വികസനത്തിന് വോട്ട് തേടി ശ്രീമതി ടീച്ചർ; ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്, മണ്ഡലങ്ങളിലെ ഇടതുകോട്ടകളിൽ പ്രതീക്ഷ; യുഡിഎഫ് പ്രതീക്ഷ കണ്ണുർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ; വോട്ട് ഇരട്ടിയാക്കുമെന്ന് സി കെ പത്മനാഭൻ; പ്രചാരണം അന്തിമഘട്ടത്തിൽ എത്തിയിട്ടും ഇരുമുന്നണി പ്രവർത്തകർക്കും വലിയ ഭൂരിപക്ഷം പ്രവചിക്കാൻ കഴിയുന്നില്ല; മലയോരമേഖലകളിലെ രാഹുൽ തരംഗത്തിൽ യുഡിഎഫിന് പ്രതീക്ഷ; കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിൽ മുൻതൂക്കം കെ സുധാകരന് തന്നെ
രഞ്ജിത്ത് ബാബു
കണ്ണൂർ: ആവേശക്കൊടുമുടിയിലെത്തിയ തെരഞ്ഞെടുപ്പ് പോരാട്ടം കൊട്ടിക്കലാശത്തിലേക്ക് നീങ്ങവെ കണ്ണൂരിൽ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്. എന്നാൽ സിറ്റിംങ്ങ് എം പിയും സിപിഎമ്മിന്റെ ജനകീയ മുഖവുമായ പി കെ ശ്രീമതി ടീച്ചറും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനഘട്ട അടിയൊഴുക്കുകളിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചുകയറം എന്നാണ് എൽഡിഎഫ് കണക്കു കുട്ടാൽ.എന്തായാലും ഇരു മുന്നണിയുടെയും പ്രവർത്തകരും വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നുമില്ല. മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭനും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഇത്തവണ വോട്ടുകൾ ഇരട്ടിയാക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം.
കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ തവണ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്ത സീറ്റാണിത്. ലീഡ് നില മാറിയും മറിഞ്ഞുമുള്ള ഫോട്ടോ ഫിനിഷിനൊടുവിലാണ് സിപിഎം സ്ഥാനാർത്ഥി പി.കെ ശ്രീമതി ടീച്ചർ, വെറും 6566 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ.സുധാകരനെ തോൽപ്പിച്ചത്. 2009ൽ സുധാകരൻ 43000ത്തോളം വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു ഇത്.
വികസനത്തിന് വോട്ട് തേടി ശ്രീമതി ടീച്ചർ
പി.കെ. ശ്രീമതി താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. അതിന് കാണപ്പെട്ട തെളിവുകൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ശ്രീമതിക്ക് കക്ഷിരാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുമുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണം മുതൽ ദേശീയ പാതാ വികസനം വരെ നിരവധി പ്രവർത്തനങ്ങളിൽ ശ്രീമതി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. 2013 കോടി രൂപയുടെ വികസനം എണ്ണിപറഞ്ഞ് എതിരാളികളെ പോലും നോവിക്കാതെയാണ് ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലത്തിൽ ശ്രീമതിയുടെ സാന്നിധ്യത്തിന്റെ കാര്യത്തിലും എതിരഭിപ്രായമില്ല. അതുകൊണ്ടു തന്നെ ഒന്നാം ഘട്ട പര്യടനം പൂർത്തിയാകുമ്പോഴും ശ്രീമതി തന്നെയായിരുന്നു മുന്നിൽ. എന്നാൽ പിന്നീട് ഈ മേൽക്കൈ ന്ഷ്ടപ്പെട്ടുവെങ്കിലും അവസാനഘട്ടത്തിൽ ശ്രീമതി ടീച്ചർ ഇത് തിരിച്ചുപടിച്ചിട്ടുണ്ട്.
