അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ്; യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്പെഷ്യൽ സ്ക്വാഡ്; പെർമിറ്റുകൾ ഇല്ലാത്ത വാഹനങ്ങളെ തൊടാൻ പോലും ഭയന്ന് ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോളടിച്ചത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ്. അഴിമതിയുടെ വിളനിലമാണ് ഈ വകുപ്പ്. എഡിജിപി സുധേഷ് കുമാറാണ് ഗതാഗത വകുപ്പ് കമ്മീഷണർ. ചില ഇടപെടലുകൾക്ക് അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കില്ലെന്നതാണ് വസ്തുത. മാസപ്പടി കൂട്ടാനുള്ള സുവർണ്ണാവസരമാണ് ജീവനക്കാർക്ക്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നൈറ്റ് സർവ്വീസുകൾ പെർമിറ്റില്ലാതെയുള്ള തട്ടിപ്പെന്ന് ജനം തിരിച്ചറിഞ്ഞത് കല്ലട സുരേഷ് ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ്. ഇതോടെ കണ്ണിൽ പൊടിയിടാൻ ഓപ്പറേഷൻ നൈറ്റ് റെയ്ഡുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത് എത്തുകയും ചെയ്തു. വളരെ വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നതും. യാത്രക്കാരെ കൊണ്ട് പോകുന്നിടങ്ങിളിലും ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച് സ്പെഷ്യൽ സ്ക്വാഡ് സജീവമാകുമ്പോൾ. റെയ്ഡ് എന്നാൽ രഹസ്യമായി ചെയ്യുന്നതാണ്. എന്നാൽ പരസ്യമായി എല്ലാം പ്രഖ്യാപിച്ചുള്ള മിന്നൽ പരിശോധനായണ് കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്.
പെർമിറ്റുകൾ ഇല്ലാതെ ഓടുന്ന വാഹനങ്ങളെ തൊടാൻ പോലും ഉദ്യോഗസ്ഥർ ശ്രമിക്കില്ല. ബസ് മാഫിയയുടെ രാഷ്ട്രീയ സ്വാധീനവും ഇതിന് കാരണമാണ്. അതുകൊണ്ട് തന്നെ വിവാദത്തിന്റെ പേരിൽ മാസപ്പടി ഉയർത്താനാകും ഉദ്യോഗസ്ഥരും ശ്രമിക്കുക. ഉദ്യോഗസ്ഥന്മാരുടെ മാസപ്പടി കൂട്ടുന്നതിനപ്പുറം ഒന്നും സംഭവിക്കാത്ത പരിശോധനാ പ്രഹസനവുമാണ് സർക്കാർ നടത്തുന്നതെന്ന വാദമാണ് സജീവമാണ്. സംസ്ഥാനാന്തര, ദീർഘദൂര സർവീസുകൾ നടത്തുന്ന ബസ് ഓപ്പറേറ്റർമാർക്കു ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ലിക് ട്രാൻസ്പോർട്ട് (എൽഎപിടി) പദവിയില്ലെന്നു പരാതി സജീവമാണ്. ഇതു നിർബന്ധമാക്കാത്തതിനാലും വകുപ്പുതല പരിശോധനകൾ നടത്താത്തതിനാലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടവും സർക്കാരിനുണ്ടാകുന്നു. ബസ് ഓപ്പറേറ്റർമാരുടെ ഓരോ ഓഫിസുകൾക്കും എൽഎപിടി വേണമെന്നതാണു നിയമം. എന്നാൽ, കേരളത്തിൽ മൂന്നോ നാലോ ഓപ്പറേറ്റർമാർക്കു മാത്രമാണ് എൽഎപിടി ഉള്ളത്. കല്ലട ബസിലെ വിവാദത്തോടെ ഇത്തരം അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ചർച്ചയായി. ഇതൊന്നും മോട്ടോർ വാഹന വകുപ്പ് കാര്യമായി എടുക്കുന്നില്ല.
