ആരാധകരുടെ മാലാഖ! ലൂസിഫർ താര രാജാവിന് വേണ്ടിയുള്ള ടിപ്പിക്കൽ മാസ് മൂവി; ഒടിയന്റെ ക്ഷീണം തീർത്ത് തീയേറ്ററിൽ ലാൽ ഫാൻസിന്റെ ആനന്ദ നൃത്തം; വില്ലനായി തിളങ്ങി വിവേക് ഒബറോയ്; ക്ലാസിൽ തൊടാതെ മാസ്സിൽ മാത്രം ശ്രദ്ധിച്ച് സംവിധായകൻ പൃഥ്വിരാജ്; ഇനി അറിയേണ്ടത് പുലിമുരുകന്റെ റെക്കോർഡ് തകരുമോ എന്നു മാത്രം
എം മാധവദാസ്
'നെഞ്ചു വിരിച്ച് ...ലാലേട്ടൻ, മീശ പിരിച്ച് ....ലാലേട്ടൻ, തോളുചെരിച്ച്.... ലാലട്ടേൻ'! കളിയിക്കാവിളതൊട്ട് കുമ്പളവരെയുള്ള കേരളത്തിലെ തീയേറ്ററുകളിൽ പുലർച്ചെമുതൽ മുഴങ്ങിക്കേട്ട ആസ്ഥാന ഗാനം ഇതാണ്. അതെ ലൂസിഫർ വീണ്ടും മലയാള സിനിമയിൽ മോഹൻലാൽ തരംഗം തിരിച്ചുകൊണ്ടുവന്നിരിക്കയാണ്. തന്റെ കന്നി സംവിധാന സംരംഭമായിട്ടും, ചിത്രത്തിന്റെ ക്ലാസിന് വലിയ പരിഗണയൊന്നും കൊടുക്കാതെ, മോഹൻലാൽ എന്ന താരരാജാവിന്റെ ആരാധകരെ തൃപ്തിപ്പെടുത്തവാനായിട്ടുള്ള, ടിപ്പിക്കൽ ടെയിലർ മെയിഡ് ലാൽ ഫിലിം തന്നെയാണ് ലൂസിഫർ. ഇടക്ക് മീശപിരിച്ചും, മുണ്ട് മടക്കിക്കുത്തിയും, തോക്കെടുത്തും, കുറിക്കുകൊള്ളുന്ന കൗണ്ടറിടിച്ചും ലാൽ കളം നിറഞ്ഞാടുകയാണ്.
ഒടിയൻ കണ്ട് തലയിൽ മുണ്ടിട്ടെന്നോണം ഇറങ്ങിപ്പോയ ലാൽ ഫാൻസുകാർ ആഹ്ലാദ നൃത്തം ചവുട്ടി ആർത്തുവിളിച്ചാണ് തീയേറ്ററിൽ നിന്ന് മടങ്ങുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാണ്.ചിത്രം വമ്പൻ ഹിറ്റാവും. ഇനി അറിയേണ്ടത് പുലിമുരുകന്റെ റെക്കോർഡ് തകരുമോ എന്നു മാത്രമാണ്. അടുത്തകാലത്തായി ആളില്ലാതെ, ഈച്ചയാട്ടിയിരുന്ന കേരളത്തിലെ തീയേറ്ററുകാർക്ക് ഒരു ചാകരക്കോള് കൊടുത്തതിലും, ചത്തതുപോലെ കിടക്കുന്ന ചലച്ചിത്ര വ്യവസായത്തെ ഒന്ന് ഉഷാറാക്കിയതിലും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് പ്രഥ്വീരാജിനോട് പെരുത്ത് നന്ദിയുണ്ടാവും.
