പെരിയരാജ! മാധവ് രാംദാസിന്റെ ഇളയരാജ സമ്മാനിക്കുന്നത് സമാനതകളില്ലാത്ത വൈകാരികാനുഭവം; ചുരുങ്ങിയത് മൂന്നിടത്തെങ്കിലും കണ്ണ് നിറയാതെ നിങ്ങൾക്ക് ഈ ചിത്രം കണ്ടുതീർക്കാനാവില്ല; കരിയർ ബെസ്റ്റ് പ്രകടനവുമായി ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും; പേരൻപിലെ മമ്മൂട്ടിയുടെ അഭിനയത്തെയൊക്കെ പ്രകീർത്തിക്കുന്നവർ ഈ ചിത്രത്തെ അവഗണിക്കരുത്; മാധവ് രാംദാസിനെപ്പോലൊരു പ്രതിഭയെ മലയാള ചലച്ചിത്ര ലോകം അർഹിക്കുന്നില്ലേ?
എം മാധവദാസ്
ഇന്ത്യൻ സൈന്യത്തിൽപോലും ഒളിഞ്ഞിരിക്കുന്ന ജാതിയുടെ കഥ പറഞ്ഞ 'മേൽവിലാസം', മരുന്നുപരീക്ഷണത്തിന്റെ നീരാളിക്കൈകൾ കാണിച്ചുതന്ന 'അപ്പോത്തിക്കിരി'! ഈ രണ്ടു ചിത്രങ്ങൾ മാത്രം മതി മലയാള ചലച്ചിത്ര ലോകത്ത് മാധവ് രാംദാസ് എന്ന സംവിധായകന് കസേര വലിച്ചിട്ട് നിവർന്നിരിക്കാൻ. എന്നിട്ടും തന്റെ പുതിയ ചിത്രം 'ഇളയരാജയുടെ' ബോക്സോഫീസ് പ്രകടനം കണ്ട്, ഒരു നിലവിളിയെന്നോണമുള്ള ഫേസബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ഈ സംവിധായകന് ഇടേണ്ടി വന്നു. 'എനിക്ക് വീണ്ടും തെറ്റു പറ്റിയോ, കുറച്ചു കഷ്ടപെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു. ഇനിയും കുറച്ചു കഥകൾ കൂടി പറയണമെന്നുണ്ട്' എന്ന മാധവിന്റെ പോസ്റ്റ് നല്ല സിനിമയോടുള്ള നമ്മുടെ പൊതു ചിത്രം തന്നെയാണ് വ്യക്തമാക്കുന്നത്.
പക്ഷേ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ തോന്നി. തെറ്റുപറ്റിയത് മാധവിനല്ല. പ്രേക്ഷകർക്ക് തന്നെയാണ്. ഇത്രക്ക് ഉജ്ജ്വലമായ വൈകാരിക മുഹൂർത്തങ്ങളുള്ള ഒരു ചിത്രം വലിയ തോതിലുള്ള കാണികളെ ആവശ്യപ്പെടുന്നതായിരുന്നു.ചുരുങ്ങിയത് മൂന്നിടത്തെങ്കിലും കണ്ണുനിറയാതെ ഈ ചിത്രം നിങ്ങൾക്ക് കണ്ടു തീർക്കാനാവില്ല. പ്രശസ്തമായ തമിഴ് ്പടം 'കാക്കമുട്ടെ' ഒക്കെ കണ്ട അതേ ഫീലിങ്ങ്. പക്ഷേ നോക്കുക, നമ്മുടെ ചലച്ചിത്രലോകം എത്ര നിസ്സംഗതയോടെയാണ് ഈ ചിത്രത്തെ സമീപിക്കുന്നത്. ഒരു സെലിബ്രിറ്റിപോലും ഇത് നിർബന്ധമായും കാണേണ്ട പടമാണെന്ന് പറയുന്നില്ല. പേരന്മ്പിനെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ചുമൊക്കെ വാഴ്ത്തിപ്പാടിയ നമ്മൾ, സമാനമായ അനുഭവം സമ്മാനിക്കുന്ന ഈ കൊച്ചു ചിത്രത്തെ കാണാതെപോകരുത്. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. തമിഴിലോ ഹിന്ദിയിലോ പോട്ടെ, കൊറിയയിലോ, ഇറാനിലോ ഒക്കെ നല്ല ചിത്രങ്ങൾ ഉണ്ടായാൽ എന്തൊരു തള്ള് തള്ളുന്നവരാണ് മല്ലു ഫേസ്ബുക്കികൾ. വരൂ... പ്രിയപ്പെട്ടവരെ ഈ കൊച്ചു നല്ല ചിത്രത്തിനായും കൊടുക്കൂ നിങ്ങളുടെ ചെറിയ പുഷ്.