ബസ് ഓപ്പറേറ്റർമാരുടെ ഓഫിസുകളിൽ ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, ഉപഭോക്തൃ സേവന കേന്ദ്രം ഏർപ്പെടുത്തുക തുടങ്ങിയവയാണ് എൽഎപിടി വഴി ഉറപ്പു വരുത്തുന്നത്. 3 വർഷം കൂടുമ്പോൾ പരിശോധന നടത്തി ലൈസൻസ് പുതുക്കുകയും വേണം. 3500 രൂപയാണ് ഓരോ ഓഫിസുകളുടെയും ലൈസൻസിനായി അടയ്ക്കേണ്ടത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ബസുകൾക്കു കേരളത്തിലെമ്പാടുമായി രണ്ടായിരത്തോളം ഓഫിസുകളുണ്ട്. ബസ് വൈകിയതിനാൽ കാത്തുനിൽക്കേണ്ടി വന്ന സ്ത്രീ യാത്രക്കാർക്ക് ഒരു സ്വകാര്യ ബസ് ഓപ്പറേറ്റർ ശുചിമുറി സൗകര്യങ്ങൾ ഏർപ്പെടുത്താഞ്ഞതിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എൽഎപിടി ഉള്ള ഓഫിസുകളായിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. കാര്യമായ പരിശോധന നടത്താത്തതാണ് ഇവർക്കു നിയമം ലംഘിക്കാൻ പ്രേരണ നൽകുന്നത്.
ബെംഗളൂരു പെർമിറ്റ് ബസുകളിൽ വരുന്നത് ടൺകണക്കിന് അനധികൃത ലഗേജാണ്. ഇതിന് കൂട്ടുനിൽക്കുന്നതു മോട്ടർവാഹന വകുപ്പിലെയും നികുതി വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണെന്ന് ആരോപണമുണ്ട്. യാത്രക്കാരുടെ ലഗേജ് കൊണ്ടുവരാൻ മാത്രമേ ഈ ബസുകൾക്കു പെർമിറ്റുള്ളു. എന്നാൽ മിനി ലോറിയിൽ കൊള്ളുന്നത്ര ലഗേജുമായാണ് പല ബസുകളും വരുന്നത്. പല ബസുകളിലും യാത്രക്കാർ കുറവും ലഗേജ് കൂടുതലുമാണ്. ഇത്തരം ലഗേജ് ഇറക്കാനായി മാത്രം തൃശൂരിൽ പോർട്ടർമാരുണ്ട്്. ലോറികളിൽ ലഗേജ് കൊണ്ടുവരുമ്പോൾ ഓൺലൈനിൽ നികുതിയടച്ചിന്റെ രേഖയോ ജിഎസ്ടി രേഖകളോ ലഗേജിനൊടൊപ്പം കരുതണം. എന്നാൽ ബസിൽ വരുന്ന മിക്ക ലഗേജിനും ഇത്തരം രേഖകളില്ല. എന്നാൽ ഇതൊന്നും പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറല്ല. തൽകാലത്തേക്ക് ലെഗേജുകൾ എടുക്കരുതെന്ന നിർദ്ദേശം മുതലാളി മാർക്ക് ഉദ്യോഗസ്ഥർ തന്നെ നൽകിയിട്ടുണ്ട്. വിവാദങ്ങൾ തീരുമ്പോൾ എല്ലാം പഴയതു പോലെ ആകാമെന്നാണ് കൊടുത്തിരിക്കുന്ന നിർദ്ദേശം. അങ്ങനെ പരിശോധന തട്ടിപ്പിലേക്ക് എത്തിക്കാനാണ് നീക്കം. എല്ലാം ഒരു ഒത്തുകളിയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. നിയമപ്രകാരം നീങ്ങിയാൽ കേരളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും മോട്ടോർ വാഹന വകുപ്പിന് റദ്ദാക്കാവുന്നതാണ്.
