ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരള ജനപക്ഷം ആഗ്രഹിച്ചിരുന്നതും പാർട്ടി തീരുമാനിച്ചിരുന്നതും യുഡിഎഫ് മുന്നണിയിൽ ചേരാനായിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പിടിവാശിയാണ് അത് നടക്കാതെ പോയതിന് പിന്നിലെന്നും പിസി ജോർജ്. എൻഡിഎ മുന്നണിയിലെത്തിയത് അവരുടെ പ്രകടന പത്രികയിൽ പറയുന്ന പല കാര്യങ്ങളുമായിട്ടും ജനപക്ഷത്തിന് യോജിപ്പുള്ളതുകൊണ്ടാണെന്നും പിസി പറഞ്ഞു. ഇന്ത്യയിൽ വീണ്ടും മോദി തന്നെ അധികാരത്തിൽ എത്തുമെന്നും കേരളത്തിൽ നിന്ന് കുറഞ്ഞത് മൂന്ന് എംപിമാർ ലോക്സഭയിലുണ്ടാകുമെന്നും അദ്ദേഹം മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എൻഡിഎ മുന്നണിയിൽ ചേർന്നതിനെ ചൊല്ലി ജനപക്ഷം പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉണ്ട് എന്നത് ശരിയാണ്. അത് ചില കേന്ദ്രങ്ങളിൽ നിന്നുള്ള നുണ പ്രചാരണത്തിന്റെ ഫലമാണ്. സത്യം തിരിച്ചറിഞ്ഞ് പലരും തിരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും യുഡഎഫും ശരിക്കും അപമാനിച്ചുവെന്നും പിസി പറയുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിന് എല്ലാം കാരണം ഉമ്മൻ ചാണ്ടി മാത്രമാണ്. കെ മുരളീധരനെ വടകരയിൽ തോൽപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. തന്റെ ഒപ്പം ഉള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയും ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്നും പിസി ആരോപിക്കുന്നു. അഭിമുഖത്തിലേക്ക്...
- എന്തുകൊണ്ട് എൻഡിഎ?
എൻഡിഎ ആണ് ഇന്ത്യാ രാജ്യത്ത് ശരി എന്നതുകൊണ്ട് തന്നെയാണ് അവർക്കൊപ്പം ചേർന്നത്. ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത അഞ്ച് വർഷം ഭരിക്കാൻ മോദി തന്നെ വീണ്ടും എത്തും എന്നതിൽ ആർക്കും തർക്കം വേണ്ട അതായത് ബിജെപി തന്നെ വീണ്ടും ഭരിക്കും എന്ന് അർത്ഥം. നമ്മുടെ കേരളത്തിൽ ഒരു പൊതുവായ ശീലമുണ്ട്. അത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന് എതിരായിട്ടുള്ളതാണ്. അങ്ങനെ ചെയ്തിട്ട് കേരളത്തിന് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. ഇനി അങ്ങനെ പറഞ്ഞ് കരയാൻ പിസി ജോർജിനെ കിട്ടില്ല. കോൺഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന് പറയുന്നത് ഹിന്ദു വർഗ്ഗീയത ആണ്. ഇതാണ് ഇവിടത്തെ ഒരു പ്രശ്നം. ഇവിടെ സിപിഎമ്മിന് അകത്തുള്ള അത്രയും ഹിന്ദുക്കളേ ബിജെപിയിലും ഉള്ളു. ഹിന്ദു കൂടുതൽ ഉള്ളതിനെ ആണ് ഈ ഹിന്ദു വർഗ്ഗീയത എന്ന് പറയുന്നത് എങ്കിൽ ഈ മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി ആണെന്ന് പറയേണ്ടി വരില്ലേ. ആകെ ഒരു രാമനല്ലാതെ വേറെ ആരും ഇല്ല എന്നതാണ് സത്യം.
