Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുരോഗമനവാദ കാമുകൻ ഇക്കരെ, യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയുടെ വീട് പാടത്തിന് അക്കരെ; കമ്മ്യൂണിസത്തിന്റെ തണലിൽ അതിസമ്പന്നനായ ബാപ്പയെ എതിർത്ത് അവർ ഒന്നായത് ഉഴമലയ്ക്കലിൽ വിപ്ലവമായി; മകന്റെ കാര്യം വന്നപ്പോൾ മകളുടെ പ്രണയ സാഫല്യത്തിനായി അഭ്യർത്ഥിച്ച പാവം അച്ഛനോടു പറഞ്ഞത് ഇറങ്ങി പോടാ.. എന്ന്; അമിതാബ് അകത്താവുമ്പോൾ ആര്യനാട്ടെ ചർച്ച മൂന്ന് പതിറ്റാണ്ട് മുൻപത്തെ ഉദയകുമാർ-സദീറ മരംചുറ്റി പ്രണയത്തെപ്പെറ്റി

പുരോഗമനവാദ കാമുകൻ ഇക്കരെ, യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെൺകുട്ടിയുടെ വീട് പാടത്തിന് അക്കരെ; കമ്മ്യൂണിസത്തിന്റെ തണലിൽ അതിസമ്പന്നനായ ബാപ്പയെ എതിർത്ത് അവർ ഒന്നായത് ഉഴമലയ്ക്കലിൽ വിപ്ലവമായി; മകന്റെ കാര്യം വന്നപ്പോൾ മകളുടെ പ്രണയ സാഫല്യത്തിനായി അഭ്യർത്ഥിച്ച പാവം അച്ഛനോടു പറഞ്ഞത് ഇറങ്ങി പോടാ.. എന്ന്; അമിതാബ് അകത്താവുമ്പോൾ ആര്യനാട്ടെ ചർച്ച മൂന്ന് പതിറ്റാണ്ട് മുൻപത്തെ ഉദയകുമാർ-സദീറ മരംചുറ്റി പ്രണയത്തെപ്പെറ്റി

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം.പെൺകുട്ടികളെ വഞ്ചിച്ച് പണവും മാനവും തട്ടുന്ന അമിതാബിന്റെ നാട്ടിൽ ഇപ്പോൾ നടക്കുന്ന ചർച്ച മൂന്ന് പതിനാറ്റു മുൻപത്തെ ഒരു മരം ചുറ്റി പ്രണയത്തെ കുറിച്ചാണ്.. പുരോഗമന വാദിയായ അമിതാബിന്റെ അച്ഛൻ പരേതനായ ഉദയകുമാറിന്റെയും അമ്മ സദീറയുടെയും പ്രണയവും ഒന്നാകലും നാട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു. ഉഴമലയ്ക്കലിലെ പാടത്തിന്റെ ഇക്കരെയായിരുന്നു അമിതാബിന്റ അച്ഛന്റെ വീട് അക്കരെ അമ്മ സദീറയുടെ തറവാട്. സദീറ പഠിക്കാൻ പോയിരുന്ന പാടവരമ്പത്തു കണ്ണും നട്ട് നോക്കിയിരിക്കുന്ന ഉദയകുമാർ അന്നേ സദീറയുടെ വീട്ടുകാരുടെ കണ്ണിലെ കരടായിരുന്നു.

തുടർ പഠനത്തിനോ പണിക്കോ പോകാതെ കമ്യൂണിസം പറഞ്ഞു നടക്കുന്ന ഉദയകുമാറിനെ സദീറാന്റ ബാപ്പയ്ക്ക് കണ്ണെടുത്താൽ കണ്ടു കൂടായിരുന്നു. പാടവരമ്പത്ത് നോക്കിയിരിക്കുന്ന ഉദയകുമാറിനെ പിന്നീട് സദീറയും ശ്രദ്ധിച്ചു തുടങ്ങി കണ്ണും കണ്ണും കഥ പറഞ്ഞു തുടങ്ങിയതോടെ സദീറ വരുന്ന സമയത്തും പോകുന്ന സമയത്തും ഉദയ കുമാർ പാടവരമ്പത്തായി നിൽപ്പ്. അങ്ങനെ നാട്ടിലെ കമ്യൂണിണിസ്റ്റ് കാരനായ ഉദയകുമാറും യാഥാസ്ഥിതിക മുസ്ലിം കുടുംബാംഗമായ സദീറയും തമ്മിലുള്ള പ്രണയം നാട്ടിൽ പാട്ടായി. ജോലിയും കൂലിയും ഇല്ലാത്ത അന്യമതസ്ഥനെ പ്രണയിച്ച മകളെ ബാപ്പ പുറത്തുവിടാതെ ആയി. ഇതിനിടെ ഭീക്ഷണി കൂടി ഉദയകുമാറിന് നേരെ ഉണ്ടായി. എന്നാൽ അതിലൊന്നും കുലുങ്ങാത്ത ഉദയകുമാർ സദീറയുമായുള്ള അടുപ്പം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഉദയകുമാറിന്റ പാർട്ടി ബന്ധവും സൗഹൃദങ്ങളും കാരണം ഭീക്ഷണി മുഴക്കിയതല്ലാതെ കായികപരമായി നേരിടാനൊന്നും സദീറയുടെ ബാപ്പ തുനിഞ്ഞില്ല. ഒടുവിൽ ഒരു ദിവസം ബാപ്പയെ തോൽപ്പിച്ച് സദീറ ഉദയകുമാറിനൊപ്പം ഇറങ്ങി പോയി.

മകളെ തിരികെ കൊണ്ടു വരാനോ അവർക്കെതിരെ അക്രമത്തിനോ സദീറയുടെ ബാപ്പ മുതിർന്നില്ല അതിനുള്ള പണവും അധികാര കേന്ദ്രങ്ങളിൽ സ്വാധീനവും ഉണ്ടായിരുന്നുവെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉഴമലയ്ക്കലിൽ ഉണ്ടായിരുന്ന സ്വാധീനം കൊണ്ട് തന്നെ സദീറയുടെ ബാപ്പ പുകഞ്ഞ കൊള്ളി പുറത്ത് എന്ന് പറഞ്ഞ് സമാധാനിച്ചു. പിന്നീട് ഉദയകുമാറിന് പൊലീസിൽ ജോലി കിട്ടുകയും ഇവർക്ക് മക്കൾ പിറക്കുകയും ചെയ്തതോടെ സദീറയുടെ ബാപ്പ ഇരുവരെയും കൈ നീട്ടി സ്വീകരിച്ചുവെങ്കിലും ഉദയകുമാറും ഭാര്യ സദീറയും ജീവിച്ചത് പുരോഗമന ചിന്താഗതിയോടെ തന്നെ മക്കളുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റിലെ ജാതി കോളം പോലും ശൂന്യമായി ഇട്ട് ഇടതു പക്ഷ നിലപാടുകൾ ഉയർത്തി പിടിച്ചു നിന്ന ഇവരെ പോലു വെട്ടിലാക്കിയിരിക്കയാണ് അമിതാബിന്റെ പീഡന വാർത്തകൾഅമിതാബിനെയും സമീറ യേയും പരിഷത്തിന്റെ പരിപാടികളിൽ കുട്ടിക്കാലത്തെ പങ്കെടുപ്പിച്ച് സഹജീവി സ്‌നേഹത്തോടെയാണ് വളർത്തി കൊണ്ട് വന്നതെന്ന് നാട്ടുകാർ പറയുന്നു.

എന്നാൽ നാടിനെ പ്രകമ്പനം കൊള്ളിച്ച് പ്രണയ സാഫല്യം നേടിയ സദീറ മകന്റെ കാര്യം വന്നപ്പോൾ എടുത്ത നിലപാടാണ് നാട്ടിൽ ചർച്ചയായിരിക്കുന്നത്.അമിതാബ്വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്കിയിരുന്ന ആർദ്രയുടെ അച്ഛനെ വീട്ടിൽ വിളിച്ചു വരുത്തി അപമാനിച്ചത് സദീറയാണ്. തനിക്ക് എത്ര തന്തയുണ്ടടോ ഇറങ്ങി പോടെ എന്നൊക്കെ ആക്രോശിച്ച ഇവർക്ക് മുന്നിൽ ആർദ്രയുടെ പിതാവ് ഒരു യാചകനെ പോലെ നിന്നുവെന്നാണ് അറിയുന്നത്. മകളുടെ പ്രണയ സാഫല്യത്തിനായി മുൻ കൈ എടുത്ത പിതാവിനെ അമ്മയും മകനും ചേർന്ന് നാടകം കളിച്ചു ഫൂളാക്കി തിരിച്ചയച്ചു ഇതിന് ശേഷം ആർദ്രയേയും അമിതാബ് മാനസികമായി ടോർച്ചർ ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. അച്ഛൻ മരിച്ച ജോലിയിൽ പ്രവേശിച്ച അമിതാബ് ഒരു ഞരമ്പ് രോഗി തന്നെയായിരുന്നുവെന്ന് സഹ പ്രവർത്തകർ ഓർക്കുന്നു. അമിതാബിനു വേണ്ടി എന്തായാലും റൂറൽ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെ ഒരു മിനിസ്റ്റിരിയിൽ ജീവനക്കാരനും ശബ്ദിക്കാൻ എത്തിയില്ല. ഇവരുടെ സംഘടനാ നേതാക്കളും ആരും അമിതാബിന്റെ കാര്യം അന്വേഷിച്ചിട്ടില്ല.

ഒരു ജീവനക്കാരൻ ഒരു കേസിൽ പെടുമ്പോൾ പൊലീസുകാരുടെ വികാരം അയാൾക്ക് അനുകൂലമാകും. എന്നാൽ ഇവിടെ അത് സംഭവിച്ചില്ല. ആർദ്രയുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ അന്വേഷണം മകനിൽ ഒതുക്കാനാണ് നീക്കം. അമിതാബും അമ്മ സമീറാ ഉദയകുമാറും ചെയ്ത ചതി ആർദ്രയുടെ അച്ഛൻ വിശദീകരിക്കുകയും ചെയ്തു. തന്നെ വിളിച്ച് അപമാനിച്ച അമിതാബിന്റെ അമ്മയുടെ വാക്കുകൾ അതേ പടി മാധ്യമങ്ങളോട് ആർദ്രയുടെ അച്ഛൻ പങ്കുവച്ചു. എന്നാൽ അമിതാബ് നല്ല പിള്ള ചമഞ്ഞ് രക്ഷപ്പെട്ടു. കേസും വഴക്കുമൊന്നും ആയില്ല. എന്നാൽ സൈനികന്റെ ആത്മഹത്യയും വാട്സാപ്പിൽ അമിതാബ് അയച്ച സന്ദേശവും എല്ലാം പുറത്തു വന്നു. ഇതോടെയാണ് ആർദ്രയെ ഒഴിവാക്കാൻ അമിതാബ് നടത്തിയ നാടകമായിരുന്നു യുവതിയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്ന് വ്യക്തമായത്. ഇതിൽ അമിതാബിന്റെ ഉമ്മ സമീറയ്ക്കും വ്യക്തമായ പങ്കുണ്ട്.ഈ കേസിൽ അന്വേഷണം അട്ടിമറിക്കാൻ സജീവ ഇടപെടലുകളാണ് നടക്കുന്നത്.

സദീറയെ കേസിൽ ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിലും അതുണ്ടാകില്ലാണ് സൂചന. ഉന്നതങ്ങളിൽ നിന്നും അമിതാബിന്റെ കുടുംബത്തെ ഈ കേസിൽ വലിച്ചിഴയ്ക്കരുതെന്ന് നിർദ്ദേശം നല്കിയിട്ടുണ്ടെന്നാണ് വിവരം. അതായത് അമിതാബിനപ്പുറം കേസ് അന്വേഷണം വേണ്ട എന്ന് തീരുമാനിച്ച് ഉറച്ച പോലെയാണ് കാര്യങ്ങളുടെ പോക്ക്.

ഏറെ രാഷ്ട്രീയ ബന്ധമുള്ള കുടുംബമാണ് അമിതാബിന്റേത്.ഈ കുടുംബത്തിലെ അംഗമായിരുന്നു അമിതാബിന്റെ അച്ഛൻ ഉദയകുമാർ. പുരോഗമന ചിന്താഗതിക്കാരനായ ഉദയകുമാർ പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ സമീറ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും. ഇടത് നവോത്ഥാന മതിലിൽ സജീവമായിരുന്ന സംഘടനയിലെ ജീവനക്കാരിയായ സമീറയാണ് ആർദ്രയുടെ മരണത്തിന് വഴിയൊരുക്കിയവരിൽ പ്രധാനി. പാറ്റൂർ സ്വദേശിനിയായ മുസ്ലിം യുവതിയേയും അമിതാബ് പ്രണയച്ചതിയിൽ കുടുക്കിയിരുന്നു. ആർദ്രയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സമീറയുടെ ഇടപെടലായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സമീറയേയും പ്രതിയാക്കി അന്വേഷണം നടത്തിയാലേ മുന്നോട്ടേക്ക് കാര്യങ്ങൾ പോകൂ. എന്നാൽ കുടംബത്തിലെ ഇടത് ബന്ധം എല്ലാത്തിനും തടസ്സമാകുകയാണ്. അമിതാബിലെ അന്വേഷണം അവനിൽ മാത്രമായി ഒതുങ്ങും. ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ അമിതാബിനെതിരെ ചുമത്തുകയും ഉള്ളൂ. നിലവിലെ സാഹചര്യത്തിൽ അമിതാബിന് സർക്കാർ ജോലി നഷ്ടമാകും. അതിന് അപ്പുറത്തേക്കുള്ള ശിക്ഷ അമിതാബിന് കിട്ടാതിരിക്കാനാണ് അണിയറയിലെ കള്ളക്കളികൾ.

അമിതാബിന്റെ അച്ഛന്റെ സഹോദരനായ ജയകുമാർ സിപിഎം നേതാവാണ്. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഇടയ്ക്ക് ബിജെപിയിലേക്ക് കൂടുമാറുകയും ചെയ്തു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തന്ത്രങ്ങളുടെ മുന്നണി പോരാളിയായിരുന്ന ജയകുമാർ ഇപ്പോൾ സിപിഎമ്മിൽ മടങ്ങിയെത്തുകയും ചെയ്തു. ഉദയകുമാറിന്റെ സഹോദരി ഭർത്താവ് ഇപ്പോൾ ഇടതുക്ഷത്തേക്ക്് ചേക്കേറിയ സിഎംപിയുടെ പോളിറ്റ് ബ്യൂറോ അംഗമായ ജി സുഗുണനാണ്. അമിതാബിന്റെ സഹോദരി മാധ്യമ പ്രവർത്തകയാണ്. മാതൃഭൂമി ന്യൂസിലും ഇവർ ജോലി ചെയ്തിരുന്നു. അങ്ങനെ വമ്പൻ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് അമിതാബ്.

ആർദ്ര എന്ന പെൺകുട്ടിയുടെയും വിശാഖ് എന്ന സൈനികന്റെയും ആത്മഹത്യയുടെ പേരിൽ അറസ്റ്റിലായ അമിതാബ് ഈയിടെ വിവാഹം കഴിച്ച മുസ്ലിം പെൺകുട്ടിയെയും ചതിച്ചതായി സൂചന പുറത്തു വന്നിരുന്നു. തന്റെ ലൈംഗിക ചോദനകൾക്കായി ഒട്ടനവധി പെൺകുട്ടികളെ ഉപയോഗിച്ച് വലിച്ചെറിഞ്ഞാണ് ഒടുവിലായി ഈ മുസ്ലിം പെൺകുട്ടിയെയും അമിതാബ് വശത്താക്കിയത്. എൻആർഐക്കാരായ ദമ്പതികളുടെ ഒറ്റമകളെയാണ് അമിതാബ് വശീകരിച്ച് വശത്താക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ശക്തമായി ഈ ബന്ധത്തെ എതിർത്തപ്പോൾ വിവാഹം എന്ന വാഗ്ദാനം നൽകിയാണ് ഈ മുസ്ലിം പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്.

വിവാഹം അമിതാബിന്റെ അജണ്ടയിൽ ഉള്ള കാര്യമല്ല. അതുകൊണ്ട് തന്നെ മുസ്ലിം പെൺകുട്ടിയുടെ മുന്നിൽ വിവാഹം എന്ന സ്ഥിരം വാഗ്ദാനം നിരത്തിയാണ് അമിതാബ് ടീനേജുകാരിയായ അതിസമ്പന്നയും അതിസുന്ദരിയുമായ ഈ പെൺകുട്ടിയേയും വശത്താക്കിയത്. പെൺകുട്ടിയോട് അമിതാബ് പറഞ്ഞ കാര്യം തനിക്ക് മതമില്ല. പക്ഷെ തന്റെ 'അമ്മ മുസ്ലിം ആണ്. താനും അതുകൊണ്ട് തന്നെ താൻ മുസ്ലിം ആണ്. ഇങ്ങിനെ മുസ്ലിം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ പെൺകുട്ടിയെ അമിതാബ് വശത്താക്കിയത്. മുസ്ലിം പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും ഗൾഫിൽ ആയതിനാൽ പെൺകുട്ടി അനായാസം അമിതാബിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.

വെള്ളനാട് ഉള്ള ആർദ്ദ്രയെയും വിവാഹം എന്ന വാഗ്ദാനത്തിൽ വീഴ്‌ത്തിയാണ് അമിതാബ് വശത്താക്കിയത്. പക്ഷെ വിവാഹത്തിന് മുൻപ് തന്നെ കവരാനുള്ളതെല്ലാം കവർന്നു എടുത്താണ് ആർദ്രയെ അമിതാബ് മരണത്തിനു വിട്ടുകൊടുത്തത്. ടീനേജ് പെൺകുട്ടികളെയാണ് അമിതാബ് ഉന്നം വെച്ചത്. ഉന്നം വയ്ക്കുന്ന പെൺകുട്ടികളെ വശീകരിക്കാനുള്ള മിടുക്കും അമിതാബിനു സ്വന്തമായിരുന്നു. ബിബിഎകാരനാണ് അമിതാബ്. അച്ഛൻ പൊലീസ് ആയതിനാൽ മ്യൂസിയത്തിന് മുന്നിലുള്ള എൻജിഒ ക്വർട്ടേഴ്സിൽ ആയിരുന്നു മുൻപ് അമിതാബിന്റെയും കുടുംബത്തിന്റെയും താമസം. അച്ഛൻ ഉദയകുമാർ വാഹനാപകടത്തിൽ മരിച്ചതോടെയാണ് അച്ഛന്റെ ജോലി അമിതാബിന്് ലഭിക്കുന്നത്. അതിനിടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അമിതാബിന്റെ സഹോദരി സമീറ തന്റെ ഫേസ്‌ബുക്ക് പേജ് ഡിലേറ്റ് ചെയ്യുകയും ചെയ്തു. ആർദ്രയുടെ വീട്ടുകാർ വീണ്ടും അന്വേഷണ ആവശ്യവുമായി രംഗത്ത് വന്നതാണ് ഇതിനെല്ലാം കാരണം.

'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്' ആർദ്ര ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അമിതാബിന് അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. അമിതാബ് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന കാമുകിയെ. വിവാഹ നിശ്ചയത്തിനുശേഷം അമിതാബ് മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്നാണ് കല്യാണത്തിന്റെ ഒരു ദിവസം മുൻപ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നു നാട്ടുകാർ പറയുന്നു. ഭരതന്നൂർ സ്വദേശിയായ സൈനികൻ വിശാഖ് ജോലിസ്ഥലത്ത് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അമിതാബ്് നിരവധി പെൺകുട്ടികളുമായി സൗഹൃദമുള്ളയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. അമിതാബും തന്റെ ഭാര്യയും തമ്മിലുള്ള ബന്ധത്തെക്കുിച്ച് അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് വൈശാഖ് ആത്മഹത്യ ചെയ്തതെന്നാണു കരുതുന്നത്. അമിതാബിന്റെ ഫോൺ കോൾ വന്നതിനു ശേഷമാണ് ആത്മഹത്യയെന്നും റിപ്പോർട്ടുണ്ട്. ഇതേ രീതിയിലാണ് ആർദ്രയും ആത്മഹത്യ ചെയ്യുന്നത്.

അമിതാബുമായി ആർദ്രയുമായി ആറ് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയവും കഴിഞ്ഞു. ഇതിനിടെ പെൺകുട്ടിയും യുവാവുമായി വിവാഹ ചടങ്ങുകളപ്പറ്റി തർക്കമുണ്ടായി. താൻ വിശ്വാസിയല്ലെന്നും വിവാഹ മണ്ഡപത്തിൽ ആചാരങ്ങൾ നടത്തില്ലെന്നും യുവാവ് നിർബന്ധം പിടിച്ചു. ഇതിനിടെ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്യാനും തീരുമാനിച്ചു. പിന്നീട് പെൺകുട്ടി യുവാവിനെ ഫോൺ ചെയ്ത് താൻ ആത്മഹത്യ ചെയ്യുകയാണന്നും ഉടൻ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു. യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടിൽ നിന്ന് ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടതെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തകൾ. യുവതിയെ ഇയാൾ പൊക്കി നിർത്തിയ ശേഷം ബഹളം വച്ച് ആൾക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതില്ലെല്ലാം വീട്ടുകാർ ഇപ്പോൾ ദുരൂഹത കാണുന്നു.

വിശാഖന്റെ ആത്മഹത്യയിലെ പരാതി പൊലീസിന് കിട്ടിയപ്പോൾ ആർദ്രയുടെ മരണവും ചർച്ചയായി. തുടർന്നണ് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തിയത്. സൈനികൻ വിശാഖ് അഹമ്മാദാബാദിലെ ജാംനഗറിൽ ജോലിസ്ഥലത്തു സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോൾ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു. ഭർത്തൃ വീട്ടിൽനിന്നുകൊണ്ടുവന്ന 17പവൻ സ്വർണം അമിതാബിനു നൽകി. വീട്ടുകാർ ചോദിച്ചപ്പോൾ അമിതാബിനു നൽകിയെന്നാണ് അഞ്ജന പറഞ്ഞത്. അഞ്ജന ഗർഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അമിതാബ് ഫോൺ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുൻപ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസിൽ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP