രാഹുലിനെ ഒരു ലക്ഷത്തിൽ പിടിച്ചുകെട്ടാൻ കഴിയുമോ അതോ ലീഡ് മൂന്നുലക്ഷം വരെ ഉയരുമോ? ന്യനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അനുകൂലമാവുമ്പോൾ ഭൂരിപക്ഷം റെക്കോഡിടുമെന്ന് യുഡിഎഫ്; ഒരു ലക്ഷത്തിൽ താഴെയാക്കി പിടിച്ചുകെട്ടുമെന്ന് എൽഡിഎഫ്; രാഹുൽ ഇടതുപക്ഷത്തെകുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും എൽഡിഎഫിന്റെ കുന്തമുന കോൺഗ്രസ് അധ്യക്ഷന് നേർക്കുതന്നെ; അവസാന വട്ടത്തിൽ വയനാട്ടിൽ ചർച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം
എം റിജു
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയായിരിക്കും? ഒരുലക്ഷത്തിൽ ഒതുങ്ങുമോ, അതോ മൂന്നുലക്ഷം കടക്കുമോ? തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കേ വയനാട്ടിൽ എവിടെയും ചർച്ച, കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുമാത്രമാണ്. സ്നേഹത്തോടെ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് കൈയിൽ കൊടുക്കും എന്നൊക്കെ എൽഡിഎഫ് നേതാക്കൾ പ്രംസംഗിക്കുന്നുണ്ടെങ്കിലും, ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ പിടിച്ചുകെട്ടാനായാൽ അത് തങ്ങളുടെ നേട്ടമായി കണക്കാക്കാമെന്നാണ് സിപിഎം നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്.
ആദ്യഘട്ടത്തിലെ അതിശക്തമായ രാഹുൽ കൊടുങ്കാറ്റിനെ ചിട്ടയായ പ്രവർത്തനം വഴിയും, നൂറുകണക്കിന് കുടുംബയോഗങ്ങൾ വഴിയും മെരുക്കാൻ കഴിഞ്ഞതായാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ, ശരിക്കും വയനാടിനെ ഞെട്ടിച്ചിരുന്നു. ഇടതുപക്ഷ സ്ഥനാർഥിയും സിപിഐയുടെ നേതാവുമായ പി പി സുനീറിനും ഈ തെരഞ്ഞെടുപ്പ് അഭിമാനകരമായ നേട്ടം തന്നെയാണ് സമ്മാനിക്കുന്നത്. എതിരാളിയെക്കണ്ട് ഒട്ടും പതറാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ബിഡിജെഎസ് സ്ഥാനാർത്ഥിയും കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, അത് വോട്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരമമ്യേന ബിജെപി ദുർബലമായ വയനാട് മണ്ഡലത്തിൽ, വോട്ട് ഗണ്യമായി ഉയർത്തി നേട്ടമുണ്ടാക്കാമെന്ന കണക്കൂകൂട്ടലിലാണ് എൻഡിഎ.
ആവേശത്തിരയിളക്കി രാഹുൽ
ഒരാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽഗാന്ധിയുടെ മാസ് എൻട്രി വയനാട്ടിലെ തെരഞ്ഞെടുപ്പിനെ പൊടുന്നനെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാക്കി മാറ്റിയത്. അതോടെ ദേശീയ മാധ്യമങ്ങളെയും ദേശീയ നേതാക്കളെയും തട്ടി വയനാട്ടുകാർക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയായി. രാഹുലിന്റെ പേര് പ്രഖ്യാപിച്ചതുതൊട്ട് വയനാട്ടിൽ നിലനിന്ന ആവേശം പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും നിറഞ്ഞ് നിൽക്കുകയാണ്. പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴും പൂഴിയിട്ടാൽ താഴെപ്പോവാത്ത പുരുഷാരമാണ് രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയത്. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ജില്ലകളിലും രാഹുലെത്തിയതോടെ അവസാന വട്ട പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനായെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ. മണ്ഡലത്തെ തൊട്ടറിഞ്ഞ് വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളുമൊക്കെ പരാമർശിച്ചായിരുന്നു രാഹുലിന്റെ രണ്ടാം ഘട്ട പര്യടനം.
