കരിമൂർഖന് വേണ്ടി വൈഫ് സ്വാപ്പിങ് ഗ്രൂപ്പും ലഹരി മാഫിയയും ഒരുമിച്ചു! ഇടത് എംഎൽഎയുടെ സമ്മർദ്ദവും ഫലം കണ്ടു; കാരവൻ മുതലാളിയുടെ നീക്കവും പാഴായില്ല; തൊടുപുഴയിലെ ക്രൂരതയിൽ കൊല്ലപ്പെട്ട ഏഴ് വയസ്സുകാരന്റെ അമ്മ വെറും പരാതിക്കാരിയാകും; കുട്ടികളെ തനിച്ചാക്കിയുള്ള രാത്രിയാത്രയിലും അന്വേഷണമുണ്ടാകില്ല; പ്രമാദമായ കേസ് ക്രൈംബ്രാഞ്ചിന് വിടുന്ന കീഴ് വഴക്കവും അട്ടിമറിച്ചു; കോബ്രയെ മാത്രം ജയിലിടച്ച് സത്യം മൂടിവയ്ക്കും; അരുൺ ആനന്ദിനെ വിചാരണയിൽ രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം
എം മനോജ് കുമാർ
ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊന്ന തിരുവനന്തപുരം കവടിയാർ സ്വദേശി അരുൺ ആനന്ദിനെ രക്ഷിക്കാൻ അണിയറയിൽ നീക്കം സജീവം. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കും ലഹരി മാഫിയയിലേക്കും അന്വേഷണം എത്താതിരിക്കാനാണ് കരുനീക്കം. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിയാക്കില്ല. അമ്മയെ പരാതിക്കാരിയും സാക്ഷിയുമാക്കി മാറ്റാനാണ് നീക്കം. ഇതിന് ശേഷം വിചാരണയിൽ അരുണിനെ രക്ഷിക്കും. ഇതിന് വേണ്ടി ഇടത് എംഎൽഎ നടത്തിയ കരുനീക്കങ്ങൾ വിജയത്തിലേക്ക് എത്തിക്കഴിഞ്ഞു. പ്രമാദമായ കേസുകൾ സാധാരണ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടാറാണ് പതിവ്. എന്നാൽ തൊടുപുഴയിലെ ക്രൂരത ലോക്കൽ പൊലീസ് തന്നെ അന്വേഷിച്ച് അവസാനിപ്പിക്കും. ഒറ്റ പ്രതിയിലേക്ക് മാത്രം കേസ് ഒതുങ്ങും.
മദ്യപിച്ച് ലക്കു കെട്ടെത്തിയ അരുൺ ആനന്ദ് കിടക്കയിൽ കുട്ടി മൂത്രമൊഴിച്ചതിൽ പ്രകോപിതനായി നടത്തിയ കൊലയാണിതെന്നാകും കേസ്. കുട്ടിയുടെ അമ്മയെ ഇയാൾ മർദ്ദിച്ചെന്നും കേസെടുക്കും. അങ്ങനെ അമ്മയെ ഇരയാക്കി മാറ്റിയാകും ഊരിയെടുക്കുക. ഉന്നത ബന്ധങ്ങളാണ് ഈ കേസിൽ കുട്ടിയുടെ അമ്മയ്ക്ക് തുണയാകുന്നത്. കുട്ടിയുടെ അച്ഛന്റെ കൊലപാതകത്തിൽ സംശയങ്ങൾ ഉയർന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ അച്ഛനും അമ്മയും പരാതിയുമായി എത്തുകയും ചെയ്തു. എന്നാൽ സമ്മർദ്ദങ്ങളിൽ നിന്ന് അവരും പിന്മാറുകയാണ്. ഈ കേസും പൊലീസ് പുനരന്വേഷിക്കില്ല. ആഭ്യന്തര വകുപ്പിൽ അതിശക്തമായ സ്വാധീനം ചെലുത്താനാകുന്ന ഇടത് എംഎൽഎയാണ് ഇതിന് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഈ എംഎൽഎ പിണക്കാൻ സർക്കാരിന് സാധിക്കില്ല. ഇതിനൊപ്പം തൊടുപുഴയിൽ സിനിമാക്കാർക്കും മറ്റും കാരവൻ കൊടുക്കുന്ന ടൂറിസ്റ്റ് ബസ് മുതലാളിയും ഉണ്ട്.
