'ഇപ്പൊ വേണേല്‍ എനിക്ക് കാറുകാരന്റെ മേലേക്കൂടെ കേറ്റി ഇറക്കാമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും..പിന്നെ ഭീഷണിയും..ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാ': കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്തകൊള്ളുന്ന ഡ്രൈവറുടെ ഡയലോഗിൽ ഞെട്ടി മിണ്ടാട്ടം മുട്ടുന്ന യാത്രക്കാർ; അപകടക്കേസുകളിൽ സാക്ഷികളുണ്ടെങ്കിലും കല്ലട സുരേഷ് നിസാരമായി ഊരിപ്പോരും; ഇത്തവണ കുടുങ്ങിയത് വീഡിയോ ഉള്ളതുകൊണ്ട് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കല്ലട ട്രാവൽസ് കേരളത്തിലെ നിരത്തുകളിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്. പൊലീസും നിയമവുമെല്ലാം കല്ലട ട്രാവൽസിന്റെ മുന്നിൽ വഴിമാറി പഞ്ചപുച്ഛമടക്കി നിൽക്കും. നിരത്തുകളിലെ വേഗവും നിർത്തേണ്ട ഇടവും കഴിക്കേണ്ട ഹോട്ടലും മാത്രമല്ല കല്ലട തീരുമാനിക്കുന്നത്. എതിരെ വരുന്ന വാഹനത്തിലിരിക്കുന്നവന്റെ തലയിലെഴുത്തുപോലും നിർണയിക്കുന്നത് കല്ലട ട്രാവൽസാണ്.
രാത്രി കാലങ്ങളിൽ അമിതവേഗതയിൽ പായുന്ന കല്ലടയുടെ വോൾവോ ബസുകൾ കവർന്നെടുത്തത് നിരവധി ജീവനുകളാണ്. പല കേസുകളും എങ്ങുമെത്താതെ അന്വേഷണം തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ് പതിവ്. രാത്രിയായതിനാൽ പല അപകടങ്ങൾക്കും സാക്ഷികൾ ഉണ്ടാവാറില്ല. അഥവാ ആരെങ്കിലും സാക്ഷികളായാൽ തന്നെ ആ സാക്ഷി പറയലിന് ആയുസ്സും കുറവായിരിക്കും. 2014ൽ ഹരിപ്പാടിനടുത്ത് എതിരെ വന്ന മാരുതി കാറിലിടിച്ച് കല്ലട ബസ് യമപുരിക്കയച്ചത് അഞ്ച് ജീവനുകളാണ്. ഒരു കുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗതയിലായിരുന്ന ബസ് ഒരു കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വരികയായിരുന്ന മാരുതി കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മുഹമ്മദ് കുഞ്ഞ്, മറിയാമ്മ കുഞ്ഞ്, സമീന ജഹാദ്, നഫീസ കുഞ്ഞ്, കാർ ഡ്രൈവർ അബ്ദുൾ ലത്തീഫ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സമീനയുടെ നാലു വയസ്സുള്ള മകൾ നസ്വക്കായിരുന്നു ഗുരുതരമായി പരിക്കേറ്റത്. അമിതവേഗതയിലെത്തിയ വോൾവോ ബസ് കാറിനെ ഇടിച്ചുതെറിപ്പിച്ചതിനും സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും കേസ് ഇതുവരെയും എങ്ങുമെത്തിയില്ല. 2017 സെപ്റ്റംബറിൽ ചെങ്ങമനാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ കല്ലടയുടെ വോൾവോ ബസിടിച്ച് എട്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ആലുവ വിദ്യാധിരാജ സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളായ ഗായത്രി (11), അനാമിക (11), ദേവാനന്ദിനി (11), ശരവണ (8), അമൃത (13), ദേവനന്ദന (8), കിരൺ (11), അഭിനവ് (10) എന്നിവർക്കാണ് അന്ന് പരിക്കേറ്റത്. എൽ.പി., യു.പി. ക്ളാസുകളിൽ പഠിക്കുന്ന 20 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
കരിയാട് ഭാഗത്തുനിന്ന് കുട്ടികളെക്കയറ്റി സ്കൂളിലേക്ക് പോവുകയായിരുന്ന ബസിന്റെ വൈപ്പർ തകരാറിലായതിനത്തുടർന്ന് ബസ് നിർത്തി. ഡ്രൈവർ അറ്റകുറ്റപ്പണി നടത്തി വീണ്ടും ബസിൽ കയറുന്നതിനിടെ പിന്നിലൂടെ അമിത വേഗത്തിൽ വന്ന'കല്ലട'ട്രാവൽസിന്റെ ദീർഘദൂര ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ബസിനകത്തെ കമ്പിയിലും സീറ്റിലും തലയിടിച്ചാണ് കുട്ടികൾക്ക് പരിക്കേറ്റത്. അപകടത്തിൽപ്പെട്ട സ്കൂൾബസിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മറ്റു വാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്. മിന്നൽവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസിന്റെ ഇടിയിൽ സ്കൂൾ ബസ് വലത്തോട്ട് നീങ്ങിയിരുന്നെങ്കിൽ ബസ് മറിയുകയോ, വൻ ദുരന്തം സംഭവിക്കുകയോ ചെയ്യുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ അന്ന് പറഞ്ഞിരുന്നത്.
2016 ഡിസംബറിൽ മൊഗ്രാൽ കൊപ്രബസാർ ദേശീയപാതയിൽ കോഴിവാനിനിൽ കല്ലടയുടെ ബസിടിച്ച് തീപിടിച്ച് രണ്ടുപേർ ദാരുണമായി മരിച്ചിരുന്നു. വാൻ ഡ്രൈവർ കുറ്റിക്കോൽ പള്ളഞ്ചി മൂലയിലെ ഉജ്വൽ (19), സഹായി ചെർക്കള ബാലനടുക്കയിലെ വാടക വീട്ടിൽ താമസിക്കുന്ന കർണാടക ഗാളിമുഖ പുതിയ വളപ്പ് സ്വദേശി മുഹമ്മദ് മഷൂഖ് (20) എന്നിവരാണ് മരിച്ചത്. ഇറച്ചിക്കോഴികളുമായി കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ഇക്കോ വാനിൽ തിരുവനന്തപുരത്ത് നിന്ന് കർണാടക മണിപ്പാലിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ വോൾവോ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വാൻ പൂർണ്ണമായും കത്തിനശിച്ചു. നിയന്ത്രണം വിട്ട ബസ് 350 മീറ്റർ അകലെയുള്ള ആൾതാമസമില്ലാത്ത വീട്ടിലേക്ക് ഇടിച്ചുകയറി നിന്നു. വീടിന്റെ ഒരു ഭാഗം തകരുകയും ചെയ്തിരുന്നു.
2016 സെപ്റ്റംബറിൽ പാലക്കാട് കഞ്ചിക്കോടിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ കല്ലടയുടെ വോൾവോ ബസിടിച്ച് രണ്ട് പേർ മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി സുധീർ(30), കർണ്ണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. നിർത്തിയിട്ടിരുന്ന ലോറിയിൽ കന്യാകുമാരിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ട്രാവൽസിന്റെ എയർ ബസ് ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ഈ അപകടത്തിന് കാരണം.
ഇത്തരം അപകടങ്ങളെല്ലാം മാധ്യമങ്ങളിൽ പോലും വലിയ വാർത്തകളാകുകയോ ഫോളോ അപ്പുകൾ ഉണ്ടാകുകയോ ചെയ്യാറില്ല. കല്ലട സുരേഷിന്റെ കായബലത്തിനും കാശുബലത്തിനും മുന്നിൽ വാർത്തകളാകാതെ പോകുകയോ കാണാതെ പോകുകയോ ചെയ്യാറാണ് പതിവ്. സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് ഉദ്യോഗസ്ഥർക്കും തടസ്സമാകുന്നത് കല്ലട സുരേഷിന്റെ ഈ രണ്ട് ഘടകങ്ങൾ തന്നെയാണ്.
റോഡുകളിലെ ജീവിതങ്ങളെ എങ്ങനെയാണ് കല്ലട സുരേഷിന്റെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നത് എന്നതിന് ഒരു കല്ലട ട്രാവൽസിലെ യാത്രക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്റെ കമന്റ് മാത്രം മതിയാകും. ''ഒന്നും സംഭവിക്കില്ല... കണ്ണിൽ പൊടിയിട്ട് ഒരു സർക്കസും കളിച്ചു സമ്മേളനം പിരിച്ചുവിടും.. അത്രേ ഉള്ളു.. ഇത് വീഡിയോ എടുത്തതുകൊണ്ട് കയ്യിൽ പ്രൂഫ് ഉണ്ടെന്നു പറയാം (കാലിക്കറ്റ് ടു ചെന്നൈ രണ്ടു വർഷം മുൻപ് : റോങ്ങ് സൈഡ് വന്ന കാറുകാരനെ തല്ലി കൂട്ടിയിട്ടു അത് തടയാൻ ചെന്ന യാത്രക്കാരനേം അടിച്ചു, എന്നിട്ട് മച്ചാൻ പറയുവാ
' ഇപ്പൊ വേണേല്‍ എനിക്ക് അവന്റെ (കാർ കാരന്റെ ) മേലേക്കൂടെ കേറ്റി ഇറക്കമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും.. പിന്നെന്താ 15 ദിവസം റിമാൻഡിൽ കിടക്കാൻ മടിയായതുകൊണ്ട് ബ്രേക്ക് ഇട്ടുന്നെ ഉള്ളു'... പിന്നെ ഒരു ഭീഷണിയും ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാണ്..
ഇപ്പൊ ഇതിവിടെ പറയാൻ കാരണം അന്ന് ഇതെല്ലാം കയ്യും കെട്ടി നോക്കി ഇരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാരുന്നു..അന്ന് സംസാരിക്കാൻ ഇറങ്ങിയ സുഹൃത്ത് ആരെന്നറിയില്ല.. അയാൾക്കൊരു സല്യൂട്ട് ഇപ്പൊ കൊടുക്കണം എന്ന് തോന്നി..'' കല്ലട ട്രാവൽസിലെ യാത്രക്കാരുടെ അവസ്ഥയും വ്യത്യസ്തമല്ല. നിരവധി ആളുകളാണ് തങ്ങൾക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത്. രാത്രി കാലങ്ങളിൽ അറിയപ്പെടാത്ത നാടുകളിലേക്ക് പല ആവശ്യങ്ങളുമായി പോകുന്നവർ ബസ് ജീവനക്കാരുടെ പീഡനങ്ങളെ നിശബ്ദമായി സഹിക്കുകയാണ് പതിവ്.
അന്തർ സംസ്ഥാന സർവീസുകൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ നിലവിൽ വരികയോ അന്തർ സംസ്ഥാന റൂട്ടുകൾ പൂർണമായും സംസ്ഥാന റോഡ് കോർപ്പറേഷനുകൾ കുത്തകയായി ഏറ്റെടുക്കുകയോ ചെയ്യാത്തിടത്തോളം ഇനിയും ഒരുപാട് കല്ലട ട്രാവൽസുകൾ ഇവിടെ പായുകയും പലജീവനുകളും കവരുകയും ചെയ്യും. അന്നും മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണ് മുതലാളിമാർ നൽകുന്ന പരസ്യത്തിലൂടെ കിട്ടുന്ന പണത്തിലായിരിക്കും. പാവങ്ങളായ ഉദ്യോഗസ്ഥർ ജീവനിലുള്ള കൊതി കൊണ്ടും പണത്തോടുള്ള ആർത്തി കൊണ്ടും നിരത്തുകൾ കീഴടക്കുന്ന കൊട്ടാരങ്ങളുടെ മുതലാളിമാർക്ക് കീഴടങ്ങും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