ഇപ്പോൾ ഞങ്ങൾ ജനപക്ഷം എൻഡിഎ മുന്നണിയിൽ ചേർന്നിരിക്കുന്നു. കേരള ജനപക്ഷം സെക്കുലർ എന്ന പാർട്ടിയിൽ മുഴുവൻ ജാതി മത വിഭാഗത്തിൽ ഉള്ളവരും ഉൾപ്പെടുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി അങ്ങനെ എല്ലാ വിഭാഗത്തിൽ ഉള്ളവരും ഉണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ പാർട്ടിയിൽ 14 ജില്ലാ പ്രസിഡന്റുമാരിൽ 5 പേർ മുസ്ലീങ്ങളാണ്. അപ്പോൾ പിന്നെ അത്രയും മതേതരത്വം ഉള്ള ഒരു പാർട്ടിയാണ് ഇപ്പോൾ ബിജെപിക്ക് ഒപ്പം ചേരുന്നത്. കോൺഗ്രസിന് ഒപ്പം ചേരുക യുഡിഎഫിൽ പ്രവർത്തിക്കുക എന്നതായിരുന്നു എന്റേയും പാർട്ടിയുടേയും ആഗ്രഹം. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് അവർ ഞങ്ങളെ പുച്ഛിച്ച് തള്ളി.
പാർട്ടി തീരുമാനം നടപ്പിലാക്കാനും മുന്നണിക്ക് ഒപ്പം ചേരാനും ഞാൻ ഇവരുടെ പിറകെ നടന്നതാണ്. ഒരു ദിവസം എന്നെ 600 കിലോമീറ്റർ വണ്ടി ഓടിപ്പിച്ച് വിട്ടിട്ട് ഇപ്പോൾ പറയുന്നു ജനപക്ഷത്തെ യുഡിഎഫിൽ വേണ്ട.. നിങ്ങളെ എടുക്കില്ല എന്ന്. അപമാനിക്കുകയായിരുന്നു പച്ചയ്ക്ക്. ഉമ്മൻ ചാണ്ടി ഉള്ളടത്തോളം കാലം ജനപക്ഷം യുഡിഎഫിന്റെ ഭാഗമാകില്ല എന്നായിരുന്നു. ഇപ്പോ ഉമ്മൻ ചാണ്ടിയെ കൊന്നിട്ട് ആ മുന്നണിയുടെ ഭാഗമാകേണ്ടതില്ലല്ലോ. ആരെയും കൊല്ലുന്നത് ഞങ്ങൾക്ക് ഇഷ്ടവുമല്ല. സോണിയ ഗാന്ധിയുമായി പോലും സംസാരിച്ചിരുന്നു പക്ഷേ സമ്മതിക്കാതിരുന്നത് ഉമ്മൻ ചാണ്ടിയാണ്. ഇത്രയും മോശം സ്വഭാവമുള്ള ഒരു നേതാവ് വേറെ ഇല്ല.
ഇപ്പോൾ ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ കാര്യം തന്നെ നോക്കു. ഇല്ലാത്ത പുകിലാണ് ആ വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ പോയി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആ മുരളീധരനെ കൊണ്ടുപോയി വടകരയിൽ അവസാനം നിർത്തിയത് ആ ഉമ്മൻ ചാണ്ടിയുടെ കളിയാണ്. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എതിരെ മത്സരിക്കാൻ തയ്യാറായതാണ് ആ മുരളി. എങ്ങനെയെങ്കിലും അയാളെ ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം കൊണ്ട് പോയി തോൽപ്പിക്കാൻ ആണ് ശ്രമം. ഇത് അയാളുടെ വർഗ്ഗ സ്വഭാവമാണ്. അപ്പോ അങ്ങനെ പാർട്ടിയെ അപമാനിച്ചതിന് ശേഷം ഞാൻ വീണ്ടും കമ്മറ്റി വിളിച്ചു. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും പറഞ്ഞത് ബിജെപിയുമായി ചർച്ച നടത്തണം എന്നായിരുന്നു.
