കുടിലിൽ നിന്നും നാട്ടുകാരുടെ ഹൃദയത്തിൽ ചേക്കേറി കനയ്യ ചെറുപ്പക്കാരുടെയിടയിൽ തരംഗമാകുന്നു; ബെഗുസരായിയെ ഒരിക്കൽ കൂടി ചുവപ്പിക്കാൻ ഈ തീപ്പൊരി നേതാവിനാകുമോ ? ബിജെപിയും ലാലുവിന്റെ മക്കളും ഒരുപോലെ ഭയക്കുന്ന ഈ ചെറുപ്പക്കാരനുള്ളത് ഒറ്റയ്ക്ക് പൊരുതി ജയിച്ച ചരിത്രം; ബീഹാറിന്റെ ലെനിൻ ഗ്രാഡിൽ മഹാസഖ്യത്തെയും ബിജെപിയെയും വിറപ്പിച്ച് ജെഎൻയുവിലെ പോരാളിയുടെ തേരോട്ടം
മറുനാടൻ ഡെസ്ക്
പാട്ന: തെരഞ്ഞെടുപ്പുകളിൽ ചില ഒറ്റയാൾ പോരാട്ടങ്ങൾ ശ്രദ്ധേയമാകാറുണ്ട്. ഇത്തവണ അത്തരത്തിൽ ശ്രദ്ധ നേടുകയാണ് ബീഹാറിലെ ബഗുസരായി പാർലമെന്റ് മണ്ഡലം. കനയ്യ കുമാർ എന്ന ഫാസിസ്റ്റ് വിരുദ്ധ പോരാളിയാണ് ബീഹാറിലെ ബഗുസരായി മണ്ഡലത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുന്നത്. സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കനയ്യകുമാർ ചെറിയൊരു കാലം കൊണ്ട് ലോക ശ്രദ്ധനേടിയ യുവ നേതാവാണ്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) സ്ഥാനാർത്ഥിയായ തൻവീർ ഹസനാണ് സിപിഐ സ്ഥാനാർത്ഥിയും മുൻ ജെഎൻയു വിദ്യാർത്ഥി നേതാവുമായ കനയ്യ കുമാറിന്റെ പ്രധാന എതിരാളി. വോട്ട് കനയ്യ കുമാറിനൊ അതോ തൻവീറിനോ എന്ന ഒരു പ്രദേശിക യുട്യൂബ് ചാനലിന്റെ ചോദ്യത്തിന് ഭൂരിപക്ഷം മുസ്ലിംകൾക്കും പറയാനുള്ളത് തങ്ങൾ കനയ്യ കുമാറിനെ പിന്തുണയ്ക്കുന്നുവെന്നാണ്. കനയ്യ വരുന്നത് ദരിദ്ര പശ്ചാത്തലത്തിലാണെന്നും അതിനാൽ അങ്ങനെയുള്ളവർക്ക് മാത്രമെ ദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു എന്നുമാണ് ദരിദ്ര സംസ്ഥാനമെന്ന് പേരുകേട്ട ബീഹാറിലെ ഗ്രാമവാസികൾ പറയുന്നത്.
കനയ്യയെ കുറിച്ചുള്ള മറ്റൊരു വീഡിയോയിൽ കനയ്യ താമസിക്കുന്ന കുടിലിനെ ചൂണ്ടികാണിച്ച് പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവർ കുടിലിൽ നിന്നുള്ളവനെ വേണോ അതോ കോട്ടിട്ടവനെ വേണോ (ഹട്ട് വാല അതോ കോട്ട് വാല) എന്ന് സ്വയം ചോദിക്കണമെന്ന് ആവശ്യപ്പെടുന്നു. നരേന്ദ്ര മോദിയെ 'കോട്ട് വാല' എന്ന് ചൂണ്ടികാണിക്കുന്ന വിഡിയോയിൽ ദരിദ്ര ചുറ്റുപാടിൽ നിന്ന് വരുന്ന ഒരാൾക്ക് മാത്രമെ പട്ടിണിയെന്താണെന്ന് മനസിലാകുകയും പാവപ്പെട്ടവന്റെ കാവൽകാരനാകാൻ കഴിയുകയുള്ളു എന്നും പറയുന്നുണ്ട്. കുടിലിൽ നിന്നുള്ളവനെ വേണോ അതോ കോട്ടിട്ടവനെ വേണോ (ഹട്ട് വാല തോ കോട്ട് വാല) എന്നാണ് ബഗുസാരായിൽ നിന്നുയരുന്ന ചോദ്യം.ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കനയ്യ കുമാർ വരുന്ന ദരിദ്ര ചുറ്റുപാടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ ചർച്ച.
താൻ മത്സരിക്കുന്നത് ആർജെഡിക്ക് എതിരെയല്ല എന്നും ബിജെപിക്ക് എതിരെയാണ് എന്നുമാണ് കനയ്യയുടെ നിലപാട്. ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ സിപിഐയും സ്ഥാനംപിടിക്കും എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ബഗുസരായ് മണ്ഡലത്തിനു വേണ്ടിയുള്ള പിടിവലി സിപിഐയെ മഹാസഖ്യത്തിൽ നിന്നും പുറത്താക്കി. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായതിനാൽ കനയ്യ കുമാറിനെ മത്സരിപ്പിക്കാനാകില്ല എന്നായിരുന്നു കോൺഗ്രസ്, ആർജെഡി നിലപാട്. എന്തുവന്നാലും കനയ്യ തന്നെ ബഗുസരായിയിൽ മത്സരിക്കും എന്ന നിലപാട് സിപിഐ എടുത്തതോടെ മുന്നണി സാധ്യത അടയുകയായിരുന്നു. ബിജെപിക്കെതിരേയും ശക്തമായ പ്രചാരണമാണ് മണ്ഡലത്തിൽ നടക്കുന്നത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗിനെയാണ് ബിജെപി ബെഗുസാരായിൽ മത്സരിപ്പിക്കുന്നത്. ഇദ്ദേഹം മൈക്രോ, ചെറുകിട, ഇടത്തര സംരംഭകത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി നേരത്തെ ജനങ്ങളോട് ഒരു രൂപ ധനസഹായമഭ്യർത്ഥിച്ച് കനയ്യ രംഗത്തെത്തിയിരുന്നു. നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. ഈ തെരഞ്ഞെടുപ്പ് പണത്തിന്റെ ശക്തിയും ജനങ്ങളുടെ ശക്തിയും തമ്മിലാണ്. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരും സംഘടിക്കണം. ഒരു തുകയും ചെറുതോ വലുതോ അല്ല, നിങ്ങളാൽ ആവുന്നത് സംഭാവന ചെയ്യൂ എന്നും കനയ്യ അഭ്യർത്ഥിച്ചിരുന്നു. കനയ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മെവാനി എംഎൽഎയും ബഗുസരായിൽ എത്തിയിട്ടുണ്ട്.
ബീഹാറിലെ ലെനിൻഗ്രാഡ് അഥവാ ബെഗുസരായ്
കമ്മ്യൂണിസ്റ്റ് നിഘണ്ടുവിൽ ബീഹാറിലെ ലെനിൻഗ്രാഡ് എന്നാണ് ബെഗുസരായ് അറിയപ്പെടുന്നത്. അതിനാൽ തന്നെ സിപിഐയുടെ യുവനേതാവായ കനയ്യ കുമാർ ഈ ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചത് തികച്ചും സ്വാഭാവികമാണ്. ഒരു സോഷ്യലിസ്റ് തൊഴിലാളി വർഗ വിപ്ലവത്തിനും സാക്ഷ്യം വഹിച്ച മണ്ഡലമല്ല ബെഗുസരായ്. അങ്ങനെയൊരു വിപ്ലവം അവിടെ സംഭവിക്കാനുള്ള വിദൂര സാധ്യതയുമില്ല. നക്സൽ ബാരി കാലഘട്ടത്തിൽ പോലും രാജ്യത്ത് ഒന്നും സംഭവിക്കാത്ത വിധം ശാന്തമായിരുന്നു ബെഗുസരായ്. സമീപ ജില്ലയായ മുസഫർപൂരിലെ മുസാഹാരിയിലും മധ്യ ബീഹാറിലും നക്സലൈറ്റുകൾ കർഷകരെ സംഘടിപ്പിക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലും ബെഗുസരായ് സമാധാനപൂർണ്ണമായിരുന്നു.
ബീഹാറിൽ സിപിഐക്ക് ഇപ്പോഴും സ്വാധീനമുള്ള അപൂർവം സ്ഥലങ്ങളിലൊന്നാണ് ബെഗുസരായ്.കൂടാതെ മണ്ഡലത്തിലെ ചില നിയമസഭാ സീറ്റുകളിൽ ജയിക്കാനും സിപിഐക്ക് സാധിച്ചിരുന്നു. 1967ൽ സിപിഐ നേതാവ് യോഗേന്ദ്ര ശർമ്മ ബെഗുസരായ് മണ്ഡലത്തിൽ നിന്നും പാർലമെന്റിലും എത്തിയിരുന്നു. സിപിഐക്ക് ബെഗുസരായ് മണ്ഡലത്തോട് ഇഷ്ടം കൂടാനുള്ള ഒരു കാരണങ്ങൾ ഇവയാണ്.
കനയ്യ കുമാർ ഇത്തവണ ബെഗുസരായ് മണ്ഡലത്തിൽ ജയിക്കുകയാണെങ്കിൽ സിപിഐയെ സംബന്ധിച്ചിടത്തോളം അത് വലിയ വിജയമായിരിക്കും. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായിരുന്ന രാജേന്ദ്ര പ്രസാദ് സിങ് 17 .8 ശതമാനം വോട്ടു നേടി ബിജെപിക്കും ആർജെഡിക്കും പിന്നിൽ മൂന്നാമതായിരുന്നു.ആ അർത്ഥത്തിൽ കനയ്യ കുമാറിന്റെ വിജയം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യത്തിൽ വലിയ മാറ്റമുണ്ടാക്കും.
ബെഗുസരായ് അഥവാ ഭൂമിഹാർ കോട്ട
ബെഗുസരായ് ഒരിക്കലും ഒരു കമ്മ്യൂണിസ്റ് കോട്ട ആയിരുന്നില്ല. എന്നാൽ അത് എക്കാലത്തും ഭൂമിഹാർ ബ്രാഹ്മണരുടെ ശക്തികേന്ദ്രമായിരുന്നു. ഭൂമിഹാർ ബ്രാഹ്മണനായ സ്വാമി സജാന്ദ സരസ്വതിയാണ് 1936 ൽ അഖിലേന്ത്യാ കിസാൻ സഭ സ്ഥാപിക്കുകയും സ്വന്തം ജാതിക്കാരെ ഭൂഅവകാശങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കുകയും ചെയ്തത്. കിസാൻ സഭ പിൽക്കാലത്ത് സിപിഐയുടെ കർഷക
സംഘടനയായി രൂപാന്തരം പ്രാപിച്ചു. ബീഹാറിലെ സിപിഐയിൽ ഭൂമിഹാർ ബ്രാഹ്മണർക്കുള്ള മേധാവിത്വത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു. തങ്ങളുടെ ആധിപത്യം അവർ ഇടത് ആധിപത്യമാക്കി മനസ്സിലാക്കി. സിപിഐ ബീഹാറിൽ ഒരുകാലത്തും നിർണായകമായ ഒരു ശക്തിയായിരുന്നില്ല. ബീഹാറിന്റെ ചരിത്രത്തിൽ രാഷ്ട്രീയമോ സാമൂഹികമോ ആയ യാതൊരു മാറ്റങ്ങൾക്കും തുടക്കം കുറിക്കാൻ അതിനാൽ തന്നെ അവർക്ക് സാധിച്ചിട്ടില്ല.
