ആലത്തൂരിൽ ചങ്കിടിച്ച് ഇടതുപക്ഷം; തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാം; മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ലക്ഷം കടക്കും; പാലക്കാട്ട് തുണയാവുന്നത് എം ബി രാജേഷിന്റെ വ്യക്തിപ്രഭാവം; രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ മുസ്ലിം ലീഗിന്; മുത്തലാക്ക് ചീറ്റിയപ്പോൾ 'ഐസ്ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം; രാഹുലിന് വോട്ട് തേടി പിവി അൻവർ പടിച്ചത് പുലിവാൽ; മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട തെരഞ്ഞെുടുപ്പ് സർവേയിൽ പാലക്കാടും ആലത്തൂരും തൃശൂരും എൽഡിഎഫിനൊപ്പവും പൊന്നാനിയും മലപ്പുറവും യുഡിഎഫിന് ഒപ്പവുമായിരുന്നു. എന്നാൽ രണ്ടാംഘട്ട സർവേയിൽ എത്തിയപ്പോൾ അത് നേരെ തിരിയുകയാണ്. യുഡിഎഫ് -4, എൽഡിഎഫ്- 1 എന്ന നിലയിലേക്കാണ് കാര്യങ്ങൾ ഈ മണ്ഡലങ്ങളിൽ മാറുന്നത്. മറുനാടൻ ഫീൽഡ്് സർവേയിൽനിന്നെടുത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊതുരാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം, മറ്റു ചില പ്രശ്നങ്ങളും വോട്ടർമാരെ സ്വാധീനിച്ചതായി ജനങ്ങളുടെ പ്രതികരണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂർ,തൃശൂർ എന്നിവിടങ്ങളിലെ മറുനാടൻ ഫീൽഡ് സർവേയിലെ കണ്ടത്തലുകൾ ഇങ്ങനെയാണ്.
മുത്തലാക്ക് വിവാദം ചീറ്റി; 'ഐസ്ക്രീം' പൊടിതട്ടിയെടുത്ത് സിപിഎം
എക്കാലവും തങ്ങളുടെ ഉറച്ച കോട്ടയായ മലപ്പുറം ജില്ല, നേതാക്കൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്ന കാലത്തൊഴികെ ഒരിക്കലും മുസ്ലീ ലീഗിനെ കൈവിട്ടിരുന്നില്ല. ശക്തമായ ഒരു വൈകാരിക പ്രശ്നം ഇല്ലാത്തിടത്തോളം കാലം മലപ്പുറത്ത് ഇടതുപക്ഷം പച്ച തൊടാറില്ല. ഇത്തവണ അതിനായി ഇടതുപക്ഷം തെരഞ്ഞെടുത്തത് മോദിയുടെ വർഗീയതയും, മുത്തലാക്ക് തുടങ്ങിയ വിഷയങ്ങളുമായിരുന്നു. ഉത്തരേന്ത്യയിലെ പശുക്കൊലകൾ വരെ മലപ്പുറത്ത് വലിയ പ്രചാരണായുധമായിരുന്നു. മുത്തലാക്ക് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി ഒളിച്ചോടിയെന്നും മറ്റുമുള്ള ആരോപണങ്ങൾ ഉയർത്തി വിഷയം കത്തിക്കാനായിരുന്നു ഇടതുമുന്നണിയുടെ ആദ്യ ശ്രമം. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായയോടെ ഈ മോദി വിരുദ്ധതയുടെ ഗുണം മൊത്തമായി യുഡിഎഫിനും പി കെ കുഞ്ഞാലിക്കുട്ടിക്കും കിട്ടിയിരിക്കയാണ്. രാഹുൽ ഗാന്ധി വന്നതിന്റെ ഉണർവ് കോൺഗ്രസിനേക്കാൾ കൂടുതൽ ഉണ്ടായത് മുസ്ലിംലീഗിനാണ്.