ഇതിന് പിന്നാലെ വലിയ മാനസിക സംഘർഷം തന്നെ ഉണ്ടായിരുന്നു. മുസ്ലിം വിരുദ്ധമായ പാർട്ടിയാണ് എന്നൊക്കെ ആണല്ലോ പറഞ്ഞ് വച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ എങ്ങനെ എന്ന് നന്നായിത്തന്നെ ആലോചിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ബിജെപിയുെട പ്രകടനപത്രിക പുറത്ത് ഇറങ്ങുന്നത്. അത് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. അതായിരുന്നു യഥാർഥത്തിൽ ജനപക്ഷം പറയാൻ ആഗ്രഹിച്ചിരുന്നത്. റബ്ബർ ഒരു കാർഷിക വിള ആക്കണം എന്നതും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും പ്രധാനമാണ്. ഹജ്ജ് ക്വാട്ട ഉൾപ്പടെയുള്ള കാര്യങ്ങളും അതിൽ ഏർപ്പെടുത്തുമെന്ന് പറഞ്ഞ കാര്യവും ഒക്കെ പ്രധാനമാണ്. ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാടും ആചാര സംരക്ഷണവും അതിലെ നടപടിയുമൊക്കെ അവരുമായി ചേരുന്നതിൽ നിർണായകമായി. മനസാക്ഷി ഉള്ളവർ എൻഡിഎക്ക് ഒപ്പം ചേരും. ചേരണം. ഒപ്പം കൂട്ടിയതിന് അവരോട് നന്ദി.
- എൻഡിഎ മുന്നണി പ്രവേശവും ജനപക്ഷത്തിലെ ആഭ്യന്തര കലഹങ്ങളും
അത് ഒരു സത്യമായ കാര്യമാണ്. എന്തിനാണ് ഇല്ല എന്ന് കള്ളം പറയുന്നത്. ആദ്യം ഇതിന് എതിരെ വന്നത് കോട്ടയം ജില്ലാ പ്രസിഡന്റ് ആണ്. 14 ജില്ലാ പ്രസിഡന്റുമാരും ഒരുമിച്ച് അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് ഒരു അസ്വാരസ്യമുണ്ടായത്. എന്റെ പഞ്ചായത്ത് ആയ ഈരാറ്റുപേട്ടയിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ ഒരു പള്ളി കേന്ദ്രീകരിച്ചായിരുന്നു. അവിടെ ഇല്ലാത്ത നുണകൾ പറയുകയും ഒക്കെ ചെയ്തു. ഒരു ദുഃസ്വഭാവക്കാരനായ മൗലവിയാണ് മുന്നിൽ നിന്നത്. ജയിലിൽ കിടക്കേണ്ട ആളായിരുന്നു. ഞാനാണ് രക്ഷിച്ച് വിട്ടത്. ഇപ്പോ ഹിന്ദുക്കൾ എല്ലാം കൂടി വന്ന് മുസ്ലീങ്ങളെ കൊല്ലും എന്ന് പറഞ്ഞു പരത്തുകയായിരുന്നു.
ഇത് സോഷ്യൽ മീഡിയയിലും ഒക്കെ അങ്ങ് വ്യാപകമായി പ്രചരിച്ചപ്പോൾ ആണ് കോട്ടയം പ്രസിഡന്റ് രാജി വെച്ചത്. അയാൾ തന്നെ അടുത്ത ദിവസം വിളിച്ച് രാജി പിൻവലിക്കുകയാണെന്നു പറഞ്ഞു. പക്ഷേ സാധ്യമല്ല എന്ന മറുപടിയാണ് ഞാൻ നൽകിയത്. പുതിയ പ്രസിഡന്റിനെ നിയമിച്ചു എന്ന് പറഞ്ഞെങ്കിലും ഞാൻ തുടരുന്നു എന്നായിരുന്നു അയാളുടെ മറുപടി. പിന്നെ പുറത്ത് പോയതുകൊല്ലം ജില്ലാ പ്രസിഡന്റ് ആണ്. അയാളെ പുറത്താക്കണം എന്ന് നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോൾ അയാൾതന്നെ പുറത്ത് പോയി. പിന്നെ ഈരാറ്റ്പേട്ടയിൽ ഉൾപ്പടെ പോയവരെല്ലൊ തിരിച്ച് ഇങ്ങോട്ട് തന്നെ വരുന്നുണ്ട്. അടുത്ത നിയമസഭയിൽ മിനിമം 10 എൻഡിഎ എംഎൽഎമാർ ഉണ്ടാവുകയും ചെയ്യും.
- എൻഡിഎ പ്രവേശനം പൂഞ്ഞാറിലെ ജനങ്ങളെ എതിരാക്കുമോ?
