'ദുഃഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞുകിട്ടിയെന്ന് ചിന്തിക്കുന്ന മകൻ': മാണി സാറിന്റെ വിയോഗത്തിന് പിന്നാലെ ഇട്ട പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടു; പുതുതലമുറയുടെ അപചയമാണ് സൂചിപ്പിച്ചത്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് കാരണം തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻപരാജയം ഏറ്റുവാങ്ങും; 98 ശതമാനം നായന്മാരുള്ള ബിജെപി ഏറ്റവും വലിയ കരയോഗം പോലെയാണ്: നിരീക്ഷണങ്ങളും വിമർശനങ്ങളുമായി നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി.പി.സുഗതൻ മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: കെഎം മാണിയുടെ മരണത്തിന് പിന്നാലെ ഇട്ട പോസ്റ്റിൽ അദ്ദേഹത്തെ അപമാനിക്കണമെന്ന ഉദ്ദേശം ഒന്നും തന്നെ ഇല്ലായിരുന്നു എന്നും ഇപ്പോഴത്തെ തലമുറയ്ക്ക് രക്ഷിതാക്കളോട് ഒരു സ്നേഹവും ഇല്ല എന്നതാണ് ഉദ്ദേശിച്ചത് എന്നും പിണറായി വിജയൻ നേതൃതത്വം നൽകുന്ന നവോത്ഥാന സമിതിയുടെ ജോയിന്റ് കൺവീനർ സി.പി.സുഗതൻ. ഒരിക്കലും മാണി സാറിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുഗതൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടേണ്ടിയിരുന്ന ഇടത്പക്ഷം വൻ പരാജയം ഏറ്റുവാങ്ങാൻ പോകുന്നതിന്റെ കാരണം ശബരിമലയിൽ ആക്റ്റിവിസ്റ്റുകളെ പ്രവേശിപ്പിച്ചതാണെന്നും സുഗതൻ പറയുന്നു. ശബരിമലയിലെ വിഷയം വോട്ടാക്കി മാറ്റാൻ ബിജെപിക്ക് കഴിയില്ല. ഇതിന്റെ ഗുണഭോക്താക്കൾ യുഡിഎഫ് ആയിരിക്കും. ബിജെപി എന്ന് പറഞ്ഞാൽ ഒരു സവർണ സംവിധാനമാണ്. ഏറ്റവും വലിയ കരയോഗം എന്ന് തന്നെ വേണമെങ്കിൽ പറയാം.
കേരളത്തിൽ പിന്നോക്ക ഹിന്ദുക്കളെ അംഗീകരിക്കാൻ ബിജെപിക്ക് മടിയാണ്. എന്നാൽ ന്യൂനപക്ഷ പ്രീണനം ഇടത് -വലത് മുന്നണികൾക്ക് പിന്നാലെ ബിജെപിയും ആരംഭിച്ചിട്ടുണ്ട്. ശബരിമലവിഷയത്തിൽ ഹൈന്ദവ സംഘടനകളുമായി ചർച്ച നടത്തി സാവകാശത്തിനായി തീരുമാനിച്ചിരുന്നു. എന്നാൽ ഇത് തകർത്തത് സംഘപരിവാറിന്റെ പ്രകോപനമാണ്. അതിലൂടെ മുതലെടുപ്പിന് ഇരു വിഭാഗവും ശ്രമിച്ചപ്പോൾ ഭക്തരുടെ വികാരം വ്രണപ്പെട്ടു. ഇപ്പോൾ ശബരിമലയിൽ യുവതികളെ തടയാൻ സംഘപരിവാർ വരുന്നില്ല. അവിടെ പ്രശ്നങ്ങളും നടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് എന്നും സുഗതൻ പറയുന്നു. തിരഞ്ഞടുപ്പിൽ ഹിന്ദു പാർലമെന്റ് സ്വീകരിക്കുന്ന നിലപാട് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പാർലമെന്റ് എന്ന സംഘടന ഉണ്ടായത് തന്നെ കേരളത്തിൽ നടക്കുന്ന ന്യൂനപക്ഷ പ്രീണനം കൊണ്ടാണ്. ഇടത് വലത് മുന്നണികൾ, യുഡിഎഫ് -എൽഡിഎഫ് എന്നിവർ നടത്തുന്നത് ന്യൂനപക്ഷ പ്രീണനം തന്നയാണ്. ഹിന്ദു ഒരു വോട്ട് ബാങ്ക് ആകണം എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് ആയിക്കഴിഞ്ഞു. വലിയ വോട്ട് ബാങ്ക് ആയി മാറിയതോടെ എല്ലാവർക്കും ഞങ്ങളെ വേണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ബിജെപി പോലും ഹിന്ദുക്കളിലെ പിന്നോക്കം നിൽക്കുന്നവരെ അവഗണിക്കുന്നത് ഒരു ശീലമാണ്. ബിജെപി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കരയോഗം ആണ്. എൻഎസ്എസ് എന്ന സംഘടന സെക്കുലറാണ്.