ഇതോടെ ഐസ്ക്രീം കേസ് അടക്കമുള്ള പഴയ വിഷയങ്ങൾ കുത്തിപ്പൊക്കിയെടുക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മറുനാടൻ ലേഖകർ ഫീൽഡ് സർവേയിൽ വ്യക്തമായി. എൽഡിഎഫ്് കൺവീനർ എ വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ നടത്തിയ പരാമർശത്തുടർന്നുണ്ടായ വിവാദം അവർ കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിച്ചുവിടുകയാണ്. മലപ്പുറത്തെ പല കുടുംബയോഗങ്ങളിലും ഇപ്പോൾ കത്തിക്കയറുന്നത് ഐസ്ക്രീം കേസാണ്. പക്ഷേ ഇതെല്ലാം അടഞ്ഞ അധ്യായമാണെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇത്തവണ റെക്കോർഡ് ഭൂരിപക്ഷം ലഭിക്കുമെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകർ പറയുന്നത്.
രാഹുൽ ഗാന്ധിക്ക് വോട്ട് തേടി കുടുങ്ങി പി വി അൻവർ
്പൊന്നാനിയിൽ പി വി അൻവർ കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരു പാട് കേസുകളും മറ്റുമായി വിവാദ പുരുഷനായ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഫലത്തിൽ ഇടതുമുന്നണിക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയത്. സ്ഥാനാർത്ഥിയെ പ്രഖ്യപിക്കുന്നതിന് മുമ്പ് നടന്ന ഒന്നാംഘട്ട സർവേയിൽ കിട്ടിയതിനേക്കാളും ഗണ്യമായ രീതിയിൽ ഇടതുമുന്നണിയുടെ വോട്ടു വിഹിതം ഇടിയുന്ന കാഴ്ചയാണ് രണ്ടാംഘട്ട സർവേയിൽ കണ്ടത്. കോൺഗ്രസും-ലീഗും തമ്മിലുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് കോൺഗ്രസുകാരുടെ വോട്ട് തട്ടിയെടുക്കുക എന്ന തന്ത്രമായിരുന്നു പിവി അൻവർ സ്വീകരിച്ചത്. മുൻ ഡിസിസി അംഗം എന്ന നിലയിൽ തന്റെ വ്യക്തിബന്ധങ്ങളും വോട്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ ജയിപ്പിക്കണം എന്നായിരുന്നു, അൻവർ പലയടിത്തും പ്രസംഗിച്ചത്. എന്നാൽ അപ്രതീക്ഷിതമായ രാഹുൽ ഗാന്ധിതന്നെ വയനാട്ടിൽ നേരിട്ട് സ്ഥാനാർത്ഥിയായയോടെ അൻവറിന്റെയും ഇടതുമുന്നണിയുടെയും പ്രചാരണത്തിന്റെ മുന ഒടിയുകയായിരുന്നു. ഇപ്പോൾ പറഞ്ഞതല്ലാം വിഴുങ്ങേണ്ടി വന്ന അവസ്ഥയാണ് അദ്ദേഹത്തിന് വന്നുചേർന്നത്.
ആദ്യം അത്രയൊന്നും ആളില്ലാതിരുന്ന ഇ ടിയുടെ യോഗങ്ങൾക്ക് ഇപ്പോൾ വൻ ജനാവലിയാണ്. മോദിയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മരുന്ന് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തി പകരണമെന്നുമാണ് ലീഗ് പൊതുയോഗങ്ങളിൽ പറയുന്നത്. അതിനായി ഇ ടിയെപ്പോലൊരു വ്യക്തി പാർലമെന്റിൽ ഉണ്ടായിരിക്കണമെന്നും അവർ പറയുന്നു. കഴിഞ്ഞ തവണ കാൽലക്ഷം വോട്ടിലേക്ക് ഇ ടിയുടെ ഭൂരിപക്ഷം താഴ്ന്നത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ലീഗ്-എസ്ഡിപിഐയുമായി ചർച്ച നടത്തിയത് വൻ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ കാന്തപുരം ഒഴികയെുള്ള മുഴവൻ മുസ്ലിം സംഘടനകളും മോദിപ്പേടിയിൽ ലീഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും വലിയ പ്രതീക്ഷയാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ ഉയർത്തുന്നത്.
സംഘടനാ ശക്തിയും എം ബി രാജേഷിന്റെ വ്യക്തിപ്രഭാവവും
'രാജേഷല്ലാതെ മറ്റാര്'.... പാലക്കാട് സർവേ സംഘം അഭിപ്രായം എടുക്കുമ്പോൾ പലരും ചോദിച്ചത് അങ്ങനെയാണ്. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്ക് അപ്പുറത്ത് എംബി രാജേഷ് എന്ന വ്യക്തി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും ജനകീയ ഇടപെടലുകളും തന്നെയാണ് രാഷ്ട്രീയ പ്രതികൂല കാലാവസ്ഥക്കിടയിലും ഇടതുമുന്നണിക്ക് പാലക്കാട്ട് മേൽക്കെയുണ്ടാക്കുന്നത്. ഇത് മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് സിപിഎം വീണ്ടും രാജേഷിന് ഒരു അവസരം കൂടി നൽകിയത്.
മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന എം ബി രാജേഷിന്റെ സാന്നിധ്യമാണ്, യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ളത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകൾ ഏറ്റവും കൂടുതൽ ഉള്ള മണ്ഡലമാണ് പാലക്കാട്. ട്രേഡ് യൂണിയനുകൾക്കും കർഷക സംഘടനകൾക്കുമൊക്കെ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ, രാഹുൽ പ്രഭാവം തങ്ങളുടെ വോട്ടർമാരിലേക്ക് വീശില്ല എന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്.
കുടുുംബയോഗങ്ങളിലാണ് ഇവിടെ സിപിഎം തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തുനിന്ന് ഭിന്നമായി ക്ഷേമപെൻഷനുകൾ കൃത്യമായി കിട്ടുന്നതും, തുക കൂട്ടിയതുമാണ് ഇവിടെ പ്രചാരണ വിഷയം. പ്രമുഖ നേതാക്കളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഇത്തരം ചെറുയോഗങ്ങളിലാണ്. പാലക്കാട് കാടിളക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇത്തവണ പാലക്കാട്ട് രണ്ടാമത് എത്തുമെന്നാണ് ബിജെപിയുടെ അവകാശവാദം. വരും ദിനങ്ങളിൽ കേന്ദ്ര നേതാക്കൾ അടക്കമുള്ള പ്രമുഖർ പാലക്കാട്ട് എത്തുന്നുണ്ട്.
'നിങ്ങൾ രമ്യയെ ഹീറോയാക്കി!'
'നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്നുപറഞ്ഞതുപോലെ നിങ്ങളാണ് രമ്യയെ ഹീറോയാക്കിയത്'- കോൺഗ്രസ് നേതാവ് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതു പോലായിരുന്നു ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ വളർച്ച. ദീപാ നിശാന്ത് തൊട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വരെയുള്ളവർ ചൊരിഞ്ഞ അധിക്ഷേപ പദങ്ങൾ, ഈ പെൺകുട്ടിക്ക് ഉണ്ടാക്കിക്കൊടുത്ത രാഷ്ട്രീയ മൈലേജ് ചില്ലറയല്ല. ചുരുക്കിപ്പറഞ്ഞാൽ സ്വയം കുഴിതോണ്ടുകയാണ് ഇവിടെ സിപിഎം ചെയ്തത്.
ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ആലത്തൂരിൽ അപ്രതീക്ഷിതമായിട്ടായിരുന്നു കോൺഗ്രസ് യുവ നേതാവ് രമ്യാ ഹരിദാസിന്റെ രംഗപ്രവേശം. തീർത്തും ശോചനീയമായ സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഈ യുവതി, കഷ്ടതകളോട് പടപൊരുതിയാണ് വളർന്നുവന്നത്. അതുകൊണ്ടുതന്നെ ജെഎസ് അടൂരിനെപ്പോലുള്ള സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ രമ്യക്കായി തുടങ്ങിയ സോഷ്യൽ മീഡിയാ കാമ്പയിൽ വളരെ പെട്ടന്നാണ് വൈറലായത്.