നഗരത്തിന്റെ കാൽക്കീഴിൽ പുൽക്കൊടിത്തുമ്പുപോലെ ജീവിച്ചിട്ടും പൊരുതുന്ന ചില മനുഷ്യർ. അത്തരം ഒരു അസാധാരണ കഥയാണ് മാധവ് രാംദാസ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം സാമ്പത്തികാമായി പരാജയപ്പെടുകയാണെങ്കിൽ അത് മാധവിലെ സംവിധായകന്റെ കുഴപ്പമല്ല. നമ്മുടെ പ്രേക്ഷകരുടേതാണ്. താരകേന്ദ്രീകൃതമായ പടപ്പുകൾ വഷളാക്കിയ മലയാള ചലച്ചിത്ര ആസ്വാദക ദുശ്ശീലങ്ങൾ മാധവ് രാംദാസിനെപ്പോലുള്ള പ്രതിഭകളെ അർഹിക്കുന്നില്ല. നമുക്ക് തലച്ചോർ തുരന്നുകൊണ്ട് കാണാൻ കഴിയുന്ന കച്ചവട സിനിമകൾക്ക് മാത്രം കൈയടിക്കാം! താരങ്ങളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്താം. എന്നിട്ട് കൊറിയൻ സിനിമകളെ പൊക്കി പോസ്ററിടാം!
ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ സ്വപ്നങ്ങൾ
മധ്യവർഗ മലയാളിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളുമൊക്കെയായിരുന്നു എന്നു മലയാള സിനിമയുടെ മുഖ്യധാര. അവാർഡ് സിനിമകൾ എന്ന് അറിയപ്പെടുന്നവയിലാണ് പലപ്പോളും അടിസ്ഥാന വർഗത്തിന്റെ കഥകൾ വരുന്നത്. ഇവിടെ നോക്കുക, ഒരു കപ്പലണ്ടിക്കച്ചവടക്കകാരന്റെ അതിജീവന കഥയിലൂടെയാണ്, അരികുചേർത്തവർക്കുള്ള ഐക്യദാർഡ്യമായി ഈ പടം നീങ്ങുന്നത്. തൃശൂർ ടൗണിൽ കപ്പലണ്ടി കച്ചവടം നടത്തുന്ന വനജന്റെ (ഗിന്നസ് പക്രുവെന്ന അജയൻ) ജീവിതത്തിലേക്ക് ക്യാമറ നീങ്ങുമ്പോൾ നാം അതിൽ പെട്ടുപോവുകയാണ്. റെയിൽവേ ലൈനിനടുത്തെ ഒന്നര സെന്റിലെ കൊച്ചുവീടിലും തേക്കിൽ കാട് മൈതാനിനിലുമൊക്കെ നാം എത്തിപ്പെട്ടപോലത്തെ വെർച്വൽ റിയാലിറ്റി അനുഭവം. സംവിധായകന്റെ മിടുക്ക് ഇവിടെയൊക്കെ പ്രകടം.
ഭാര്യയും രണ്ട് മക്കളും അച്ഛനുമടങ്ങിയ വനജന്റെ ചെറിയ കുടുംബത്തിന്റെ ഹർഷ സംഘർഷങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഭാര്യയുടെ ചികിത്സക്കായി പലിശക്കാരനിൽ നിന്ന് കടമെടുത്ത് ആധിയോടെ കഴിയുകയാണ് ഇവർ. വനജന്റെ ഭാര്യക്ക് സുഖമില്ലാത്തതിനാൽ വീട്ടുജോലികളൊക്കെ ഒറ്റക്ക് ചെയ്യുന്ന സ്നേഹനിധിയായ അപ്പൂപ്പനാണ് (ഹരിശ്രീ അശോകൻ) ഈ വീടിന്റെ ഐശ്വര്യം. സ്്കുൾ വിട്ട് വരുന്ന മകനും മകളും കപ്പലണ്ടി കച്ചവടത്തിൽ വനജനെ സഹായിക്കുന്നുണ്ട്. കുട്ടികളുടെ സ്കൂൾ ദൃശ്യങ്ങൾക്കൊക്കെയുണ്ട് നാളിതുവരെയില്ലാത്ത കൊതിപ്പിക്കുന്ന ചാരുത. മഴയത്ത് വനജനെയും പെങ്ങളെയും ഉന്തുവണ്ടിക്കകത്ത് ഇരുത്തി അത് തള്ളിവരുന്ന മൂത്ത മകൻ സുബ്രുവിന്റെ ഷോട്ട് ഒക്കെ അതി മനോഹരം. 8സ ക്യാമറയും ഹോളിവുഡ്ഡ് സെറ്റപ്പുമൊന്നുമല്ല, അടിസ്ഥാനപരമായി സംവിധായകന്റെ തലച്ചോറാണും, ഉള്ളിലെ അഗ്നിയുമാണ് നല്ല ഷോട്ടുകൾ ഉണ്ടാക്കുന്നതെന്ന് വ്യക്തം. കൃത്യമായ ചില രാഷ്ട്രീയവും ഈ പടം പറയുന്നുണ്ട്. വീട് എവിടെയാണെന്ന, ഇന്റർ നാഷണൽ സ്കൂളിലെ കുട്ടികളുടെ ചോദ്യത്തിന് ശോഭാ സിറ്റിക്ക് അടുത്ത് എന്ന സുബ്രണ്യന്റെ മറുപടിയിലുണ്ട്, പാർശ്വവത്കൃതരായവരുടെ മൊത്തം സങ്കടവും.
