ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ; അതിന് മുൻപ് കാനഡക്കാർ എങ്ങനെ ഇതറിഞ്ഞു; അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നിൽ? ഇത്തരം ഇടപാടിൽ കമ്മീഷനില്ലേ? ഇവിടെ എത്ര ആർക്കൊക്കെ കിട്ടി? കമ്മീഷൻ നൽകുന്നതിൽ കുപ്രസിദ്ധരാണ് ലാവലിനെന്നും കളിയാക്കൽ; മസാല ബോണ്ടിൽ വിടാതെ പിടിച്ച് രമേശ് ചെന്നിത്തല
കണ്ണൂർ: മസാല ബോണ്ടിൽ ലാവലിൻ ഇടപാട് ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. മസാല ബോണ്ട് കാനഡക്കാർ മാത്രം എങ്ങനെ വാങ്ങിയെന്നും ചെന്നിത്തല ചോദിച്ചു. ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കാനഡയിലെ ലാവലിൻ സഖ്യ കമ്പനി ബോണ്ട് കച്ചവടമാക്കിയത് മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധം വഴിയാണെന്നും ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ടിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മസാല ബോണ്ട് ലോകത്ത് ആർക്കും വാങ്ങാമെന്നിരിക്കെ കാനഡ കമ്പനി മാത്രം ഇത് എങ്ങനെ അറിഞ്ഞു ? ലാവലിൻ സഖ്യ കമ്പനിയിൽ നിന്ന് എത്ര കമ്മീഷൻ കിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നടന്നത് വളഞ്ഞ വഴിക്കുള്ള ഇടപാടെന്നും ചെന്നിത്തല ആരോപിച്ചു. കാബിനറ്റിനെയോ നിയമസഭയെയോ ഇടപാട് അറിയിച്ചിട്ടില്ല. മറുപടി പറയേണ്ടത് കരാർ ഉദ്യോഗസ്ഥർ അല്ല. ലാവലിൻ കമ്പനിയെ സഹായിക്കാൻ ഉള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തു വിടണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ബോണ്ടിന്റെ കാലാവധി എത്ര വർഷമാണ്? 2024 മുതൽ 25 വർഷത്തെ തിരച്ചടവാണെന്നാണ് നേരത്തെ സർക്കാർ തന്നിരുന്ന ധാരണ. പക്ഷേ ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിന്റെ വെബ്സൈറ്റിൽ കാണുന്നത് കിഫ്ബിയുടെ ബോണ്ട് 5 വർഷക്കാലവധിക്കുള്ളതെന്നാണ്. ഏതാണ് ശരിയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നു. 5 വർഷക്കാലാവധി ആണെങ്കിൽ അത് സംസ്ഥാനത്തിന് വരുത്തി വയ്ക്കുന്ന ബാദ്ധ്യത നേരത്തെ കരുതിയതിലും വളരെ കൂടുതലായിരിക്കും. അഞ്ചാമത്തെ വർഷം പണം തിരിച്ചു നൽകണമെന്നാണെങ്കിൽ കിഫ്ബി ഈ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ പണി തുടങ്ങുന്നതിനോ പൂർത്തിയാകുന്നതിനോ മുൻപ് പണം തിരിച്ചു നൽകേണ്ടി വരും. അപ്പോൾ പ്രയോജനം എന്താണ്?-ഇതും ചെന്നിത്തല പ്രധാനമായും ചർച്ചയാക്കുന്നു.
