കേരളത്തിൽ കോലീബി ആരോപിക്കപ്പെടുമ്പോൾ അതിർത്തിക്കപ്പുറത്ത് കോലീസി! കോൺഗ്രസും ലീഗും സിപിഎമ്മും ഒന്നിക്കുന്ന തമിഴക മുന്നണി എഐഡിഎംകെ- ബിജെപി സഖ്യത്തേക്കാൾ ബഹുദൂരം മുന്നിൽ; ആശയം മാറ്റിവെച്ച് പ്രായോഗിക രാഷ്ട്രീയത്തിന് ഇറങ്ങിയ സിപിഎമ്മിന് തമിഴ്നാട്ടിൽ രണ്ടു സീറ്റിൽ വിജയ സാധ്യത; ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടികൾക്കിടയിൽ സിപിഎമ്മിന് ആശ്വാസമായി ഡിഎംകെ സഖ്യം; മധുരയിലും കോയമ്പത്തൂരിലും വിജയം ഉറപ്പെന്ന് സിപിഎം നേതാക്കൾ
മറുനാടൻ ഡെസ്ക്
ചെന്നൈ: കേരളത്തിൽ കോലീബി സഖ്യത്തെക്കുറിച്ച് സിപിഎം മുറവിളികൂട്ടുമ്പോൾ തമിഴ്നാട്ടിൽ കോലീസി സഖ്യമാണ്. അതായത്, കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന മുന്നണി! ഇവർ ഡിഎംകെ സഖ്യത്തോടൊപ്പം മൽസരിക്കുമ്പോൾ സിപിമ്മിന് രണ്ട് സീറ്റുകളിൽ പ്രതീക്ഷ ഉയരുകയാണ്. ആശയം മറന്ന് പ്രായോഗിക രാഷ്ട്രീയം തമിഴ്നാട്ടിൽ പയറ്റുകയാണ് സിപിഎം. ബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ സിപിഎം പെടാപ്പാട് പെടുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ രണ്ട് സീറ്റുകളിലെ വിജയ പ്രതീക്ഷ പാർട്ടിക്ക് ആശ്വാസമായിട്ടുണ്ട്. സിപിഎമ്മിന് നല്ല വേരോട്ടമുള്ള കോയമ്പത്തൂർാ മധുര മണ്ഡലങ്ങളിലാണ് പാർട്ടി മൽസരിക്കുന്നത്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണ കൂടി ആയതോടെ ഇവിടെ വിജയം ഉറപ്പാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. അതിനെല്ലാം പുറമെ എഐഡിഎംകെക്ക് എതിരെ ശക്തമായ ജനവികാരവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പൊള്ളാച്ചി പീഡനം അടക്കമുള്ളവയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ പ്രതിപക്ഷം തീർത്തും പ്രതിരോധത്തിൽ ആവുകയാണ്.
പക്ഷേ അപ്പോഴും കേരളത്തിൽ തമ്മിൽതല്ലുന്ന സിപിഎമ്മും കോൺഗ്രസും മുസ്ലിംലീഗും അതിർത്തിവിട്ട് തമിഴ്നാട്ടിലേക്ക് കടന്നാൽ കൈകോർത്ത് മുന്നേറുകയാണെന്ന പേരുദോഷം നിലനിൽക്കുന്നുണ്ട്. ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്. 40 ലോക്സഭ സീറ്റിൽ 20 സീറ്റിൽ ഡി.എം.കെ മത്സരിക്കുന്നു. 10 സീറ്റിൽ കോൺഗ്രസും. സിപിഎമ്മും സിപിഐയും രണ്ടു സീറ്റിൽ വീതം. ലീഗിന് ഒരു സീറ്റാണ് നൽകിയത്. മറ്റു സീറ്റുകളിൽ തമിഴ്നാട്ടിലെ പ്രാദേശിക കക്ഷികളാണ് മത്സരിക്കുന്നത്. കേരളത്തിലെ ഇടതു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായി രാഷ്ട്രീയസൗഹൃദം അചിന്ത്യമാണ്. മുസ്ലിംലീഗിനെ വർഗീയകക്ഷിയായാണ് സിപിഎം ഇപ്പോഴും കാണുന്നത്.
എന്നാൽ, തമിഴ്നാട്ടിലെ ഇടതുപാർട്ടികൾക്ക് ഇതൊന്നും പ്രശ്നമല്ല. മോദി സർക്കാറിനെ താഴെയിറക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് കോൺഗ്രസിനും ലീഗിനുമൊപ്പം സഹകരിക്കുന്നതെന്നും തമിഴ്നാട്ടിലെ ഇടതു നേതാക്കൾ പറയുന്നു. കേരളത്തിൽ 'കോലീബി' സഖ്യമാരോപിക്കുന്ന സിപിഎമ്മിന് തമിഴ്നാട്ടിലെ 'കോലീസി' സഖ്യത്തെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷേ കേരളത്തിലെ മുസ്ലീലീഗല്ല തമിഴ്നാട്ടിലേതെന്നും മുമ്പ് ഇവർ ഡിഎംകെയുടെ ചിഹ്നത്തിലാണ് മൽസരിച്ചതെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോയമ്പത്തൂരിലും മധുരയിലും ചെങ്കൊടി പാറുമോ?