അയൽ സംസ്ഥാനങ്ങളിലേക്കു നിയമം ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടിയെടുക്കാൻ 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സുമായി' മോട്ടോർ വാഹന വകുപ്പ്. 'സുരേഷ് കല്ലട' ബസിൽ യാത്രക്കാരെ ക്രൂരമായി മർദിച്ചതിനെത്തുടർന്നു വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണു നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി മൂന്നംഗ പരിശോധന സംഘം രൂപീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒമാർക്കു ഗതാഗത കമ്മിഷണർ നിർദ്ദേശം നൽകി. സ്വകാര്യ ബസ് കമ്പനികളുടെ ഓഫിസുകളിലും യാത്രക്കാരെ കൊണ്ടുപോകുന്ന സ്ഥലങ്ങളിലും സംഘം പരിശോധന നടത്തണം. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്ത ബുക്കിങ് ഓഫിസുകൾക്ക് നോട്ടിസ് നൽകി പ്രവർത്തനം തടയണം. യാത്രക്കാരിൽനിന്ന് ഉയർന്ന തുക വാങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പരാതി എഴുതി വാങ്ങിയശേഷം തുടർനടപടി സ്വീകരിക്കണം. വാഹനത്തിന്റെ പെർമിറ്റ് ഉടമയോ ഉടമസ്ഥനോ വാഹനനികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണം. വാഹനത്തിന്റെ പേരിൽ മുമ്പു കേസുകളുണ്ടോയെന്നും നോക്കണം.
യാത്രക്കാരുടേതല്ലാത്ത ലഗേജുകൾ കൊണ്ടുപോകുന്നുണ്ടോ, സ്പീഡ് ഗവർണറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കണം. ആവശ്യമെങ്കിൽ ആർടിഒമാർ പൊലീസിന്റെ സഹായം തേടണം. പരിശോധന സമയത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുത്. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയാണു നോഡൽ ഓഫിസർ. യാത്രക്കാർക്കു പരാതിയുണ്ടെങ്കിൽ 8281786096 എന്ന നമ്പരിൽ ബന്ധപ്പെടണമെന്നും ഗതാഗത കമ്മിഷണർ അറിയിച്ചു. എന്നാൽ ഇത്തരം പരിശോധനകളല്ല ബസ് ഓട്ടം നിർത്തുകയാണ് വേണ്ടതെന്നാണ് ഉയുരുന്ന വാദം. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് ദിവസവും എത്തുന്നത് 500ൽ അധികം സ്വകാര്യ ബസുകളാണ്. എല്ലാവരും ഓടുന്നത് ഇടക്ക് നിർത്തി ആളെ ഇറക്കാനോ കയറ്റാനോ അവകാശമില്ലാത്ത ടൂറിസ്റ്റ് ബസ് പെർമിറ്റ് ബലത്തിലും. അതുകൊണ്ട് തന്നെ നിയമവിരുദ്ധമാണ് സർവ്വീസെല്ലാം. റെഡ് ബസിൽ പരിശോധിച്ചാൽ തന്നെ ബസുകൾ ആളെ ഇറക്കുന്നതും കയറ്റുന്നതും വ്യക്തമാകും. അതുകൊണ്ട് തന്നെയാണ് പരിശോധനയും സ്പെഷ്യൽ സ്ക്വാഡുമെല്ലാം അനാവശ്യമാണെന്ന വാദം സജീവമാകുന്നതും.
