നാട്ടിലെ കരാർ ജോലി പൊളിഞ്ഞപ്പോൾ ലണ്ടനിൽ എത്തിയാൽ സുഖ ജീവിതം എന്നു പറഞ്ഞ് ഏജൻസികളുടെ ചതിയിൽ വിസിറ്റിങ് വിസ എടുത്ത് വിമാനം കയറി; ഒരു ജോലി പോലും കിട്ടാതെ പൊലീസിനെ ഭയന്നു നടക്കുന്നതിനിടയിൽ കാരണം പോലും അറിയാതെ ദുരൂഹ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാനാവാതെ വലഞ്ഞപ്പോൾ ആശ്രയമായി എത്തിയത് ബ്രിട്ടീഷ് മലയാളി; നാട്ടിൽ അനാഥരായി കാത്തിരുന്ന പെൺമക്കൾക്ക് രണ്ടു പേർക്കും 3.75 ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു കണ്ണുനീർ തുടച്ച് മറുനാടൻ കുടുംബം
മറുനാടൻ ഡെസ്ക്
നാട്ടിൽ ചെറിയ കരാർ പണികൾ വരവേ ജോലികളുടെ ഭാഗമായി രാജീവിനുണ്ടായ വൻ കടക്കെണിയാണ് ജീവിതം മാറ്റിമറിച്ചത്. കടം പെരുകിയപ്പോൾ രാജീവിന്റെയും സഹോദരന്റെയും വീടുകൾ ബാങ്ക് ജപ്തി നടപടികൾ നേരിട്ടു. താരതമെന്യേ കൂടുതൽ വില കിട്ടുമായിരുന്ന രാജീവിന്റെ വീടു വിറ്റു കടബാധ്യതകളിൽ ഒരു പങ്കു വീട്ടി. ഈ സമയത്താണ് യുകെയിൽ എത്തിയാൽ മികച്ച ജോലിയെന്ന ഏജൻസിയുടെ വാഗ്ദാനം രാജീവിനെ തേടി എത്തുന്നത്.
കടത്തിന്റെയും ജീവിത ദുരിതത്തിന്റെയും നടുക്കടലിൽ നിന്നൊരാൾക്കു ലഭിക്കാവുന്ന കച്ചിത്തുരുമ്പു ആയിരുന്നു ആ വാഗ്ദാനം. ഇത്തരത്തിൽ ഒട്ടേറെ ആളുകൾ യുകെയിൽ എത്തുകയും ജീവിതം രക്ഷപ്പെടുകയും ചെയ്ത സാഹചര്യം അറിയാവുന്നതിനാൽ മറ്റൊന്നും ആലോചിക്കാതെ രാജീവ് ഏജൻസിക്കാരെ വിശ്വസിക്കുകയായിരുന്നു. മാത്രമല്ല, ജീവിതം പച്ച പിടിപ്പിക്കുന്നതിനൊപ്പം തന്നെ യുകെയിൽ മക്കളുടെ വിദ്യാഭ്യാസം സൗജന്യവുമാണ് എന്ന ട്രാവൽ ഏജൻസി ഏജന്റിന്റെ വാക്കാണ് രാജീവിനെ ഏജൻസിക്കാരുടെ കെണിയിൽ വീഴ്ത്തിയത്.
പഠിക്കാൻ മിടുക്കരായ രണ്ടു പെൺമക്കളുടെ ഭാവിയെ കുറിച്ച് ഏറെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരുന്ന രാജീവിന്റെ മനസ് മനസിലാക്കിയുള്ള ഒരു ചൂണ്ട ആയിരുന്നു ആ വാഗ്ദാനം. ഇതോടെയാണ് ജീവിതത്തിൽ രക്ഷപ്പെടാനായി ഇനി ഇതേ ഉള്ളൂ ഒരു ആശ്രയം എന്നു കരുതി രാജീവും ഭാര്യ ലക്ഷ്മിയും രണ്ടു പെൺമക്കളും കയ്യിൽ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം ഏജൻസിക്കു നൽകി യുകെയിൽ പോയത്. വിസിറ്റിങ് വിസയിലായിരുന്നു ഇവരുടെ യാത്ര.
യാത്രക്ക് ചുക്കാൻ പിടിച്ചവരുടെ നിർദ്ദേശ പ്രകാരം കയ്യിൽ കരുതിയ മൂന്നു ലക്ഷം രൂപയിൽ നല്ലൊരു പങ്കു ലണ്ടനിലെ ഈസ്റ്റ് ഹാമിൽ എത്തിയപ്പോൾ താമസ സൗകര്യത്തിനും മറ്റുമായി ചെലവാകുകയും ചെയ്തു. ഇത്തരത്തിൽ വീണ്ടും വീണ്ടും യുകെയിലെ ചെലവുകൾക്കും ഏജൻസികൾക്കുമായി പണം നഷ്ടപ്പെടുത്തിയ ഇവർക്ക് സകല പ്രതീക്ഷകളും നഷ്ടമാകുന്ന കാഴ്ചകളാണ് യുകെ ജീവിതത്തിൽ ബാക്കിയായത്. ഇതോടെ കഴിഞ്ഞ വർഷം മെയ് 11നു യുകെയിൽ എത്തിയ ഇവർ കലങ്ങിയ കണ്ണും മരവിച്ച മനസുമായി സെപ്റ്റംബർ മൂന്നിന് തിരികെ തിരുവനന്തപുരത്തു എത്തി.
വെറും നാലു മാസത്തെ ഈസ്റ്റ് ഹാം ജീവിതം ദുരിതം നേരിട്ടനുഭവിച്ച നാളുകൾ ആയിരുന്നു. ഒന്നിച്ചു തിരികെ മടങ്ങാം എന്നായിരുന്നു തീരുമാനിച്ചതെങ്കിലും മുന്നിൽ മല പോലെ വളർന്ന കടവും കിടപ്പാടം നഷ്ടമായ അവസ്ഥയും പിടിച്ചു നിൽക്കാൻ രാജീവിനെ പ്രേരിപ്പിക്കുക ആയിരുന്നു. പിന്നീടുള്ള അഞ്ചു മാസക്കാലം എന്തെങ്കിലും ജീവിത മാർഗം തരപ്പെടുത്താനുള്ള ശ്രമമായിരുന്നു രാജീവ് നടത്തിയത്. എന്നാൽ വിസിറ്റിങ് വിസയിൽ എത്തിയ ഒരാൾക്ക് ആരും ജോലി നൽകുവാൻ തയ്യാറായില്ല എന്നു മാത്രമല്ല, പൊലീസുകാരുടെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായി.
അതിനിടയിൽ രാജീവിന്റെ അമ്മയും മരിച്ചു. അമ്മയെ അവസാനമായി ഒരു നോക്കു കാണുവാൻ എത്താൻ സാധിക്കാതിരുന്നതിന്റെ വിഷമവും രാജീവിന് ഉണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ എത്തിയ രാജീവ് താൻ സ്വപ്നം കണ്ട ലണ്ടൻ അല്ല കൺമുന്നിൽ കണ്ടതെന്ന വിഷമത്തോടെയാണ് ജീവിച്ചിരുന്നത്. അവസാന നാളുകളിൽ ഭക്ഷണത്തിനു പോലും ഒരു പെൻസ് എടുക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഇല്ലായിരുന്നുവെന്നാണ് വിവരം ലഭിച്ചത്. ഇതോടെ, ജീവിതം തകർന്ന അവസ്ഥയാണ് രാജീവിനെ മരണത്തിലേക്ക് വഴി തിരിച്ചു വിട്ടത്.
മരണ വാർത്ത പുറത്തെത്തിയ ശേഷമാണ് രാജീവിന്റെ ജീവിത കഥ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിലൂടെ യുകെ മലയാളികൾ അറിയുന്നത്. തുടർന്ന്, രാജീവിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാനും നാട്ടിലെ അനാഥരായ രണ്ടു പെൺമക്കൾക്ക് എന്തെങ്കിലും സഹായവും ചെയ്തു നൽകുവാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.
ഇന്ത്യൻ ഹൈക്കമ്മീഷന്റെയും യുകെയിലെ സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ മൃതദേഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹം ബന്ധുക്കൾ ചേർന്നാണ് ഏറ്റെടുത്തത്. വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി രാവിലെ ഏഴു മണിയോടു കൂടിയാണ് മൃതദേഹം കണ്ണമ്മൂലയിലെ രാജീവിന്റെ സഹോദരന്റെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം പൊതു ദർശനത്തിനു വച്ചശേഷമാണ് സംസ്കാരത്തിനായി ശാന്തികവാടത്തിലേക്ക് കൊണ്ടു പോയത്.
വീട്ടിലും ശാന്തി കവാടത്തിലുമായി ബന്ധുക്കളും നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അടക്കം നൂറു കണക്കിനു പേരാണ് പങ്കെടുത്തത്. ഒരുപാട് പ്രതീക്ഷകളുമായി യുകെയിലെത്തി ഒടുവിൽ ഒന്നും നേടാനാകാതെ ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്ന രാജീവിന്റെ മൃതദേഹം രാവിലെ 8.30ഓടു കൂടിയാണ് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിച്ചത്. പൊട്ടിക്കരച്ചിലോടെയാണ് ഭാര്യ ലക്ഷ്മി രാജീവിന് വിട നൽകിയത്. അച്ഛന് അന്ത്യയാത്ര നൽകുവാൻ മക്കളായ സൂര്യ ഗായത്രിയും അംബികാ ഗായത്രിയും ശാന്തി കവാടത്ത് എത്തിയിരുന്നു.
അതോടൊപ്പം രാജീവിന്റെ രണ്ടു മക്കൾക്കായി 8700 പൗണ്ട് ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച ചെക്ക് രാജീവിന്റെ രണ്ടു പെൺമക്കൾക്ക് കൈമാറി. ബ്രിട്ടീഷ് മലയാളി വായനക്കാർ 6981 പൗണ്ട് നൽകിയപ്പോൾ ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവായ 1298.75 പൗണ്ടും കൂടി ചേർത്താണ് ഇരുവർക്കും 3.75 ലക്ഷം രൂപ വീതം ഏഴരലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രാജീവിന്റെ മരണത്തോടെ വേർപാടിന്റെ വേദനയ്ക്കൊപ്പം ഇനി മുമ്പോട്ട് എങ്ങനെ ജീവിക്കുമെന്ന് ഓർത്ത് ആശങ്കയിലായ ഭാര്യയ്ക്കും മക്കൾക്കും ആശ്വാസമായാണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഈ സഹായം എത്തിയത്.
ബ്രിട്ടീഷ് മലയാളി ഇതുവരെ നൽകിയത് ആറു കോടിയിലേറെ തുക
മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.
നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. സഹായം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവ കൃത്യമായി പരിശോധിച്ച് സഹായം ആവശ്യമുള്ളവരാണെന്ന് പൂർണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫണ്ട് ശേഖരണം നടക്കുന്നത്. യുകെയിലെ മലയാളികൾ മരിച്ചാൽ, ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇതു കൂടാതെ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും.
വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ധനസമാഹരണം നടത്തുന്നത്. ഇതുവഴി ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്. ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ.
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്