ഇടതു മുന്നണിക്ക് ഇരുട്ടടിയായി പുന്നല ശ്രീകുമാറിന്റെ നിലപാട്; പുന്നലയും കെപിഎംഎസും നിലപാട് വ്യക്തമാക്കുമ്പോൾ വെട്ടിലാകുന്നതു കൊടിക്കുന്നിലിനെ അട്ടിമറിക്കാൻ സാധ്യതയുള്ള ചിറ്റയം ഗോപകുമാർ; പി.കെ. രാഘവന് ശേഷം പാർട്ടിയിൽ നിന്നും അകന്ന കെപിഎംഎസിനെ ഇനിയും വരുതിയിലാക്കാനാകാതെ സിപിഐ; മതിലു കെട്ടാൻ ഒപ്പം കൂടിയെങ്കിലും മാവേലിക്കരയിലെങ്കിലും ഇടതുപക്ഷത്തിന്റെ തോൽവി ഉറപ്പിച്ച് കരുത്തു കാട്ടാനൊരുങ്ങി കെപിഎംഎസ്
മറുനാടൻ മലയാളി ബ്യൂറോ
മാവേലിക്കര: ഇടതു മുന്നണിയെ പലപ്പോഴും പിന്നിൽ നിന്ന് കുത്തിയ കെപിഎംഎസും പുന്നല ശ്രീകുമാറും ഇത്തവണയും ചരിത്രം ആവർത്തിച്ചു. ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കെ.പി.എം.എസിന്റെ പിന്തുണ പ്രതീക്ഷിച്ച ഇടതു മുന്നണിയെ പ്രതിസന്ധിയിലാക്കി സമുദായ അംഗങ്ങളോട് ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാൻ പറഞ്ഞ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വനിതാ മതിലിനും നവോത്ഥാന സമിതിയിലും സഹകരിച്ചത് സർക്കാർ പരിപാടി ആയതിനാലാണ് എന്നും പുന്നല വിശദീകരിക്കുന്നു. ഇത് മാവേലിക്കരയിൽ ഉൾപ്പെടെ കെപിഎംഎസ് വോട്ടുകൾ കണ്ട് വിജയപ്രതീക്ഷ പുലർത്തിയിരുന്ന ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും ഇടതു മുന്നണി സ്ഥാനാർ്ത്ഥിയായി മത്സരിക്കുന്നതിന് പുന്നല ശ്രീകുമാറിനെ പരിഗണിച്ചിരുന്നു. സിപിഐയുടെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾക്കും അതിനോട് താല്പര്യമായിരുന്നു. ഇതിനായി പലവട്ടം നേതൃത്വവുമായി പുന്നല ചർച്ചയും നടത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകൾ നിഷേധിക്കാൻ പുന്നല ശ്രീകുമാറോ ഇടതു നേതാക്കളോ തയ്യാറായിരുന്നുമില്ല. എന്നാൽ സിപിഐ പ്രാദേശിക നേതൃത്വങ്ങളുടെ ശക്തമായ എതിർപ്പാണ് പുന്നലക്ക് സീറ്റ് നൽകാതിരിക്കാൻ കാരണമായത്.
2005 ആഗസ്റ്റിൽ സിപിഐ നേതാവും കെപിഎംഎസ് രക്ഷാധികാരിയുമായിരുന്ന പി.കെ. രാഘവൻ മരിക്കുന്നതു വരെ സിപിഐയുടെ പോഷക സംഘടനയെ പോലെയായിരുന്നു കെപിഎംഎസ് പ്രവർത്തിച്ചിരുന്നത്. എക്കാലവും സമുദായത്തിലെ ഭൂരിഭാഗവും പാർട്ടിക്കൊപ്പം നിലകൊണ്ടു. എന്നാൽ, പി.കെ. രാഘവന്റെ മരണത്തെ തുടർന്ന് 2006 ൽ കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയ പുന്നല ശ്രീകുമാർ കെപിഎംഎസിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ൽ 10 ലക്ഷം സമുദായക്കാർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിന്റെ നൂറാം വാർഷികത്തിൽ മറൈൻഡ്രൈവിൽ സോണിയാഗാന്ധിയെയും പിറ്റേ വർഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചർച്ചയായിരുന്നു.
2009ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന പി.കെ. രാഘവന്റെ മകനെ തോൽപ്പിക്കാൻ കെപിഎംഎസിനെ പുന്നല ശ്രീകുമാർ പരസ്യമായി രംഗത്തിറക്കി. ആദ്യമായി പട്ടികജാതി മണ്ഡലമായ മാവേലിക്കരയിൽ സിപിഐ പി.കെ. രാഘവന്റെ മകൻ ആർ.എസ്. അനിലിനെ സ്ഥാനാർത്ഥിയാക്കി. പുന്നലയും കെപിഎംഎസും യുഡിഎഫിന് വേണ്ടി പരസ്യമായി നിലകൊണ്ടു. കെപിഎംഎസിന്റെ ഈ നിലപാട് സംഘടനാ പരമായി കെപിഎംഎസിനെയും രാഷ്ട്രീയമായി സിപിഐയേയും പിന്നോട്ടടിക്കുന്നതായിരുന്നു. സംഘടനാ തീരുമാനം അനുസരിച്ച പല സിപിഐക്കാരും പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിഎംഎസിനൊപ്പം നിലകൊണ്ടു. പലയിടങ്ങളിലും പാർട്ടി മെഷിനറി നിശ്ചലമാകുന്നത് കണ്ട സിപിഐ, കെപിഎംഎസ് ഭാരവാഹിയായിരുന്ന ടി.വി ബാബുവിനെ ഉപയോഗിച്ച് കെപിഎംഎസിനെ പിളർത്തി.