എന്നാൽ കണ്ണൂർ നഗരത്തിലെ 'എലൈറ്റ് ക്ലാസ് ' എന്ന് വിശേഷിപ്പിക്കുന്ന കുടുംബങ്ങളിൽ നിന്നും ശ്രീമതിക്ക് വോട്ട് വീഴാൻ സാധ്യതയുണ്ട്. അവർ പരമ്പരാഗത കോൺഗ്രസ്സുകാരാണെങ്കിലും ഇത്തവണ ആരെ പിൻതുണക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അവരുടെ ഇടയിൽ ശ്രീമതിക്ക് കാര്യമായ സ്വാധീനവുമുണ്ട്. നാളെ പൊതു പ്രചാരണം അവസാനിക്കുമെങ്കിലും കണ്ണൂരിലെ ഒരു തെരഞ്ഞെടുപ്പ് രീതി സിപിഎം. അനുവർത്തിക്കുന്നത് ഇങ്ങിനെയാണ്. ഓരോ ബൂത്തിലും ഇരുപതിലേറെ പേർ വരുന്ന സ്ക്വാഡുകൾ രംഗത്തിറക്കും. കഴിഞ്ഞ ദിവസം വൈകീട്ടു മുതൽ അവർ വീടുകൾ കയറി ഇറങ്ങുകയാണ്.
പാർട്ടിയോട് പിണങ്ങി നിൽക്കുന്നവർ , യു.ഡി.എഫിനോട് എതിർപ്പുള്ളവർ, വോട്ട് ചെയ്യില്ലെന്ന് ശഠിക്കുന്നവർ, എന്നിവരെ കാണാനുള്ള സമയമാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേ രാത്രി വരെ. ഇതിൽ ഓരോ ബൂത്തിലും പത്ത് വീതം വോട്ടെങ്കിലും അനുകൂലമാക്കാൻ സാധിച്ചാൽ കാര്യങ്ങൾ മാറി മറിയും. കണ്ണൂരിലെ വിജയത്തിന്റെ ഘടകങ്ങൾ ഇതൊക്കെയാണ്. ഇത്തരമൊരു പ്രവർത്തനം യു.ഡി.എഫിന് നിലവിലില്ല. അതായത് സിപിഎമ്മിന്റെ സംഘടനാ ശക്്തിതന്നെയാണ് ഫലത്തിൽ എൽഡിഎഫിനെ തുണക്കുന്നത്.
മണ്ഡലത്തിലെ എ ടു ഇസഡ് അറിയാവുന്ന പി ജയരാജൻ തൊട്ടടുത്ത് വടകരയിൽ സ്ഥാനാർത്ഥിയായത് ആദ്യഘട്ടത്തിൽ ശ്രീമതി ടീച്ചറുടെ പ്രചാരണങ്ങളെ അൽപ്പം ബാധിച്ചിരുന്നെങ്കിലും പിന്നീട് എം വി ജയരാജന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചാരണങ്ങളാണ് നടന്നത്. സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സർക്കാറിനെയും കോൺഗ്രസിനെയും ഒരുപോലെ തുറന്നു കാട്ടുന്ന കുടുംബയോഗങ്ങളാണ് മണ്ഡലത്തിൽ എൽഡിഎഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ആദ്യം മിന്നിയ സുധാകരൻ പിന്നീട് മങ്ങി
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പികെ ശ്രീമതിയോട് പരാജയപ്പെട്ടിട്ടും വീണ്ടും ഇവിടെ സുധാകരൻ തന്നെ മൽസരിക്കണമെന്ന് ആവശ്യം ഉയർന്നത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. 2014 ൽ സുധാകരൻ മത്സരിക്കുമ്പോൾ കോൺഗ്രസ്സിലെ ഗ്രൂപ്പ് തർക്കം അതി ശക്തമായിരുന്നു. മാത്രമല്ല മുസ്ലിം ലീഗുമായും സുധാകരൻ നല്ല ബന്ധത്തിലായിരുന്നില്ല. എന്നാൽ ഇത്തവണ ചിത്രം മാറി. ശ്രീമതിയെ തളക്കാൻ സുധാകരൻ തന്നെ വേണമെന്ന യു.ഡി.എഫ് ഒന്നടക്കം ആവശ്യപ്പെടുന്ന അവസ്ഥയിലായിരുന്നു. പി.കെ. ശ്രീമതി ആദ്യ റൗണ്ട് പ്രചാരണം ഏതാണ്ട് പൂർത്തിയാക്കിയപ്പോഴാണ് സുധാകരൻ രംഗത്തിറങ്ങിയത്. എന്നാൽ സുധാകരന്റെ വരവു തന്നെ മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. പ്രചാരണത്തിന്റെ മൂന്നാം റൗണ്ടിലെത്തുമ്പോഴേക്കും ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. യു.ഡി.എഫിന് അനുകൂലമായ സർവ്വേ ഫലങ്ങൾ കൂടി വന്നതോടെ സുധാകരന് നേരിയ മേൽക്കൈയും കിട്ടി.