നീണ്ട പ്രസംഗങ്ങൾ നടത്തുന്ന രാഷ്ട്രീയക്കാരുടെ പതിവ് ശൈലിവിട്ട് പാട്ടുപാടി വോട്ടുപിടിക്കുന്ന രമ്യ വളരെ പെട്ടന്ന് ശ്രദ്ധനേടി. ഇതിനൊപ്പം സിപിഎം നേതാക്കളുടെ വാവിട്ട വാക്കുകൾ കൂടിയായതോടെ രമ്യ ആലത്തൂരിൽ ശരിക്കും തരംഗമായി. ഇപ്പോൾ രാഹുൽഗാന്ധി കൂടി കളത്തിലിറങ്ങിയതോടെ, രാഹുൽ ബ്രിഗേഡിൽപെട്ട രമ്യക്ക് വലിയ സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മറുനാടൻ സർവേയിൽ നിലവിൽ ഒരു ശതമാനത്തിന്റെ ഭൂരിപക്ഷമാണ് രമ്യക്ക് കാണുന്നത്.
ഡോ. പികെ ബിജുവും ഇവിടെ നല്ല പ്രചാരണത്തിലാണ്. കർഷകരും തൊഴിലാളികളും അടങ്ങുന്ന മണ്ഡലം തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നോട്ട 21,417 വോട്ടുകൾ നേടി എന്ന പ്രത്യേകതയും ഇവിടെ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം നിഷേധവോട്ടുകൾ ഇവിടെയായിരുന്നു. ഈ 21,417 വോട്ടുകളിൽ അതിൽ 10,606 വോട്ടും ചിറ്റൂർ നിയമസഭാ മണ്ഡലത്തിലായിരുന്നു. കുടിവെള്ളക്ഷാമത്തെ തുടർന്നുണ്ടായ കർഷകരോഷമാണ് ഇതിനു പിറകിലെന്ന് പറയുന്നുണ്ട്. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചതിനാൽ ആ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നാണ് എൽഡിഎഫ് പറയുന്നത്. പഴയ ഒറ്റപ്പാലം ലോക്സഭ മണ്ഡലം പുനർനിർണയിച്ച് രൂപീകരിച്ച ആലത്തുർ മണ്ഡലം 2009 ൽ ആണ് നിലവിൽ വന്നത്. കെആർ നാരായണൻ ഉൾപ്പെടെ കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ജയിച്ച മണ്ഡലം പക്ഷേ, അന്നുമുതൽ അത് തുണച്ചത് എൽഡിഎഫിനെയാണ്.
തൃശൂരിൽ എന്തും സംഭവിക്കാം?
എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മൽസര പ്രതീതി ഉയർന്ന തൃശൂരിൽ അവസാന ഘട്ടത്തിൽ എന്തും സംഭവിക്കാവുന്നന്ന അവസ്ഥയാണെന്ന് സർവേ ഫലം ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ വെറും ഒരു ശതമാനം വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.
ശബരിമലയെ ബോധപൂർവം പ്രചാരണ വിഷയമാക്കാനുള്ള നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. ബിജെപി പിടിക്കുന്ന വോട്ടുകൾ ആരെ കൂടുതൽ ബാധിക്കുമെന്നും, ക്രിസ്ത്യൻ ന്യൂനപക്ഷവോട്ടുകൾ എങ്ങോട്ടു തിരിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തൃശൂരിലെ അന്തിമ ഫലം.
ഇടതുസ്ഥാനാർത്ഥി രാജാജി മാത്യൂ തോമസിന്റെ വ്യക്തിപ്രഭാവത്തിലും ജനകീയതയിലുമാണ് എൽഡിഎഫിന്റെ പ്രതീക്ഷ. രാഹുൽ പ്രഭാവത്തിലുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനം തടഞ്ഞുനിർത്തുന്നത് രാജാജിയുടെ സാന്നിധ്യമാണെന്നാണ് ഇടതു വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്