പലയിടങ്ങളിലും കെപിഎംഎസ് സമുദായ അംഗങ്ങൾ പരസ്പരം പോരടിക്കുന്ന കാഴ്ച്ചയായിരുന്നു 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തേത്. പട്ടികജാതിക്കാരായ പല സിപിഐ നേതാക്കളെയും സംശയത്തിന്റെ കണ്ണുകളിലൂടെ മറ്റ് സിപിഐക്കാർ കണ്ടു. പട്ടികജാതിക്കാരായ പല സിപിഐ പ്രവർത്തകരും നിശബ്ദരായി. ആ തെരഞ്ഞെടുപ്പിൽ അര ലക്ഷത്തോളം വോട്ടുകൾക്കാണ് അന്ന് സിപിഐ സ്ഥാനാർത്ഥി മാവേലിക്കരയിൽ തോറ്റത്. അതിന് ശേഷം ടി.വി. ബാബുവും സിപിഐയോട് അകന്നു. എന്ന് മാത്രമല്ല അദ്ദേഹം ബിജെപി പാളയത്തലേക്ക് പോകുകയും ചെയ്തു. തുടർന്ന് സമുദായത്തിനുള്ളിലെ കലഹത്തിന് തന്നെ പ്രസക്തിയില്ലാതാകുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിഎംഎസ് ശത്രുത ഇടതുമുന്നണിക്ക് പാരയായില്ലെങ്കിലും ഇടതു സ്ഥാനാർത്ഥിയായിരുന്ന ചെങ്ങറ സുരേന്ദ്രനോട് സിപിക്കാർക്കു തന്നെയുള്ള എതിർപ്പ് കൊല്ലം ജില്ലയിൽ പോലും വോട്ടുകൾ കുറയുന്നതിന് കാരണമായി.
എന്നാൽ അതിന് ശേഷം കോൺഗ്രസിനോട് അകലം പാലിച്ച പുന്നല ശബരിമലയോടെയാണ് സിപിഎമ്മിനോട് അടുക്കുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാർഷികത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു.
പുന്നല ശ്രീകുമാറും കെപിഎംഎസും ഇന്ന് ഇടതുമുന്നണിയോട് അടുക്കുകയും മാവേലിക്കരയിൽ പൊതു ഇടതു സ്ഥാനാർത്ഥിയായോ സിപിഐയുടെ തന്നെ സ്ഥാനാർത്ഥിയായോ മത്സരിക്കാൻ പുന്നല ശ്രീകുമാർ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് കൊല്ലം ജില്ലയിലെ തന്നെ പ്രധാന സിപിഐ നേതാക്കൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു. പുന്നലക്ക് വേണ്ടി വോട്ടു പിടിക്കാൻ പ്രാദേശിക സിപിഐ ഘടകങ്ങൾ തയ്യാറാകില്ലെന്നും പാർട്ടിക്ക് വീണ്ടും തിരിച്ചടി നേരിടാൻ മാത്രമേ അത്തരം തീരുമാനം ഉപകരിക്കൂ എന്നും നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പുന്നലക്ക് വോട്ടു ചോദിക്കുന്നതിലും നല്ലത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് എന്ന പ്രാദേശിക വികാരം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടപ്പോഴും പുന്നല ശ്രീകുമാർ ഇടതു പക്ഷത്തോടൊപ്പം തന്നെ നിൽക്കാനായിരുന്നു തീരുമാനം. ഒരിക്കൽ തങ്ങൾ കാരണം തോൽവി ഏറ്റു വാങ്ങിയ ആർ.എസ്. അനിൽ സ്ഥാനാർത്ഥിയായി വരുമെന്നായിരുന്നു കെപിഎംഎസിന്റെ കണക്കുകൂട്ടൽ. എന്നാൽ കെപിഎംഎസിന്റെ വിഭജന കാലത്ത് പുന്നല വിഭാഗത്തിന് എതിർ പക്ഷത്ത് നിന്ന ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയായി വന്നതോടെയാണ് കടുത്ത നിലപാടെടുക്കാൻ പുന്നലയും കെപിഎംഎസും നിർബന്ധിതമായത്. പട്ടികജാതി വിഭാഗങ്ങളിൽ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമായിരുന്ന കെപിഎംഎസിനെ പിളർത്തി ദുർബലപ്പെടുത്തുകയും കായികമായി പോലും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കായി എന്തിന് വോട്ട് ചെയ്യണം എന്ന വികാരം ശാഖകളിൽ ഉയർന്നതോടെ മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പുന്നല ശ്രീകുമാർ രംഗത്തെത്തുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