ശ്രീധരൻ പിള്ള പാഴാക്കിയ 'സുവർണാവസരം' തിരിച്ചുപിടിക്കാൻ ഉറച്ച് ആർഎസ്എസ്; ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും ശബരിമല മുഖ്യപ്രചാരണായുധമാക്കും; ആർക്കും വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടാതെയുള്ള ശബരിമലകർമസമിതിയുടെ പ്രതിഷേധത്തിലെ കരുനീക്കങ്ങൾ ആർഎസ്എസിന്റേത് തന്നെ; മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന ആഹ്വാനം സഹായിക്കുക യുഡിഎഫിനെയോ? പിള്ളയെ തള്ളി കർമസമിതി രംഗത്ത് വന്നത് രണ്ടുംകൽപിച്ചുതന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനം പോലെ വിശ്വാസത്തിന്റെ പ്രശ്നം കേരളത്തെ ആകെ പിടിച്ചുകുലുക്കിയിട്ടും അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബിജെപിക്ക് കഴിയാതെ പോകുന്നതിൽ സംഘപരിവാറിനുള്ളിൽ അസ്വസ്ഥത പുകയുന്നു. ഈ അസ്വസ്ഥത തന്നെയാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് നടയിലെ ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ ധർണ്ണയിൽ ദൃശ്യമായത്. ബിജെപി ശബരിമല പ്രചാരണ വിഷയമാക്കിയാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിൽ ഈ വിഷയം ആളിക്കത്തിക്കാനാണ് ശബരിമല കർമ്മസമിതി ഒരുങ്ങുന്നത്. ശബരിമല പ്രശ്നം അങ്ങിനെ വിട്ടുകളയേണ്ട പ്രശ്നമല്ലെന്നും അത് ഈ തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കണമെന്നുമാണ് ആർഎസ്എസ് തീരുമാനം. ആ തീരുമാനമാണ് ഇന്നത്തെ പ്രതിഷേധ ധർണ്ണ വഴി ശബരിമല കർമ്മ സമിതി തുടക്കമിട്ടത്.
ശബരിമല ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകണം. അത് ബിജെപിയെ സഹായിച്ചാലും ഇല്ലെങ്കിലും. ഇതാണ് ആർഎസ്എസ് തീരുമാനം. ഈ തീരുമാനത്തിന് അനുസരിച്ചാണ് ശബരിമല കർമ്മസമിതി ചുവട് വയ്ക്കുന്നതും. ശബരിമലയുടെ പശ്ചാത്തലത്തിൽ ഇടത് സീറ്റുകൾ പരമാവധി കുറയ്ക്കണം. ശബരിമല ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാവുകയും ചെയ്യണം. ഇതിനാണ് ശബരിമല കർമ്മസമിതി വഴി ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത്. ശബരിമല കർമ്മസമിതിയുടെ തീരുമാനം ഒരർത്ഥത്തിൽ യുഡിഎഫിനെ രാഷ്ട്രീയമായി സഹായിക്കുന്നതുമാണ്. ശബരിമല യുവതീ പ്രവേശനം മനസ്സിൽ വെച്ച് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തണം എന്നാണു ശബരിമല അയ്യപ്പനിൽ വിശ്വാസമുള്ള എല്ലാ ഭക്തരും ചെയ്യേണ്ടത് എന്നാണ് കർമ്മസമിതി സംസ്ഥാന നേതൃത്വം ഇന്നു ആഹ്വാനം ചെയ്തത്. ആർക്ക് വോട്ടു ചെയ്യണം എന്ന് കർമ്മസമിതി പറഞ്ഞില്ല. ബിജെപിക്ക് വോട്ടു ചെയ്യണം എന്നും പറഞ്ഞില്ല.
ശബരിമലയുടെ അടിസ്ഥാനത്തിൽ ആകണം വോട്ടു എന്ന് മാത്രമാണ് പറഞ്ഞത്. ബിജെപിക്ക് വോട്ടു ചെയ്താൽ അത് സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കുന്ന തീരുമാനമാകും. ബിജെപി സ്ഥാനാർത്ഥികൾ ജയിക്കും എന്ന് ഉറപ്പുമില്ല. അപ്പോൾ തിരഞ്ഞെടുപ്പ് നീളുക യുഡിഎഫിലേക്ക് ആകും. അങ്ങിനെയെങ്കിൽ ശബരിമല കർമ്മസമിതി ആഹ്വാനം യുഡിഎഫിനാണ് ഗുണം ചെയ്യുക. യുഡിഎഫ് പരമാവധി സീറ്റുകൾ നേടുമ്പോൾ ഇടതുമുന്നണിയുടെ പരമാവധി സീറ്റുകൾ കുറയും. ശബരിമല പ്രശ്നം ഇടത് മുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ സാധ്യതകൾ അടച്ചു എന്ന് കേരളം വിധിയെഴുതണം. ഈ ആഹ്വാനമാണ് ശബരിമല കർമ്മസമിതിയിൽ നിന്നും ഇന്ന് വന്നത്.