പക്ഷേ കലാപരമായി നോക്കുമ്പോൾ ഒട്ടും ഔന്നിത്യത്തിലുള്ള ചിത്രമല്ല ഇത്. സംവിധായകൻ പൃഥ്വി രാജായതുകൊണ്ട് കിംകിഡുക്ക് സ്റ്റെലിലുള്ള ഒരു ചിത്രം പ്രതീക്ഷിച്ചുപോയാൽ നിങ്ങൾക്ക് എട്ടിന്റെ പണി കിട്ടും. ഒട്ടും ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു കോമേർഷ്യൽ മൂവി എന്ന നിലയിലേ എടുക്കാവൂ. അതുപോലും മലയാളത്തിലെ പ്രമുഖ സംവിധായകർക്ക് കഴിയുന്നില്ല എന്നതിന്റെ സൂചനകളാണെല്ലോ അടിക്കടിയുണ്ടാവുന്ന ഫ്ളോപ്പുകൾ തെളിയിക്കുന്നത്. മൂന്നുമണിക്കുറോളം നേരമുള്ള ഈ ചിത്രം പക്ഷേ മോഹൻലാലിന്റെ വൺമാൻ ഷോയുമല്ല. 27 ഓളം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ അന്തർധാര പക്ഷേ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളിയെന്ന ലൂസിഫറിനോടാണെന്ന് മാത്രം.
ലൂസിഫറുകളുടെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിൽപോലും തെരഞ്ഞെടുപ്പിൽ ഒഴുകിയെത്തുന്ന കോടികൾ എവിടെ നിന്നാണ്. ആരാണ് ശരിക്കും നമ്മെ പിൻ സീറ്റിലിരുന്ന് ഡ്രൈവ് ചെയ്യുന്നത്. യഥാർഥ അധികാരികളെ നോക്കുകുത്തികളാക്കി കർട്ടനു പിന്നിൽനിൽക്കുന്ന ലൂസിഫറുകളെ കുറിച്ചാണ് ചിത്രം പറയുന്നത്.
മുഖ്യമന്ത്രിയും ഭരണകക്ഷിയുടെ അനിഷേധ്യ നേതാവുമായ പി കെ രാംദാസ് എന്ന പികെആറിന്റെ മരണത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. രാംദാസിന്റെ പിന്തുടർച്ചാവകാശി ആരെന്നതാണ് പിന്നീടുള്ള തർക്കം. അത് നീളുന്നത് അഞ്ചുപേരിലേക്കും. മൂത്തമകൾ പ്രിയദർശിനി, ( മഞ്ജു വാര്യർ) മരുമകൻ ബോബി ( വിവേക് ഒബ്റോയ്), ഇളയ മകൻ ജതിൻ ( ടൊവീനോ തോമസ്), രാംദാസിന്റെ വിശ്വസ്തനായ മഹേന്ദ്ര വർമ ( സായികുമാർ)പിന്നെ പികെആർ സ്വന്തം മകനെപ്പോലെ കൂടെ കൊണ്ടു നടന്ന സ്റ്റീഫൻ നെടുമ്പള്ളി ( മോഹൻലാൽ). അതികായന്മാരായ നേതാക്കളുടെ മരണത്തോടെ സാധാരണ സംഭവിക്കാറുള്ളപോലെ, മൃതദേഹം ചിതയിൽവെച്ചതും കൊട്ടാര വിപ്ലവം തുടങ്ങുകയാണ്. മരുമകൻ ബോബി അധികാര കേന്ദ്രമായി ഉയരുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട്, മുബൈയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽനിന്ന് വാങ്ങിച്ചുതരാമെന്ന വ്യവസ്ഥയിലാണ് ബോബി പാർട്ടി പിടിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അയാൾ ഉയർത്തിക്കാട്ടുന്നത് പികെആറിന്റെ ഇളയമകൻ ജിതിനെയാണ്.
