ലോകം കെഎം മാണിയെ ആദ്യം തിരിച്ചറിഞ്ഞത് മദ്രാസ് ലോ കോളേജിൽ നിന്നും 1955ൽ നിയമം പാസായി കോഴിക്കോടെത്തി ഗോവിന്ദമേനോന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയപ്പോൾ; കോട്ടയത്ത് വച്ച് പിടി ചാക്കോയുടെ അടുപ്പക്കാരനായപ്പോൾ കോൺഗ്രസിലേക്കുള്ള വഴി സുഗമമായി; 25-ാം വയസ്സിൽ കെപിസിസി അംഗമായി; വിവാദകൊടുങ്കാറ്റ് ഉയർന്നിട്ടും ഒരു തവണ പോലും തോൽക്കാതെ തുടർച്ചയായി എംഎൽഎയായത് 54 വർഷം; മാണിക്ക് പകരം നിൽക്കാൻ സാക്ഷാൽ കരുണാകരന് പോലും കഴിഞ്ഞേക്കില്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലയുടെ മാണിക്കമായിരുന്നു കെഎം മാണി. മാളയുടെ മരതകം കെ കരുണാകരനും. എന്നാൽ കരുണാകരന് പോലും തട്ടകമായ തൃശൂരിൽ തോൽവി പിണഞ്ഞു. മുഖ്യമന്ത്രി കസേര ഒഴിഞ്ഞ് ലോക്സഭാ മോഹവുമായി തൃശൂരിൽ മത്സരിക്കാനെത്തിയ കരുണാകരനെ താൻ വളർന്ന് വലുതായ സാംസ്കാരിക തലസ്ഥാനം കൈവിട്ടു. ഇവിടെയാണ് കേരള രാഷ്ട്രീയത്തിലെ ജനപ്രിയനായി കെ എം മാണി മാറുന്നത്. പാലയിൽ മാണി തോൽവി അറിഞ്ഞിട്ടില്ല. കോൺഗ്രസിലൂടെ പൊതുപ്രവർത്തനം തുടങ്ങി കേരളാ കോൺഗ്രസിന്റെ എല്ലാമെല്ലാമായ മാണി. മാണി സാർ വക്കീലിനെ പോലെയായിരുന്നു. മുമ്പിലെത്തുന്ന പ്രശ്നങ്ങളെ എല്ലാം വാദിച്ച് ജയിക്കാൻ ശ്രമിക്കുന്ന നേതാവ്. അതുകൊണ്ട് തന്നെ ജനകീയ പ്രശ്നങ്ങളിൽ മാണിയുടെ ഇടപെടൽ സമാനതകളില്ലാതെയായിരുന്നു. മുമ്പിലെത്തുന്ന പാവപ്പെട്ടവരുടെ വിഷയമെല്ലാം ഓരോ കേസായി കണ്ട് സ്വയം ഏറ്റെടുത്ത് പലരോടും വാദിച്ച് ജയിച്ചു. അങ്ങനെ പാലയിൽ മാണി സാർ വിസ്മയമായി.
കർഷകരുടെ ആത്മമിത്രമായിരുന്നു മാണി. നാണ്യവിളകൾക്ക് തീരെ വിലയില്ലാതായ കാലത്ത് റബർ നട്ട് കർഷകന്റെ ആത്മാഭിമാനം വീണ്ടെടുത്ത കർഷകമിത്രം. എല്ലായ്പ്പോഴും വിവാദങ്ങളുടെ തോഴൻ. സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം. ജനമനസ്സ് തൊട്ടറിഞ്ഞായിരുന്നു യാത്രകൾ. ആരേയും പേരെടുത്ത് വിളിക്കാനാകുന്ന സൗഹൃദം മാണി സൂക്ഷിച്ചു. പാലായിലെ ഓരോ വ്യക്തിയേയും മാണിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. കുടുംബത്തേയും. എവിടെ വച്ചു കണ്ടാലും പാലക്കാരെ പേരു പറഞ്ഞ് വിളിക്കുന്ന നേതാവായിരുന്നു മാണി. മാളയിൽ കരുണാകരനു മാത്രം സാധിച്ച വൈവഭവമായിരുന്നു ഇത്. പുഞ്ചിരി മാത്രമായിരുന്നു മാണി മുഖത്ത് നിറച്ചത്. കരയേണ്ടിടത്ത് എത്തിയാൽ അതിനും മറന്നില്ല. അങ്ങനെ പാലയുടെ ദുഃഖത്തിനും സന്തോഷത്തിനുമൊപ്പം മാണി നിന്നു. ഇതിനൊപ്പം കേരളാ കോൺഗ്രസിനെ മധ്യ തിരുവിതാകൂറിലം രാഷ്ട്രീയ ശക്തിയുമാക്കി. അധ്വാന വർഗ്ഗ സിദ്ധാന്തത്തിന് പുതിയ വ്യാഖ്യാനങ്ങൾ ചമച്ച് കെ.എം. മാണി ചരിത്രത്തിന്റെ തങ്കലിപികളിലേക്കു മറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് പകരക്കാരൻ ഉണ്ടാകാനിടയില്ലാത്ത വ്യക്തിത്വത്തെയാണ്.