5 വർഷത്തേക്കാണെങ്കിൽ 1045 കോടി രൂപ പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വരും. മുതലായ 2150 കോടി ഉൾപ്പടെ 3195 കോടി രൂപ നൽകണം. 25 വർഷമാണെങ്കിൽ പലിശ മാത്രം 5213 കോടി രൂപ നൽകണം. മൊത്തം പലിശയും ചേർന്ന് 7373 കോടി രൂപ നൽകണം. ഓരോ വർഷവും പലിശ 209 കോടി രൂപയാണ്. അഞ്ചു വർഷമാണെങ്കിൽ വലിയ നഷ്ടമാണ് ഉണ്ടാവുക. 25 വർഷമാവുമ്പോൾ താരതമ്യേന ചെറിയ തുക ദീർഘകാലം നൽകേണ്ടി വരും. പക്ഷേ അഞ്ചു വർഷമാണെങ്കിൽ പദ്ധതികൾ പൂർത്തിയാവുകയുമില്ല ,വൻ തുക ഒന്നിച്ചു നൽകേണ്ടി വരും. എല്ലാം രഹസ്യമാക്കി വയ്ക്കാതെ സർക്കാർ ഇനിയെങ്കിലും സത്യം പുറത്തു പറയണം. ഇത് സംബന്ധിച്ച എല്ലാ ഫയലുകളും പ്രതിപക്ഷത്തിന് ലഭ്യമാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
ഓരോ ലിറ്റർ ഇന്ധനവും വാങ്ങുമ്പോൾ കേരളീയർ 1 രൂപ കിഫ്ബിക്ക് നൽകുകയാണ്. ഈ പൊതു മുതലാണ് കൊള്ള പലിശയ്ക്കുള്ള മസാല ബോണ്ട് വാങ്ങി ധൂർത്തടിക്കുന്നത്. 9.372% പലിശയാണ് ബോണ്ടിന്. പലിശ കുറവാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. പക്ഷേ കിഫ്ബിയുടെ റേറ്റിങ് കുറവായതിനാൽ കൂടുതൽ പലിശ കൊടുക്കണ്ടി വന്നു എന്ന് കിഫ്ബി സിഇഒയും പറയുന്നു. മുഖ്യമന്ത്രി പലിശ കുറവെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്നും ചെന്നിത്തല പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നൽകുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിചിത്രവും അപഹാസ്യവുമാണെന്ന് ചെന്നിത്തല പറയുന്നു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന നിലയിലേക്ക് തോമസ് സൈക്കിനെപ്പോലുള്ള ഒരാൾ തരം താഴുന്നത് കാണുമ്പോൾ സഹതപിക്കാനേ കഴിയുന്നുള്ളൂവെന്നും വിശദീകരിക്കുന്നു. ഐസക്ക് കണ്ണടച്ച് പിടിച്ചതുകൊണ്ട് മാത്രം ലോകം ഇരുട്ടിലാവില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഐസക്കിന് ധൈര്യമുണ്ടോ എന്നാണ് ചെന്നത്തലയുടെ ചോദ്യം. തിരുവനന്തപുരത്ത് ചർച്ചയ്ക്ക വന്ന കനേഡിയൻ സംഘത്തിലെ എല്ലാവരും ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. സി.ഡി.പി.ക്യൂ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുമ്പോൾ ചെന്നിത്തലയ്ക്ക് എന്താണ് പ്രശ്നം എന്നാണ് ഐസക്ക് ചോദിക്കുന്നത്. പ്രശ്നമുണ്ട്. ഇത് കേരളത്തെ കടക്കെണിയിലാക്കുന്നത് തന്നെ കാരണം. 9.732 % എന്ന കൊള്ളപ്പലിശയാണ് . അത് ഈ നാടിന്റെ പണമാണ്. സിപിഎമ്മിന്റെ പണമല്ലെന്ന് ചെന്നിത്തല പറയുന്നു.
കേരളത്തെ ഇത്രയും വലിയ കടക്കെണിയിൽ വീഴ്ത്താൻ പിണറായിക്കും ഐസക്കിനും ആരാണ് അധികാരം നൽകിയത്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ് ഈ ഇടപാട്. കൈക്കൂലി നൽകുന്നതിൽ മിടുക്കന്മാരണ് ലാവ്ലിൻ കമ്പനിക്കാർ. അവർ പോയ എല്ലായിടത്തും അത് ചെയ്തിട്ടുണ്ട്. ഇവിടെ എത്ര കമ്മീഷൻ കിട്ടി എന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റം പിണറായിയും ഐസക്കും കാണിക്കണം. പഴയ ലാവ്ലിൻ ഇടപാടിലെ കേസ് സുപ്രീം കോടതിയിലാണ്. ആ കേസിലെ പ്രതികളാണ് ലാവലിനും അതിലെ ഉദ്യോഗസ്ഥരും. അവരുമായി വളഞ്ഞ വഴിയിൽ വീണ്ടും ഇടപാട് നടത്തുന്നത് ദേശ വിരുദ്ധമാണെന്നും ചെന്നിത്തല പറയുന്നു.