നിലവിൽ എംഎൽഎയും രാഷ്ട്രീയത്തിൽ പികെആർ അല്ലാതെ മറ്റ് ഗോഡ്ഫാദർമാർ ഇല്ലാതിരിക്കുകയും ചെയ്യുന്ന തീർത്തും ഒറ്റയാനാണ് സ്റ്റീഫൻ. അയാൾ ആരാണ്, എന്താണ്, എന്താണ് പൂർവ ചരിത്രം എന്നൊന്നും ആർക്കും അറിയില്ല. മയക്കുമരുന്ന് മാഫിയയാണ് പാർട്ടിയുടെ പുതിയ ഫണ്ടിങ്ങ് ഏജൻസിയെന്ന് അറിയുന്ന സ്റ്റീഫൻ ഈ നീക്കത്തെ ശക്തി യുക്തം എതിർക്കുന്നു. അങ്ങനെ ഒരു പൊൽറ്റിക്കൽ ഡ്രാമയയായി ചിത്രം നീങ്ങുമ്പോഴാണ്, ആരാണ് സ്റ്റീഫൻ എന്താണ് അയാൾക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലേക്ക് കഥ നീങ്ങുന്നത്. ഒരേ സമയം പൊളറ്റിക്കൽ ഡ്രാമയും ആക്ഷൻ ത്രില്ലറുമായി ചിത്രം അൽപ്പംപോലും ബോറടിപ്പിക്കാതെ മുന്നോട്ടുപോവുകയാണ്.
വില്ലാനായി വിളങ്ങി വിവേക് ഒബറോയ്
ദക്ഷിണേന്ത്യൻ നടന്മാരോട് മുട്ടുമ്പോൾ ചങ്കിടച്ചുപോവുന്നവരാണ് പൊതുവേ ഉത്തരേന്ത്യൻ നടന്മാർ. തമിഴിൽ വിക്രവും, ഹിന്ദിയിൽ അഭിഷേക് ബച്ചനും ചെയ്ത മണിരത്നത്തിന്റെ 'രാവണൻ' കണ്ടാലറിയാം ആ മാറ്റം. പക്ഷേ വിവേക് ഒബ്റോയ് എന്ന, താഴെക്കിടയിൽനിന്ന് ഉയർന്നുവന്ന ഈ ബോളിവുഡ്ഡ് നടൻ ഈ ബോധ്യങ്ങളെയെല്ലാം തെറ്റിക്കും. ലൂസിഫറിലും മുഖ്യ വില്ലനായ വിവേകിന്റെ ചിരിയും സ്റ്റെലും നോട്ടവും ഒക്കെ ഒന്ന് കാണേണ്ടതാണ്. ലാലിന് കട്ടക്ക് നിൽക്കാൻ ഇതിലും നല്ല നടൻ വേറെയില്ല. പക്ഷേ ആ നടനെ പരമാവധി ഉപയോഗപ്പെടുത്തിയില്ല എന്ന പരാതിയേ ചിത്രം കണ്ടുകഴിഞ്ഞാൽ ഉണ്ടാവാൻ വഴിയൂള്ളൂ.
ഒരു നടൻ എന്ന നിലയിൽ മോഹൻലാലിന് യാതൊരു വെല്ലുവിളിയുമല്ല ഈ കഥാപാത്രം. ഇതിലും ആഴമുള്ള നൂറായിരം കഥാപാത്രങ്ങൾ ചാടിക്കടന്നവനാണേല്ലൊ ഈ കെ കെ ജോസഫ്! പക്ഷേ പ്രേക്ഷകർക്ക് ത്രില്ലുയർത്തുന്ന രീതിയിൽ തന്റെ കഥാപാത്രത്തെ ബിൽഡുചെയ്യാൻ പതിവുപോലെ ലാലേട്ടനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ. ആഞ്ഞ് തറക്കുന്ന പതിവ് ശൈലിവിട്ട് അൽപ്പം മന്ദഗതിയിലുള്ള ഡയലോഗ് ഡെലിവറിയും സൂപ്പറായിട്ടുണ്ട്.
