സ്നേഹബന്ധങ്ങളൊക്കെ നിശ്ശബ്ദമാക്കി കുട്ടിയമ്മയുടെ കുഞ്ഞുമാണിച്ചൻ പടിയിറങ്ങി; കരിങ്ങോഴയ്ക്കൽ വീടിന്റെ പൂമുഖത്ത് ഇനി പാലാക്കാരുടെ പ്രിയപ്പെട്ട മാണിസാറില്ല; അന്ത്യചു:ബനം നൽകുമ്പോൾ വിതുമ്പലടക്കാനാവാതെ ഉറ്റവർ; അവസാനമായി ജനനായകനെ ഒരുനോക്കുകാണാൻ കൈകൂപ്പിയും കണ്ണീരണിഞ്ഞും വിലാപയാത്രയിൽ പതിനായിരങ്ങൾ; വെൺപൂക്കൾ വിരിച്ചിട്ട പാലാ കത്തീഡ്രൽ പള്ളിയിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; 'ഇല്ല ഇല്ല മരിക്കില്ല വിളി'കളോടെ അതികായന് നാടിന്റെ അന്ത്യാഞ്ജലി
മറുനാടൻ മലയാളി ബ്യൂറോ
പാലാ: വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന് നാടിന്റെ അകത്തേക്ക് ആണ്ടിറങ്ങി സ്നേഹം പകർന്ന മാണി സാറിന് വിട ചൊല്ലി പാലാക്കാർ. കരിങ്ങോഴയ്ക്കൽ വീട്ടിൽ അന്ത്യശുശ്രൂഷകൾക്കൊടുവിൽ ഉറ്റവരുടെ അന്ത്യചു:ബനമേറ്റുവാങ്ങി ഇടവക ദേവാലയമായ പാലാ കത്തീഡ്രൽ പള്ളിയിലെ 126 ാം നമ്പർ കുടുംബക്കല്ലറയിൽ പാലാക്കാരുടെ കുഞ്ഞുമാണിക്ക് അന്ത്യവിശ്രമം. വെള്ളപൂക്കൾ കൊണ്ട് കല്ലറ അലങ്കരിച്ചിരുന്നു. ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംസ്കാര ചടങ്ങകൾ തുടങ്ങിയത്. വീട്ടിൽ നടന്ന ചടങ്ങുകൾക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. അരനൂറ്റാണ്ടായി തന്റെ തട്ടകമായിരുന്ന പാലായിലെ കരിങ്ങോഴ്ക്കൽ വീട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ മാണിസാറിനെ ഒരുനോക്കുകാണാൻ പതിനിയിരങ്ങളാണ് ഒഴുകിയെത്തിയത്. കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്ന് പള്ളിയിലേക്കുള്ള നഗരികാണിക്കൽ യാത്രയിൽ വഴിയിലുടനീളം നാട്ടുകാരും കേരള കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടി.
കർദ്ദിനാൾ ക്ലീമ്മീസ് മാർ ബസേലിയോസ് കാതോലിക്കാബാവയാണ് പള്ളിയിലെ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച് ബിഷപ്പ് സൂസെപാക്യം എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് മൃതശരീരം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. കേരള പൊലീസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉൾപ്പടെുള്ളവർ അവസാന ചുംബനം നൽകി. മൃതദേഹത്തിൽ പാർട്ടി നേതാക്കന്മാർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കെ.എം മാണിയുടെ മൃതദേഹം സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു.
നേരത്തെ വലിയ ജനാവലി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ വസതിയിൽ എത്തിയിരുന്നു. ഭാര്യ കുട്ടിയമ്മയും ആറ് മക്കളും സ്നേഹചുംബനം അർപ്പിച്ചപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം പിജെ ജോസഫും മറ്റ് നേതാക്കളും അന്ത്യ ചുംബനം അർപ്പിച്ച് മാണിസാറിനെ യാത്രയാക്കി .കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നും തുടങ്ങിയ വിലാപയാത്ര ടൗണ് ചുറ്റിയാണ് പള്ളിയിൽ എത്തിയത്. കരിങ്ങോഴക്കൽ വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള പാലാ കത്തീഡ്രൽ പള്ളിയിലേക്ക് ഒരു മണിക്കൂറിലേറെ സമയം കൊണ്ടാണ് വിലാപയാത്ര എത്തിച്ചേർന്നത്. പാലായിൽ ആയിരക്കണക്കിന് പേരാണ് മാണിസാറിന് വിടചൊല്ലാൻ എത്തിച്ചേർന്നത്.
'ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല'
രാവിലെ ഏഴേകാലോടെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്.
വികാരതീക്ഷ്ണമായ അന്തരീക്ഷത്തിൽ 'ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല' എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.