ഭൂരഹിതരായ കർഷകരെ അണികളായി സംഘടിപ്പിക്കുന്നതിലും എന്നാൽ ഭൂമിഹാറുകൾ അടക്കമുള്ള സവർണ ജാതികൾക്ക് പാർട്ടി നേതൃത്വത്തിൽ വ്യക്തമായ മേധാവിത്വം നൽകുകയും ചെയ്യുന്നതിൽ യാതൊരു വൈരുധ്യവും സിപിഐ കാണുന്നില്ല. ഈയൊരു പശ്ചാത്തലത്തിൽ പാർട്ടി നേതൃസ്ഥാനങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം നൽകുകയും അതേസമയം പാവങ്ങളുടെ പാർട്ടിയെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുകയാണ് സിപിഐ. ഭൂമിഹാർ ജാതിയിൽ പെട്ട ആളാണ് കനയ്യ കുമാർ. തനിക്ക് ജാതിയില്ലെന്നു അദ്ദേഹം അവകാശപ്പെട്ടേക്കാം. എന്നാൽ ജാതി അതിൽ അന്തർലീനമാണ്. തങ്ങളിൽ ഒരാളായാണ് ഭൂമിഹാറുകൾ കനയ്യകുമാറിനെ കാണുന്നത്.
കനലാണ് കനയ്യ
ബീഹാറിലെ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കനയ്യകുമാർ ജാതിയുടെ മേന്മ കൊണ്ടോ പിന്തുണ കൊണ്ടോ നേതാവായ ആളല്ല. എന്നുമാത്രവുമല്ല വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ കനയ്യയാണ് യഥാർത്ഥ പോരാളിയെന്ന് കോൺഗ്രസുകാർ പോലും സമ്മതിക്കും. 2015 സെപ്റ്റംബറിലാണ് കനയ്യ എന്ന പേര് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനയ്യ എഐഎസ്എഫിന്റെ ബാനറിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു(ഐ), സിപിഎം വിദ്യാർത്ഥി വിഭാഗമായ എസ്എഫ്ഐ, ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപി, സിപിഐ(എംഎൽ) വിദ്യാർത്ഥി വിഭാഗമായ എഐഎസ്എ എന്നിവ കാമ്പസിലെ ശക്തരായ സംഘടനകളായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ജനകീയ പോരാളിയായ കനയ്യ കുമാർ അട്ടിമറി വിജയം നേടി.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജെഎൻയുവിലെ എബിവിപി ഒഴികെയുള്ള എല്ലാ വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് വിദ്യാർത്ഥി യൂണിയൻ സമരങ്ങൾ സംഘടിപ്പിച്ചു. രാജ്യത്തെ പ്രതിപക്ഷം എന്ന നിലയിലേക്ക് ജെഎൻയുവും പ്രതിപക്ഷ നേതാവായി കനയ്യയും സ്വയം വളരുകയായിരുന്നു. പിന്നീടങ്ങോട്ട് കനയ്യയും സംഗപരിവാറും നേർക്കുനേർ പോരാട്ടമായി. വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യയെ ജയിലിലടച്ചതുമുതൽ കായികമായി നേരിടുന്നതിൽ വരെ കാര്യങ്ങളെത്തി. അതിനിടയിൽ രാജ്യത്തെ കാമ്പസുകളിൽ കനയ്യ തരംഗമായി. മേരാനാം കനയ്യ, തേരാനം കനയ്യ എന്ന മുദ്രാവാക്യം കാമ്പസുകളിൽ അലയടിച്ചു. കനയ്യ പാടിയ ആസാദി ഗാനം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ ഏറ്റുപാടി. സംഘപരിവാർ വിരുദ്ധ ചേരിയുടെ തീപ്പൊരി നേതാവായി കനയ്യ മാറുകയായിരുന്നു.
കനയ്യയുടെ വളർച്ചയെ കോൺഗ്രസും ബിജെപിയും ഒരുപോലെ ആശങ്കയോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ കനയ്യയെ തോൽപ്പിക്കാൻ ഇരു പാർട്ടികളും വളരെ ശ്ക്തമായി തന്നെശ്രമിക്കും. പക്ഷേ പട്ടിണിക്കാരന്റെ സ്വപ്നങ്ങളും ജാതി രാഷ്ട്രീയത്തിന്റെ ആനുകൂല്യവും രക്തം തിളപ്പിക്കുന്ന കനയ്യയുടെ സംവാദങ്ങളും പ്രസംഗങ്ങളും എല്ലാം ബഗുസരായിയെ ഒരിക്കൽ കൂടി ചുവപ്പിക്കും എന്നപ്രതീക്ഷയിലാണ് ഇന്ത്യൻ ഇടതുപക്ഷം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്