വയനാടിന്റെ ഹൃദയത്തിൽ തൊട്ടായിരുന്നു ബത്തേരിയിൽ നിന്നും തിരുമ്പാടി വഴി വണ്ടൂരിലേക്ക് രാഹുൽ പറന്നിറങ്ങിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആരും കാര്യമായി ഉന്നയിക്കാതിരുന്ന മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് നമുക്ക് കൂട്ടായി പരിഹരിക്കാമെന്ന രാഹുലിന്റെ വാക്കുകൾ കേട്ടുനിന്നവരെയും കോരിത്തരിപ്പിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മലയോരത്തെ സംഘർഷം മുതൽ രാത്രി യാത്ര നിരോധനവും വരെയുള്ള പ്രശ്നങ്ങൾ രാഹുൽ എണ്ണിപ്പറഞ്ഞു. വയനാടിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലനായി. ആ സൗന്ദര്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തി്ക്കുമെന്ന വാഗ്ദാനവും നൽകി. തനിക്ക് വയനാട് നൽകേണ്ടത് ഹൃദയ ബന്ധമാണെന്ന് ഓരോയിടത്തും രാഹുൽ ആവർത്തിച്ചു. ഇതെല്ലാം കയ്യടിച്ച് ജനം സ്വീകരിച്ചത് യു.ഡി.എഫിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു.
ന്യൂനപക്ഷ ധ്രുവീകരണം വ്യക്തം
രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസിന് അനുകൂലമായ ധ്രുവീകരണം പ്രകടമാണ്.മുമ്പൊക്കെ മോദിപ്പേടിയിൽ ന്യുനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു. ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതിജീവന സാധ്യതകൾ. ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്.
ഇതോടൊപ്പം അമിത്ഷാ അടക്കമുള്ള നേതാക്കളുടെ തീവ്രമായ പ്രസ്താവനകളും പച്ചക്കൊടി വിവാദവും ഫലത്തിൽ യുഡിഎഫിനു തന്നെയാണ് ഗുണം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാൻ പതാകയാക്കിയുള്ള ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണമൊക്കെ ഫലത്തിൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കുന്നത്.
അമേഠിയും ബിജെപിയുടെ കൂടുമാറ്റവും വിഷയമാക്കി ഇടത്
രാഹുൽ വന്നതോടെ പ്രചാരണ വിഷയങ്ങളിൽ യു ടേൺ അടിക്കേണ്ടിവന്ന ഇടതുമുന്നണി, അമേഠിയുടെ പിന്നോക്കാവസ്ഥ, രാഹുൽ തന്നെ ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞ നല്ലകാര്യങ്ങൾ, കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം തുടങ്ങിയവ വിഷയമാക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്. 'രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു, അദ്ദേഹത്തെ കണ്ടെത്തിത്തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന്' ബിജെപി അമേഠിയിൽ ഇറക്കിയ പോസ്റ്റർ വയനാട്ടിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി വി ഐ പി മണ്ഡലമായിട്ടും അമേഠിയുടെ ഇന്നത്തെ അവസ്ഥ ഒന്ന് കണ്ടു നോക്കാമെന്ന് പറഞ്ഞുള്ള വീഡിയോയും എൽഡിഎഫ് തങ്ങളുടെ എല്ലാ കുടുംബയോഗങ്ങളിലും കാണിക്കുന്നുണ്ട്.
