരിഞ്ഞ് 2.45 മണിക്കാണ് തമ്പാനൂർ സർക്കിൾ ഇൻസ്പ്കടർ വാണിഭ കേന്ദ്രം റെയ്ഡ് ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പെൺകുട്ടികളെ കൊണ്ടു വന്ന് താമസിപ്പിച്ച് വ്യഭിചാരവൃത്തി നടത്തി വരുന്നതായി തിരുവനന്തപുരം സിറ്റി പൊലീസ് കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP