ഐസക്കിന്റെ മസാലാ ബോണ്ട് വാങ്ങിയത് എസ് എൻ സി ലാവ്ലിന്റെ ഉടമസ്ഥർ! കിഫ്ബിക്കായി കടമെടുക്കുന്നത് കാനഡയിലെ കമ്പനിക്ക് മുതലും കൊള്ളപ്പലിശയും ഖജനാവിൽ നിന്ന് നൽകാൻ; കടപത്രത്തിന് ലാവ്ലിനുമായുള്ള ബന്ധം തുറന്നുകാട്ടി സന്ദീപ് വാര്യർ; മലബാർ കാൻസർ ഇൻസ്റ്റ്യൂട്ടിന് കൊടുക്കാനുള്ളത് നൽകാതെ വഞ്ചിച്ചവരെ പിൻവാതിലിലൂടെ വീണ്ടുമെത്തിച്ചതിന് പിന്നിൽ പിണറായിയോ? രണ്ടാം ലാവ്ലിൻ അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രചരണത്തിന് മൂർച്ച കൂട്ടി യുവമോർച്ച
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വികസനാവശ്യത്തിന് കിഫ്ബിയുടെ പേരിൽ സർക്കാരിറക്കിയ മസാലാ ബോണ്ടിന് പിന്നിൽ എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ ഉടമകളിൽ നിന്ന് കൊള്ള പലിശയ്ക്ക് പണം കടമെടുക്കാനുള്ള ഗൂഡ നീക്കമെന്ന് ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ് യുവമോർച്ച. യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഗുരുതരമായ ആരോപണവുമായി രംഗത്ത് വരുന്നത്. കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങിയതെന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ആരോപണം. ഈ വാർത്തകൾ ശരിയാണെങ്കിൽ എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരായ സിഡിപിക്യുവാണ് മസാല ബോണ്ടുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ വിശദീകരിക്കുന്നു. ഔദ്യോഗികമായി ആരാണ് മസാലാ ബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതും ദുരൂഹമാണെന്ന് യുവമോർച്ച പറയുന്നു.
കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മിക്ക പദ്ധതികൾക്കും കിഫ്ബി വഴി പണം കണ്ടെത്തും എന്നാണ് തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രവാസി ചിട്ടി ഉൾപ്പെടെ കിഫ് ബി യുടെ ധനശേഖരണാർത്ഥം നടത്തിയ കാര്യങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെയാണ് പുതിയ ഫണ്ട് ശേഖരണ രീതിയുമായി എത്തിയത്. തോമസ് ഐസക്ക് മസാല ബോണ്ടുമായി (കടപ്പത്രം) വരുന്നത്. ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങളാണ് നേരത്തെ മസാല ബോണ്ടുകൾ വഴി ധനശേഖരണം നടത്തിയിട്ടുള്ളത് . ഇക്കഴിഞ്ഞ ദിവസം മസാല ബോണ്ട് വഴി 2150 കോടിയുടെ നിക്ഷേപം കിഫ് ബിക്ക് ലഭിച്ചതായി സർക്കാർ തന്നെ പ്രചരണം നടത്തിയിരുന്നു. മസാലാ ബോണ്ട് ക്ഷണിച്ചത് ലാവ്ലിൻ മുതലാളിക്ക് വേണ്ടിയാണെന്നാണ് ആരോപണം.
കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങാൻ തയ്യാറായത് എന്നായിരുന്നു വാർത്തകൾ വന്നത്. ഇത് ദുരൂഹമാണെന്നാണഅ യുവമോർച്ചയുടെ ആരോപണം. മറ്റാരും വാങ്ങാൻ തയ്യാറില്ലാതിരുന്ന കിഫ് ബി മസാല ബോണ്ടിൽ കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ കാശെടുത്ത് നിക്ഷേപിക്കാൻ സിഡിപിക്യുവെന്ന പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് ഉയരുന്ന ചോദ്യം. എസ് എൻ സി ലാവ്ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ് സിഡിപിക്യു എസ് എൻ സി ലാവ്ലിനിൽ 20% ഓഹരി പങ്കാളിത്തം സിഡിപിക്യുവിനാണെന്ന് യുവമോർച്ച ആരോപിക്കുന്നു. കമ്പനിയിലെ ഏറ്റവും കൂടുതൽ ഓഹരി ഉടമകൾ. അതുകൊണ്ട് എസ് എൻ സി ലാവ്ലിന്റെ ഉടമസ്ഥർ സിഡിപിക്യുവാണെന്ന് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറയുന്നു. പിണറായി വിജയൻ മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴാണ് വൈദ്യുത നിലയങ്ങളുടെ നീവീകരണത്തിന് ലാവ്ലിനുമായി കരാർ ഒപ്പിട്ടത്, ഇത് ഏറെ വിവാദമാകുകയും അഴിമതി കേസിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.
ഇതേ കമ്പനിയെ കുറിച്ചാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ വീണ്ടും വിവാദമുണ്ടാകുന്നത്. ലാവ്ലിൻ കമ്പനി ആഗോള തലത്തിൽ നടത്തിയ അഴിമതികളെ തുടർന്ന് അവരെ സഹായിക്കാൻ രഹസ്യമായി ശ്രമിച്ചു എന്നതിന്റെ പേരിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുകയും കനേഡിയൻ സർക്കാർ വലിയ പ്രതിസന്ധിയിലുമാണ് ഇപ്പോൾ. കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിനെ എതിർക്കുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ പണം ഓഹരി വിപണിയിലൂടെ സ്വരൂപിക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തന്നെ വൈരുദ്ധ്യമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു. എന്നാൽ ഇതിലെല്ലാം പ്രധാനം സിഡിപിക്യുവിനും ലാവ്ലിനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണമാണ്.
സിഡിപിക്യുവുമായി നടന്ന ചർച്ചകളെല്ലാം എല്ലാം രഹസ്യാത്മക സ്വഭാവം ഉള്ളവയാണ് . ലാവ്ലിൻ ഒരിക്കൽ കേരളത്തെ വഞ്ചിച്ച് കേരള സർക്കാർ ബ്ളാക്ക് ലിസ്റ്റിൽ പെടുത്താനുള്ള നടപടികൾ തുടങ്ങിയ കമ്പനി ആണ്. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് തരാമെന്ന് ഏറ്റ 98 കോടി തരാതെ കേവലം 8 കോടി മാത്രം നൽകി കേരള സർക്കാരിനെ ലാവ്ലിൻ വഞ്ചിക്കുകയായിരുന്നു എന്നാണ് സിപിഎം വാദം. ലാവ്ലിൻ അഴിമതി കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരം സാഹചര്യങ്ങൾ ഒക്കെ ഇരിക്കെത്തന്നെ ലാവ്ലിന്റെ ഉടമസ്ഥർ കേരളത്തിന്റെ മസാല ബോണ്ടുകൾ എങ്ങനെ വാങ്ങിയെന്ന ചോദ്യമാണ് യുവമോർച്ച ഉയർത്തുന്നത്.
മസാല ബോണ്ടിന് 9.72 ശതമാനം പലിശയാണ് കിഫ്ബി നൽകേണ്ടത്. എസ് ബി ആ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെന്നിരിക്കെ (എട്ടര ശതമാനം), ലാവ്ലിന്റെ മുതലാളിമാർക്ക് കൊള്ളപ്പലിശ കൊടുക്കാൻ എന്തിന് സർക്കാർ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസി നൽകിയ വായ്പയുടെ പലിശ 1.35 % ആണെന്നും തിരിച്ചടവ് കാലാവധി 25 വർഷമാണ് എന്നും ഓർക്കണം. ബാങ്ക് വായ്പ ആണെങ്കിൽ പോലും നമ്മുടെ രാജ്യത്തെ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ രീതി അനുസരിച്ച് പലിശ ഓരോ വർഷവും കുറയുകയാണ്. അങ്ങനെയാണെങ്കിൽ തിരിച്ചടവ് സമയത്ത് എട്ടു ശതമാനത്തിൽ താഴെ പലിശ വരാനെ സാധ്യതയുള്ളൂ . അതായത് ഏറ്റവും ചുരുങ്ങിയത് 2% അധിക പലിശയാണ് കേരളം ലാവ്ലിൻ മുതലാളിമാർക്ക് നൽകാൻ ബാധ്യതപ്പെടുന്നത്. 2150 കോടിയുടെ 2% പ്രതിവർഷം നാൽപ്പത് കോടിയിൽ അധികം വരും. ഈ മസാല ബോണ്ട് നിക്ഷേപം തിരിച്ചു നൽകേണ്ടത് 2024 ൽ ആണ് . അതായത് ഏറ്റവും ചുരുങ്ങിയത് 200 കോടിയുടെ നഗ്നമായ അഴിമതി ആണ് മസാല ബോണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു.