കിഫ്ബിയിൽ സിഇഒ കെ എം എബ്രഹാമിനേയും ചെന്നിത്തല വിമർശിക്കുന്നു. 2018 ഫെബ്രുവരിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് കെ.എം.എബ്രഹാമിനെ കിഫ്ബിയുടെ സിഇഒ ആയി നിയമിക്കുന്നത്. മാസശമ്പളം 2.75 ലക്ഷം രൂപ. 10 % വർഷം വർദ്ധിക്കും.ഇങ്ങനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഒരു ഉദ്യോഗസ്ഥനാണോ സംസ്ഥാനത്തെ കടപ്പെടുത്തിയ മസാലാ ബോണ്ടിന്റെ പലിശ നിർണ്ണയിച്ചത്. ഇതിന് അദ്ദേഹത്തെ അധികാരപ്പെടുത്തിയിട്ടുണ്ടോ? ഒരു കരാർ ജീവനക്കാരനാണോ പ്രതിപക്ഷ നേതാവിന് മറുപടി പറയേണ്ടതെന്നും ചെന്നത്തല ചോദിക്കുന്നു.
മസാലാ ബോണ്ടിൽ ചെന്നിത്തലയുടെ സർക്കാരിനോടുള്ള ചോദ്യങ്ങൾ ചുവടെ
- മസാല ബോണ്ട് ലോകമെങ്ങുമുള്ള നിക്ഷേപകർക്ക് വാങ്ങാമെന്നിരിക്കെ കാനഡക്കാർ മാത്രം എങ്ങനെ വാങ്ങി? അതും മുഖ്യമന്ത്രിയുടെ കൂട്ടു പ്രതികളായ ലാവ്ലിന്റെ സഖ്യകമ്പനി.
- ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി മസാല ബോണ്ട ലിസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. അതിന് മുൻപ് കാനഡക്കാർ എങ്ങനെ ഇതറിഞ്ഞു. അവരുമായി എങ്ങനെ കച്ചവടമുറപ്പിച്ചു? മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധമല്ലേ ഇതിന്റെ പിന്നിൽ?
- ഇത്തരം ഇടപാടിൽ കമ്മീഷനില്ലേ? ഇവിടെ എത്ര ആർക്കൊക്കെ കിട്ടി? കമ്മീഷൻ നൽകുന്നതിൽ കുപ്രസിദ്ധരാണ് ലാവലിൻ.
- പഴയ ലാവ്ലിൻ കേസിൽ ലാവലിൻ കമ്പനി ഉദ്യോഗസ്ഥർ പിടികിട്ടാ പുള്ളികളാണ്. ആ നിലയ്ക്ക അവരുമായി വളഞ്ഞ വഴിക്ക് വീണ്ടും ഇടപാട് നടത്തുന്നത് നാടിന്റെ താത്പര്യം കാത്തു സൂക്ഷിക്കാൻ ബാദ്ധ്യതയുള്ള ഭരണാധികാരികൾക്ക് ചേർന്ന കാര്യമാണോ? ഇത് നിയമപരമാണോ? നാടിനെ വഞ്ചിക്കുന്നതിന് തുല്യമല്ലേ ഇത്?
- ഇത്ര വലിയ കടക്കെണിയിലേക്ക് കേരളത്തെ തള്ളിയിടുന്ന ഇത്തരം ഇടപാട് നടത്തുന്നതിന് മുൻപ് ഇടതു മുന്നണിയിൽ ചർച്ച നടത്തിയോ? കുറഞ്ഞ പക്ഷം മന്ത്രിസഭയിലെങ്കിലും ചർച്ച നടത്തിയോ? ഘടക കക്ഷികളുടെ അഭിപ്രായം എന്താണ്? സിപിഐ നിലപാട് എന്താണ്?
- കിഫ്ബിയാണ് ബോണ്ട് ഇറക്കുന്നതെങ്കിലും കടത്തിന്റെ ഭാരം വന്നു ചേരുന്നത് സംസ്ഥാനത്തിനും ഏറ്റവും ഒടുവിൽ ജനങ്ങൾക്കുമല്ലേ? ആ നിലയ്ക്ക് പൊതുവായ ചർച്ചയോ അംഗീകാരമോ വേണ്ടതല്ലേ? ആരെങ്കിലും രണ്ടോ മൂന്നോ പേർ തീരുമാനിക്കേണ്ട കാര്യമാണോ ഇത്?
- 9.732 എന്ന ഉയർന്ന പലിശ നിശ്ചയിച്ചത് ആരാണ്? അതിന് മുൻപ് എന്തു പഠനമാണ് നടത്തിയത്?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്