`ഭ്രാന്തി`ക്ക് രണ്ടാമതും കുഞ്ഞ് പിറന്നത് ആരും നോക്കാനില്ലാതെ വഴിയരികിൽ കഴിയവെ; കുഞ്ഞിനെ നോക്കുന്നത് നാല് വയസ്സുകാരിയായ മൂത്ത മകൾ തെണ്ടി കിട്ടുന്ന ഭക്ഷണം നൽകി; വിളിച്ചിട്ടും ഉണരാത്ത കുട്ടിക്ക് വായിൽ ചപ്പാത്തി തിരുകി നൽകുന്നത് കണ്ട് കണ്ണ് നിറഞ്ഞ് കാഴ്ച്ചക്കാർ; കോർപ്പറേഷൻ ജീവനക്കാർ കുഞ്ഞിന്റെ ശവം വേർപ്പെടുത്തിയപ്പോഴുള്ള നിലവിളി കണ്ട് `ഭ്രാന്തിയാണെങ്കിലും അതും ഒരു അമ്മയല്ലേ` എന്ന് പറഞ്ഞ് സ്ത്രീകൾ; കണ്ണുള്ളവരെ കരയിക്കുന്ന ഒരു അനുഭവക്കുറിപ്പ്
ജയ്കുമാർ എൻ.കെ
ഭ്രാന്തിയും കുഞ്ഞുങ്ങളും
----------------------------
പത്തിരുപത് വര്ഷം മുൻപത്തെ ഓർമ്മയാണ്...
കരിയറിന്റെ ആദ്യകാലങ്ങൾ. അന്ന് പൂണെയിലാണ് ജോലി, ഞങ്ങൾക്കന്ന് ഒരു സ്ഥാപനമുണ്ട്. ഒരു തണുപ്പുകാലത്താണ് രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോൾ തൊട്ടെതിരെയുള്ള കെട്ടിടത്തോട് ചേർന്ന് വഴിവക്കിൽ ഒരു പേക്കോലം ചുരുണ്ടു കിടക്കുന്നു. ധരിച്ചിരിക്കുന്നത് സാരി പോലൊരു വസ്ത്രമായതു കൊണ്ട് അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. പുലരിയുടെ തണുപ്പിൽ നല്ലയുറക്കമാണ്, ഒരനക്കവുമില്ല. അതോ ചത്ത് കിടക്കുകയാണോ? ഞങ്ങളുടെ കെട്ടിടത്തിലെ എല്ലാവർക്കും അതൊരു മടുപ്പുളവാക്കുന്ന കാഴ്ചയായിത്തോന്നി. എന്തൊരു മാരണമാവോ?
കുറേക്കഴിഞ്ഞപ്പോൾ അവരുടെ തുണിക്കെട്ടുകൾക്കിടയിൽ ഒരു ചലനം. ഒരു കുഞ്ഞിത്തല ഉയർന്നു വരുന്നു. ചെമ്പിച്ച തലമുടിയുമായി ഒരു പെൺകുഞ്ഞ് .മൂന്നാലു വയസ്സ് പ്രായം തോന്നും. കീറിപ്പറിഞ്ഞ ചെളി പുരണ്ട ഒറ്റയുടുപ്പിട്ട മറ്റൊരു കോലം. ഉത്സാഹത്തോടെയാണവൾ ഉണർന്നത്. കെട്ടുകൾക്കിടയിൽ നിന്ന് ഒരു പ്ലാസ്റ്റിഗ് മഗ് എടുത്തു അവൾ നേരെ പോയത് തൊട്ടടുത്തുള്ള ഒരു ഹാഥ് ഗാഡി(ഉന്തുവണ്ടി)യിലേക്കാണ്. അത് ആ ഏരിയയിൽ സ്ഥിരമായി ചായക്കച്ചവടം നടത്തുന്ന ഒരു മലയാളിച്ചേട്ടന്റെയാണ്. ഒരു കൂസലും ഇല്ലാതെ അവൾ ആ മഗ് ചേട്ടന്റെ നേർക്ക് നീട്ടി. പൈസയുണ്ടോ എന്നൊക്കെ ചോദിച്ചത്തിന് മറുപടിയൊന്നും കിട്ടിയില്ലെങ്കിലും ചേട്ടൻ ആ മഗ്ഗിലേക്കു ചായ ഒഴിച്ച് കൊടുത്തു. സൂക്ഷ്മതയോടടെ അവൾ ആ മഗ്ഗുമായി ചുരുണ്ടു കിടക്കുന്ന കോലത്തിനെ വിളിച്ചുണർത്തി.രണ്ടു പേരും ചൂടൻ ചായ ആസ്വദിച്ച് കുടിക്കുന്നതു ഞങ്ങൾ കണ്ടു.
കുറെ നേരം കഴിഞ്ഞു ആ സ്ത്രീ എഴുന്നേറ്റപ്പോഴാണ് ഞങ്ങൾ ഞെട്ടിപ്പോയത്. മെലിഞുണങ്ങിയ അവളുടെ വയർ മാത്രം നിറഞ്ഞു വീർത്തിരിക്കുന്നു. ' ഇതിന്റെ പുറത്തും പെടച്ചു കയറിയ പൂ**മോനാരാണെടാ' എന്ന് എന്റെ ബോസ് ഒരു പറഞ്ഞപ്പോഴാണ് അത് ഒരു ഗർഭമാണ് എന്ന് മനസ്സിലായത്. അതൊരു ചോദ്യം തന്നെയായിരുന്നു. ആ സ്ത്രീയുടെ അടുത്ത് കൂടി തന്നെ പോവാൻ തന്നെ തോന്നില്ല, പിന്നെയല്ലേ പ്രാപിക്കാൻ തോന്നുക. നാറുന്നു എന്ന് തന്നെ പറയാം. എന്നിട്ടും അങ്ങനെയും ഒരാണുണ്ടായല്ലോ എന്നോർത്തു.
എന്തിനേറെപ്പറയുന്നു, അവർ ഞങ്ങൾക്ക് ഒരു ബാധ്യതയായി, അവളും മോളും അവിടെതന്നെയങ്ങു കൂടി. അവൾ ഒരു ഭ്രാന്തിയായിരുന്നു. എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കും. ആ മോൾ തെണ്ടി നടന്നു ഭക്ഷണം സംഘടിപ്പിക്കും, അമ്മയെ ഊട്ടും. പിന്നീട് അവൾ സ്വയം കണ്ടു പിടിച്ച കളികളിൽ മുഴുകും. ഞങ്ങൾ മഹാനഗരപാലികയെ (മുനിസിപ്പൽ കോർപറേഷൻ) ഇങ്ങനെ ഒരു മാരണം വന്നുപെട്ടിട്ടുണ്ടുവെന്നും എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം എന്നുമാവശ്യപ്പെട്ടു. ഒരു ഫലവും ഉണ്ടായില്ല. എന്നിരുന്നാലും ഞങ്ങളിൽ ചിലർ ചെറിയ സഹായം ചെയ്യുകയും ചെയ്തിരുന്നു. ചിലർ പഴയ തുണികൾ അവരുടെ മുൻപിൽ ഇട്ടിട്ടു പോയി, മറ്റു ചിലർ ഭക്ഷണവും.
രണ്ടാഴ്ച തികയുന്നതിന് മുൻപ് തന്നെ അത് സംഭവിച്ചു. മറ്റൊരു പ്രഭാതത്തിൽ അവൾ കിടന്നു പുളയാൻ തുടങ്ങി. എന്റെ ബോസ് തന്റെ ഫ്ളാറ്റിൽ നിന്നും ഭാര്യയുടെ വസ്ത്രങ്ങൾ കൊണ്ടിട്ടു കൊടുത്തു. പിന്നെയാരും അങ്ങോട്ട് ശ്രദ്ധിച്ചില്ല. എന്താണ് നടക്കുന്നത് എന്നും അതൊരു സുഖമുള്ള കാഴ്ചയല്ല എന്നും അറിയാമല്ലോ..?
കുറച്ചു കഴിഞ്ഞ് അവിടെ നിന്നും നേരിയ ഒരു കരച്ചിൽ പുറത്തു കേട്ടു. നരകജീവിതത്തിലേക്ക് ഒരാളെക്കൂടെ വലിച്ചെറിഞ്ഞിരിക്കുന്നു, പ്രകൃതി. അവളുടെ മോൾ സാകൂതത്തോടെ പുതിയ ജീവനെ നോക്കി നിന്നു. അടുത്തു പുറത്തുള്ള സ്ത്രീകൾ ആ ഭ്രാന്തിയമ്മയെ സഹായിച്ചുവെന്നാണ് ഓർമ്മ.
ഇപ്പോളോർക്കുന്ന മറ്റൊരു കാഴ്ച്ച ആ 'അമ്മ കൈക്കുഞ്ഞിന് മഗ്ഗിൽ നിന്നും വെള്ളം ശ്രദ്ധയോടെ ഒഴിച്ച് കൊടുക്കുന്നതാണ്. മണ്ണിനടിയിൽ പൊട്ടിക്കിടക്കുന്ന പൈപ്പിൽ നിന്നും ഉയർന്നു വന്ന വെള്ളം ആ മോൾ എടുത്തു കൊടുത്തതാണ് കുഞ്ഞിന്റെ വായിലേക്ക് ഇറ്റിക്കുന്നത്. തടയാൻ ചെന്നവരെ അവൾ ആട്ടിയോടിച്ചു. പിന്നീട് അവൾ ആ കുഞ്ഞിന് ചായ ഇറ്റിച്ചു കൊടുക്കുന്നതും കണ്ടിരുന്നു,. അന്ന് കുഞ്ഞുങ്ങളില്ലായിരുന്ന എന്റെ ബോസ്സിന്റെ അനുജൻ ആ അമ്മയെയും കുഞ്ഞിനേയും നോക്കി നെടുവീർപ്പിട്ടു.. അദ്ദേഹം എന്നോട് പറഞ്ഞു.
' ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ചെയ്യാത്ത ചികിത്സയില്ല, ചെയ്യാത്ത പൂജയില്ല, വിളിക്കാത്ത ദൈവങ്ങളില്ല. എന്നിട്ടും ഞങ്ങൾക്കില്ല. പക്ഷെ ഏറ്റുനില്ക്കാൻ ജീവൻ പോലുമില്ലാത്ത ഒന്നിന് രണ്ടു തവണ അത് കിട്ടിയിരിക്കുന്നു.. പൂജയിലും ദൈവത്തിലും ഒന്നും ഒരു കാര്യവുമില്ല..'
അദ്ദേഹം അങ്ങനെ പറഞ്ഞതിൽ ഒരദ്ഭുതവുമില്ലായിരുന്നു. അടുത്തു ചെന്ന് ഞാനും ഒരു നോക്ക് അതിനെ കണ്ടു. നല്ല മിടുക്കി/മിടുക്കനായിരുന്നു ആ കുഞ്ഞ്. മറ്റ് പലരും അത് തന്നെ പറഞ്ഞു. നമ്മുടെ ഭാര്യമാർ ഗർഭിണികളായാൽ എന്തൊക്കെ നാടകങ്ങളാണ്, പ്രസവിച്ചാൽ എന്തൊക്കെ അഭിനയമാണ് എന്ന് പരസ്പരം പറഞ്ഞു ചിരിച്ചു. ഇപ്പോൾ മനസ്സിലാവുന്നു, എന്ത് പട്ടിണിയിലാണെങ്കിലും ഒരു ഗർഭസ്ഥശിശുവിന് കഴിയാനുള്ളത് സ്ത്രീശരീരത്തിൽ പ്രകൃതി സൂക്ഷിച്ചിരിക്കും, അവൾ പ്രായപൂർത്തി ആവുന്നതോട് കൂടി.
ഭ്രാന്തിയമ്മയ്ക്ക് ഓമനയായിരുന്നു ആ കുഞ്ഞ്. അതിനെ അവൾ കൈപ്പിടിയിൽ നിന്ന് മാറ്റിവച്ചിട്ടേയില്ല. എപ്പോഴും ചേർത്ത് പിടിച്ചിരുന്നു. അതെ പോലെ ആ മോളെയും. കൺവെട്ടത്തു നിന്ന് മറയാൻ അവളെ സമ്മതിച്ചിട്ടില്ല. കണ്ണുകൾ അവളെ തേടിക്കൊണ്ടിരിക്കും.
കുറെയേറെ ദിവസം ആ പിഞ്ചിന്റെ കരച്ചിൽ അവിടെ ഇടക്കിടെ കേട്ടിരുന്നു. ഒരു പത്തു ദിവസത്തോളം, പിന്നീടാരോ പറഞ്ഞു അവൾ ആ കുഞ്ഞിന്റെ വായിൽ ഉണക്ക ചപ്പാത്തി വച്ച് കൊടുക്കുന്നുവെന്ന്. അത് കേട്ടറിഞ്ഞ തടയാൻ ചെന്ന ഞങ്ങളെ അവൾ ഭീതിയോടെ നോക്കി. അറിയാവുന്ന ഭാഷയിലൊക്കെ ഞങ്ങൾ അവളോട് പറഞ്ഞു നോക്കി, അങ്ങനെയൊന്നും ചെയ്യരുത് എന്ന്. ഹാഥ് ഗാഡിയിൽ നിന്ന് പാൽ കുപ്പിയിലാക്കി കൊടുത്തു. അത് കുഞ്ഞിന് അവൾ കൊടുക്കുമായിരുന്നുവെങ്കിലും ഇടയ്ക്കിടെ അവൾ ചപ്പാത്തി വായിൽ വച്ച് കൊടുക്കാൻ നോക്കും. ഒരു പക്ഷെ ആ അമ്മയുടെ കണ്ണിൽ അവൾ വളരുകയായിരിക്കും.