കുട്ടികളെ അരുൺ ആനന്ദ് അതിക്രൂരമായി പീഡിപ്പിക്കുമായിരുന്നു. ഇതിന് അമ്മയുടെ മൗനാനുവാദവും ഉണ്ടായിരുന്നു. ഇതിനൊപ്പം അരുൺ ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി സോഫയിൽ നിന്ന് വീണുവെന്ന് പറഞ്ഞാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. ചികിൽസ തടയുക പോലും ചെയ്തു. ഇതെല്ലാം ഡോക്ടർമാരിൽ സംശയമുണ്ടാക്കി. അങ്ങനെയാണ് തൊടുപുഴയിലെ ക്രൂരത പുറം ലോകത്ത് എത്തിയത്. അതുകൊണ്ട് തന്നെ അരുൺ ആനന്ദിനെ പോലെ അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അമ്മയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ അരുണിന്റെ അധോലോക ബന്ധത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് അമ്മയെ കേസിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം.
മുൻപും കൊലക്കേസിലടക്കം പ്രതിയായ അരുൺ ആനന്ദ് കൊടുംകുറ്റവാളിയാണ്. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ അരുണിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഇതിനൊപ്പം കുട്ടിയുടെ അമ്മയെ പ്രതിചേർക്കുന്ന സാഹചര്യവും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് ഉന്നത തല ഇടപെടൽ ഉണ്ടാകുന്നത്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുമായി അടുപ്പമുണ്ടായിരുന്ന സ്ഥിരം കുറ്റവാളിയെ ജീവിത പങ്കാളിയാക്കാൻ കുട്ടിയുടെ അമ്മ തീരുമാനിച്ചതും ദുരൂഹത ഉയർത്തിയിരുന്നു.. അരുൺ ആനന്ദിനെ തിരുവനന്തപുരത്തെ പൊലീസ് വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്. സാമ്പത്തികമായ ഉയർന്ന കുടുംബത്തിൽ ജനനം. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവ് മരിച്ചപ്പോൾ ആശ്രിതനിയമനം. പക്ഷെ ഈ പണത്തിന്റെയെല്ലാം തണൽ പറ്റി കുറ്റകൃത്യങ്ങളിലേക്കായിരുന്നു അരുണിന്റെ യാത്ര. മദ്യവും ലഹരിമരുന്നും കൂട്ടാളികളായി. 2008ൽ മദ്യപാനത്തിനിടെ സുഹൃത്തിനെ ബീയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊന്നു.
മൂന്നാം പ്രതിയായിട്ടും തെളിവുകളുടെ അഭാവത്തിൽ ശിക്ഷകിട്ടാതെ രക്ഷപെട്ടു. ഭീഷണിപ്പെടുത്തി പണം വാങ്ങലും അടിപിടിയും തുടങ്ങി തലസ്ഥാനത്ത് മാത്രം ഏഴ് കേസുകൾ. അമ്മയെ ഭീഷണിപ്പെടുത്തി ഫ്ളാറ്റ് എഴുതി വാങ്ങിയ ശേഷം അമ്മയെ മറ്റൊരു വാടകവീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെല്ലാം ഇടയിലാണ് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പരിചയപ്പെട്ട് തൊടുപുഴയിലേക്ക് താവളം മാറ്റുന്നത്. കുട്ടിയുടെ അച്ഛന്റെ അമ്മായിയുടെ മകനാണ് അരുൺ. അതുകൊണ്ട് തന്നെ അരുണിന്റെ കുറ്റവാസനകളെല്ലാം മനസ്സിലാക്കി തന്നെയായിരുന്നു അമ്മ അയാളുമായി അടുത്തതെന്നാണ് വിലയിരുത്തൽ. എന്നിട്ടും കുട്ടിയെ മർദിച്ച് കൊന്ന കേസിൽ നിലവിൽ പരാതിക്കാരിയെന്ന നിലയിലാണ് അമ്മയെ പൊലീസ് പരിഗണിക്കുന്നതാണ് ഏറെ അത്ഭുതമുണ്ടാക്കുന്നത്.