പക്ഷേ ബിജെപിയിലെ 98 ശതമാനവും നായർ ആണ്. അവർക്ക് മറ്റ് ജാതിയിലുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുമാണ്. അത്തരത്തിൽ വർഗ്ഗീയമായി ചിന്തിക്കുന്നതിന് എതിരെയും കൂടിയാണ് ഹിന്ദു പാർലമെന്റ്. പട്ടികജാതിയിൽ ഉള്ള ഒരാൾ എത്ര നന്നായി പ്രവർത്തിച്ചാലും ബിജെപി അയാളെ മുഖ്യധാരയിലേക്ക് കൊണ്ട് വരില്ല. അത്തരം സവർണ ചിന്താഗതി മാറ്റി എല്ലാവരേയും അംഗീകരിച്ചാൽ മാത്രമെ ബിജെപിക്ക് ഇവിടെ രക്ഷയുള്ളു.
അഭിമുഖത്തിന്റെ പൂർണ രൂപം:
കെ.എം മാണിയുടെ മരണത്തെ തുടർന്ന് താങ്കൾ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ്
എനിക്ക് ആ കാര്യത്തിൽ വളരെ അധികം ദുഃഖമുണ്ട്. മാണി സാറിന്റെ മരണത്തെ ഉദ്ദേശിച്ച് ഇട്ടതായിരുന്നില്ല ആ പോസ്റ്റ്. ഇപ്പോൾ പുതിയ തലമുറയിൽ പെട്ട യുവാക്കളെ അവരുടെ പ്രവണതകൾ, പ്രേമം, തുടർന്നുള്ള നിരാശയിൽ പരസ്പരം കത്തിക്കാൻ നിൽക്കുക അത്പോലെ തന്നെ രക്ഷകർത്താക്കൾ മരിക്കുമ്പോൾ അത് അവർക്ക് ഒരു ശല്യമൊഴിഞ്ഞു എന്ന രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നത്. അത്തരം വിഷയങ്ങൾ ഉദ്ദേശിച്ചാണ് ആ പോസ്റ്റ് ഇട്ടത്. അല്ലാതെ മറ്റൊന്നും തന്നെ അവിടെ ഉദ്ദേശിച്ചില്ല. മാണി സാർ കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു നേതാവാണ് അപ്പോൾ അത്തരത്തിലൊരു സംഭവം ഉണ്ടാകാൻ പാടില്ല. പിന്നീട് എന്റേയും ഹിന്ദു പാർലമെന്റിന്റേയും വക ആദരാഞ്ജലികളും ഇട്ടിരുന്നു. മറ്റേത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായതാണ്.
കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പും ശബരിമല വിഷയവും
ശബരിമല വിഷയത്തിൽ അതിന്റെ സമരത്തിൽ വളരെ ആക്റ്റീവ് ആയി തന്നെ പങ്കെടുത്ത ആൾ എന്ന നിലയ്ക്കും നവോത്ഥാന മതിലിന്റെ പ്രധാന സംഘാടകരിൽ ഒരാളെന്ന നിലയ്ക്കും ഈ വിഷയത്തിൽ അതായത് ശബരിമല വിഷയത്തിൽ കേരളത്തിന്റെ മനസ്ഥിതി എന്താണ് എന്ന് വളരെ നന്നായി തന്നെ അറിയാം. ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയടത്തോളം ബിജെപിക്ക് ഇതിന് അകത്ത് ഒരു നേട്ടം ഉണ്ടാക്കാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ പത്തനംതിട്ട മണ്ഡലത്തിൽ ഈ വിഷയത്തിൽ ചെറിയൊരു മുന്നേറ്റം വോട്ടിന്റെ കാര്യത്തിൽ ബിജെപി നടത്തും. അതും അദ്ദേഹത്തിനെ വിജയത്തിലേക്ക് എത്തിക്കും എന്നതിൽ എനിക്ക് വലിയ വിശ്വാസമില്ല. പൊതുവിൽ ശബരിമല വിഷയത്തിൽ ഗുണഭോക്താക്കളാവുക യുഡിഎഫ് ആയിരിക്കും എന്നാണ് ഞാൻ കരുതുന്നത്.
ഹിന്ദു പാർലമെന്റ് എന്ന സംഘടനയുടെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും
ഹിന്ദു പാർലമെന്റ് എന്നത് 2009ൽ ആരംഭിച്ച ഒരു സംഘടനയാണ്. തിരുവതാംകൂർ മഹാരാജാവിന്റെ നേതത്വത്തിൽ വെള്ളാപ്പള്ളി സാറിന്റെ നേതൃത്വത്തിൽ പേജാവർ മഠാതിപതി ഉദ്ഘാടനം ചെയത് അന്ന് കുമ്മനം ചേട്ടന്റെ ശരണംവിളിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്, പരമേശ്വർ ജീ ആയിരുന്നു അതിന്റെ മുഖ്യ പ്രഭാഷണം. ഹിന്ദു സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മ എന്ന നിലയ്ക്കാണ് തുടങ്ങിയത്. ഉദ്ഘാടനത്തിൽ തന്നെ യോഗ ക്ഷേമ സഭ ഉൾപ്പടെ 67 സംഘടനകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് വെള്ളാപ്പള്ളി നടേശൻ സാറിന്റെ നേതൃത്വത്തിൽ അത് 108 സംഘടനകളുള്ള ഒരു സഖ്യമായി മാറി. അങ്ങനെ നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം ഉയർത്തി മുന്നോട്ട് പോകുമ്പോഴാണ് വെള്ളാപ്പള്ളി സാർ ബിജെപിയിലേക്ക് പോയത്. ഹിന്ദു പാർലമെന്റിലെ എല്ലാവരും അദ്ദേഹത്തിന് ഒപ്പം കൂടും എന്നാണ് കരുതിയത് എന്നാൽ അത് ഉണ്ടായില്ല. അന്ന് ഞങ്ങൾ ഇടത്പക്ഷവുമായി സഹകരിക്കുകയായിരുന്നു. അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി ഞങ്ങളുമൊത്ത് സംസാരിക്കുകയും അങ്ങനെ വർഗ്ഗീയതയ്ക്കും അഴിമതിക്കും എതിരായി നിലപാട് എടുത്ത് ഞങ്ങൾ അന്ന് സഹായിച്ചത് ഇടത്പക്ഷത്തെ തന്നെ ആയിരുന്നു.