അത് മുസ്ലിം സമുദായത്തിൽ മാത്രം ഉള്ള ഒരു ചിന്തയാണ്. അത് അങ്ങനെ എല്ലാവർക്കും ഉണ്ട് എന്ന് പറയാനും കഴിയില്ല. മാത്രമല്ല പോയ പലരും തിരിച്ച് വരുന്നുമുണ്ട്. പിസി ജോർജിന് വോട്ട് ചെയ്യും, പിസി പറയുന്നവർക്ക് വോട്ട് ചെയ്യും എന്നിങ്ങനെയാണ് പറയുന്നത്. എന്റെ നിലപാട് പരസ്യമായി തന്നെ മൈക്ക് വച്ച് പറയും. ഇത്തരം ആരോപണം ഉന്നയിക്കുന്ന മേഖലയിലാണ് എംഎൽഎ ഫണ്ടിൽ നിന്ന് മൃഗീയ ഭാഗവും നൽകിയത്. ഇതൊക്കെ വാങ്ങിയിട്ടാണ് നമ്മളെ കുറ്റം പറയുന്നത്.
- കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൻ എൻഡിഎയുടെ സാധ്യത?
കേരളത്തിൽ ഇത്തവണ എൻഡിഎയ്ക്ക് വലിയ സാധ്യത തന്നെ ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം എന്നീ മണ്ഡലങ്ങൾ ഉറപ്പായും വിജയിക്കും. പിന്നെ പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിലും ശക്തമായ മത്സരം നടത്തുന്നുണ്ട്. ഇതൊക്കെ ഗുണം ചെയ്യും. അക്കൗണ്ട് തുറക്കാൻ പോകുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മിനിമം പത്ത് സീറ്റ് കിട്ടും മാത്രമല്ല കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് പോലും എൻഡിഎ ആയിരിക്കും.
- കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ ആർക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ യുഡിഎഫിന് തന്നെ ആയിരിക്കും എന്ന് മാത്രമല്ല എൽഡിഎഫ് ദയനീയമായി പരാജയപ്പെടും. കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതോടെ കേരളത്തിൽ നിന്ന് വിജയിക്കുന്ന യുഡിഎഫുകാർ കൂടി നാട് വിടും. അതോടെ കേരളത്തിലെ കോൺഗ്രസിന്റെ ഇടപാട് അങ്ങ് തീരും. പിന്നെ രാഹുൽ ഗാന്ധി എന്ന് പറയുന്ന ആ ചെറുക്കന് വല്ല ബോധവും പൊക്കണവും ഒണ്ടോ.
അവൻ പറയുന്നു രണ്ടിടത്തും വിജയിച്ചാൽ അമേഠിയിൽ നിന്ന് രാജി വെക്കും എന്ന്. അങ്ങനെ പറഞ്ഞാൽ പിന്നെ ആരെങ്കിലും അയാൾക്ക് അവിടെ വോട്ട് ചെയ്യുമോ? പിന്നെ അത് പ്രശ്നമാകും എന്നായപ്പോൾ മാറ്റിപ്പറയുന്നു അമേഠിയിൽ ചെന്നിട്ട് വിജയിച്ചാൽ വയനാട് രാജി വെക്കും എന്ന്. അപ്പോ വയനാടുകാർ ആരെങ്കിലും ഇയാൾക്ക് വോട്ട് കൊടുക്കുമോ? നിലയുറക്കാത്തവനാണ് ഇവൻ. അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം പറയുമോ? നെറി ഉറയ്ക്കട്ടെ എന്നിട്ട് ആകാം പ്രധാനമന്ത്രിയൊക്കെ. തൽക്കാലം പ്രതിപക്ഷ നേതാവായി അവിടെ പോയി ഇരിക്കട്ടെ.
- രാഹുൽ ഗാന്ധിയുടെ വരവും കേരളത്തിലെ കോൺഗ്രസും
ഉമ്മൻ ചാണ്ടി ഉള്ളിടത്തോളം കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് കളി അവസാനിക്കില്ല. മുഴുവൻ ഗ്രൂപ്പിസമാണ്. കേരളത്തിൽ ഒരു കോൺഗ്രസുകാരനും ജയിച്ചില്ലെങ്കിലും തന്റെ ഒപ്പമുള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയാണ് ഉമ്മൻ ചാണ്ടിക്ക്. വടകരയിൽ മുരളീധരൻ തോൽക്കണം എന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. രക്ഷപ്പെടുന്ന കാര്യം ഇപ്പോൾ സംശയമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്