കേസിൽ അമ്മയെ പ്രതിയാക്കേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. കുട്ടിയെ ആദ്യം ആശുപത്രിയിലെത്തിച്ചപ്പോൾ കളിക്കുന്നതിനിടെ വീണ് പരുക്കേറ്റെന്നാണ് ഇരുവരും പറഞ്ഞത്. ഇത് മർദനത്തിന് കൂട്ടുനിന്നതിനും പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതിനുമുള്ള തെളിവായി കാണാം. ഇളയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയാക്കാതിരുന്നതും അവരും കുറ്റക്കാരിയെന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് പോക്സോ കേസും ചുമത്താം. എന്നാൽ ഇതൊന്നും വലിയ വിവാദത്തിലേക്ക് കൊണ്ടു പോകാതെ അരുൺ ആനന്ദിലേക്ക് മാത്രം കേസ് ഒതുക്കാനാണ് നീക്കം. വിചാരണക്കാലത്ത് കുട്ടിയുടെ അമ്മ അരുണിന് അനുകൂലമായി മൊഴി കൊടുക്കാനും സാധ്യതയുണ്ട്. അതായത് കേസിലെ ഏക സാക്ഷി കൂറുമാറും. അങ്ങനെ വന്നാൽ കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യും.
സിനിമാക്കാർക്കും രാഷ്ട്രീയപാർട്ടികൾക്കും കാരവൻ നൽകുന്ന മുതലാളിയാണ് എല്ലാത്തിനും മുമ്പിലുള്ളത്. 20 അധികം ടൂറിസ്റ്റ് ബസുകൾ ഉള്ള മുതലാളിയാണ് ഇയാൾ. ജയിലിൽ പോയി അരുണിന് കാവി മുണ്ടും മഞ്ഞ ബനിയനും കൊടുത്തത് ഈ ടൂറിസ്റ്റ് ബസ് മുതലാളിയാണ്. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കി വിചാരണ സമയത്ത് അരുണിനെ രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നത്. തൊടുപുഴയിൽ സിനിമാക്കാർ എത്തിയാൽ താമസിക്കുന്ന മൂൺ ലിറ്റ് റീഗൻസി യിൽ സ്ഥിരം സന്ദർശകരായിരുന്നു അരുണും കാമുകിയും. രാത്രി പത്ത് മണിക്ക് ശേഷം മക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അരുണും കാമുകിയും ഇവിടെ എത്താറുള്ളത്. അരുൺ മദ്യപിച്ച് പൂസായ ശേഷമാകും മടക്കം. അപ്പോൾ കാർ ഓടിക്കുന്നതും യുവിതയാണ്. തൊടുപുഴയിലെ മാഫിയാ ടീമുകളുമായി അരുണിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരിലേക്ക് അന്വേഷണം എത്തിക്കാത്തെ എല്ലാം സെറ്റിൽ ചെയ്യാനാണ് നീക്കം.
അരുണിന്റെ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള ദുരൂഹ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയും യുവതിയും കുട്ടികളെ തനിച്ചാക്കി രാത്രികാലങ്ങളിൽ കറങ്ങിനടക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനാണെന്നാണ് ഇതിന് കാരണമായി പറഞ്ഞത്. ഇതിൽ ദുരൂഹത ഉള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കില്ല. ഇക്കഴിഞ്ഞ മാർച്ച് 28നാണ് കൊടുംക്രൂരതയുടെ കഥ പുറത്തറിയുന്നത്. അന്ന് പുലർച്ചെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏഴുവയസുകാരനെ അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല. ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ക്രൂരമർദ്ദനമാണ് പലപ്പോഴായി അരുണിൽ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ അറിയപ്പെടുന്ന ക്രിമിനലായിരുന്നു അരുൺ. കോബ്രയെന്നും കരിമൂർഖനെന്നുമായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. കൂട്ടുകാരനെ ബിയർ കുപ്പിക്ക് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയായിരുന്ന ഇയാളെ മുമ്പ് കോടതി വെറുതെ വിട്ടിട്ടുണ്ട്.
Stories you may Like
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- അരുൺ വിദ്യാധരൻ തമിഴ്നാട്ടിലെ സുരക്ഷിത കേന്ദ്രത്തിൽ ഒളിവിലെന്ന് സൂചന
- റിപ്പോർട്ടർ ചാനൽ വിടാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കി ഡോ. അരുൺ കുമാർ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്