സ്റ്റേജ് ക്യാരേജസിനെപ്പോലെ ഓരോ സ്റ്റോപ്പിലും നിർത്തി ആളെയെടുക്കാൻ അനുമതി കോൺട്രാക്ട് ക്യാരേജേഴ്സിനില്ല. എന്നാൽ കേരളത്തിൽ തലങ്ങും വലങ്ങും രാത്രി കാലത്ത് ഓടുന്ന പ്രൈവറ്റ് ബസുകൾ എല്ലാ പ്രധാന കവലകളിലും ആളുകളെ ഇറക്കുകയും കയററുകയും ചെയ്യുന്നു. വേഗപരിധിയില്ല, സർവ്വീസ് തോന്നുംപടി അങ്ങനെ അന്തർ സംസ്ഥാന വാഹനങ്ങളുടെ യാത്ര നിയമങ്ങൾ കാറ്റിൽപറത്തിയാണ്. സർവ്വീസ് കോൺട്രാക്ട് കാരിയേജ് പെർമിറ്റിന്റെ മറവിലാണ് ടിക്കറ്റ് നൽകി സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നത്. ലാഭം കൊയ്യാനുള്ള അവസരമെത്തുമ്പോൾ കുത്തനെ ചാർജും കൂട്ടും. ട്രാവൽ ഏജന്റുമാരിൽനിന്നോ ഓൺലൈനായോ ആണ് ഇവർ ബുക്കിങ് സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ നടപടി എടുക്കാനാകില്ലെന്നാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്. ഇത് ഇവരെ രക്ഷിക്കാനുള്ള നീക്കമാണ്. റെഡ് ബസ് പോലുള്ള സൈറ്റുകളിൽ പോയാൽ ബുക്കിങ് രീതി മനസ്സിലാകാം. വാഹനം ഓടുന്ന സ്ഥലങ്ങൾക്കിടയിൽ എവിടെ നിന്നും ഇതിൽ കയറാനുള്ള സംവിധാനം നിലവിലുണ്ട്. റെഡ് ബസിലേയും മറ്റും സംവിധാനം പരിശോധിച്ച് നടപടി എടുക്കാവുന്നതേ ഉള്ളൂ. കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള എളുപ്പമാർഗ്ഗവും ഇത്തരം സ്വകാര്യ ബസുകളെ പിടികൂടുകയാണ്.
എന്നാൽ കോടിക്കണക്കിന് രൂപയാണ് ദിവസവും ഈ ബസുകൾ നേടുന്ന വരുമാനം. ഇതിലൊരു പങ്ക് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും കിട്ടുമ്പോൾ നിയമം അവർക്ക് വഴിമാറും. ഓവർ സ്പീഡ് പെറ്റികൾ പോലും പിടിക്കാത്ത സ്ഥിതിയും വരും. കേരളത്തിലേക്കും പുറത്തേക്കും ദിവസവും 500ൽ അധികം ബസുകളാണ് സർവീസ് നടത്തുന്നത്. ഇത് നിരോധിച്ചാൽ വലിയ യാത്രാക്ലേശവുമുണ്ടാകുമെന്ന ന്യായമാണ് ബസുകളുടെ നിയമ വിരുദ്ധ ഓട്ടം തുടരാൻ അനുവദിക്കാൻ പറയുന്ന ന്യായം. ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക പദ്ധതി. കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റതിന് സമാനമായ സംഭവം നടക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുമെന്നും പറയുന്നു. എന്നാൽ നിയമം അനുവദിക്കാത്ത ബസ് ഓട്ടത്തിന് എങ്ങനെ ഇവർ കൂട്ടു നിൽക്കുന്നുവെന്നതിന് ഉത്തരമില്ല.
നിയമപ്രകാരമായിട്ട് അല്ല സ്വകാര്യ ട്രാവൽസ് സർവ്വീസ് നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബാംഗ്ലൂർ തിരുവനന്തപുരം റൂട്ടിൽ നടത്തുന്ന മിക്ക സർവ്വീസിനെ കുറിച്ച് വ്യാപകമാണ് പരാതികൾ. റൂട്ട് പെർമിറ്റ് എടുക്കാതെയാണ് സർവ്വീസ് നടത്തുന്നത്. ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികൾ ഓടിക്കുന്നവരും ഉണ്ട്. ഒരേ സമയം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. ഇതിൽ ലഗേജ് കൊണ്ടുവരാൻ പാടില്ലെങ്കിലും ഗുഡ്സ് ഉൾപ്പടെ കൊണ്ട് വരുന്നുണ്ട്. മാത്രമല്ല വലിയ ചാർജ് ആണ് ഇതിന് ഈടാക്കുകയും ചെയ്യുന്നുണ്ട്. ആർടിഒ ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളുമായി ഉള്ള ബന്ധം വച്ച് സുരേഷ് കല്ലടയെ പോലുള്ള മുതലാളിമാർ നിയമങ്ങളെ വളച്ചൊടിക്കും.
ഒരു കോൺട്രാക്റ്റ് കാരിയർ പെർമിറ്റ് മാത്രമാണ് ഇവർക്ക് ഉള്ളത്. ലഗേജിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയും അതിവേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ടിക്കറ്റിനും അമിത നിരക്ക് ഏർപ്പെടുത്തുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്