ആദ്യം കാന്തപുരത്തിന്റെ കൈമുത്തി..പിന്നെ ജിഫ്രി തങ്ങളുടേയും; ബദ്ധശത്രുക്കളായ എ.പി-ഇ.കെ സുന്നികളുടെ പിന്തുണ ഉറപ്പിച്ച് കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ; കാസർകോട്ടെ നിർണായക മത്സരത്തിൽ എല്ലാ വിഭാഗത്തിന്റെയും വോട്ടുറപ്പിച്ചുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പടനീക്കം ഞെട്ടിക്കുന്നത് ഇടതുപക്ഷത്തെ; കാസർകോട്ടെ സിപിഎം കോട്ട തകർക്കാൻ ഉറച്ച നീക്കവുമായി ഉണ്ണിത്താൻ
ജംഷാദ് മലപ്പുറം
മലപ്പുറം: ആദ്യം കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ കൈമുത്തി അനുഗ്രഹം വാങ്ങി. തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരെ കണ്ട് അനുഗ്രഹം വാങ്ങിയെന്നായിരുന്നു പോസ്റ്റ്. കാസർകോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഇതോടെ കാസർകോട്ടെ മുസ്ളീം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ്. എൽ.ഡി.എഫിനോടു ചായ്വുള്ളതായി സംശയിക്കുന്ന കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണകിട്ടാൻ വേണ്ടിയാണ് കാന്തപുരത്തെ കാസർകോട്ടു വച്ചുനടന്ന പൊതുപരിപാടിയിൽവെച്ചു കണ്ടതും കൈമുത്തി അനുഗ്രഹം വാങ്ങിച്ചതും. തുടർന്ന് മറ്റൊരു പ്രവർത്തകൻ ഫോണിൽ പകർത്തിയ ഫോട്ടോ രാജ്മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്ബുക്ക് പേജിൽ നൽകുകയായിരുന്നു.
എന്നാൽ കാന്തപുരത്തെ ഇന്ത്യൻ ഗ്രാൻഡ്മുഫ്തി എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്് എ.പി വിഭാഗത്തിന്റെ ബദ്ധശത്രുക്കളും യു.ഡി.എഫ് അനുകൂലികളുമായ ഇ.കെ വിഭാഗം സമസ്ത പ്രവർത്തകരെ ചൊടിപ്പിച്ചുവെന്ന തരത്തിലും ചർച്ചകൾ നടക്കുന്നു. യു.ഡി.എഫിനൊപ്പം നിലനിൽക്കുകയും മുസ്ലിംലീഗിന്റെ ശക്തിയുമായ ഇ.കെ സമസ്തയുടെ പ്രവർത്തർ ഈ വിശേഷണത്തിനെതിരെ രംഗത്തുവരികയു കാന്തപുരത്തിന് ദേശീയതലത്തിൽ ലഭിച്ച ഗ്രാൻഡ് മുഫ്തി പദം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു. രാജ്മോഹൻ ഉണ്ണിത്താന്റെ പോസ്റ്റിന് താഴെയും ഇതുസംബന്ധിച്ചു നിരവധി കമന്റുകൾ വന്നു.
ഏപ്രിൽ മൂന്നിനാണ് കാന്തപുരത്തിന്റെ കൈമുത്തുന്ന ഫോട്ടോ ഉണ്ണിത്താൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കാന്തപുരം വിഭാഗം പ്രവർത്തകർ ഇതിനെ അനുകൂലിച്ച് രംഗത്തുവരികയും മറുവശത്ത് ഇ.കെ സമസ്ത വിഭാഗം പ്രവർത്തകർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതതോടെ രാജ്മോഹൻ ഉണ്ണിത്താന് വിഷയം തലവേദനയാകുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
എന്നാൽ ഇതിന് പ്രതിവിധി ചെയ്തുകൊണ്ടാണ് ഉണ്ണിത്താൻ തിരിച്ചടിച്ചത്. കാസർകോട്ടുനടന്ന കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടി വോട്ടുതേടുന്ന ഉണ്ണിത്താൻ പിന്നീട് ഇ.കെ സമസ്തയുടെ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കൈമുത്തി അനുഗ്രഹം വാങ്ങിച്ചാണ് ഇ.കെ വിഭാഗക്കാരുടെ പിണക്കം മാറ്റിയതോടെ കാര്യങ്ങൾ ഉഷാറായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുത്തുക്കോയ തങ്ങളുടെ കൈമുത്തുന്ന ഫോട്ടോ രാജ്മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയതോടെ വിമർശനങ്ങൾ നീങ്ങി. ഇതോടെ രണ്ട് മുസ്ളീം വിഭാഗങ്ങളുടേയും വോട്ടുറപ്പിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
ഏപ്രിൽ എട്ടിനാണ് ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം വാങ്ങിച്ചത്. പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടിയെന്ന അടിക്കുറിപ്പാണ് ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോയുടെ അടിക്കുറിപ്പായി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയത്. ഇതിനുതാഴെ ഇ.കെ വിഭഗക്കാർ രാജ്മോഹൻ ഉണ്ണിത്താന്് വിജയാശംസ നേർന്ന് കമന്റുകളുമിട്ടു. നേരത്തെ കാന്തപുരത്തിനെ ഗ്രാൻഡ് മുഫ്തിയെന്ന് വിശേഷിപ്പിച്ചത് ശരിയായില്ലെന്ന കമന്റുകളും ഈ ഫോട്ടോക്കു താഴെയുണ്ട്. കേരള മുസ്ലിംകളിലെ ഏറ്റവും വലിയ പ്രബല ശക്തികളാണ് എ.പി, ഇ.കെ വിഭാഗം സുന്നികൾ മണ്ഡലത്തിൽ ഇരുവിഭാഗങ്ങളുടേയും വോട്ടുകൾ നിർണായകമാകുമെന്ന വിലയിരുത്തലാണ് ഇരുവിഭാഗത്തെയും പിണക്കാതെ കൂടിനിർത്താൻ രാജ്മോഹൻ ഉണ്ണിത്താൻ നേതാക്കളുടെ അനുഗ്രഹം വാങ്ങിച്ചത്.
ഇ.കെ സമസ്ത വിഭാഗം യു.ഡി.എഫ് അനൂലികളാണെങ്കിലും എ.പി വിഭാഗക്കാർ നിലവിൽ സിപിഎം അനുഭാവമുള്ളവരായി മാറിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം എ.പി വിഭാഗക്കാർക്ക് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അടക്കം നൽകി പരിഗണന നൽകുകയും ചെയ്തു. യു.ഡി.എഫ് ഭരണ കാലത്ത് എ.പി വിഭാഗക്കാർക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല. മുസ്ലിം മതസംഘടനകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇ.കെ സമസ്തയുടെ സമ്മർദത്തിന് വഴങ്ങി യു.ഡി.എഫ് സർക്കാർ അവർക്ക് നൽകലാണ് പതിവ്. ഇതിനാൽ തന്നെ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എൽ.ഡി.എഫിനാകുമെന്ന സൂചനകളും നേതാക്കൾ നൽകിയിട്ടുണ്ട്.
എന്നാൽ ചില മണ്ഡലങ്ങളിൽ കാന്തപുരം വിഭാഗങ്ങളെ പലകാര്യങ്ങളിൽ സഹായിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉള്ളതിനാൽതന്നെ ഇവിടുത്തെ പിന്തുണ ഏതു രീതിയിലാകണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടാണ് നേരത്തെ മുതലേ കാന്തപുരം വിഭാഗം സ്വീകരിച്ചു വരുന്നത്. ഇതിനാൽ തന്നെ കാസർകോട് രാജ്മോഹൻ ഉണ്ണിത്താന് പിന്തുണ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് നേതാക്കളിൽനിന്നും ലഭിക്കുന്ന സൂചന. ഇതിന് പുറമെ കാസർകോട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിലുള്ള പ്രതഷേധവും കണക്കിലെടുത്ത് ഇവിടെ രാജ്മോഹൻ ഉണ്ണിത്താന് പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. ഇത്തരത്തിൽ രണ്ടു പക്ഷത്തിന്റെയും പിന്തുണ ഉണ്ണിത്താന് ലഭിക്കുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ആശങ്ക സൃഷ്ടിക്കുന്നത് എൽഡിഎഫ് കേന്ദ്രങ്ങളിലാണ്.
കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ. തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ചൂട് പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഉണ്ണിത്താൻ പറയുന്നു.
മണ്ഡലത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലാണ് രാജ്മോഹൻ ഉണ്ണിത്താൻ. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയ ഉണ്ണിത്താൻ അന്തേവാസികളുടെ വോട്ട് തേടുന്നതിനൊപ്പം ആശ്രമത്തിലെ സന്യാസിമാരുടെ അനുഗ്രഹവും തേടി. ആശ്രമത്തിലെത്തിയ കുട്ടികളോട് കുശലം പറഞ്ഞും മറ്റും ആവേശത്തോടെയായിരുന്നു പ്രചാരണം. കൂട്ടത്തിൽ ആശ്രമത്തിലെത്തിയ വിദേശ വനിതകളെ സ്വയം പരിചയപ്പെടുത്തി അനുഗ്രഹവും വാങ്ങി ഉണ്ണിത്താൻ.
ഞാൻ തീയിൽ കുരുത്ത രാഷ്ട്രീയ പ്രവർത്തകനാണ ഞാൻ, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ല. മേടമാസത്തിലെ ചൂട് ഞാൻ കീഴ്പ്പെടുത്തും. എനിക്ക് ഈ ചൂടൊന്നും ഒരു വിഷയവുമില്ലെന്നും ഉണ്ണിത്താൻ പറയുന്നു. ഉറച്ച വിജയ പ്രതീക്ഷയോടെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം പുരോഗമിക്കുന്നത്. കല്യോട്ടെ ഇരട്ടക്കൊലപാതകവും അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് സിബിഐ. ഏറ്റെടുത്തതും ശബരിമലവിഷയവും കാഞ്ഞങ്ങാട്-കാണിയൂർ പാതയും പെരിയ ചെറുവിമാനത്താവളവുമെല്ലാം അക്കമിട്ട് കൊലപാതക രാഷ്ട്രീയമാണ് ഉണ്ണിത്താൻ പ്രധാന പ്രചരണ ആയുധമാക്കുന്നത്.
അതോടൊപ്പം നോട്ടുനിരോധനംമുതൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളും നിരത്തുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു ഇന്ത്യ എന്ന ലക്ഷ്യം പൂവണിയുമെന്ന ആത്മവിശ്വാസവും നാട്ടുകാരോട് പങ്കുവെക്കുന്നു. 35 വർഷമായി കാസർകോട് ഇടതുപക്ഷത്തെ വിജയിപ്പിക്കുന്ന നിങ്ങൾ ഈ മണ്ഡലത്തിൽ എന്ത് വികസനമാണ് കാണുന്നതെന്ന ചോദ്യവും നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രക്തസാക്ഷിമണ്ഡപങ്ങളെ വികസനത്തിന്റെ പട്ടികയിൽ കൂട്ടാൻകഴിയില്ലെന്നും ഉണ്ണിത്താൻ പറയുന്നു. ഇതിനൊപ്പം തന്റെ ജയിപ്പിച്ചാൽ കാലങ്ങളായി ഏത് പാർട്ടി ഭരിച്ചാലും അവഗണനമാത്രം നേരിടുന്ന കാസർകോടിന്റെ വികസന സ്വപ്നങ്ങൾ നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഉണ്ണിത്താൻ വോട്ടുതേടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്