ഉത്തരവാദഭരണ പ്രക്ഷോഭമായിരുന്നു കെ. എം. മാണിയുടെ ആദ്യ രാഷ്ട്രീയക്കളരി. അന്നു സ്കൂൾ വിദ്യാർത്ഥിയാണ്. രാഷ്ട്രീയം തലയ്ക്കുപിടിച്ചെങ്കിലും പഠനം മുടക്കിയില്ല. കോളജിലെത്തിയപ്പോൾ മൽസരപ്രസംഗങ്ങളിൽ മാണിയുടെ ശബ്ദം മുഴങ്ങി. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായ പി. ഗോവിന്ദമേനോന്റെ ജൂനിയറായി കോഴിക്കോട് ബാറിൽ പ്രാക്ടിസ് തുടങ്ങി. കോഴിക്കോട് നഗരസഭാധ്യക്ഷനായിരുന്നു അന്ന് ഗോവിന്ദമേനോൻ. നഗരസഭാ തിരഞ്ഞെടുപ്പിൽ ഗോവിന്ദമേനോനു വേണ്ടി പ്രസംഗിച്ചാണ് മാണിയുടെ തുടക്കം. ഗോവിന്ദ മേനോനിൽ നിന്ന് അനുഗ്രഹം വാങ്ങി കോട്ടയത്ത് എത്തിയ മാണി തന്റേത് രാഷ്ട്രീയത്തിന് വേണ്ടി സമർപ്പിക്കേണ്ട ജീവിതമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ വക്കീൽ പണിക്ക് വിട. അഭിഭാഷക ജോലിക്കിടെ തന്നെ പിടി ചാക്കോയുടെ വിശ്വസ്തനായി മാണി മാറിയിരുന്നു. അങ്ങനെ കോട്ടയത്തെ കോൺഗ്രസിൽ മാണി എത്തി. ആദ്യം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. പിന്നാലേ കെപിസിസി അംഗം. അതും 25-ാം വയസിൽ.
പീച്ചി സംഭവത്തിന്റെ പേരിൽ 1964 ൽ പി.ടി ചാക്കോയ്ക്കു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അധികം വൈകാതെ കോഴിക്കോട്ടു വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. രാഷ്ട്രീയ ഗുരുനാഥന് വേണ്ടി മാണി കോൺഗ്രസിനോട് യുദ്ധം പ്രഖ്യാപിച്ചു. ാക്കോയോട് കോൺഗ്രസ് പാർട്ടി കാണിച്ചതുകൊടിയ അനീതിയാണെന്നു വിശ്വസിച്ച അനുയായികൾ കോൺഗ്രസ് വിട്ടു. കെ.എം ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1964ൽ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മന്നത്തു പത്മനാഭനാണ് പുതിയ പാർട്ടിയുടെ തിരിതെളിച്ചത്. അങ്ങനെ കെ.എം മാണി കേരളാ കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായി. അന്ന് മുതൽ കോട്ടയത്തിന്റെ നേതാവാണ് മാണി. പാലാ മണ്ഡലവും മാണിക്കായി ഈശ്വരൻ സൃഷ്ടിച്ചു. 1965 ലെ തിരഞ്ഞെടുപ്പ്. അന്നുണ്ടായിരുന്ന മീനച്ചിൽ, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ വിളക്കിച്ചേർത്ത് പാലാ മണ്ഡലമുണ്ടായി. മാണി കേരളാ കോൺഗ്രസിന് വേണ്ടി മത്സരിച്ചു. പിന്നെ എല്ലാം ചരിത്രം.