തമിഴ്നാട്ടിലെ മതനിരപേക്ഷ പുരോഗമന മുന്നണി സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽ മത്സരിക്കുന്ന സിപിഐം നേതാവ് പി ആർ നടരാജന്റെ വിജയത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ വ്യവസായ നഗരത്തിൽ ഊർജിതമാണ്. ഡിഎംകെയുടെയും സിപിഐ എമ്മിന്റെയും സ്വാധീനമേഖലയാണ് കോയമ്പത്തൂർ. തമിഴ്നാട്ടിൽ സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലം. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽനിന്ന് ജയിച്ച പി ആർ നടരാജന് ജനങ്ങളുമായി ഹൃദയബന്ധമുണ്ട്. പി ആർ നടരാജൻ എംപിയായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജുകളടക്കം നിരവധി പാലം നിർമ്മിച്ചത്. നഗരത്തിൽ മെട്രോ റെയിലിന്റെ സാധ്യത ആരായാൻ ഇ ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തു.
കോയമ്പത്തൂരിലെ സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, കുടിവെള്ള പ്രശ്നമടക്കമുള്ള ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പി ആർ നടരാജൻ പറയുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവും തമിഴ്നാട്ടിലെ എഐഎഡിഎംകെ ഭരണവും ചേർന്ന് തകർത്ത തമിഴകത്തിന്റെ പ്രതീകമാണ് കോവൈ നഗരം. ജനങ്ങൾക്ക് ഈ ഭരണങ്ങളോടുള്ള ശക്തമായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവൈ നോർത്ത്, കോവൈ സൗത്ത്, സിംഗനല്ലൂർ, കൗണ്ടം പാളയം, സൂലൂർ, പല്ലടം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോയമ്പത്തൂർ ലോക്സഭാ മണ്ഡലം. 17.20 ലക്ഷം വോട്ടർമാരുണ്ട്. പാർവതി കൃഷ്ണൻ, കെ രമണി, കെ ബാലദണ്ഡായുധം, കെ സുബ്ബരായൻ, പി ആർ നടരാജൻ എന്നീ കമ്യൂണിസ്റ്റ് നേതാക്കളെ ലോക്സഭയിലേക്ക് അയച്ച നഗരമാണിത്.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ പത്തിനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് ഏപ്രിൽ 14 നും ബൃന്ദ കാരാട്ട് ഏപ്രിൽ ആറിനും കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി ഏപ്രിൽ മൂന്നിന് നടക്കും. കോയമ്പത്തൂർ നഗരത്തിലെ മലയാളികളും പി ആർ നടരാജന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേകം പ്രചാരണം നടത്തും.
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്ന കോയമ്പത്തൂർ നഗരത്തിൽ വ്യവസായങ്ങളുടെ മരണമണി മുഴങ്ങുകയാണ്.
മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും വ്യവസായ നഗരത്തെ അടിമുടി ഉലച്ചു. കോയമ്പത്തൂർ നഗരത്തിലും പരിസരങ്ങളിലുമായി കാൽലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ പൂട്ടി. ലക്ഷക്കണക്കിന് തൊഴിലാളികളാണ് വഴിയാധാരമായത്.വാട്ടർ പമ്പുകളുടെ നിർമ്മാണം കോയമ്പത്തൂരിന്റെ കുത്തകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം വാട്ടർ പമ്പുകളുടെ ഉൽപ്പാദനവും വിറ്റുവരവും പകുതിയായി. ജിഎസ്ടി വരുംമുമ്പ് കോയമ്പത്തൂരിൽ മാത്രം അയ്യായിരം വാട്ടർ പമ്പ് നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നുവെന്ന് വാട്ടർ പമ്പ് നിർമ്മാതാക്കളുടെ സംഘടനയായ കോപ്പ്മയുടെ പ്രസിഡന്റ് മണിരാജ് ദേശാഭിമാനിയോട് പറഞ്ഞു. ജിഎസ്ടിക്കു മുമ്പ് അഞ്ചു ശതമാനം വാറ്റ് ആയിരുന്നു. ജിഎസ്ടി വന്നശേഷം ജോബ് ഓർഡറുകൾക്കും നികുതി ചുമത്തി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള പമ്പു സെറ്റുകളിൽ 80 ശതമാനം കോയമ്പത്തൂരിലാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. അഞ്ചു ലക്ഷത്തിലധികം പേർ തൊഴിൽ ചെയ്തിരുന്ന മേഖലയിൽ ഇപ്പോൾ പകുതി തൊഴിലാളികളേയുള്ളൂവെന്ന് മണിരാജ് പറഞ്ഞു. വെറ്റ് ഗ്രൈൻഡർ അടക്കം നിരവധി വൈദ്യുതോപകരണങ്ങളുടെയും സ്പെയർ പാർടുകളുടെയും നിർമ്മാണം നടത്തുന്ന ചെറു യൂണിറ്റുകളിൽ പകുതിയിലധികം പൂട്ടി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രചാരണം.
മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സു വെങ്കിടേശനനെയാണ് സിപിഎം രംഗത്തിറക്കിയത്. തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർകൾ സംഘത്തിന്റെ പ്രസിഡന്റാണ് സു വെിങ്കിടേശൻ. ഇതിന് പിറകെ സംസ്ഥാനത്തെ പ്രശസ്തനായ എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ഏറെ പരിചിതനുമാണ് മധുര തിരുപ്പറംകുൺട്രം സ്വദേശിയാണ് സു വെങ്കിടേശൻ. നാല് കവിതാസമാഹാരങ്ങൾ, 16 ലേഖനസമാഹാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2011ൽ എഴുതിയ കാവൽകോട്ടം നോവലിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതുവഴി എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയുമൊക്കെ പിന്തുണ നേടിയെടുക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. പാർട്ടിക്ക് വ്യകതമായ അടിത്തറയുള്ള സ്ഥലമാണ്മധുരയെന്നതും വിജയ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്