രാവിലെ പൊതുജനങ്ങൾക്ക് വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരമൊരുക്കിയതോടെ ആയിരങ്ങളാണ് കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ഒഴുകിയത്. പാലായെ രണ്ടാം ഭാര്യ എന്ന് വിശേഷിപ്പിരുന്ന ജനനായകനെ അവസാനമായി ഒരുനോക്കുകാണാൻ കൈകൂപ്പിയും, കണ്ണീരണിഞ്ഞും വലിയൊരു പ്രവാഹം. മരണവീട്ടിൽ ചെന്നാൽ ആ മക്കളുടെ സങ്കടവും കരച്ചിലും കണ്ടാൽ സങ്കടം വരുന്ന മാണി സാറിനെ പലരും ഓർത്തു. പച്ചമനുഷ്യന്റെ കരച്ചിൽ. പെയ്തൊഴിയുന്ന മേഘങ്ങൾ പോലെ കുടുകുടാ ഒഴുകുന്ന സങ്കടം. കുഞ്ഞുമാണിച്ചൻ ഇല്ലാത്ത വീട്ടിലേക്ക് ആദ്യമായി കയറിയപ്പോൾ കണ്ണുനിറഞ്ഞ കുട്ടിയമ്മയെ ആശ്വസിപ്പിക്കാൻ ചേർത്തുനിർത്തി മക്കൾ. പാലായുടെ പൂമുഖത്ത് കസേരയിട്ടിരിക്കാൻ ഇനി അങ്ങനെയൊരു മനുഷ്യൻ ഇല്ല. അതിനോട് പൊരുത്തപ്പെടാൻ വീട്ടുകാരും നാട്ടുകാരും ഏറെ നാളെടുത്തേക്കാമെങ്കിലും.
മണിക്കൂറുകൾ നീണ്ട വിലാപയാത്ര
ഇന്നലെ എറണാകുളത്തുനിന്ന് പാലായിലേക്ക് പുറപ്പെട്ട വിലാപയാത്ര ഇന്ന് രാവിലെ മാത്രമാണ് മാണിയുടെ വീട്ടിലേക്ക് എത്തിയത്. കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ ഓരോ നിമിഷവും നിരവധി പേരാണ് അണിചേർന്നത്. കെഎം മാണിയെന്ന തങ്ങളുടെ പ്രിയനേതാവിനെ നേരിട്ടറിയാവുന്ന പാലാക്കാർക്ക് വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട്. കാൽക്കൽ പുഷ്പങ്ങൾ അർപ്പിച്ചും തൊട്ടുതൊഴുതും വിതുമ്പിക്കരഞ്ഞും നിരവധി പേരാണ് അദ്ദേഹത്തിന്റെ സമീപത്തേക്ക് എത്തിയത്.
സ്ത്രീകളും കുട്ടികളും പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ ആരെയും കരയിപ്പിക്കുന്നതായിരുന്നു. മൂന്നരയോടെയാണ് പാലാ കത്തീഡ്രലിൽ സംസ്കാരം നടന്നത്. ഇതിന് മുന്നോടിയായി രണ്ടരയോടെ സംസ്കാര ശുശ്രൂഷകൾ തുടങ്ങി.
മാണിയുടെ ഭൗതികദേഹം ഇന്നലെ വൈകിട്ട് എത്തുമെന്നറിഞ്ഞ് അപ്പോൾ മുതലേ കരിങ്ങോഴയ്ക്കൽ വീടും പരിസരവും ജനസഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വിലാപയാത്ര വൈകുന്നുവെന്ന സന്ദേശം എത്തിയെങ്കിലും ഒരുപോള കണ്ണടയ്ക്കാതെ അവസാനമായി പ്രിയ നേതാവിനെ കാണാൻ കാത്തുനിൽക്കുകയായിരുന്നു അവർ.
ഇന്നലെ രാവിലെ പത്തുമണിയോടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര 21 മണിക്കൂർ പിന്നിട്ട് ഇന്ന് രാവിലെ ഏഴുമണിക്ക് മാത്രമാണ് മാണിയുടെ വീട്ടിലേക്ക് എത്തിയത്.
ഉറ്റവരെ ആശ്വസിപ്പിച്ച് ആന്റണി അടക്കമുള്ള നേതാക്കൾ
വീട്ടിൽ കരഞ്ഞുതളർന്ന് ഇരിക്കുകയായിരുന്നു കുട്ടിയമ്മയും മക്കളും ബന്ധുക്കളുമെല്ലാം. കുട്ടിയമ്മയുടെ കൈപിടിച്ചാണ് മാണിസാർ വിടചൊല്ലിയത്. ആ വേർപാട് താങ്ങാനാവാതെ ദുഃഖം ഖനീഭവിച്ചുനിന്ന കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് ജനം ഒഴുകിയെത്തി. ഒപ്പം നിരവധി നേതാക്കളും സാംസ്കാരിക പ്രവർത്തകരും സിനിമാതാരങ്ങളുമെല്ലാം വന്നു. കുടുംബത്തെ നേരിട്ട്കണ്ട് ആദരാഞ്ജലികൾ അർപ്പിച്ചും ആശ്വസിപ്പിച്ചുമാണ് എല്ലാവരും മടങ്ങിയത്.
