വടകര വീണ്ടും ചുവക്കുമോ? ഫോട്ടോ ഫിനീഷിൽ പി ജയരാജന് നേരിയ മുൻതൂക്കം; അവസാന ഘട്ടത്തിലെ സർവേകളിൽ മുന്നിലെത്തിയതിന്റെ ആവേശത്തിൽ ഇടതുക്യാമ്പ്; രാഹുൽ പ്രഭാവത്തിലും ന്യൂനപക്ഷ വോട്ടുകളിലും പ്രതീക്ഷയർപ്പിച്ച് കെ മുരളീധരൻ; അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തിൽ കാൽലക്ഷം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ്; അവസാന നിമിഷം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിയുമെന്നും സൂചന; കടത്തനാടൻ മണ്ണിൽ അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കും
ടി പി ഹബീബ്
വടകര: കട്ടക്ക് കട്ട മൽസരം! വടകരയിൽ ശരിക്കും നടക്കുന്നത് അതാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും, യുഡിഎഫിനുവേണ്ടി കെ മുരളീധരനും അങ്കംകുറിക്കുന്ന കടത്തനാടൻ മണ്ണിൽ ശരിക്കും ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം വൈകിയതോടെ ആദ്യഘട്ടത്തിൽ ജയരാജന് കിട്ടിയ മേൽക്കെ അമ്പേ തകർത്തുകൊണ്ടാണ്, മുരളീധരന്റെ മാസ് എൻട്രിയുണ്ടായത്. ആർഎംപിയുടെയും മുസ്ലീലീഗിന്റെയും ശക്തമായ പിന്തുണയോടെ അക്രമ രാഷ്ട്രീയം വിഷയമാക്കി, അടിച്ചു കയറിവന്ന മുരളി വിജയം തനിക്കൊപ്പമെന്ന പ്രതീതിയുണ്ടാക്കി.എന്നാൽ ഇതിൽ അൽപ്പം പതറിയ എൽഡിഎഫ് അതേ നാണയത്തിൽ തന്നെയാണ് തിരിച്ചടിച്ചത്.
അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതിനിധിയായാണ് അവർ ജയരാജൻെ അവതരിപ്പിച്ചത്. ആർഎസ്എസുകാരുടെ ആക്രമണത്തിൽ തുന്നിക്കൂട്ടപ്പെട്ട തന്റെ ശരീരവും, നിശ്ചയമായിപ്പോയ വലതുകൈയും ചുണ്ടിക്കാട്ടി സിപിഎമ്മും ശക്തമായ പ്രതിരോധം തീർത്തു. ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബ്ദിൻ അൻസാരിയും, അന്ന് വാളെടുത്ത അശോക് മോച്ചിയുംവരെ ജയരാജനായി പ്രചാരണത്തിനെത്തി. ഇതോടെ ആർഎസ്എസിനെ പ്രതിരോധിക്കാൻ ജയരാജൻതന്നെ ജയിക്കണം എന്ന ഒരു ട്രെൻഡ് മുസ്ലിം ന്യനപക്ഷ വിഭാഗങ്ങളിൽവരെ ഉടലെടുത്തിട്ടുണ്ടെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്്. കഴിഞ്ഞതവണ യുഡിഎഫിനൊപ്പമായ ജനതാദൾ യു ഇത്തവണ എൽഡിഎഫിലേക്ക് വന്നതും ഇവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
അവസാനഘട്ടത്തിലെ ചില സർവേകൾ ജയരാജന് നല്ല ഭൂരിപക്ഷത്തിലുള്ള വിജയം പ്രവചിക്കുന്നത് എൽഡിഎഫ് ക്യാമ്പുകളിൽ ആവേശം ഉയർത്തിയിട്ടുണ്ട്. ചുരുങ്ങിയത് അമ്പതിനായിരം വോട്ടിനെങ്കിലും പി ജയരാജൻ ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ നിർണ്ണായകമാണ്. ബിജെപി കൂടുതൽ വോട്ടുപിടിച്ചാൽ ജയരാജൻ ജയിക്കും. വോട്ടു മറിഞ്ഞാൽ മുരളീധരനും. അവസാനഘട്ട അടിയൊഴുക്കുകൾ ആർക്കൊപ്പമാണെന്ന് ഇനിയും വ്യക്തമല്ല. ബിജെപി നേതാവ് വി കെ സജീവൻ പ്രചാരണത്തിൽ സജീവമാണ്. കഴിഞ്ഞതവണ വെറും മൂവായിരത്തോളം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മുല്ലപ്പള്ളി ഇവിടെ ജയിച്ചത്. അതുകൊണ്ടുതന്നെ ചെറിയ ശതമാനം വോട്ട് ഷിഫ്റ്റുപോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
കാൽലക്ഷം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് വടകര നിലനിർത്താൻ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. രാഹുൽ ഗാന്ധി ഇഫക്ടിൽ ന്യൂനപക്ഷവോട്ടുകൾ അനുകൂലമാവുന്നതും, അക്രമരാഷ്ട്രീയം ചർച്ചയായതുമാണ് യുഡിഎഫിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നത്. കഴിഞ്ഞതവണ ഇവിടെ പതിനേഴായിരത്തോളം വോട്ടുകൾ പിടിച്ച, ആർഎംപി ഇത്തവണ പിന്തുണക്കുന്നതും ശക്തമായി പ്രചാരണം നടത്തുന്നതും മുരളീധരന് പ്രതീക്ഷയാവുന്നു.
കൊലപാതക രാഷ്ട്രീയം ആയുധമാക്കി യുഡിഎഫ്
പേരിയ ഇരട്ടക്കൊല തൊട്ട് ഷുക്കുർ, ശുഹൈബ് വധക്കേസുകൾ എടുത്തുപറഞ്ഞു കൊണ്ടും ഈ കൊലകൾക്കെല്ലാം പിന്നിൽ പി ജയരാജനാണെന്ന് സ്ഥാപിച്ചും കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മുസ്ലിം ലീഗിന്റെയും ആർഎംപിയുടെയും പിന്തുണയോടെയുള്ള ഈ പ്രചാരണം മണ്ഡലത്തിൽ നന്നായി ബാധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അണിനിരത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനും ഇതുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. പി ജയരാജനെ, കെ കെ രമ പരസ്യമായി കൊലപാതകിയെന്ന് വിശേഷിപ്പിച്ചത് കോടതിയിൽ എത്തുകയും ചെയ്തൂ. എന്നാൽ നിയമപരമായും രാഷട്രീയമായും കേസിനെ ആർ.എംപി നേരിടുമെന്നും തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊലയാളിയെന്ന് പി.ജയരാജനെ വിശേഷിപ്പിച്ചത് എന്നുമാണ് കെ കെ രമ പ്രതികരിച്ചത്. ടി.പി കേസിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതെന്നും രമ വ്യക്താമാക്കി.
അതുപോലെ കോലീബി സഖ്യം വീണ്ടം ചർച്ചയായ മണ്ഡലം കൂടിയാണ് വടകര. എന്നാൽ വടകരയിൽ മാ..ബി സഖ്യമെന്നാണ് മുരളീധരൻ പറയുന്നത്.മാർക്സിസ്റ്റ് -ബിജെപി സഖ്യം ഇവിടെ തങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സിപിഎമ്മിന്റെ നയങ്ങളെ ആക്രമിച്ചുകൊണ്ടും കൂടിയാണ് കോൺഗ്രസ് പ്രചാരണം മുന്നേറിയത്. സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്. ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം. ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നു പറയുന്നില്ല. ഞങ്ങൾക്ക് ഒരു നയമുണ്ട്. ആ നയത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും ഞങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ നിന്ന് ഇടതുപക്ഷത്തെ ഒരിക്കലും ഞങ്ങൾ മാറ്റി നിർത്തുന്നില്ല.- കെ മുരളീധരൻ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ സിപിഎമ്മിന് യാതൊരു പ്രസ്ക്തിയുമില്ലെന്ന കോൺഗ്രസിന്റെ പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
പി ജെ ഇഫക്ടിൽ പ്രതീക്ഷയർപ്പിച്ച് സിപിഎം
വി എസ് അച്യുതാനന്ദനുശേഷം സിപിഎം അണികളിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാൽ, പി ജയരാജൻ എന്ന മറുപടിയാണ് ലഭിക്കുക. കഴിഞ്ഞ കാൽനൂറ്റാണ്ടായി നേതൃനിരയിൽ പ്രവർത്തിക്കുന്ന ഈ നേതാവിന്റെ വ്യക്തിപ്രഭാവം പാർട്ടിക്ക് മുകളിൽപോവുന്നു എന്നുപോലും ഈയിടെ സിപിഎമ്മിൽ വിമർശനമുണ്ടായിരുന്നു. ചില ബിജെപി നേതാക്കളെയും എന്തിന് കാവി ഗ്രാമങ്ങളെപോലും പാർട്ടിയിലേക്ക് മാറ്റിയും, നിരവധി പ്രക്ഷോഭസമരങ്ങൾ നയിച്ചും എന്നും പ്രവർത്തകർക്ക് ഒപ്പമായിരുന്നു പി ജയരാജൻ. അണികളുമായുള്ള ആത്മ ബന്ധവും, അഴിമതിരഹിതനെന്ന പ്രതിഛായയും, ജനകീയ അടിത്തറയുമായിരുന്നു ജയരാജന്റെ എക്കാലത്തെയും കരുത്ത്.
ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റ മരണാസന്നനായി ഇപ്പോളും ശാരീരിക പ്രശ്നങ്ങൾ വിട്ടുമാറിയിട്ടില്ലാത്ത അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം തന്നെയാണ്.ഇത് വോട്ടാകും എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ ശരിവെക്കുന്ന രീതിയിലുള്ള വൻ സ്വീകരണമാണ് ജയരാജന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ്കിട്ടിയത്. രാഹുൽ ഇഫക്ടിനെ വടകരിൽ പിജെ ഇഫക്ടുകൊണ്ട് പിടിച്ചുകെട്ടും എന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ജയരാജൻ ഏറെ മുന്നേറിയ ശേഷമാണ് എതിർ സ്ഥാനാർത്ഥി എത്തിയത്. സ്ഥാനാർത്ഥി ജയരാജനാണെന്ന അറിഞ്ഞതോടെ മൽസരിക്കാൻ ആളില്ല എന്ന രീതിയിൽ ഒരുഘട്ടത്തിൽ ചർച്ചകൾ വന്നത് യുഡിഎഫിനെ കാര്യമായി ബാധിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്സഭാ മണ്ഡലം. ഇതിൽ കുറ്റ്യാടി ഒഴികെയുയുള്ള മുഴുവൻ നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണ്. തലശ്ശേരി, പ്രേരാമ്പ്ര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ലീഡാണ് എൽഡിഎഫ് പ്രതീക്ഷക്ക് ആധാരം. പക്ഷേ ഈ മണ്ഡലങ്ങളിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമാണ്. വടകരയുടെ ഭാഗമായ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 46,000 ലേറെ വോട്ടുകൾ സിപിഎം.
സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. പി.ജയരാജൻ മത്സരത്തിനിറങ്ങിയാൽ അത് അരലക്ഷം കടക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വടകര, എന്നിവയെല്ലാം ഇടതു മുന്നണി എംഎൽഎ മാർ പ്രതിനിധീകരിക്കുന്നതാണ്. ഇവിടെ നിന്ന് 30,000 ലേറെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് കരുതുന്നത്. കുറ്റ്യാടി നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫ് അനുകൂലം. എന്നാൽ അവിടെ യു.ഡി.എഫിന്റെ ലീഡ് 2000 ത്തോളം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ.. ഈ സാഹചര്യത്തിൽ വടകരയെ വീണ്ടും ചുവപ്പിക്കാൻ സിപിഎമ്മിന് കഴിയുമെന്നാണ് കണക്കു കൂട്ടൽ.
ഒരുകാലത്ത് ഇടതുമുന്നണിയുടെ പ്രസ്്റ്റീജ് സീറ്റായിരന്നു വടകര. 1984 മുതൽ 2004വരെ തുടർച്ചയായി ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന മണ്ഡലം.. 2004 ൽ ജയരാജന്റെ സഹോദരി കൂടിയായ പി.സതീദേവി തെരഞ്ഞെടുക്കപ്പെട്ട വടകര മണ്ഡലം പിന്നീട് തുടർച്ചയായി ഇടതുമുന്നണിക്ക് നഷ്ടപ്പെടുകയായിരുന്നു. 2009 ൽ ആർ.എംപി. രൂപീകരിക്കപ്പെടുകയും ടി.പി. ചന്ദ്രശേഖരൻ മത്സരിക്കുകയും ചെയ്തപ്പോൾ ആർ.എംപി.ക്ക് 21, 833 വോട്ടുകൾ ലഭിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ വധത്തിന് ശേഷം തത്വത്തിൽ ആർ.എംപി. സൗഹൃദ മത്സരം മാത്രമാണ് നടത്തിയത്. എന്നാൽ ആർ. എം. പി.യുടെ പഴയ ആധിപത്യം ഇപ്പോൾ വടകരയിൽ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്