ശബരിമലയിലെ നിലപാട് മാറ്റത്തിന് പിന്നിൽ
ശബരിമലയിൽ ഒരിക്കലും നിലപാട് മാറ്റാത്ത സംഘടനകളാണ് എൻഎസ്എസ്, ഹിന്ദു പാർലമെന്റ് എന്നിവർ. അന്ന് രാഷ്ട്രീയ പാർട്ടികൾ ശബരിമല വിഷയത്തിൽ ഇടപെടരുത് എന്ന നിലലയ്ക്കാണ് കാര്യങ്ങൾ എത്തിയത്. അല്ലെങ്കിൽ ഭക്തരുടെ കാര്യങ്ങൾ ഹിന്ദു സമാജം നോക്കട്ടെ എന്നായിരുന്നു നിലപാട്. അതിന്റ ഫലമായിട്ടാണ് 3000 പേരെ നയിച്ച് തുലാമാസ പൂജയ്ക്ക് യുവതി പ്രവേശം തടയാൻ മുന്നിട്ട് ഇറങ്ങിയത്. പിന്നെ ശബരിമലയിൽ പോയത് യുവതികളെ തടയാൻ ആയിരുന്നില്ല. ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ കയറി ഇറങ്ങുന്നത് തടയുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ആക്റ്റിവിസ്റ്റുകൾ വരുന്നതിനെ തടയുക മാത്രമായിരുന്നു ലക്ഷ്യം. ബിജെപിയുമായി ധാരണയിൽ എത്തിയിരുന്നില്ലെങ്കിലും എൻഎസ്എസ് ഉൾപ്പടെയുള്ള സംഘടനകളോട് അവിടെ പറഞ്ഞിരുന്നത് ബിജെപി ഇടപെടരുത് എന്നായിരുന്നു. പക്ഷേ ബിജെപി എടുത്ത തീരുമാനം അവിടെ വരുക എന്നതായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രനെ പോലെ ഉള്ളവർ അവിടെ എത്തുകയും അപ്പോൾ തന്നെ ഞങ്ങൾ അവിടെ നിന്ന് പിന്മാറുകയാണ് ചെയ്തത്. പ്രത്യക്ഷത്തിൽ അവിടെ നിന്ന് പിന്മാറിയെങ്കിലും ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിര് തന്നെ ആയിരുന്നു. അതേസമയം തന്നെ നവോത്ഥാന മതിലിന്റെ ജോയിന്റ് കൺവീനർ സ്ഥാനം ഞാൻ ഏറ്റെടുത്തതും ധാരണയുടെ പുറത്തായിരുന്നു. യുവതി പ്രവേശനത്തെ എതിർക്കുന്നതിന് ഒപ്പം തന്നെ കേരളത്തെ പിന്നോട്ട് അടിക്കുന്ന നിലപാടുകൾക്കും എതിരായിരുന്നു. മാത്രമല്ല ഹിന്ദു പാർലമെന്റ് എന്ന സംഘടനയെ അംഗീകരിക്കാൻ ഒരിക്കലും ആർഎസ്എസ് തയ്യാറായില്ല. അതിലെ പ്രതിഷേധം ഞങ്ങളുടെ ശക്തിയായി പ്രകടിപ്പിക്കാൻ കൂടി വേണ്ടിയാണ് നവോത്ഥാന മതിലിൽ പങ്കെടുത്തത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ശബരിമലയിൽ യുവതി പ്രവേശനം നടക്കാത്തതിനെ കുറിച്ച്
ഇതിനെ കാണേണ്ടത് സുപ്രീം കോടതി വിധി വന്നതിന് ശേഷം ഞങ്ങൾ സമുദായ സംഘടനകൾ എല്ലാവരും കൂടി ഒരുമിച്ച് ഹിന്ദു പാർലമെന്റ് ചെയർമാന്റെ നേതൃത്വത്തിൽ ചർച്ചയ്ക്ക് പോയപ്പോൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നത് ഒരു സാവകാശ ഹർജിക്ക് സമയം കണ്ടെത്തി വലിയ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ശ്രമിക്കണം എന്നായിരുന്നു. ചർച്ചകളിലൂടെ വിഷയം പരിഹരിക്കാം എന്നാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരുന്നത് എന്നാൽ അപ്പോൾ സർക്കാർ ഇതിൽ ഇടപെട്ടത് സംഘപരിവാർ കാണിച്ച ആക്ഷന് എതിരായിട്ടാണ്. സർക്കാരിനെ കുറ്റം പറയാൻ പറ്റില്ല, പിണറായി വിജയനെ കുറ്റം പറയാനും പറ്റില്ല. കാരണം സുപ്രീം കോടതി വിധി നടപ്പിലാക്കുക എന്നത് ഏതൊരു സർക്കാരിന്റേയും ബാധ്യതയാണ്. അതിപ്പോൾ സിപിഎം ഭരിച്ചാലും കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും ഒക്കെ കണക്കാണ്. അതേസമയം ഭക്തരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങളെ പോലെ ഉള്ള സംഘടനകളാണ് ഉണ്ടായിരുന്നത്. വലിയ ഒരു പ്രശ്നമാകാതെ പരിഹരിക്കാൻ ആയിരുന്നു ചർച്ചകൾ പുരോഗമിച്ചത്.