ഇടതു കോട്ടകളായ ധർമ്മടത്തും മട്ടന്നൂരും സുധാകരന് ലഭിച്ച സ്വീകരണത്തിൽ ആവേശ ഭരിതരാണ് യു.ഡി.എഫ് നേതൃത്വം. പ്രചാരണ സ്വീകരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തിന്റെ കാര്യത്തിലും ഇരു മുന്നണികളും തുല്യത പാലിച്ചുള്ള മുന്നേറ്റമാണ് നടത്തിയത്. അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് അല്പം മുന്നിലാണെന്ന സൂചനയാണ് ലഭിക്കുന്നത്. മലയോര മേഖലകളിൽ പ്രത്യേകിച്ച് യു.ഡി.എഫ് കേന്ദ്രങ്ങളായ ഇരിക്കൂർ, പേരാവൂർ നിയമസഭാണ്ഡലങ്ങളിൽ രാഹുൽ തരംഗം വീശുന്നുണ്ട്. വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂർ, കണിച്ചിയാർ, കേളകം. ആറളം, അയ്യം കുന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഇത് വലിയ നേട്ടമാകും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകവും കോൺഗ്രസ്സിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളിൽ ദേശീയ തലത്തിലുള്ള സാഹചര്യത്തിന്റെ അലയടികളുണ്ട്. ഇതെല്ലാം സുധാകരന് അനുകൂല ഘടകങ്ങളാണ്. ശബരിമല സമരവും തനിക്ക് ഗുണമാവുമെന്ന് സുധാകരൻ കണക്കുകൂട്ട്ുന്നു.
എന്നാൽ അവസാന നിമിഷം സ്വയംകൃത അനർഥമെന്ന പേരിൽ സ്വന്തം വീഡിയോ ടീം വഴി വന്ന ചില ചീത്തപ്പേരുകൾ സുധാകരന് വിനയാവുന്നുണ്ട്. ജയിച്ചാൽ ബിജെപിയിലേക്ക് പോകില്ലെന്ന് തെരഞ്ഞെടുപ്പ് പരസ്യം ചെയ്ത്് സോഷ്യൽ മീഡിയയിൽ ട്രോൾ ഏറ്റുവാങ്ങേണ്ടി വന്നതിന് ദിവസങ്ങൾക്കുശേഷം കെ സുധാകരന്റെ മറ്റൊരു തെരഞ്ഞെടുപ്പ് പരസ്യം കൂടി വിവാദത്തിലായി. 'ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന് പറഞ്ഞ് സുധാകരൻ ഇറക്കിയ പരസ്യചിത്രം സ്ത്രീവിരുദ്ധമാണെന്നും ഇടതുസ്ഥാനാർത്ഥി പികെ ശ്രീമതിടീച്ചറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയിൽ സുധാകരനുനേരെ വൻ പ്രതിഷേധം ഉയർത്തുന്നുണ്ട്.
യുഡിഎഫ് പ്രതീക്ഷ കണ്ണുർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാണ്ഡലം നേരിയ വോട്ടിന് എൽഡിഎഫിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയാണ് വിജയിപ്പിച്ചത. കോൺഗ്രസ്സിലെ ഗ്രൂപ്പ് കളിയും മുസ്ലിം ലീഗ് പിണങ്ങി നിന്നതുമെല്ലാം കടന്നപ്പള്ളിക്ക് അനുഗ്രഹമായെങ്കിലും ഇത്തവണ.15,000 ത്തോളം വോട്ടിന്റെ ലീഡ് ഇവിടെ കെ.സുധാകരനുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കു കൂട്ടൽ. അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ യു.ഡി.എഫിന് അനുകൂലമാണ്. ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്, എന്നിവടങ്ങിൽനിന്ന് എൽ.ഡി.എഫിന് കിട്ടുന്ന ഭൂരിപക്ഷം ഈ മണ്ഡലങ്ങളിലെ വോട്ടുവെന്ന് മേക്കപ്പ് ചെയ്യാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഈ മണ്ഡലത്തിൽ എൽ.ഡി,.എഫിനുള്ളത്. എന്നാൽ നിയമസഭാ വോട്ട് നില ഒരിക്കൽ പോലും കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ അലയടിച്ചിട്ടില്ല. 2009 ൽ കെ. സുധാകരൻ 43, 151 വോട്ടിന് ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6000 ലേറെ വോട്ടുകൾക്ക് പി.കെ. ശ്രീമതിയെ പരാജയപ്പെടുത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്