ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള 56161 വോട്ടർമാർ ചെയ്തത് ഒരു വോട്ടുമാത്രം; രണ്ടും മൂന്നും വോട്ടുള്ളവർ തിരഞ്ഞെടുപ്പ് കമ്മീഷനെയും കോൺഗ്രസ് ഏജന്റുമാരെയും പേടിച്ച് മുങ്ങി; രണ്ടിടത്ത് വോട്ട് ചെയ്താൽ അറസ്റ്റ ചെയ്ത് അഴിയെണ്ണിക്കുമെന്ന് വന്നതോടെ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല; ഫലവത്തായത് മറുനാടൻ വാർത്തയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുരുട്ടലും
എം മനോജ് കുമാർ
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഒരേ വോട്ടർക്ക് വിവിധ വാർഡുകളിൽ ഒരേ പേരിൽ ഉള്ള വോട്ടുകൾ ഒന്നും തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല. കള്ളവോട്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസും ബിജെപിയും നടത്തിയ മുന്നൊരുക്കങ്ങൾ ഫലിച്ചതായാണ് ആറ്റിങ്ങൽ വിരൽ ചൂണ്ടുന്നത്. ആറ്റിങ്ങലിൽ 71.8 ശതമാനം പോളിങ് പൂർത്തിയായിരിക്കെ ഒരു ബൂത്തിൽ പോലും കള്ളവോട്ട് നടന്നതായി പരാതിയുയർന്നിട്ടില്ല. ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേരാണ് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതോടെ കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകളായി ഉയർന്നിരുന്നു.
ആറ്റിങ്ങൽ എന്ന കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മറുനാടൻ വാർത്തയാക്കുകയും കോൺഗ്രസ് അത് ചർച്ചയാക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും എത്തിയതോടെ ആറ്റിങ്ങലിൽ കള്ളവോട്ടിന് സാധ്യത കുറഞ്ഞിരുന്നു. കർശന നടപടിയെന്നും കള്ളവോട്ട് തെളിഞ്ഞാൽ ഉടനടി റിമാൻഡ് എന്നും ആറ്റിങ്ങലിലെ സാഹചര്യം വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഫലം കണ്ടു എന്നതിന്റെ തെളിവാണ് ആറ്റിങ്ങലിൽ ഇക്കുറി കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കിയത്.
കള്ളവോട്ട് ഒഴിവാക്കി നിർത്താൻ പോളിങ് സ്റ്റേഷനുകളിലെ ഏജന്റുമാർക്ക് രണ്ടും മൂന്നും വോട്ടുള്ള വോട്ടർമാരുടെ പട്ടിക കോൺഗ്രസ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ വോട്ടർമാർ ബൂത്തിൽ എത്തിയാൽ ചലഞ്ച് ചെയാൻ കോൺഗ്രസ് ഏജന്റുമാരും ഉടനടി നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനിച്ചിരുന്നു. ഈ അന്തരീക്ഷത്തിൽ കള്ളവോട്ടിനുള്ള സാഹചര്യം പോലും ഇല്ലാതാകുകയും അതിനു തയ്യാറായവർ പിൻവാങ്ങുകയുമായിരുന്നു. ഇതോടെ മണ്ഡലത്തിൽ അടൂർ പ്രകാശിനുള്ള ജയസാധ്യതകൾ ഉയരുകയും ചെയ്തിട്ടുണ്ട്.
കടുത്ത പോരാട്ടമാണ് നിലവിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നടക്കുന്നത്. രണ്ടുതവണ മണ്ഡലത്തിൽ വിജയിയായ എ.സമ്പത്തും കോൺഗ്രസിന്റെ മുതിർന്ന നേതാവ് അടൂർ പ്രകാശും ബിജെപിയിലെ കരുത്തയായ ശോഭാ സുരേന്ദ്രനുമാണ് ആറ്റിങ്ങലിൽ നേർക്ക് നേർ വന്നത്. ഒരേ വോട്ടർമാർക്ക് വിവിധ വാർഡുകളിൽ വോട്ട് എന്ന ആരോപണം ഉയർന്നപ്പോൾ തന്നെ ആറ്റിങ്ങലിലെ സ്ഥാനാർത്ഥി അടൂർ പ്രകാശ് വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കുകയും ക്രമക്കേട് കണ്ടെത്തുകയും രണ്ടും മൂന്നും വോട്ടുള്ള വോട്ടർമാരുടെ വിവരങ്ങൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ സിപിഎം നടത്തുന്ന തട്ടിപ്പിന്റെയും കൃത്രിമത്വത്തിന്റെയും ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് മറുനാടന് ലഭിച്ച വോട്ടേഴ്സ് ലിസ്റ്റിന്റെ പകർപ്പ്. ആറ്റിങ്ങൽ മണ്ഡലത്തിൽ പെട്ട നെടുമങ്ങാട്, അണ്ടൂർകോണം 14 ആം നമ്പർ ബുത്തിൽ ക്രമനമ്പർ 140 ബിനു ട/ീ അപ്പു, 39 വയസ് എന്നയാൾക്ക് വഴക്കാട് ബൂത്ത് നമ്പർ 84 ൽ ക്രമനമ്പർ 265 പ്രകാരവും വേങ്കോട് 162 ൽ 572 പ്രകാരവും മുന്ന് വോട്ടുകൾ. ബിജുവിന് അണ്ടൂർകോണം 14 ൽ 1018, കാരന്തല ബൂത്ത് 165 ൽ ക്രമനമ്പർ 605 പ്രകാരവും വോട്ട്. അബ്ദുൾ റഹ്മാനു ബൂത്ത് 14 ൽ 455 '110ൽ ക്രമനമ്പർ 165 പ്രകാരവും രണ്ട് വോട്ടുകൾ. ആമിനാ ബീവിക്ക് 14, 29 ബൂത്തുകളിലായി 563, 764 എന്നീ ക്രമനമ്പറുകളിലും വോട്ട്. കരകുളം വാർഡിൽ 141 സീരിയൽ നമ്പറിൽ 191 ബൂത്തിൽ അജയകുമാറിന് വോട്ടൂണ്ട്. ഇതേ അജയകുമാറിന് ചെക്കക്കോണം വാർഡിൽ 196 സീരിയൽ നമ്പറിൽ 176-ആം ബൂത്തിലും വോട്ടുണ്ട്.