'ഫാൻസുകാരെ ആവേശക്കടലിയാഴ്്ത്തി പ്രഥ്വീരാജും ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. മോഹൻലാലിന്റെ മുഖ്യ കിങ്കരാനായ ഈ കഥാപാത്രം ആളുകളെ വെടിവെച്ചിടുകയും ആ വിവരം ബോസിനെ ഫോൺ ചെയ്ത് പറയുകയും അല്ലാതെ ഒറ്റ ഇംഗ്ലീഷ് ഡയലോഗും പോലും പറയുന്നില്ല. നായികയായി മഞ്ജുവാര്യരും മോശമായില്ല എന്നുമാത്രം. രണ്ടാം വരവിൽ മഞ്ജുചെയ്യുന്ന എല്ലാ കഥാപാത്രങ്ങൾക്കും എന്താണെന്ന് അറിയില്ല, ഒരേ ഭാവമാണ്. പഴയ കരിസ്മ കാണാനില്ല. ലാലും- മഞ്ജുവും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ അൽപ്പം ബോടറിപ്പിക്കുന്നുണ്ട്. ഈ രംഗങ്ങൾ വരുമ്പോൾ ഫാൻസുകാർ പോലും 'ഇത്തിരി കഞ്ഞി എടുക്കട്ടെ' എന്ന് ഉറക്കെ വിളിച്ച് ചോദിക്കുന്നത്, ഒടിയന്റെ ഹാങ്ങോവർ കൊണ്ട് കൂടിയാവണം.ഇന്ദ്രജിത്തും ടൊവീനോ തോമസും സായികുമാറും കലാഭവൻ ഷാജോണും, ബൈജുവും അടങ്ങുന്ന മിക്ക കഥാപാത്രങ്ങളും നന്നായിട്ടുണ്ട്. ഗാനങ്ങൾക്ക് വലിയ പ്രസക്തിയില്ലാത്ത ചിത്രത്തിൽ പാശ്ചാത്തല സംഗീതം പക്ഷേ സൂപ്പറായിട്ടുണ്ട്. ക്യാമറയെക്കുറിച്ചും പ്രത്യേകം പറയാനില്ല.
പൃഥ്വിരാജിൽനിന്ന് നാം പ്രതീക്ഷിച്ചത് ഇതാണോ?
ഈ പടം ഒരു സൂപ്പർ കൊമേർഷ്യൽ ഹിറ്റായിരിക്കും. പക്ഷേ പ്രഥ്വീരാജിനെപ്പോലുള്ള ഒരു നടൻ സംവിധായകനാവുമ്പോഴുള്ള കലാപരമായ മൂല്യം ഈ ചിത്രത്തിനുണ്ടോ എന്ന് ചോദിച്ചാൽ, സുരേഷ്ഗോപി സ്റ്റെലിലുള്ള ഒരു 'ബിഗ് നോ' ആയിരിക്കും മറുപടി. ജോഷിക്കും, രഞ്ജിപണിക്കർക്കും എന്നുവേണ്ട മേജർ രവിക്കുവരെ ഇതുപോലൊരു ചിത്രം എടുക്കാൻ കഴിയും. അവർ എടുത്തിട്ടുമുണ്ട്.
ഇത്രയും തിരക്കുപിടച്ച അഭിനയ ജീവിതത്തിന് ഇടവേള കൊടുത്ത്, ഇനി അൽപ്പം സംവിധാനിച്ച് കളയാം എന്ന് പൃഥ്വിരാജിനെക്കൊണ്ട് തീരുമാനിപ്പിച്ച, ആ സർഗാത്മ പ്രചോദനം എന്താണെന്നാണ് പിടികിട്ടാത്തത്. നാലോ അഞ്ചോ ഷോട്ടുകൾ മാറ്റി നിർത്തിയാൽ പ്രതിഭാധനായ ഒരു സംവിധായകന്റെ കരസ്പർശം ഫീൽ ചെയ്യുന്നില്ല. മാസിനെ തൃപ്തിപ്പെടുത്തുന്നതിനൊപ്പമുള്ള, ഒരു ക്ലാസ് മൂവിയായിരുന്നു, ഈ ലേഖകനൊക്കെ പൃഥ്വിരാജ് സംവിധായകൻ ആവുന്നു എന്ന് കേട്ടപ്പോൾ പ്രതീക്ഷിച്ചത്. ( ഇംഗ്ലീഷ് ഡിക്ഷ്നറിയെടുത്ത് നോക്കി ഈ സിനിമ കാണേണ്ടി വരുമെന്ന് ട്രോളിയവരും ശരിക്ക് ചമ്മി) പക്ഷേ കലയ്ക്ക് അവധി കൊടുത്ത് ഐറ്റം ഡാൻസും, ലാലിന്റെ മീശപിരിയും മുണ്ടുമടക്കിക്കുത്തിയുള്ള സ്റ്റണ്ടും, പഞ്ച് ഡയലോഗുകളുമുള്ള ഫാൻ ഫിലിമായിപ്പോയി പുറത്തുവന്നത്. മുരളി ഗോപിയുടെ ചില ഷാർപ്പ് ഡയലോഗുകൾ ഇല്ലായിരുന്നെങ്കിൽ, ഉദയകൃഷ്ണ സിബി കെ തോമസ് ടീമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എന്ന് തോന്നിപ്പോവുമായിരുന്നു.
പക്ഷേ ഒരു കാര്യത്തിൽ പൃഥ്വിരാജിനെ സമ്മതിക്കണം. അനാവശ്യ വിടൽസും, തള്ളലും ഒന്നും അദ്ദേഹം ഈ പടത്തെക്കുറിച്ച് എവിടെയും നടത്തിയിട്ടില്ല. തന്റെത് ഒരു മാസ് മൂവിയാണെന്നല്ലാതെ, മലയാളത്തിലെ അസാധ്യ സംഭവമാണെന്നോ, ഇറങ്ങുന്നതിന് മുമ്പ് കോടികൾ കൊയ്തെന്നോ ഒന്നും വീരവാദം മുഴക്കിയിട്ടില്ല. അടിക്കടി പടങ്ങൾ പൊട്ടി നിർമ്മാതാക്കൾ വെടി തീർന്നു നിൽക്കുന്ന മലയാള സിനിമാ വ്യവസായത്തിന്, ഒരു മാസ് മൂവി എടുത്ത് ഉണർവ് നൽകിയെന്നും അദ്ദേഹത്തിന് ആശ്വസിക്കാം.
പക്ഷേ കലയും കച്ചവടവും സമ്മേളിപ്പിച്ചുകൊണ്ടുള്ള ഒരു നല്ല സിനിമ എടുക്കാനുള്ള എല്ലാ കോപ്പുകളുും മുരളി ഗോപിയുടെ മാസ്റ്റർ ബ്രയിനിൽ പറഞ്ഞ ഈ കഥയിൽ ഉണ്ടായിരുന്നു. സമകാലീനമായിരുന്നു ഇലക്ഷൻ ഫണ്ടിങ്ങിന്റെ സാഹചര്യം. മാധ്യമങ്ങളെയും പാർട്ടികളെയും വിലക്കെടുക്കുന്ന കോർപ്പറേറ്റുകളുടെത് സിനിമാക്കഥയല്ല, നാം കണ്ടുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ സാഹചര്യമാണ്. കൽക്കരി ഖനികളും എണ്ണപ്പാടങ്ങളും വിമാന കരാറുകളുമൊക്കെ അംബാനിമാരും അദാനിമാരും പങ്കിട്ടെടുക്കുന്ന കാലത്ത് പ്രസക്തമായ ഒരു കഥയായിരുന്നു ഇത്. പഴയതുപോലെ ജനകീയ ഫണ്ടുകൾ ഒന്നു കിട്ടാതെ വരുമ്പോൾ, മയക്കുമരുന്ന് മാഫിയകൾ ഒക്കെ പാർട്ടികളുടെ ഫണ്ടിങ്ങ് സോഴ്സുകൾ ആവുന്ന കാലം വിദൂരമല്ല. മറ്റ് പല രാജ്യങ്ങളിലും അത് സംഭവിച്ചു കഴിഞ്ഞു. അപ്പോൾ കേരളത്തിലും അത്തരം സാധ്യതകകളുടെ സിനിമാറ്റിക്ക് ലോജിക്കുകൾ തള്ളിക്കളയാൻ കഴിയില്ല. ( ഈ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്താൽ കുറേക്കൂടി റിയലിസ്റ്റിക്കാവുമെന്ന് ഉറപ്പാണ്്)