പുതുമോടിനിറഞ്ഞ പാലാ, ഉലയാത്ത ഖദർ ജൂബയും മുണ്ടുമായി പുതുമാരനെപ്പോലെ മാണി! കന്നിയങ്കം ജയിച്ചു കയറി. പക്ഷേ നിയമസഭ ചേരാതെ പോയതു കൊണ്ട് സാങ്കേതികമായി മാണി എംഎൽഎയായില്ല. രണ്ടു വർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. ജയം. പിന്നെ തിരിഞ്ഞുനോട്ടമില്ല. അന്നുതൊട്ട് ഇന്നോളം പാലാ മെമ്പർ കെ.എം മാണി മാത്രം; തുടർച്ചയായി 13 തവണ. പാലായെന്ന ആ കൂട്ടുകുടുംബത്തിലെ മനുഷ്യരെ, കെ. എം. മാണിയെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിക്കാമായിരുന്നു: മാണിയെ കുഞ്ഞുമാണിയെന്നു വാൽസല്യത്തോടെ വിളിക്കുന്നവർ, മാണിസാറെന്ന് ആദരവോടെ വിളിക്കുന്നവർ, ഇതു രണ്ടുമല്ലാത്ത മൂന്നാം തലമുറ. ഈ മൂന്ന് തലമുറയ്ക്കും മാണി പ്രിയങ്കരനായിരുന്നു. അതുകൊണ്ടാണ് പിളരും തോറും വളരുന്ന പാർട്ടിയായി കേരളാ കോൺഗ്രസിനെ മാറ്റാനായത്. ബാർ കോഴയുടെ പ്രതിസന്ധിയിലും മാണിക്ക് പാല മികച്ച ഭൂരിപക്ഷം നൽകി, കാരണം മാണിയെ പോലെ മണ്ഡലം നോക്കുന്ന എംഎൽഎമാർ കുറവായിരുന്നു. 'എനിക്കു രണ്ടു ഭാര്യമാരുണ്ടെന്നും ഒന്നു കുട്ടിയമ്മയും മറ്റേതു പാലായുമാണെ'ന്നും മാണി തന്നെ പ്രസംഗിച്ചു. അങ്ങനെ പാലയെ മാണി സാർ ഒപ്പം കൊണ്ടു നടന്നു. ഇതിന് പാലക്കാരും തെരഞ്ഞെടുപ്പിൽ വിജയം മാത്രം നൽകി മാണിയെ അനുഗ്രഹിച്ചു. അതുകൊണ്ടാണ് മാണിയുടെ വിയോഗം പാലയെ അനാഥനാക്കുന്നതും.
അഭിഭാഷകനായിരിക്കേ, കോൺഗ്രസ് മരങ്ങാട്ടുപിള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയജീവിതത്തിലേക്ക്. പിന്നീട് കോട്ടയം ഡി.സി.സി. സെക്രട്ടറി. പി.ടി. ചാക്കോയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾ 1964-ൽ കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ അതിൽ അംഗമായി. 1965-ൽ പാലാ നിയോജകമണ്ഡലം രൂപവത്കരിച്ചപ്പോൾമുതൽ എംഎൽഎ. കഴിഞ്ഞതിരഞ്ഞെടുപ്പിൽ 4703 വോട്ടിന് ജയിച്ചു. 1975-ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യവകുപ്പോടെ ആദ്യമായി മന്ത്രി. 1976-ൽ ആദ്യ ബജറ്റ് അവതരണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ 2015-ൽ അവസാന ബജറ്റും അവതരിപ്പിച്ചു. 2016-ൽ ധനമന്ത്രിയായിരിക്കേ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. ബാർ കോഴയിൽ തട്ടിയായിരുന്നു ഇത്. രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായിരുന്നു ഇത്. അതിനേയും പാലക്കാരുടെ സ്നേഹത്തിന്റെ കുരത്തിലാണ് മാണി മറികടന്നത്. ധനവകുപ്പിനുപുറമേ, ആഭ്യന്തരം, റവന്യൂ, വൈദ്യുതി തുടങ്ങി സുപ്രധാനവകുപ്പുകളെല്ലാം കൈകാര്യംചെയ്തു.
രാജ്യത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി - 13 തവണയാണ് ബജറ്റ് അവതരിപ്പിച്ചത്. ഒരു മണ്ഡലത്തെത്തന്നെ ഏറ്റവുമധികംകാലം പ്രതിനിധാനംചെയ്ത ജനപ്രതിനിധി. പാലായിൽനിന്ന് 13 വട്ടം ജയിച്ചു. 54 വർഷം എംഎൽഎ. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽകാലം അംഗമായിരുന്ന വ്യക്തി. 2016 ഫെബ്രുവരിയിൽ കെ.ആർ. ഗൗരിയമ്മയുടെ റെക്കോഡ് മറികടന്നു. അന്ന് 17,593 ദിവസം നിയമസഭയിൽ പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് കൂടുതൽകാലം മന്ത്രിയായിരുന്നയാൾ. ഏഴുതവണയായി 24 വർഷം വിവിധ വകുപ്പുകൾ കൈകാര്യംചെയ്തു.
ജനനം: 1933 ജനുവരി 30ലാണ്. കോട്ടയം മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തോമസ് മാണിയുടെയും എലിയാമ്മയുടെയും മകനായി ജനിച്ചു. ഭാര്യ: കുട്ടിയമ്മ. മക്കൾ: വത്സമ്മ, സാലി, ആനി, ജോസ് കെ. മാണി എംപി., ടെസി, സ്മിത. മരുമക്കൾ: ഡോ. തോമസുകുട്ടി കവലയ്ക്കൽ (ചങ്ങനാശ്ശേരി), എംപി. ജോസഫ്, റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥൻ (എറണാകുളം), ഡോ. സേവ്യർ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ജോർജ് ഇലവനാൽ (കോഴിക്കോട്), രാജേഷ് പീറ്റർ കുരീത്തടം (എറണാകുളം), നിഷ നിരവത്ത് (ആലപ്പുഴ).
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്