ഇത് ഷേജി ഡീലാണ്. മുഖ്യമന്ത്രി നേരിട്ടാണ് ലാവ്ലിൻ ഉടമസ്ഥരുമായി രഹസ്യ ചർച്ച നടത്തി ഡീൽ ഉറപ്പിച്ചിരിക്കുന്നതെന്നും ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ട് മസാല ബോണ്ടിൽ പണമിറക്കിയ വിദേശ നിക്ഷേപകർക്ക് നന്ദി പറയുന്നുതും ഇതിന് തെളിവായി യുവമോർച്ച ചൂണ്ടികാണിക്കുന്നു. എന്നാൽ ആ വിദേശ നിക്ഷേപകർ ആരെന്ന് വെളിപ്പെടുത്താൻ എന്തു കൊണ്ട് അദ്ദേഹം തയ്യാറായില്ലെന്ന ചോദ്യമാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി നടത്തിയ സ്വകാര്യ വിദേശയാത്രകളിലാണോ ഈ സങ്കീർണമായ ഡീൽ നടത്തിയത് എന്ന് അന്വേഷിക്കേണ്ടതാണെന്നും യുവമോർച്ച പറയുന്നു. ഇത് രണ്ടാം ലാവ്ലിൻ അഴിമതിയാണെന്നും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പ്രതികരിക്കണമെന്നും സന്ദീപ് വാര്യർ പറയുന്നു. അവരുടെ പ്രതികരണം വന്നതിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും യുവമോർച്ചാ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.
രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിനെയാണ് മസാലാ ബോണ്ട് എന്ന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ചതാണ് കിഫ്ബി. വികസനത്തിന് സാന്പത്തിക പ്രതിസന്ധി തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. കടുത്തവെല്ലുവിളി നേരിട്ടാണ് കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനായത്. രൂപയുടെ വിനിമയവില ഏറ്റവും അസ്ഥിരമായതുമുതൽ മുന്നിൽ മുൻ മാതൃകകൾ ഇല്ലാത്തതുവരെ തടസ്സമായി. സ്റ്റാൻഡേഡ് ആൻഡ് പുവേഴ്സ്, ഫിച്ച് എന്നിവയായിരുന്നു റേറ്റിങ് ഏജൻസികൾ. ഈ രംഗത്ത് പരിചയമുള്ള ആക്സിസ് ബാങ്ക് വഴിയാണ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്.
ഹോങ്കോങ്ങും സിങ്കപ്പൂരും കേന്ദ്രീകരിച്ചായിരുന്നു റേറ്റിങ്ങിനുള്ള ചർച്ചകൾ. അന്താരാഷ്ട്ര ലീഗൽ കൺസൾട്ടന്റുമാരും കരാറുകൾ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു. അടുത്ത കടമ്പയായിരുന്നു ദുഷ്കരം. സമാരംഭ ഇഷ്യു എന്നതിലുപരി ഇന്ത്യയിൽനിന്ന് ആദ്യമായി ഇത്തരത്തിൽ പുറപ്പെടുവിക്കുന്ന കടപ്പത്രം എന്ന നിലയിൽ മൂലനിക്ഷേപകനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ.
അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിച്ചു. കരാർ തയ്യാറാക്കാനുള്ള ചർച്ചകൾ ലണ്ടനിലാണ് നടന്നത്. മാർച്ച് 21-ന് കരാറിന് അംഗീകാരമായി. 25-ന് കടപ്പത്രം തുറന്നുകൊടുക്കുകയും ചെയ്തു. ഈ നീക്കമാണ് വിവാദമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്