അധികം ദിവസം അത് പോയില്ല. ഒരു പകൽ പുലർന്നതിൽപ്പിന്നെ ആ കുഞ്ഞിന്റെ കരച്ചിൽ ഞങ്ങൾ കേട്ടില്ല. ഉച്ചയാകാറായപ്പോഴേക്കും ഞങ്ങൾക്ക് കാര്യം മനസ്സിലായി. അപ്പോഴും അവൾ ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിന്റെ വായിലേക്ക് ചപ്പാത്തിക്കഷണം തിരുകുകയായിരുന്നു. ഇടക്കിടെ ആ കുഞ്ഞിനെ കുലുക്കി വിളിക്കും.
കുഞ്ഞു മരിച്ചു പോയി എന്ന് ഞങ്ങൾ പറഞ്ഞത് ഭ്രാന്തിക്ക് മനസ്സിലാകാഞ്ഞിട്ടാണോ അതോ വിശ്വസിക്കാനുള്ള മടിയാണോ, അവൾ വീണ്ടും വീണ്ടും പകപ്പോടെ കുഞ്ഞിനെ വിളിച്ചു കൊണ്ടിരുന്നു. അവളുടെ മകൾ അന്ന് ഞങ്ങളുടെ നേർക്ക് കൈ നീട്ടിയില്ല. അവളും അനിയത്തിയോട് ചേർന്നിരുന്നു.
ഇത്തവണ ഞങ്ങളുടെ വിളി മഹാനഗരപാലിക കേട്ടു. ഒരു മണിക്കൂറിനുള്ളിൽ അവർ വാഹനവുമായി വന്നു. കുഞ്ഞിന്റെ ജഡം ആ ഭ്രാന്തിയമ്മയുടെ കൈയിൽ നിന്നും വാങ്ങിയെടുക്കാൻ അവർ ഏറെ പണിപ്പെട്ടു. ഒരാൾ പിന്നിൽ നിന്നും അവളെ ബലമായി പിടിച്ചു നിർത്തിയാണ് അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്തിയെടുത്തത്. അവളുടെ മകൾ അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു നിന്ന് ഉറക്കെക്കരഞ്ഞു. അവളുടെ കരച്ചിലും ഭ്രാന്തിയമ്മയുടെ ശാപവാക്കുകളും കൂടിനിന്നവരുടെയെല്ലാം മുകളിൽപ്പതിഞ്ഞു.
കോർപ്പറേഷൻ തൊഴിലാളികൾ അവളുടെ ജഡവുമായി അമ്മയിൽ നിന്ന് രക്ഷപെട്ടു വാഹനത്തിലേക്ക് ഓടിക്കയറുകയായിരുന്നു . കുഞ്ഞുജഢം വണ്ടിയിൽ എത്തിച്ചതിനു ശേഷമാണ് അവളുടെ മേലുള്ള പിടി വിട്ടത്. വാഹനം കുതിച്ചതിന്റെ പിന്നാലെ അവളും പാഞ്ഞു, വാഹനവും അവളും ദൂരെ മറഞ്ഞു.
കുറച്ചു കഴിഞ്ഞ് അവൾ കരഞ്ഞു കൊണ്ട് തിരിച്ചു വന്നു ,ചുരുണ്ടുകിടന്നു. ഇടയ്ക്കിടെ വീണു കിടക്കുന്ന തുണികൾ കെട്ടിപിടിച്ച് ഏങ്ങലടിക്കുന്നത് കണ്ടു.
അത് കണ്ട ഒരു സ്ത്രീ പറഞ്ഞു. ' ഭ്രാന്തിയാണെങ്കിലും അതും ഒരമ്മയല്ലേ...'
അന്ന് രാത്രി ഞങ്ങൾ അവളുടെ മുൻപിൽ കൊണ്ട് വച്ച ഭക്ഷണം പിറ്റേന്ന് അവിടെ അങ്ങനെ തന്നെയിരിപ്പുണ്ടായിരുന്നു. ഭ്രാന്തിയെയും അവളുടെ മകളെയും മാത്രം കണ്ടില്ല.
വാൽക്കഷണം: പിന്നീട് ഏകദേശം ഒരു വർഷത്തിന് ശേഷം ഒരു ചൊവ്വാഴ്ച ഭിക്ഷയെടുക്കാൻ വന്ന കുട്ടികളുടെ ഇടയിൽ ഒരു മുഖം കണ്ടു പരിചയം തോന്നി. ആ മുഖവും പകപ്പോടെ ആ സ്ഥലം മാറി മാറി നോക്കുന്നുണ്ടായിരുന്നു. ഏതോ ഓർമ്മ വീണ്ടെടുക്കുന്നത് പോലെ.
ആ മോളല്ലേയത് ...? ഉറപ്പില്ല....എന്തായാലും ഇപ്പോൾ അവളും ഒരമ്മയായിട്ടുണ്ടാവും. എന്തായാലും തൊടുപുഴയിലെ അമ്മയെപ്പോലെയാവില്ല. അതുറപ്പ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്