ആ സമയത്താണ് സംഘപരിവാർ ഉൾപ്പടെയുള്ള സംഘടനകൾ നിലപാട് മാറ്റി ഈ അവസരം ഉപയോഗിക്കാൻ എത്തിയത്. അത്തരം ഇടപെടലുകൾ സർക്കാരിനെ പ്രകോപിപ്പിക്കുകയാണ് ഉണ്ടായത്. പ്രകോപിതരായ സർക്കാർ ആക്ഷൻ തുടങ്ങി അതിന്റെ കൗണ്ടർ ആക്ഷനായി സംഘപരിവാർ തിരിച്ചടിച്ചു. ചുരുക്കി പറഞ്ഞാൽ സർക്കാരും സംഘപരിവാറും തമ്മിലുള്ള യുദ്ധമാണ് കേരളത്തിൽ നടന്നത്. അതിന്റെ ഫലം അനുഭവിച്ചതാകട്ടെ പാവപ്പെട്ട ഭക്തരും. ഇപ്പോൾ സംഘപരിവാർ അവിടെ പ്രകോപനത്തിന് പോകുന്നില്ല അതുകൊണ്ട് തന്നെ സർക്കാരിനും യുവതികളെ പ്രവേശിപ്പിക്കണം എന്ന നിർബന്ധം ഇല്ല. രണ്ട് കൂട്ടരും ശബരിമലയെ കരുവാക്കി നടത്തിയ യുദ്ധം ശരിയല്ല. പിന്നെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിന് ഈ സർക്കാർ നൽകേണ്ടി വരുന്ന വിലയാകും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി ഏറ്റ് വാങ്ങാൻ പോകുന്ന വലിയ തോൽവി. യുവതി പ്രവേശനവും ശബരിമല വിഷയവും ഇല്ലായിരുന്നു എങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം സീറ്റ് ഇടത്പക്ഷത്തിന് ലഭിക്കുമായിരുന്നു.
ന്യൂനപക്ഷ വിഷയത്തിൽ ആയിരുന്നു എങ്കിൽ സർക്കാർ ഇത്തരത്തിലൊരു നടപടി എടുക്കുമായിരുന്നോ
ഹിന്ദു പാർലമെന്റ് എന്ന സംഘടന ഉണ്ടായത് തന്നെ കേരളത്തിൽ നടക്കുന്ന ന്യൂനപക്ഷ പ്രീണനം കൊണ്ടാണ്. ഇടത് വലത് മുന്നണികൾ, യുഡിഎഫ് -എൽഡിഎഫ് എന്നിവർ നടത്തുന്നത് ന്യൂനപക്ഷ പ്രീണനം തന്നയാണ്. ഹിന്ദു ഒരു വോട്ട് ബാങ്ക് ആകണം എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് ആയിക്കഴിഞ്ഞു. വലിയ വോട്ട് ബാങ്ക് ആയി മാറിയതോടെ എല്ലാവർക്കും ഞങ്ങളെ വേണം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ബിജെപി പോലും ഹിന്ദുക്കളിലെ പിന്നോക്കം നിൽക്കുന്നവരെ അവഗണിക്കുന്നത് ഒരു ശീലമാണ്. ബിജെപി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കരയോഗം ആണ്. എൻഎസ്എസ് എന്ന സംഘടന സെക്കുലറാണ് പക്ഷേ ബിജെപിയിലെ 98 ശതമാനവും നായർ ആണ് അവർക്ക് മറ്റ് ജാതിയിലുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുമാണ്. അത്തരത്തിൽ വർഗ്ഗീയായി ചിന്തിക്കുന്നതിന് എതിരെയും കൂടിയാണ് ഹിന്ദു പാർലമെന്റ്. പട്ടികജാതിയിൽ ഉള്ള ഒരാൾ എത്ര നന്നായി പ്രവർത്തിച്ചാലും ബിജെപി അയാളെ മുഖ്യധാരയിലേക്ക് കൊണ്ട് വരില്ല. അത്തരം സവർണ ചിന്താഗതി മാറ്റി എല്ലാവരേയും അംഗീകരിച്ചാൽ മാത്രമെ ബിജെപിക്ക് ഇവിടെ രക്ഷയുള്ളു.