നേരത്തെ മുരളി ഗോപി തിരക്കഥയെഴുതിയ ദിലീപിന്റെ 'കമ്മാര സംഭവത്തിൽ' കേരളത്തിലെ ബാർ ലോബി ഒരു രാഷ്ട്രീയപാർട്ടിയെ വിലയ്ക്കെടുത്ത് പുനരുജ്ജീവിപ്പിക്കുന്നതായിരുന്നു. ഇവിടെ അത്് മയക്കുമരുന്ന് മാഫിയയാണെന്ന് മാത്രം. പണം- അധികാരം- രാഷ്ട്രീയം തുടങ്ങിയ അതി ഗൗരവുമുള്ള വിഷയങ്ങളിലൂടെ ഡെവലപ്പ് ചെയ്യാവുന്ന കഥയായിരുന്നു ഇത്. അതുപോലെ ഇല്യൂമിനാറ്റി പോലുള്ള സാങ്കൽപ്പിക ഗൂഢ സംഘങ്ങളിലെ നായകനെപ്പോലെ തോനുന്ന കഥാഗതിയും വികസനം അർഹിച്ചിരുന്നു. പക്ഷേ മുരളി ഗോപി ആ വേറിട്ട പാതയൊക്കെ കൈവിട്ട്, മോഹൻലാലിന്റെ സ്റ്റാർഡം പരമാവധി ചൂഷണം ചെയ്യാവുന്ന രീതിയിൽ സുരക്ഷിതമായി കഥ ലാൻഡ് ചെയ്യിക്കയാണ് ഉണ്ടായത്. നേരത്തെ ഒന്നു രണ്ട് ചിത്രങ്ങളിൽ തീർത്തും വ്യത്യസ്തമായ കഥാനുഭവം നൽകിയിട്ടും പ്രേക്ഷകർ സ്വീകരിക്കാതിരുന്നതുകൊണ്ടുമായിരക്കും മുരളിയുടെ ഈ സേഫ് ഗെയിം.
പക്ഷേ സോഷ്യൽ ആംഗിളിൽ നോക്കുമ്പോൾ, അരാഷ്ട്രീയത കൃത്യമായി ഒളിച്ചുകടത്തുന്ന പടമായും ഇത് വിമർശിക്കപ്പെടാൻ ഇടയുണ്ട്. കൊള്ളയും കൊലയുമൊക്കെയായി നിയമവാഴ്ചയില്ലാത്ത ഒരു വെള്ളരിക്കാപ്പട്ടണമാണ് കേരളം എന്ന് ചിത്രം കണ്ടാൽ തോന്നിപ്പോകും. പക്ഷേ കഥയല്ലേ. അതിൽ ചോദ്യമില്ലല്ലോ.
വാൽക്കഷ്ണം:
വിൻസന്റ് ഗോമസ്, സാഗർ എലിയാസ് ജാക്കി, ജഗന്നാഥൻ, ഇന്ദുചൂഡൻ, പുലിമുരുകൻ, ഇപ്പോൾ ലൂസിഫറും. വില്ലനായി തുടങ്ങി പിന്നെ നർമ്മവും നൊമ്പരുവുമുള്ള മധ്യവർഗ നായകനായി പിന്നെ അതിമാനുഷനായ സൂപ്പർ സ്റ്റാറായി വളർന്ന മോഹൻലാലിന്റെ പോക്ക് കാണുമ്പോൾ, ഹോളിവുഡ്ഡ് റാംബോ സിനിമകളുടെ പരിണാമമാണ് ഓർമ്മ വരുന്നത്. ശീതയുദ്ധാനന്തര കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനായിരുന്നു റാംബോ കൗബോയ് സിനിമകളുടെ മുഖ്യ ശത്രു. സോവിയറ്റ് യൂണിയൻ തകരുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തതോടെ പതുക്കെ പ്രതിനായക സ്ഥാനത്ത് ചൈനയും ഇസ്ലാമിക ഭീകരതയുമായി. ഒടുവിലത് എത്തിനിൽക്കുന്നത് അന്യഗ്രഹ ജീവികളിലാണ്. ഭൂമിയിൽ അമേരിക്കയ്ക്ക് എതിരാളികൾ ഇല്ലെന്നാണോ സ്റ്റാർ വാർസ് പോലുള്ള ചിത്രങ്ങൾ വീണ്ടും വീണ്ടും റീലോഡ് ചെയ്യുന്നതിലൂടെ അമേരിക്ക സൂചിപ്പിക്കുന്നത്.
