പുലിമുരുകനും ലൂസിഫറും മാസാണെന്ന് പറയുന്നവർ മധുരരാജ കൊലമാസാണെന്ന് പറഞ്ഞേ പറ്റൂ; കുമ്പളങ്ങി നൈറ്റ്സും മഹേഷിന്റെ പ്രതികാരവും കണ്ട ഓർമയിൽ മധുരരാജ കണ്ടാൽ മോശമാണെന്ന് പറയും; സിനിമ നേരംപോക്കിന് വേണ്ടിയുള്ള ഒരു മാസ് എന്റർടെയ്ന്മെന്റ് ആണെന്ന് കരുതുന്നവർക്ക് ഈ സിനിമയെ തള്ളിപ്പറയാൻ പറ്റില്ല; അതിശയോക്തിയും അസ്വഭാവികതയും സിനിമയാക്കുമ്പോൾ ഹാസ്യമാണ് നല്ല മീഡിയമെന്ന് തിരിച്ചറിഞ്ഞ വൈശാഖിനെ അഭിനന്ദിച്ചേ പറ്റൂ: മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ മൂവി വൻ വിജയമാകുന്നത് എന്തുകൊണ്ടാണ്?
ഷാജൻ സ്കറിയ
ഞാൻ ഒരു മമ്മൂട്ടി ഫാനോ, മോഹൻലാൽ ഫാനോ അല്ല. എന്നാൽ രണ്ടുപേരെയും എനിക്കിഷ്ടമാണ്. രണ്ടുപേരും അഭിനയ ചക്രവർത്തിമാരാണ്. അവരുടെ നല്ല പ്രായത്തിൽ ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ചുകൊണ്ടിരുന്ന ഇരുവരും ഇപ്പോഴും അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ തകർക്കും. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയും, പേരൻപിലെ അമുദനും ഒക്കെ ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ്. എന്നാൽ കാസിനോവയിലെ മോഹൻലാലും, കുട്ടനാടൻ മാർപ്പാപ്പയിലെ മമ്മൂട്ടിയും ഒക്കെ എത്ര വലിയ ഫാൻസുകാരെ പോലും നിരാശപ്പെടുത്തിയാൽ അത് താരങ്ങളുടെ കുഴപ്പമല്ല കഥാപാത്ര സൃഷ്ടിയുടെയും സംവിധായകരുടെയും കുഴപ്പമാണ് എന്നു പറയേണ്ടി വരും.
മോഹൻലാലും മമ്മൂട്ടിയും അമരക്കാരായി തന്നെ തുടരണമെന്ന് ഇടയ്ക്കെങ്കിലും ഇറങ്ങുന്ന അവരുടെ ചിത്രങ്ങൾ സാക്ഷി. 68-ാം വയസിൽ നമ്മുടെയൊക്കെ കാർന്നോന്മാർ ചാരുകസേരയിൽ ഇരുന്നു മാത്രം ജീവിതം നീക്കുമ്പോൾ സ്ക്രീൻ നിറഞ്ഞ് കവിഞ്ഞു ആരാധകരെ ഇങ്ങനെ പ്രകമ്പനം കൊള്ളിക്കുന്ന മമ്മൂട്ടിയുടെ സിദ്ധിയെ എത്ര വലിയ മമ്മൂട്ടി വിരുദ്ധനും അംഗീകരിച്ചേ മതിയാവു. നരേന്ദ്ര മോദിയേക്കാൾ നാല് വയസ് കൂടുതലാണ് മമ്മൂട്ടിക്ക് എന്നറിയുമ്പോൾ ആർക്കാണ് എണീറ്റ് നിന്ന് ആദരിക്കാൻ തോന്നാത്തത്. മധുരരാജ എന്ന സിനിമയിലെ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കണ്ടപ്പോൾ ഇത് മാത്രമാണ് ആദ്യാവസാനം തോന്നിയത്.