ഇത്തരം ക്രമക്കേടുകൾ ആണ് പട്ടിക നിറയെ. ഈ രീതിയിൽ 56161 വോട്ടർമാർക്കാണ് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വോട്ടുകൾ ഉള്ളത്. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളും മറുനാടന് ലഭിച്ചു. ആരും ശ്രദ്ധിക്കാതെ പോകുന്ന തരത്തിലാണ് ഇടപെടലുകൾ നടന്നതും. സാധാരണ കോൺഗ്രസ് സ്ഥാനാർത്ഥികളാരും വോട്ടേഴ്സ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. എന്നാൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ ആറ്റിങ്ങലിൽ അട്ടിമറി ലക്ഷ്യവുമായെത്തി അടൂർ പ്രകാശ് ലിസ്റ്റ് വിശദമായി തന്നെ പരിശോധിച്ചു. ഇതോടെയാണ് തട്ടിപ്പുകൾ കണ്ടെത്തിയത്.
പത്തനംതിട്ടയിലെ സുരക്ഷിത മണ്ഡലത്തിൽ എംഎൽഎയായ അടൂർ പ്രകാശ് നിയമസഭയിലെ കോൺഗ്രസിന്റെ സ്ഥിരം മുഖമാണ്. റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശ് കരുതലോടെ തന്നെ പരിശോധന നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. ബൂത്ത് ലെവൽ ഓഫീസർമാരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. ഇതിന് പിന്നിൽ ഒരു രാഷ്ട്രീയക്കാരനേയും അടൂർ പ്രകാശ് കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ആരോപണത്തിന്റെ സംശയമുന നീളുന്നത് സിപിഎമ്മിലേക്കാണ്. അതുകൊണ്ട് തന്നെ സമ്പത്ത് ആറ്റിങ്ങലിൽ ഹാട്രിക് പൂർത്തിയാക്കിയാലും വലിയ നിയമ കുരുക്കുകളിലേക്ക് കാര്യങ്ങളെത്തുന്ന അവസ്ഥയായിരുന്നു. ഹാട്രിക് ജയസാധ്യത തേടി ഇക്കുറി ആറ്റിങ്ങലിൽ ജനവിധി തേടുന്ന ഇടതുമുന്നണിയുടെ എ.സമ്പത്ത് കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം 63378 വോട്ടുകൾ ആണ്. ഭൂരിപക്ഷത്തേക്കാളും ഏറെ കള്ളവോട്ടുകളാണ് ഇത്തവണ വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണയോടായിരുന്നു കഴിഞ്ഞ തവണ സമ്പത്തിന്റെ വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് പറയുമ്പോൾ കഴിഞ്ഞ തവണത്തെ സമ്പത്തിന്റെ ഭൂരിപക്ഷവും വിജയവും കള്ളവോട്ടിന്റെ സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
അടൂർ പ്രകാശിന്റെ പരാതി ആദ്യം നിസ്സാരവത്ക്കരിക്കാൻ ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് ശ്രമിച്ചെങ്കിലും പിന്നീട് കർശന നടപടി വരുമെന്ന് കളക്ടർ പ്രഖ്യാപിച്ചിരുന്നു. സംഗതിയുടെ ഗൗരവം മനസിലാക്കിയ ടിക്കാറാം മീണ ആറ്റിങ്ങൽ സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി മറുനാടനോട് പറഞ്ഞിരുന്നു. ഇരട്ട വോട്ടുകൾ ചെയ്യാൻ വോട്ടർമാർ ആരും ശ്രമിക്കരുത്. പിടിവീണാൽ കാരാഗൃഹവാസം വോട്ടർമാരെ കാത്തിരിക്കുന്നു-ടിക്കാറാം മീണ മറുനാടനോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ ഈ മുൻകരുതൽ ശരിയായി എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കള്ളവോട്ടുകൾ ആറ്റിങ്ങലിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് തന്നെയാണ് മറുനാടന് ലഭിക്കുന്ന വിവരങ്ങളും.
Stories you may Like
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?
- തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- കള്ളവോട്ട് ആവോളം ചെയ്തു ഭരണമൊട്ട് കിട്ടിയതുമില്ല
- പത്തനംതിട്ട: സർവീസ് സഹകരണ ബാങ്കിൽ കോമഡികൾ തുടരുന്നു
- കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: രണ്ട് ദൃക്സാക്ഷികൾ കൂറുമാറി
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്