അതുപോലെ നമ്മുടെ ലാലേട്ടന്റെ പരിണാവും ഓർത്തുനോക്കുക. മലയാളിയുടെ സമകാലീന ജീവിതാനുഭവങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് ഇത്രമേൽ വേഷങ്ങൾ ചെയ്ത നടൻ വേറെയുണ്ടാവില്ല.പ്രരാബ്ധക്കാരനായ മധ്യവർഗമലയാളിൽ തുടങ്ങുന്ന അയാളുടെ നായകവേഷങ്ങൾ. ( ടി പി ബാലഗോപൽ എംഎ പോലുള്ള എത്രയോ ചിത്രങ്ങൾ). അയാൾ ജീവിക്കാനായി ദുബൈ എന്ന എന്ന് ധരിച്ച് ചെന്നൈയിൽ എത്തി തൊഴിലെടുക്കുന്നു (നാടോടിക്കാറ്റ്). പിന്നീടയാൾ മുംബൈയിലെത്തി ദാദയാവുന്നു.(ആര്യൻ). മലയാളി ആദ്യമായി മെഷീൻഗണ്ണ് സ്വന്തം ഭാഷയിലുള്ള സിനിമയിൽ കാണുന്നതും അയാൾ രാജാവിന്റെ മകനായപ്പോൾ.
ഇടക്ക്, സ്നേഹിച്ച പെണ്ണിനെ മറ്റൊരാൾ കെട്ടിക്കൊണ്ടുപോകുമ്പോൾ അയാൾ മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞ് നോക്കിനിൽക്കുന്നു ( കിരീടം). അതേ അയാൾ പിന്നെ നരസിംഹവും ആറാം തമ്പുരാനുമായി അവതരിച്ച് ശരിക്കും അതിമാനുഷനാവുകയാണ്. പത്തുകാശ് സമ്പാദിച്ച് അയാൾ നാട്ടിൽ വന്ന് ഉൽസവവും വേലയും നടത്തുന്നു. പിച്ചാത്തിപ്പിടിയിൽനിന്ന് മെഷീൻഗണ്ണിലേക്കും പ്ിന്നീടങ്ങോട്ട് റോക്കറ്റ് ലോഞ്ചറിലേക്കുമൊക്കെയാണ് ലാലിന്റെ വളർച്ച.ചെറിയ സ്മ്ഗളറിൽ നിന്ന് വളർന്നു വളർന്ന് ഇനി ഒരു അന്താരാഷ്ട്ര ആയുധ വ്യാപരിയോ, ഒരു രാഷ്ട്രാന്തര ഡോണോ അല്ലാതെയുള്ള ചെറിയ കളികളൊന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഏക്കില്ലെന്ന് പ്രഥ്വീരാജിനും നന്നായി അറിയാം. അതാണ് ലൂസിഫർ.
അപ്പോൾ ഒരു ചോദ്യം ബാക്കി. ഇനി ഇതുക്കും മേലെ എന്തു കൊടുക്കും. റാംബോ സിനിമകളെപ്പോലെ ഇനി നമ്മുടെ ലാലേട്ടനും യുദ്ധം ചെയ്യാനുള്ളത് ഒരുപക്ഷേ അന്യഗ്രഹ ജീവികളോട് മാത്രമായിരിക്കുമോ? വൈകാതെ ആശീർവാദിന്റെ ബാനറിൽ അതുപോലൊരു ചിത്രവും നിങ്ങൾക്കു കാണാം. ഫാൻസുകാരെ ആഹ്ലാദിപ്പിൻ, അർമാദിപ്പിൻ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