കുട്ടിയമ്മയെ കാണാൻ എകെ ആന്റണിയും, കുഞ്ഞാലിക്കുട്ടിയും പിജെ കുര്യൻ തുടങ്ങി സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെത്തിയപ്പോഴെല്ലാം വികാരനിർഭരമായിരുന്നു ആ കൂടിക്കാഴ്ചകൾ. മാണിയുടെ പ്രിയപത്നി കുട്ടിയമ്മയുടെ കൈപിടിച്ച് അൽപനേരം നിന്നു ആന്റണി. അപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞു. കുട്ടിയമ്മ പൊട്ടിക്കരഞ്ഞു. ദീർഘകാലം കോൺഗ്രസിലും കേരളകോൺഗ്രസിലുമായി പ്രിയമിത്രങ്ങളെപ്പോലെ ഓരോ വിഷമഘട്ടത്തിലും വിജയാഘോഷങ്ങളിലുമെല്ലാം നിരന്തര സാമീപ്യമായിരുന്നു ആന്റണിയും മാണിയും. ആ ഇഴയടുപ്പത്തിന്റെ സങ്കടംമുഴുവൻ പ്രതിഫലിക്കുന്നതായി കുട്ടിയമ്മയുടെ കൈപിടിച്ചുള്ള മുതിർന്ന കോൺഗ്രസ് നേതാവിന്റെ വിതുമ്പൽ.
ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും ഈ കുടുംബവുമായി വലിയ ബന്ധമുണ്ട്. കോൺഗ്രസുമായി മാണി ഓരോ തവണ ഇടയുമ്പോഴും അതിൽ മധ്യസ്ഥന്റെ റോളിൽ എത്തിയിരുന്നത് കുഞ്ഞാലിക്കുട്ടിയായിരുന്നു. അദ്ദേഹവും കുടുംബ സുഹൃത്തായിരുന്നു കരിങ്ങോഴിക്കൽ തറവാടിനും അംഗങ്ങൾക്കും. ഉമ്മൻ ചാണ്ടി, പിജെ കുര്യൻ തുടങ്ങി മുതിർന്ന നേതാക്കളെല്ലാം പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ മാണിസാറിന് വിടചൊല്ലാൻ എത്തി.
ചലച്ചിത്രതാരം കുഞ്ചാക്കോബോബൻ ഇന്നലെ എറണാകുളത്ത് അശ്രുപൂജയർപ്പിച്ചു. നടൻ മമ്മുട്ടി ഇന്ന് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സാംസ്കാരിക ലോകത്തേയും സിനിമാ ലോകത്തേയും നിരവധിപേരാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്കും കെസി വേണുഗോപാലും അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ വിലാപയാത്രയ്ക്കിടെയായിരുന്നു മുതിർന്ന സിപിഎം നേതാക്കളായ വി എസ് അച്യുതാനന്ദനും പിണറായി വിജയനുമെല്ലാം അന്തിമാഭിവാദ്യം അർപ്പിച്ചത്. ഇടതുപക്ഷ സിദ്ധാന്തങ്ങൾക്കൊപ്പം ചേർന്നുപോകുന്ന നിലപാട് സ്വീകരിച്ച മാണി ഇടതുപക്ഷത്തിനും വലിയ പ്രിയങ്കരനായിരുന്നു. വിവിധ മത-സാംസ്കാരിക നേതാക്കളും വിവിധ സ്ഥലങ്ങളിൽ അന്ത്യാഞ്ജലി അർപ്പിച്ചു.ഇന്നലെ ലേക് ഷോർ ആശുപത്രിയിൽ നിന്ന് പുറപ്പെട്ട വിലാപയാത്രയിൽ നെട്ടൂർ, മരട്, തൃപ്പൂണിത്തുറ, ഉദയംപേരൂർ, കാണക്കാരി, ഏറ്റുമാനൂർ, കോട്ടയം, മരങ്ങാട്ടുപള്ളി തുടങ്ങിയ ഇടങ്ങളിലെല്ലാം പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു.
Stories you may Like
- ജനസാഗരം സാക്ഷി, ആൾക്കൂട്ടത്തിൽ അലിഞ്ഞ് കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര
- തിരുവനന്തപുരത്തു നിന്നും കാനത്തേക്ക് സഖാവിന്റെ അന്ത്യയാത്ര
- ജനനായകന് യാത്രാമൊഴിയേകി തിരുനക്കര; വിലാപയാത്ര പുതുപ്പള്ളിയിലേക്ക്
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- പാർട്ടി വിടില്ല: കെ.എം മാണിയുടെ വീട്ടിൽ പോയത് കുട്ടിയമ്മയെ കാണാൻ: പി.സി. തോമസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്