2014ൽ പിടിച്ചത് ഒരു ലക്ഷത്തിലേറെ വോട്ട്; 2010ലെ തദ്ദേശത്തിൽ ജില്ലയിൽ 48 സീറ്റ് നേടിയ പാർട്ടി 2015ൽ 137 ആയി ഉയർത്തി; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലത്തിലും കൂടി കിട്ടിയത് രണ്ടേകാൽ ലക്ഷം വോട്ട്; ശക്തിന്റെ നാട്ടിൽ ഭക്തിയും വിശ്വാസവും ചർച്ച് ആക്ടും ചർച്ചയാക്കി നായരുടേയും ഈഴവരുടേയും ക്രൈസ്തവരുടേയും മനസ്സ് പിടിക്കാൻ സൂപ്പർതാരം; തൃശൂരിൽ സുരേഷ് ഗോപിയെ ഇറക്കി ബിജെപി ഉറപ്പിക്കുന്നത് നാലാമത്തെ ത്രികോണ മത്സരം; പൂരങ്ങളുടെ നാട്ടിൽ ഇനി വെടിക്കെട്ട് പ്രചരണം
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: സംസ്കാരികതയും ഭക്തിയും വിശ്വാസവും ചേരുന്നതാണ് തൃശൂർ. മത-ജാതി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുള്ള സ്ഥലം. ഇത്തവണ തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഉഷാറാക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായത് മണ്ഡലത്തിലെ പ്രത്യേകതകൾ തിരിച്ചറിഞ്ഞാണ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുമായി കോൺഗ്രസ് എത്തിയപ്പോൾ തുഷാർ ചുരം കയറി വയനാട്ടിൽ സ്ഥാനാർത്ഥിയായി. ഇതോടെ ബിജെപിക്ക് പുതിയൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നു. പിഎസ് ശ്രീധരൻ പിള്ള, എംടി രമേശ് ഇങ്ങനെ സീറ്റിന് വേണ്ടി ചരട് വലികൾ നടത്തിയത് അനവധി പേർ. ഒടുവിൽ നറുക്ക് വീണത് സുരേഷ് ഗോപിക്കും. മലയാളത്തിലെ സൂപ്പർതാരം അങ്ങനെ തൃശൂരിന്റെ മനസ്സ് പിടിക്കാനെത്തുകയാണ്. കോൺഗ്രസിലെ ടി എൻ പ്രതാപനും സിപിഐയുടെ രാജാജി മാത്യു തോമസും ഏറെ പ്രചരണത്തിൽ മുന്നേറിയ മണ്ഡലം. ഇവിടെ വോട്ടർമാർക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപി ശക്തമായ ത്രികോണ മത്സരത്തിനാണ് തൃശൂരിൽ അരങ്ങൊരുക്കുന്നത്. തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും പാലക്കാടിനും പുറമേ സർവ്വ ശക്തിയുമെടുത്ത് ആർഎസ്എസ് സുരേഷ് ഗോപിക്ക് പിന്നിൽ അണിനിരക്കും. ദേശീയ ശ്രദ്ധയുള്ള പോരാട്ടം നടക്കുന്ന മണ്ഡലമായി സുരേഷ് ഗോപിയിലൂടെ തൃശൂർ മാറുകയാണ്. സിനിമയിലെ താരരാജാവിന് തൃശൂരിനെ ഇളക്കിമറിക്കാനാകുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രവചനാതീതമാണ് തൃശൂരിന്റെ രാഷ്ട്രീയ മനസ്സ്. മുൻകൂട്ടിയുള്ള വിലയിരുത്തലുകൾക്കൊന്നും പൂർണമായും പിടിതരാത്ത രാഷ്ട്രീയ സ്വഭാവമുണ്ട് തൃശൂരിന്. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ വൻ അട്ടിമറികളിലൊന്നായിരുന്നു 96ലെ കരുണാകരന്റെ തോൽവി. മുഖ്യമന്ത്രിക്കസേര എ.കെ. ആന്റണിയെ ഏൽപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ കരുണാകരൻ നൂറു ശതമാനം വിജയമുറപ്പിച്ചാണ് സ്വന്തം തട്ടകമായ തൃശൂരിൽ മത്സരത്തിനിറങ്ങിയത്. പക്ഷേ ജനം വിധിയെഴുത്തിയത് മറ്റൊരു വിധത്തിലായിരുന്നു. ലീഡറുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി. 96ൽ ഫലം വന്നപ്പോൾ സിപിഐയിലെ വി.വി. രാഘവൻ വിജയിച്ചു. മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ പ്രകടമായ മാറ്റം അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. തൃശൂരിൽ ആദ്യമായി ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപിയിലെ കെ.പി. ശ്രീശൻ ഒരു ലക്ഷത്തിലേറെ വോട്ടുകൾ നേടി കരുത്ത് തെളിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവിടെ നിന്ന് ബഹുദൂരം ബിജെപി മുന്നിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചില്ലെങ്കിലും മികച്ച രീതിയിൽ വോട്ട് പിടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി മൂന്നിരട്ടി മെച്ചപ്പെടുത്തി. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 48 സീറ്റ് നേടിയ ബിജെപി 2015ൽ 137 ആയി ഉയർത്തി. ഇത് മനസ്സിൽ വച്ചാണ് സുരേഷ് ഗോപിയെന്ന താര സ്ഥാനാർത്ഥിയെ ബിജെപി തൃശൂരിൽ സ്ഥാനാർത്ഥിയാകുന്നത്.
തൃശൂരിൽ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയാകുമ്പോൾ ബിജെപിയുടെ ആത്മവിശ്വാസം കൂടുകയാണ്. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരുന്നുണ്ട്. ബിഡിജെഎസ്സിനായിരുന്നു തൃശൂർ സീറ്റ് ബിജെപി നൽകിയത്. എന്നാൽ അവിടെ മത്സരിക്കാൻ തയ്യാറെടുത്ത തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സിൽ നിന്ന് ബിജെപി തൃശൂർ സീറ്റ് എറ്റെടുത്തത്. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാർട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു. തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ സംസ്ഥാന നേതാക്കൾ പലരും മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂർ. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂർ. സുരേഷ് ഗോപിയെ പരിഗണിച്ചതിൽ സാമുദായിക സമവാക്യങ്ങളും ഘടകമായതായാണ് വിവരം.
തിരുവനന്തപുരത്ത് കുമ്മനവും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും വിജയ പ്രതീക്ഷയുമായാണ് മുന്നേറുന്നത്. പാലക്കാട്ടെ പ്രാദേശിക വികാരം ചർച്ചയാക്കി എസ് കൃഷ്ണകുമാറും പ്രചരണത്തിൽ മുന്നേറി. ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ. ഇത് ബിഡിജെഎസിന് വിട്ടുകൊടുത്തതു തന്നെ സമൂദായിക വോട്ടുകളുടെ കണക്കെടുത്താണ്. തൃശൂരിൽ നായർ-ഈഴവ സമുദായങ്ങൾ അതിശക്തമാണ്. കരുണാകരൻ തൃശൂരിൽ നിന്ന് കളമൊഴിയുകയും കേരളാ രാഷ്ട്രീയത്തിന്റെ അമരത്ത് നിന്ന് മാറുകയും ചെയ്തതോടെയാണ് ബിജെപിക്ക് തൃശൂരിൽ വേരുകൾ ശക്തമായത്. ഗുരുവായൂരപ്പന്റെ ഭക്തനെന്ന മുഖവുമായി തൃശൂരിനെ അടക്കി വാണത് കരുണാകരനായിരുന്നു. ശക്തന്റെ നാട്ടിലെ നായർ വോട്ടുകൾ കരുണാകരന് പോയതിന് പിന്നാലെ ബിജെപിക്കൊപ്പമായി. ഈഴവ വോട്ടുകളെ അടുപ്പിക്കാൻ ബിഡിജെസിലൂടെയുമായി. ക്രൈസ്തവ വോട്ടുകളും തൃശൂരിൽ നിർണ്ണായകയം. ഈ മൂന്ന് സമുദായത്തിലും ഉണ്ടാകുന്ന പ്രതിഫലനമാകും വിജയത്തിൽ നിർണ്ണായക ഘടകം. തൃശൂരിലെ തീരമേഖലയിൽ പോലും ബിജെപിക്ക് നിർണ്ണായക സ്വാധീനമുണ്ട്. പഞ്ച് ഡയലോഗുമായി സുരേഷ് ഗോപി നിറയുമ്പോൾ വീറുറ്റ് മത്സരമാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ സിപിഐയെ ഏറ്റവുമേറെ തവണ വരിച്ചിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 2014-ൽ രാജ്യത്തെല്ലായിടത്തും മത്സരിച്ച സീറ്റുകളിൽ സിപിഐ തോറ്റപ്പോഴും തൃശൂർ അവരെ കൈവിട്ടില്ല. അങ്ങനെ ലോക്സഭയിലെ ഏക സിപിഐ പ്രതിനിധിയായി 2014 ൽ സി.എൻ. ജയദേവൻ മാറി. തൃശൂരിലെ ജനകീയ മുഖമാണ് ടി എൻ പ്രതാപൻ. അഴിമതി വിരുദ്ധ വ്യക്തിത്വം. കോൺഗ്രസ് ടിഎൻ പ്രതാപനെ സ്ഥാനാർത്ഥിയാക്കിയത് മണ്ണിന്റെ മണമുള്ള നേതാവിലൂടെ വിജയം പിടിച്ചെടുക്കാനാണ്. ജയദേവനെ മാറ്റി സിപിഐ രാജാജി മാത്യു തോമസിനെ പരീക്ഷിക്കുന്നു. ഇതിൽ സിപിഐയിൽ ഭിന്നതയുമുണ്ട്. ഇതും തൃശൂരിലെ അടിയൊഴുക്കുകളെ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ആർക്കും നേടാനാകുന്ന മണ്ഡലമാണ് തൃശൂർ. ഇവിടേക്കാണ് സുരേഷ് ഗോപിയെ അയച്ച് ബിജെപിയും പോര് ശക്തമാക്കുന്നത്. തൃശൂർ, ഒല്ലൂർ, പുതുക്കാട്, മണലൂർ, ഗുരുവായൂർ, നാട്ടിക, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഏഴ് മണ്ഡലങ്ങളിലായി എൻഡിഎക്ക് രണ്ടേകാൽ ലക്ഷം വോട്ടുകൾ നേടാനായി. സുരേഷ് ഗോപി എത്തുന്നതോടെ ഇക്കുറി തൃശൂരിൽ വാശിയേറിയ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്.
സുരേഷ്ഗോപി കളത്തിലിറങ്ങുമ്പോൾ സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂർ മാറും. വിജയം അനായാസമെന്ന് കരുതിയ ഇടതുവലതുമുന്നണികൾക്ക് എൻ.ഡി.എയുടെ രാഷ്ട്രീയ ശക്തിക്ക് പുറമെ സുരേഷ് ഗോപിയുടെ താരപ്രഭാവവും മറികടക്കേണ്ടി വരും .ഇടതുവലതു മുന്നണികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിയെങ്കിലും സ്ഥാനാർത്ഥി സുരേഷ് ഗോപിയായാൽ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എൻ.ഡി.എ ജില്ലാ നേതൃത്വത്തിനില്ല. കുടുംബയോഗങ്ങളും സദസുകളുമായി നേരത്തേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ രണ്ടുദിവസത്തെ പ്രചാരണം കൂടുതൽ ഓളമുണ്ടാക്കിയെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈഴവ, നായർ, ക്രൈസ്തവ വോട്ടുകൾ നിർണായക ശക്തിയായ തൃശൂരിൽ സുരേഷ്ഗോപിയുടെ സ്ഥാനാർത്ഥിത്വം സാമുദായിക സമവാക്യങ്ങൾക്ക് കൂടി അനുകൂലമാണെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെയും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ട് വർദ്ധന കണക്കാക്കി തങ്ങളുടെ കരുത്ത് ഇരട്ടിയായെന്നാണ് എൻ.ഡി.എയുടെ അവകാശവാദം. പത്തുതവണ ഇടത്തോട്ടും അഞ്ചുതവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തെ വിജയപ്രതീക്ഷയുള്ള എ കാറ്റഗറിയിലാണ് എൻ.ഡി.എ നേതൃത്വം ഉൾപ്പെടുത്തിയിട്ടുള്ളത്. ബി.ഡി.ജെ.എസുമായുള്ള സഖ്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ വോട്ടു നേടിയ ജില്ലയാണ് തൃശൂർ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 38,227 വോട്ടിന്റേതായിരുന്നു എൽ.ഡി.എഫ്. ഭൂരിപക്ഷം. തുടർന്നുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഏഴുമണ്ഡലത്തിലും വിജയിച്ച് ഏഴിടത്തുംകൂടി 1,22,624 വോട്ടിന്റെ ഭൂരിപക്ഷം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുനടന്ന തിരഞ്ഞെടുപ്പിലും മികച്ചവിജയം. ഇതൊക്കെ എൽ.ഡി.എഫിന് അമിതവിശ്വാസം നൽകുന്നു. ജില്ലയിൽ 45,000 കന്നി വോട്ടർമാരാണുള്ളത്. മത്സരരംഗത്തില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച ആം ആദ്മിക്കായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച എഴുത്തുകാരി സാറാ ജോസഫ് 44,638 വോട്ടുനേടിയിരുന്നു. ഈ വോട്ടുകൾ ഏതുപെട്ടിയിൽ വീഴുമെന്നതും ഇവിടെ ഫലത്തെ സ്വാധീനിക്കുന്നതാവും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ തൃശൂരിൽ ബിജെപി ഉണ്ടാക്കിയത് നൂറുശതമാനം നേട്ടം. വോട്ടിരട്ടിച്ചെന്ന് മാത്രമല്ല സംഘടനാതലത്തിലും അടിത്തറ ഉറപ്പിക്കാൻ പാർട്ടിക്കായി. ഇനി ശക്തനായൊരു സ്ഥാനാർത്ഥികൂടിയെത്തിയാൽ പോരാട്ടം കടുപ്പിക്കാമെന്ന് പാർട്ടിനേതൃത്വം കരുതിയിരിക്കുമ്പോഴാണ് സുരേഷ ഗോപി അരയും തലയും മുറുക്കി തൃശൂരിൽ എത്തുന്നത്. ബിഡിജെഎസിന്റെ സ്വാധീനം മണ്ഡത്തിൽ അനുകൂലമാകണം. ശബരിമലസജീവമാക്കി നിർത്തിയാൽ എൻഎസ്എസ് വോട്ടുകളും അനുകൂലമാക്കാമെന്നാണ് ബിജെപി പ്രതീക്ഷ . മണ്ഡലത്തിൽ ക്രിസ്ത്യൻസമൂഹത്തിന്റെ പിന്തുണയുറപ്പിക്കാനും പാർട്ടി വഴിതേടുകയാണ്.
ക്രൈസ്തവജനവിഭാഗങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനായതിന്റെ പ്രതിഫലനം അനുകൂലമാകുമെന്നാണ് മൂന്നുമുന്നണികളുടെയും അവകാശവാദം. എന്നാൽ, ചർച്ച് ബിൽ, ന്യൂനപക്ഷ സ്ഥാപനങ്ങളോടുള്ള സർക്കാരുകളുടെ സമീപനം തുടങ്ങി വ്യത്യസ്തവിഷയങ്ങളിൽ സഭകൾക്കുള്ള നീരസം, കിട്ടുന്ന അവസരങ്ങളിൽ യു.ഡി.എഫ്. ആയുധമാക്കുന്നുണ്ട്. വിശ്വാസികളുടെ വികാരത്തിനൊപ്പമെന്ന എൻ.എസ്.എസ്. സമീപനവും തൃശൂരിൽ ചർച്ചയാകും. കേരളത്തിലെ മറ്റു മണ്ഡലങ്ങൾക്കില്ലാത്ത പല പ്രത്യേകതകളൂം തൃശൂരിനുണ്ട്. രണ്ടു പാർട്ടികൾ - സിപിഐയും കോൺഗ്രസും - മാത്രമേ തൃശൂരിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ളൂ. ഒൻപതു തവണ സിപിഐയും, ആറു തവണ കോൺഗ്രസ്സും. കമ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പിന് ശേഷം സിപിഐ തങ്ങളുടെ ശക്തികേന്ദ്രമായി കരുതുന്ന ജില്ലയാണ് തൃശൂർ. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കയ്യിലാണ്. ഇതിനെ അതിജീവിക്കാൻ പ്രതാപനും നിലനിർത്താൻ രാജാജി മാത്യു തോമസും അട്ടിമറിക്ക് സുരേഷ് ഗോപിയും എത്തുമ്പോൾ മത്സരം പൊടിപൂരമാകും.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിയെ കണ്ടു, തൃശ്ശൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു സുരേഷ് ഗോപി
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- 'കിരീടം സമർപ്പിച്ചത് എന്റെ ആചാരപ്രകാരം, അത് മാതാവ് സ്വീകരിക്കും': സുരേഷ് ഗോപി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്