വെസ്റ്റ് ഇൻഡീസിനെ ഡിവില്ലിയേഴ്സ് തോൽപ്പിച്ചു! കരീബിയൻ പട ബാറ്റു താഴ്ത്തിയത് ദക്ഷിണാഫ്രിക്കൻ നായകൻ നേടിയ 162 റൺ പോലും നേടാനാകാതെ; ഇമ്രാൻ താഹിറിന് അഞ്ചുവിക്കറ്റ്
സിഡ്നി: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച സ്കോർ പടുത്തുയർത്തിയ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ പൊരുതാൻ പോലുമാകാതെ വെസ്റ്റ് ഇൻഡീസ് കീഴടങ്ങി. ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്സ് 66 പന്തിൽ നേടിയ 162 റൺ പോലും നേടാനാകാതെയാണ് കരീബിയൻ പട ബാറ്റു താഴ്ത്തിയത്.
ദക്ഷിണാഫ്രിക്ക് ഉയർത്തിയ അഞ്ചിന് 408 റൺ പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 33.1 ഓവറിൽ 151 റണ്ണിന് ബാറ്റു താഴ്ത്തി. 257 റണ്ണിന്റെ നാണം കെട്ട തോൽവി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ്. ഇമ്രാൻ താഹിറിന്റെ അഞ്ചുവിക്കറ്റ് നേട്ടമാണ് വെസ്റ്റ് ഇൻഡീസിനെ 151ൽ ഒതുക്കാൻ സഹായിച്ചത്.
ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണ് ഇന്ന് ദക്ഷിണാഫ്രിക്ക നേടിയത്. 2007ൽ ഇന്ത്യ ബർമുഡയ്ക്കെതിരെ നേടിയ അഞ്ചിന് 413 റണ്ണാണ് ടീം സ്കോറിൽ നിലവിലെ റെക്കോഡ്. അന്നും 257 റണ്ണിനാണ് ഇന്ത്യ ബർമുഡയെ തോൽപ്പിച്ചത്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിലെ ഏറ്റവുമുയർന്ന ജയമാണിതു രണ്ടും.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച ആഫ്രിക്കക്കാർ പതിയെയാണ് തുടങ്ങിയത്. ആദ്യ പത്ത് ഓവറിൽ ദക്ഷിണാഫ്രിക്ക നേടിയത് വെറും 30 റൺ. ആദ്യ 50 കടക്കാൻ 14.2 ഓവർ വേണ്ടിവന്നു. എന്നാൽ, അവസാന 20 ഓവറിൽ 261 റണ്ണാണ് അവർ നേടിയത്. വെടിക്കെട്ടു ബാറ്റിങ് പ്രകടനം എന്നാൽ എന്താണെന്നു വീണ്ടും ലോകത്തിനു കാട്ടിക്കൊടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്സ് കളത്തിൽ നിറഞ്ഞാടിയപ്പോൾ നിഷ്പ്രഭമായത് കരീബിയൻ പേസ് പടയാണ്.
ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ച ഡിവില്ലിയേഴ്സ് വേഗതയേറിയ 150 എന്ന റെക്കോർഡും സ്വന്തമാക്കി.
66 പന്തിൽ 162 റണ്ണുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നു പറന്നത് എട്ടു സിക്സാണ്. 17 ഫോറും ഡിവില്ലിയേഴ്സ് നേടി. ലോകകപ്പിനു മുമ്പ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ വേഗമേറിയ അർധ സെഞ്ച്വറിയും സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ച ഡിവില്ലിയേഴ്സ് വേഗമേറിയ ഒന്നര സെഞ്ച്വറിയും അവർക്കെതിരെ തന്നെ നേടി എന്ന പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ട്.
ആറാം ഓവറിൽ ഓപ്പണർ ഡികോക്ക് പുറത്താകുമ്പോൾ 18 റൺ മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. പിന്നീടെത്തിയ ഡുപ്ലെസിസും അംലയും ചേർന്ന് പതിയെ റൺനിരക്കുയർത്തി. 70 പന്തിൽ 62 റൺസുമായി ഡുപ്ലെസിസും 88 പന്തിൽ 65 റൺസുമായി അംലയും മടങ്ങിയതിനു പിന്നാലെയാണ് ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് ക്രീസിലെത്തിയത്.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ചെറിയ സ്കോറിനാണ് ദക്ഷിണാഫ്രിക്കൻ നായകൻ പുറത്തായത്. ആ കുറവ് തീർക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 42 ഓവറായപ്പോഴേക്കും സ്കോർ 280ൽ എത്തി. അവസാന അഞ്ചോവറിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാർ അടിച്ചെടുത്തത് 96 റൺസാണ്.
30 പന്തിലാണ് ഡിവില്ലിയേഴ്സ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അടുത്ത 50 റൺ നേടിയത് വെറും 22 പന്തിൽ. നേരിട്ട പന്തുകൾ 64 ആയപ്പോഴേക്കും ദക്ഷിണാഫ്രിക്കൻ നായകന്റെ സ്കോർ 150 ആയി. അതായത് നൂറിൽ നിന്ന് 150ലെത്താൻ വേണ്ടി വന്നത് വെറും 12 പന്ത്.
റിലീ റൂസോയുടെ 61 റണ്ണും ദക്ഷിണാഫ്രിക്കയുടെ സ്കോർ കുത്തനെ ഉയർത്തി. രണ്ടാം വിക്കറ്റിൽ 127 റൺസും നാലാം വിക്കറ്റിൽ 134 റൺസുമാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്.
മറുവശത്ത് വിൻഡീസ് നായകൻ ജേസൺ ഹോൾഡറാണ് ഏറ്റവും കൂടുതൽ തല്ലുകൊണ്ടത്. 10 ഓവറിൽ ഹോൾഡർ വഴങ്ങിയത് 104 റൺസാണ്. ക്രിസ് ഗെയ്ലും ആന്ദ്രെ റസ്സലും രണ്ടു വിക്കറ്റു വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. കഴിഞ്ഞ കളിയിൽ ഇരട്ട സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിനെ രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. മൂന്നു റണ്ണെടുത്ത ഗെയ്ൽ അബോട്ടിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. 18 ഓവർ പൂർത്തിയാകും മുമ്പ് ഏഴു വിക്കറ്റുകൾ വീണ വിൻഡീസിന് ആ ഘട്ടത്തിൽ 63 റണ്ണെന്ന നിലയിൽ പരുങ്ങുകയായിരുന്നു.
റണ്ണിന്റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ തോൽവിയിലേക്കു കൂപ്പുകുത്തിയ വെസ്റ്റ് ഇൻഡീസിനെ ആ നാണക്കേടിൽ നിന്ന് കരകയറ്റിയത് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ്. 48 പന്തിൽ നാലു സിക്സും മൂന്നു ഫോറും ഉൾപ്പെടെ 56 റൺ നേടിയ ഹോൾഡറാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഡ്വെയ്ൻ സ്മിത്ത് 31ഉം ദിനേഷ് രാംദിൻ 22 റണ്ണും നേടി.
ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ അഞ്ചുവിക്കറ്റ് വീഴ്ത്തി. മോണി മോർക്കലും അബോട്ടും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ഡെയ്ൽ സ്റ്റെയിനാണ് ഒരു വിക്കറ്റ്.
ഏറ്റവുമൊടുവിൽ മുഖാമുഖം വന്ന 18 ഏകദിന മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് വിൻഡീസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാനായത്. 300 നു മുകളിലുള്ള സ്കോർ പിന്തുടർന്നു ജയിക്കാൻ ഇതുവരെ വെസ്റ്റ് ഇൻഡീസിനു കഴിഞ്ഞിട്ടുമില്ല.
നിരവധി റെക്കോർഡുകളും ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ പിറന്നു. 52 പന്തിൽ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിക്ക് ഉടമയായി. 2011ലെ ലോകകപ്പിൽ അയർലൻഡിന്റെ കെവിൻ ഒബ്രയിൻ ഇംഗ്ലണ്ടിനെതിരെ 50 പന്തിൽ നേടിയതാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി.
ദക്ഷിണാഫ്രിക്ക നേടിയ 408 റൺസ് ഓസ്ട്രേലിയയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏകദിന സ്കോറാണ്. ഈ ലോകകപ്പിൽ വെസ്റ്റിൻഡീസ് സിംബാബ്വെയ്ക്കെതിരെ നേടിയ 372 റൺസിന്റെ റെക്കോർഡാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
സെഞ്ചുറി നേട്ടത്തിനിടെ ക്യാപ്റ്റനെന്ന നിലയിൽ 3000 ഏകദിന റൺസെന്ന റെക്കോർഡും ഡിവില്ലിയേഴ്സ് പിന്നിട്ടു. 60 മത്സരങ്ങളിൽ 3000 പിന്നിട്ട ഡിവില്ലിയേഴ്സ് ക്യാപ്റ്റനെന്ന നിലയിൽ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും വേഗമേറിയ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
ഇന്നത്തെ സെഞ്ചുറിയോടെ ലോകകപ്പുകളിൽ വെസ്റ്റിൻഡീസിനെതിരെ 380 റൺസ് പിന്നിട്ട ഡിവില്ലിയേഴ്സ് ഏതെങ്കിലും ഒരു കളിക്കാരൻ എതിർ ടീമിനെതിരെ നേടുന്ന ഏറ്റവും ഉയർന്ന സ്കോറിനും ഉടമയായി. ലോകകപ്പിലെ നാലാമത്തെ സെഞ്ചുറി നേടിയ എ ബി ഇതിൽ മൂന്നും വിൻഡീസിനെതിരെയാണ് കുറിച്ചത്.
162 റൺസടിച്ച ഡിവില്ലിയേഴ്സ് അഞ്ചാമനായി ഇറങ്ങി ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന കളിക്കാരനെന്ന റെക്കോർഡും സ്വന്തമാക്കി. 2005ൽ ഓസ്ട്രേലിയയുടെ ആൻഡ്ര്യു സൈമണ്ട്സ് നേടിയ 156 റൺസാണ് ഡിവില്ലിയേഴ്സിന് മുന്നിൽ വഴിമാറിയത്.
1987ലെ ലോകകപ്പിൽ വിവിയൻ റിച്ചാർഡ്സ് ശ്രീലങ്കയ്ക്കെതിരെ നേടിയ 181 റൺസിനുശേഷം ഒരു ക്യാപ്റ്റൻ നേടുന്ന രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് ഡിവില്ലിയേഴ്സ് വിൻഡീസിനെതിരെ കുറിച്ചത്.
10 ഓവറിൽ 104 റൺസ് വഴങ്ങിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജെയ്സൺ ഹോൾഡർ ലോകകപ്പിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന രണ്ടാമത്തെ ബൗളറെന്ന നാണക്കേട് സ്വന്തമാക്കി. 1983ലെ ലോകകപ്പിൽ 12 ഓവറിൽ ന്യൂസിലൻഡിന്റെ മാർട്ടിൻ സ്നെഡൻ വഴങ്ങിയ 105 റൺസാണ് ഏറ്റവും മോശം ബൗളിങ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