ലോക്സഭ തെരഞ്ഞെടുപ്പിലെ പിന്തുണ ആർക്കായിരിക്കും
അതിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾക്ക് സ്തംഭനം ആണ് തൽക്കാലം. അതിൽ രാഷ്ട്രീയം ഇല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഹിന്ദു പാർലമെന്റിന് കീഴിലെ സംഘടനകൾ അവരുടെ നിലപാട് വ്യക്തമാക്കുകയാണ്. അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കും. ഞങ്ങളുമായി അടുക്കാത്തതുകൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ ബിജെപി തോറ്റത്.
കേന്ദ്രത്തിന്റെ രാമക്ഷേത്രം വാഗ്ദാനം
നവോത്ഥാന മസിതിയുടെ ജോയിന്റ് കൺവീനറായി പ്രവർത്തിച്ചപ്പോൾ എനിക്ക് എതിരെ ഉണ്ടായ ഏറ്റവും വലിയ ആരോപണമാണ് അയോധ്യയിലെ കർസേവയിൽ ഞാൻ പങ്കെടുത്തു എന്നതായിരുന്നു. ഹിന്ദുക്കളുടെ വോട്ട് വാങ്ങിക്കാനുള്ള ഒരു രാഷ്ട്രീയ ആയുധം മാത്രമാണ് ബിജെപിക്ക് രാമക്ഷേത്രം. 2004,2009,2014,2019 അങ്ങനെ എല്ലാ കാലത്തും അവർക്ക് ഇത് ഒരു വിഷയമായിരിക്കും. ഇനി ഒരു 50 തിരഞ്ഞെടുപ്പ് കഴിഞ്ഞാലും രാമക്ഷേത്രത്തെ ഒരു വിഷയമായി നിലനിർത്ത് അവർ ഹിന്ദുക്കളുടെ വോട്ട് വാങ്ങിക്കും.
ന്യൂനപക്ഷങ്ങളും ബിജെപിയും
ഇടത് വലത് മുന്നണികളെ പോലെ തന്നെ ബിജെപിയും ഇപ്പോൾ ന്യൂനപക്ഷങ്ങളെ കണക്കാക്കി തുടങ്ങിയിട്ടുണ്ട്. അവരും ന്യൂനപക്ഷ പ്രീണനം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച പ്രവർത്തകരെ അവഗണിച്ച് കൊണ്ട് അൽഫോൻസ് കണ്ണന്താനത്തെപ്പോലെ ഉള്ളവരെ അവർ മന്ത്രിയാക്കുന്നത്. പക്ഷേ സാധാരണ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാതെ വടക്കേ ഇന്ത്യൻ അജണ്ടകൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പക്ഷേ അത് ശരിയല്ല. അവരുടെ കരയോഗം മനോഭാവം അവ,സാനിപ്പിക്കാതെ കേരളത്തിൽ പച്ചതൊടില്ല. എല്ലാ ഹൈന്ദവ സംഘടനകളേയും ഒരുപോലെ അംഗീകരിക്കുകയും വർഗ്ഗീയത ഉപേക്ഷിക്കാൻ തയ്യാറാവുകയും ചെയ്താൽ മാത്രമെ അവർക്കൊപ്പം ചേരുകയുള്ളു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