എം പി എന്ന നിലയിൽ മണ്ഡലത്തിന് പുറത്തും രാഹുലിന്റെ സംഭാവനകൾ കാര്യമായി ഒന്നുമില്ല എന്നാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു വാദം.പാർലമെന്റിലെ ഹാജർ നില വെറും 43 ശതമാനം മാത്രമാണ്. ശരാശരിയായ 76 ശതമാനത്തിലും വളരെ താഴെ. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ ഏറ്റെടുക്കാനോ അവ പാർലമെന്റിൽ ഉന്നയിക്കാനോ ഒന്നും രാഹുൽ ശ്രദ്ധിച്ചിട്ടില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കാര്യമായ വിമർശനം അദ്ദേഹം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില വിഷയങ്ങൾ ഉയർത്തുന്നു എന്നതൊഴിച്ചാൽ തീർത്തും പരാജയമാണ് രാഹുൽ. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുമ്പോഴും പശുവിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുമ്പോഴുമെല്ലാം രാഹുൽ പലപ്പോഴും മൗനിയായിരുന്നു.- എൽഡിഎഫ് വിമർശനം അങ്ങനെ പോവുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടത് സൗകര്യപൂർവ്വം മാറ്റിപ്പറയുകയയിരുന്നു. അമേഠി മണ്ഡലത്തിൽ ഒരു സിനിമാ തിയേറ്റർ പോലുമില്ല എന്ന കാര്യവും അടുത്തിടെ വാർത്തയായിരുന്നു. ഉറി എന്ന സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് സമാന്തര പ്രദർശനം സംഘടിപ്പിച്ചതും അടുത്തിടെയായിരുന്നുവെന്നും എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതായത് രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഇടതുപക്ഷം ശക്തമായി രാഹുലിനെ കടന്നാക്രമിക്കുന്നുണ്ട്. ഇത് ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും, വയനാട്ടിലെ ഭൂരിപക്ഷ കണക്ക്.
എല്ലാ സർവേകളിലും രാഹുൽ തന്നെ
വയനാട്ടിൽ രാഹുൽഗാന്ധി സ്ഥനാർഥിയായശേഷമുള്ള അഭിപ്രായ സർവേകളിലും യുഡിഎഫിന് തന്നെയാണ് മൂൻതൂക്കം. എന്നാൽ ഏഷ്യാനെറ്റിന്റെ സർവേയിലൊന്നും രാഹുൽ തരംഗം പ്രവചിക്കപ്പെട്ടിട്ടില്ല. എൽഡിഎഫിന് ആശ്വാസമാകുന്നത്് അതാണ്. രാഹുൽഗാന്ധിക്ക് മുൻതൂക്കമുണ്ട്, പക്ഷേ തരംഗമില്ല എന്ന നിലപാടിലാണ് ഇടതുപക്ഷവും. എന്നാൽ മറുനാടൻ മലയാളി നടത്തിയ സർവേയിലടക്കം വ്യക്തമായ രാഹുൽ തംരംഗത്തിന്റെ സൂചനായാണ് കിട്ടുന്നത്.
മറുനാടൻ സർവേയിൽ 56 ശതമാനം വോട്ടിന്റെ വലിയ പിന്തുണയാണ് രാഹുൽ ഗാന്ധി നേടിയത്. എൽഡിഎഫ് വെറും 34 ശതമാനം വോട്ടിൽ ഒതുങ്ങും. മുന്നണികൾ തമ്മിലെ 22 ശതമാനം എന്ന വലിയ വോട്ടുവ്യത്യാസം രണ്ടുലക്ഷത്തിന് മുകളിലുള്ള വോട്ടിന് രാഹുൽ ജയിക്കുമെന്നതിന്റെ സൂചകമാണ്. കേരളംപോലെ ഒരു സ്ഥലത്തെ ഇത്ര വലിയ വോട്ടു വ്യത്യാസം ഒരു മുന്നണിക്ക് കിട്ടുക എന്നതും അപൂർവമാണ്. മാത്രമല്ല വ്യക്തമായ തരംഗത്തിന്റെയും സൂചനയാണത്. രാഹുൽ തരംഗത്തിൽ ബിജെപിക്കും വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടുർ, നിലമ്പുർ എന്നീ എഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോകസഭാ മണ്ഡലം. ഇതിൽ വണ്ടുർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടുർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നുണ്ട്. ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടിയ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഈ വർഷം കോഴിക്കോട് ഡിസിസി പ്രസിഡൻന്റ് ടി സിദ്ദീഖിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടക്കവേയാണ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്