ശബരിമലയിലെ യുവതീ പ്രവേശന വിഷയവും അക്രമരാഷ്ട്രീയവും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തകർക്കും എന്ന് തന്നെയാണ് സംഘപരിവാർ പൊതുവിൽ കരുതിയത്. പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് മാറവേ ഇടത് രാഷ്ട്രീയക്കളികളിൽ മുഴുകി ഈ പ്രശ്നങ്ങൾ അണിയറയിലേക്ക് മാറുന്നതാണ് ആർഎസ്എസ് നേതൃത്വം വീക്ഷിക്കുന്നത്. ഈ രണ്ടു പ്രശ്നങ്ങളും മുൻ നിർത്തി ഒരു രാഷ്ട്രീയ പോരാട്ടത്തിന് കേരളത്തിൽ ബിജെപിക്ക് കഴിയാതെ പോകുന്നതും സംഘപരിവാർ നേതൃത്വത്തിനു മുന്നിലുണ്ട്. എന്ത്കൊണ്ട് ബിജെപി ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുന്നില്ലെന്നു നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുമുണ്ട്.
ശബരിമല പ്രശ്നം ബിജെപി ഒഴിവാക്കുന്നതോ അതോ രാഷ്ട്രീയമായി മുതലെടുക്കാൻ കഴിയാതെ പോകുന്നോ എന്ന കാര്യത്തിൽ ഒരു വിലയിരുത്തൽ നടത്താൻ പരിവാർ നേതൃത്വത്തിനു കഴിഞ്ഞിട്ടുമില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ പല കാര്യത്തിലും വിശ്വാസത്തിൽ എടുക്കാൻ പരിവാർ നേതൃത്വം തയ്യാറല്ല. ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ വലിയ രാഷ്ട്രീയ ബന്ധങ്ങൾ പിള്ളയ്ക്കുണ്ട്. ഇതെല്ലാം മുൻനിർത്തിയുള്ള രാഷ്ട്രീയ കളികൾ മാത്രമേ ശ്രീധരൻ പിള്ള നടത്താറുള്ളൂ. മാറാട് കലാപം നടക്കുമ്പോൾ അന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയായിരുന്നു. ലീഗിന്റെ ഉന്നത നേതാക്കളുമായി പിള്ളയ്ക്കുള്ള ബന്ധം ആർഎസ്എസ് അന്ന് സംശയ ദൃഷ്ട്യാ ആണ് വീക്ഷിച്ചത്. അതുകൊണ്ട് തന്നെ മാറാട് കലാപത്തിൽ പ്രക്ഷോഭം നയിക്കാൻ സംഘപരിവാർ നേതൃത്വം അന്ന് ഹിന്ദു ഐക്യവേദിയുടെ എല്ലാമെല്ലാമായിരുന്ന കുമ്മനത്തെ രംഗത്തിറക്കി. ഈ നീക്കങ്ങളിൽ അന്ന് പ്രമുഖ പങ്കു വഹിച്ചത് ആർഎസ്എസിന്റെ താത്വികാചാര്യൻ ആയി നിലകൊള്ളുന്ന പി.പരമേശ്വരൻ ആയിരുന്നു. ഇതോടെയാണ് കുമ്മനത്തിനു വീണ്ടും പരിവാർ രാഷ്ട്രീയത്തിൽ ബിജെപി രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നത്.
കുമ്മനം വഴിയുള്ള നീക്കങ്ങൾ വഴിയാണ് മാറാട് കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട കോഴിക്കോട്ടെ അരയ സമൂഹത്തെ ആർഎസ്എസിനു ഒപ്പം നിർത്താനും മാറാടിലെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞത്. അന്ന് പിള്ള പിന്നിൽ നിന്ന് കുത്തുമോ എന്ന സംശയം സംഘപരിവാർ നേതൃത്വത്തിൽ പ്രബലമായിരുന്നു. അതുകൊണ്ടാണ് കുമ്മനത്തെ മുന്നിൽ നിർത്തി ഒരു പ്രക്ഷോഭത്തിന് സംഘപരിവാർ തയ്യാറായത്. ഇപ്പോൾ ശ്രീധരൻ പിള്ള തന്നെ അധ്യക്ഷ സ്ഥാനത്ത് നിൽക്കുമ്പോഴാണ് ശബരിമല പോലൊരു വിശ്വാസത്തിന്റെ പ്രശ്നം കേരളത്തിൽ ആളിക്കത്തി വരുന്നത്. അതുകൊണ്ട് തന്നെ പഴയ സംശയം ആർഎസ്എസ് നേതൃത്വത്തിന് പ്രബലമായി നിലനിൽക്കുന്നുമുണ്ട്. ശബരിമല പ്രക്ഷോഭം കത്തി നിൽക്കുന്ന സമയത്ത് തന്നെയാണ് ബിജെപിക്ക് കേരളത്തിൽ മേൽക്കൈ നേരിടാനുള്ള സുവർണ്ണാവസരം എന്ന പിള്ളയുടെ പ്രസംഗം ജനമധ്യത്തിലേക്ക് എത്തുന്നത്. ഇതേ പ്രസംഗംത്തിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരേയും പിള്ള പ്രതിരോധത്തിലാക്കി.
യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടാൻ തന്ത്രി തീരുമാനിച്ചത് താൻ നല്കിയ നിയമോപദേശത്തിന്റെ പുറത്താണെന്നാണ് പിള്ള ഇതേ പ്രസംഗത്തിൽ വ്യക്തമാക്കിയത്. പിള്ളയുടെ പ്രസംഗം പുറത്തുവരുകയും അത് ശബരിമല പ്രക്ഷോഭത്തെ അടിക്കാനുള്ള നല്ല വടിയായി സിപിഎം ഉപയോഗപ്പെടുത്തുകയും ചെയ്തു. പിള്ളയുടെ ഈ പ്രസംഗം പുറത്തുവന്നത് ശബരിമലയിലെ പരിവാർ സമരത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കാനുള്ള അവസരം ഉണ്ടാക്കി. പരിവാർ കരുതിയപോലെ ശബരിമല യുവതീ പ്രവേശന വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമായി വന്നതുമില്ല. അല്ലെങ്കിൽ അങ്ങിനെ പ്രചാരണ വിഷയമാക്കാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ വന്നു. ഇതോടെയാണ് ശബരിമല യുവതീ പ്രവേശന വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കാൻ ആർഎസ്എസ് നേതൃത്വം തീരുമാനമെടുക്കുന്നത്. ശബരിമല കർമ്മസമിതിയുടെ ഇന്നത്തെ പ്രതിഷേധ ധർണ്ണയോടെ ശബരിമല പ്രശ്നം വീണ്ടും ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷമായി വരുകയുമാണ്.
മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്നാണ് ശബരിമല കർമസമിതിയുടെ ആഹ്വാനം കഴിഞ്ഞ ദിവസം വന്നതും. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിൽ ആളിക്കത്തിക്കുക ലക്ഷ്യംവച്ചാണ് ഇന്നത്തെ ശബരിമല കര്‍മസമിതിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ നടന്നതും. നേതാക്കളുടെ പ്രസംഗങ്ങൾ തന്നെ ഇത് ശരിവയ്ക്കുകയാണ്. ശബരിമല പ്രശ്നം ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു ജനത മറക്കരുത്. ഈ രീതിയിലാണ് നേതാക്കൾ ഓരോ വാക്കും പ്രയോഗിച്ചത്. ശബരിമല പ്രശ്നം തിരഞ്ഞെടുപ്പിൽ ആളിക്കത്തും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നത്തെ പ്രതിഷേധ ധർണ്ണ. ബാനറുകൾക്കും വീടുകൾ കയറിയുള്ള നോട്ടീസ് വിതരണത്തിന് ശേഷം നാമജപവുമായി തെരുവിലിറങ്ങാനാണ് കർമസമിതി തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിൽ നിശ്ചയിച്ചിരിക്കുന്ന ധർണ നാമജപ പ്രതിഷേധമാക്കി മാറ്റി സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ലക്ഷ്യം. ശബരിമലയിൽ ഭക്തർക്ക് നേരെ നടന്ന ക്രൂരമായ പൊലീസ് അതിക്രമങ്ങൾ കർമ്മസമിതി തുറന്നു കാട്ടും. ഇന്നു നടത്തിയ പ്രതിഷേധ ധർണയിൽ സന്യാസി വര്യന്മാർ, സാമുദായിക- ഹൈന്ദവ സംഘടനാ നേതാക്കൾ, അയ്യപ്പഭക്ത സംഘടനാ നേതാക്കൾ എന്നിവർ സംബന്ധിച്ചിരുന്നു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ ഇന്നു തന്നെ കർമസമിതിയുടെയും ഹിന്ദു സംഘടനാ നേതാക്കളുടെയും യോഗം ശബരിമല കർമ്മസമിതി വിളിച്ചു ചേർക്കുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