മധുരരാജ ഒരു അതിഗംഭീര സിനിമ ആണെന്ന വിശ്വാസം എനിക്കില്ല. മികച്ച സിനിമയുടെ കലാമൂല്യമോ, ശ്വാസം അടക്കി പിടിച്ച് കാണാൻ പറ്റുന്ന സസ്പെൻസോ അസാധാരണമായ വഴിത്തിരിവുകളോ മനസറിഞ്ഞ് ചിരിക്കാൻ പറ്റിയ തമാശകളോ ഒന്നും ഈ സിനിമയിൽ നിന്നും കണ്ടെത്താൻ കഴിയില്ല. എന്നാൽ, ഞാൻ ഈ സിനിമ കാണാൻ പോയത് കുമ്പളങ്ങി നൈറ്റ്സോ, മഹേഷിന്റെ പ്രതികാരമോ, ഞാൻ പ്രകാശനെയോ ഒക്കെ കാണാൻ പോയ തരത്തിലുള്ള ഒരു വികാരത്തോടെയല്ല എന്നതിനാൽ തന്നെ ഈ സിനിമ എന്നെ നിരാശപ്പെടുത്തിയെന്ന് പറയാൻ എനിക്കാവില്ല. എന്നു മാത്രമല്ല ഒടിയനും ലൂസിഫറും പുലിമുരുകനും ഒക്കെ കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ മെച്ചപ്പെട്ട ഫീൽ ഉണ്ടാവുകയും ചെയ്തു.
കേരളത്തിലെ ഒരു എംഎൽഎ ദാവൂദ് ഇബ്രാഹിം പോലും ഭയക്കുന്ന ഒരു അധോലോക നായകനാവുന്ന ലൂസിഫറിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് മധുരയിലെ നമ്പർവൺ ഗുണ്ടയായി മമ്മൂട്ടി എത്തുന്ന മധുരരാജ. ഒന്നുമല്ലെങ്കിൽ പോക്കിരിരാജ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ നേരത്തെ തന്നെ മലയാളി പരിചയപ്പെട്ടതാണല്ലോ. അതുകൊണ്ട് തന്നെ ഈ സിനിമ കാണാൻ പോകുന്നവർക്ക് കഥാപാത്രത്തെ നേരത്തെ അറിയാം. പന്നെയെന്തിനാണ് സിനിമയുടെ ലോജിക്കും കഥാപാത്രത്തിന്റെ സവിശേഷതകളും ചർച്ചയാവുന്നത്. അത് പോക്കിരിരാജയിൽ ചർച്ച ചെയ്തു തീർത്തതല്ലേ. പോക്കിരിരാജയെ കാണാൻ എത്തിയവർക്ക് മധുരരാജ നിരാശപ്പെടുത്തിയെങ്കിൽ മാത്രമെ പരാതിപ്പെടാൻ പോലും അർഹതയുള്ളൂ.
മധുരരാജ എന്ന സിനിമ ഒരു തികഞ്ഞ വാണിജ്യ സിനിമയാണ്. യാതൊരു ലോജിക്കും ഇല്ലാത്ത കഥയോ, വിവരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമകൾ കൊണ്ട് മലയാള സിനിമ മുടിയാൻ തുടങ്ങിയപ്പോൾ പ്രേക്ഷകർ തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറ്റിയതുകൊണ്ട് രൂപപ്പെട്ട് വന്ന ഒരു മാസീവ് സിനിമാ സംസ്ക്കാരത്തിന്റെ ഏറ്റവും പുതിയ ഐറ്റമാണിത്. രജനികാന്തും വിജയിയും ഒക്കെ അടക്കിവാണിരുന്ന യാതൊരു കഥയുമില്ലാത്ത എന്നാൽ ജനത്തിന് ഒന്നാന്തരം എന്റർടെന്മെന്റായ ആ സിനിമ സംസ്ക്കാരം പൂർണമായും മലയാളത്തിൽ ഉടലെടുത്തത് പുലിമുരുകനിലൂടെയാണ്. കഥയോ, തിരക്കഥയോ സംവിധാനമോ ഒന്നും ഇല്ലാതിരുന്നിട്ടും മലയാളികൾ പുലിമുരുകനെ ഏറ്റുവാങ്ങിയത് ഈ സംസ്ക്കാരത്തിന്റെ കടന്നുകയറ്റം അഗീകരിക്കുന്നതിന് തുല്യമാണ്. ആ മാസ് സ്കൂളിലെ ഏറ്റവും പുതിയ ഉൽപ്പന്നമായി മാത്രമേ മധുരരാജയെ കാണാനാവൂ. അതുകൊണ്ട് തന്നെ ഒന്നു പറയാം. പുലിമുരുകനും ഒടിയനും ലൂസിഫറുമൊക്കെ മാസ് ആണെങ്കിൽ മധുര രാജ കൊല മാസാണ്.
ഒരു വരയൻ പുലിയോട് നിരന്തരമായി ഏറ്റുമുട്ടി വിജയിക്കുകയും യന്ത്രതോക്കുകളും, അത്യാധുനിക ആയുധങ്ങളും പോലും കീഴടക്കാൻ കഴിയാതിരിക്കുന്ന അതിമാനുഷികനായി പുലിമുരുകനിലും സൈബീരിയൻ മലനിരകളിൽ ഹെലികോപ്റ്ററിൽ പറന്ന് ലോകത്തെ ഏറ്റവും വലിയ അധോലോകത്തെ നിയന്ത്രിക്കുന്ന നാട്ടിൻപുറത്തുകാരനായ എംഎൽഎയായി ലൂസിഫറിലും മോഹൻലാൽ വിലസുന്നുവെങ്കിൽ തീർച്ചയായും മമ്മൂട്ടിക്ക് മധുരയിലെ കൈയിൽ പത്ത് പച്ചയുള്ള രാജാവായി മധുരരാജയിലും വിലസാം. ഇതിൽ ലോജിക്കില്ല എന്നും, ഇത് പണം നഷ്ടം ഉണ്ടാക്കി എന്നും പറയുന്നവർ നിർബന്ധമായും പുലിമുരുകനെ കുറിച്ചും ലൂസിഫറിനെക്കുറിച്ചും ഈ ആരോപണം ഉന്നയിക്കണം. അതല്ല മഹത്തായ ഒരു സിനിമ ആയിരുന്നു ഇവരുടെ മനസിൽ എങ്കിൽ എന്തിനാണ് ഇവർ ഈ പടം കാണാൻ എത്തിയത് എന്ന ചോദ്യം തന്നെയാണ് ചോദിക്കേണ്ടത്.
മധുരരാജയുടെ ഏറ്റവും വലിയ സൗന്ദര്യം അതിലെ ഹാസ്യം തന്നെയാണ്. ഹാസ്യം ആസ്വദിച്ച് തലകുത്തി ചിരിക്കാമെന്നതു കൊണ്ടല്ല. നേരെ മറിച്ച് യാതൊരു ലോജിക്കുമില്ലാത്ത അതിമാനുഷികതയുടെ കഥ പറയുമ്പോൾ നായകനെ ഒരു തമാശാ കഥാപാത്രമാക്കി അവതരിപ്പിച്ചാൽ അതിമാനുഷികത സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണ് എന്ന് തുറന്ന് സമ്മതിക്കലായി ഇത് വായിക്കപ്പെടണം. അതുകൊണ്ട് ഈ വിഭാഗത്തിൽപ്പെട്ട മറ്റ് സിനിമകളെക്കാൾ സത്യസന്ധത വൈശാഖൻ മധുരരാജയിലൂടെ കാട്ടിയിരിക്കുന്നു എന്നു പറയേണ്ടി വരും.
ചുരുക്കി പറഞ്ഞാൽ മധുരരാജ ഒന്നാന്തരം ഒരു മാസ് എന്റർടെയ്ന്മെന്റാണ്. ജീവിത തിരക്കുകൾക്കിടയിൽ ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടിയാണ് ഈ സിനിമ കാണാൻ പോകുന്നതെങ്കിൽ യാതൊരു പിരിമുറുക്കവും ഇല്ലാതെ ഇത് ആസ്വദിക്കാം. മമ്മൂട്ടി ഫാൻസിന്റെ കാര്യം പറയേണ്ടതില്ല. കിടിലൻ എൻട്രികളും, സൂപ്പർ സ്റ്റണ്ടുകളും, പൊളി ഡയലോഗുകളുമായി മമ്മൂട്ടി നിറഞ്ഞാടുകയാണ്. പുലിമുരുകനിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ വില്ലൻ ജഗപതി റാവു നടേശൻ മുതലാളിയായി ഈ സിനിമയിലും തിളങ്ങുന്നു. മധുരരാജയുടെ തമ്പിയായി എത്തുന്ന ജയ് എന്ന തമിഴ് നടന്റെ സ്റ്റണ്ട് സീനുകളും ആരും മറക്കുകയില്ല. അനുശ്രീ എന്ന നടി ഏത് വേഷവും കൈകാര്യം ചെയ്യുമെന്ന് ഇതിലൂടെ തെളിയിക്കുന്നു.
സിദ്ദിഖിന്റെ പ്രതിഭ വെളിയിൽ എടുക്കാൻ പറ്റിയ റോളുകൾ ഇല്ലാതെ പോയി എന്നും സലിംകുമാറിന്റെ വളിപ്പുകൾ പലപ്പോഴും അരോചകവും അനവസരത്തിൽ ഉള്ളവയും ആയിരുന്നു എന്നും പറയേണ്ടി വരും. സലിം കുമാറിനെ പോലെയൊരു കഥാപാത്രത്തിന്റെ ആവശ്യം തന്നെ ഒരു കടങ്കഥയാണ്. അനുശ്രീ എന്ന നടി ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യും എന്നു മധുരരാജയിലൂടെ തെളിയിച്ചിരിക്കുന്നു. എൻസിഎസ് സ്കൂൾ എന്നു പേര് നൽകി എൻഎസ്എസിനെയും ബാറുടമയും വില്ലനുമായ നടേശൻ മുതലാളിയിലൂടെ വെള്ളാപ്പള്ളിയെയും മനഃപൂർവ്വം അല്ലാതെ ഈ സിനിമയിലേയ്ക്ക് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പോക്കിരി രാജയിലെ പൃഥ്വിരാജിന്റെ അഭാവത്തിന് ലൂസിഫറിന്റെ സിനിമ നിർമ്മാണത്തിന് പോയ കാര്യം പറഞ്ഞും 3000 കോടിയുടെ പ്രതിമ നിർമ്മാണകഥ പറഞ്ഞും ഒക്കെ രാഷ്ട്രീയം പറയാനും സംവിധായകനും ശ്രമിച്ചിട്ടുണ്ട്.
ശത്രുക്കളുടെ ചോര പുരട്ടിയ തുണി എറിഞ്ഞുകൊണ്ട് വേട്ടനായ്ക്കളെ കൊണ്ട് കടിച്ചുകീറി കൊല്ലിക്കുന്ന ഭീകരദൃശ്യങ്ങൾ പലവുരു ആവർത്തിച്ച് സൃഷ്ടിച്ച ഭയാനകത കുറച്ചുകൂടി കുറയ്ക്കേണ്ടതായിരുന്നു. കുടുംബ പ്രേക്ഷകരെ വല്ലാതെ മനപ്രയാസപ്പെടുത്തുന്നവയായിരുന്നു ഭീതിതമായ ആ രംഗങ്ങൾ. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ വെറുതെ നേരംപോക്കിന് സിനിമ കാണാൻ പോകുന്നവർക്ക് ഒന്നാന്തരം വിരുന്നു തന്നെയാണ് മധുരരാജ എന്നു ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. കൃത്യമായി ഉപയോഗിക്കുന്ന തമിഴ് ഈ സിനിമയ്ക്ക് വലിയ മാർക്കറ്റ് തമിഴ്നാട്ടിലും ഉണ്ടാക്കി കൊടുക്കുമെന്നുറപ്പ്. കേരളത്തിലും തമിഴ്നാട്ടിലുമായി ഈ സിനിമ കളക്ഷൻ റെക്കോർഡ് ഭേദിച്ചാൽ അത്ഭുതപ്പെടാനില്ല.
വാൽക്കഷണം:- ഇതല്ലല്ലോടാ മറുനാടൻ മറുതേ നീ ഇന്നലെ പറഞ്ഞത്. നിനക്ക് എത്ര തന്തയാടാ ഉള്ളത്? എന്ന ചോദ്യവുമായി ചിലർ ഉടൻ രംഗത്ത് വരുമെന്നറിയാം. അവരോട് പറയാനുള്ളത് ഇതെഴുതിയത് ഷാജൻ സ്കറിയയും ഇന്നലത്തെ നിരൂപണം എഴുതിയത് മാധവദാസും ആണ് എന്ന് മാത്രമാണ്. ഞങ്ങൾ രണ്ട് പേർക്കും ഒരേ പോലെ ചിന്തിക്കാൻ കഴിയണമെന്ന് എവിടെയെങ്കിലും നിയമം ഉണ്ടോ എന്നു എനിക്കറിയില്ല. മറുനാടനാവട്ടെ പാവപ്പെട്ടവരുടെയും ദളിതരുടെയും ദുർബലരുടെയും കാര്യത്തിൽ അല്ലാതെ മറ്റൊന്നിലും നിലപാടില്ലാത്തവരാണ്. ഏതൊരു വാർത്തയും രണ്ട് വശങ്ങൾ നൽകും. അത് മനസിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ അടിമകളാണ് ഇത്തരം മടയത്തരങ്ങൾ വിളമ്പുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്