നിർധനരോടും അശരണരോടുമൊക്കെ പുരോഗമ കേരളത്തിന്റെ പൊതു സമീപനം എന്താണെന്ന വ്യക്തമായ സൂചകങ്ങളും ചിത്രം നൽകുന്നുണ്ട്. കപ്പലണ്ടി കച്ചവടത്തിൽ മക്കൾ സഹായിക്കുന്നത് ബാലവേലയുടെ പരിധിയിൽ പെടുമെന്ന അദ്ധ്യാപകന്റെ ചോദ്യം തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ. വലിയ നഗരത്തിൽ എതാനും ചിത്രശലഭങ്ങളെപ്പോലും അവരും അങ്ങനെ ജീവിച്ചുപോവുകയാണ്. അങ്ങനെയിരിക്കെ തന്റെ മക്കളുടെ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ചില കഴിവുകൾ വഴി വനജന്റെ ജീവിതം മാറിമറിയുന്നു. അത് എങ്ങനെയെന്ന് നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക.
കണ്ണുനിറച്ച് ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും
ഒരു അന്തവും കുന്തവുമില്ലാത്ത കോമഡി വേഷങ്ങളിലൂടെ അഭിനയ ജീവിതം ഹോമിക്കേണ്ടി വന്ന രണ്ട് പ്രതിഭകളാണ് ഗിന്നസ് പക്രുവെന്ന അജയനും നമ്മുടെ ഹരിശ്രീ ആശോകനും. ഈ ചിത്രത്തിലെ ഇരുവരുടെയും വേഷങ്ങൾ പലപ്പോഴും നമ്മുടെ കണ്ണീർ ഗ്രന്ഥികളെ ഉണർത്തും.
സാധാരണ പൊക്കക്കുറവിനെ ഹൈലറ്റ് ചെയ്തുകൊണ്ടുള്ള ടൈപ്പ് കോമഡി വേഷങ്ങളാണ് പക്രുവിന് ലഭിക്കാറുള്ളത്. ഈ ചിത്രത്തിൽ പക്ഷേ കഥാപാത്രത്തിന്റെ ശാരീരിക അവശതകൾ കാണിക്കുന്നുണ്ട് എന്നല്ലാതെ, ശാരീരിക വൈകല്യം വിഷയമാവുന്നില്ല. മകൾക്ക് ഒരു അഡിമിഷനുവേണ്ടി സ്്കുൾ അധികൃതരോട് കെഞ്ചുന്ന സമയത്തും, പെരുമഴയത്ത് ഉന്തുവണ്ടിയിരുന്ന് മകൾക്ക് കഥ പറഞ്ഞുകൊടുക്കുന്ന സമയത്തുമൊക്കെ ഈ നടൻ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. പക്ഷേ മമ്മൂട്ടി അഭിനയിച്ചാൽ അത് നടന ചാരുതയുടെ പരകോടി, പക്രുവായതിനാൽ അവഗണ എന്ന നിലപാടാണ് പൊതുസമൂഹത്തിനെങ്കിൽ എവിടെയോ എന്തോ കാര്യമായ കരാറുണ്ടെന്ന് വ്യക്തം.
അതുപോലെ തന്നെ അതിശയിപ്പിക്കുന്ന വേഷപ്പകർച്ചയാണ് ഹരിശ്രീ അശോകന്റെ മുത്തഛൻ ക്യാരക്ടറും. മേക്കപ്പിലും കെട്ടിലും മട്ടിലും ചിരിയിലുമൊക്കെ നമ്മൾ നാളിതുവരെ കണ്ട അശോകനേയല്ല. ഈ കഥാപാത്രത്തിന്റെ മരണമാണ് ഈ ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർക്കായ രംഗം. ഈ കഥാപാത്രത്തിന്റെ മേക്കപ്പ്മാനും അഭിനന്ദനും അർഹിക്കുന്നു. തലമൊത്തം നരയടിപ്പിച്ചാൽ തീരുന്ന വാർധക്യവേഷമല്ലേ നമുക്ക് കണ്ട് പരിചയമുള്ളൂ. റോഷൻ ശരിക്കും ഒരു മേക്കപ്പ് പ്രതിഭയാണ്.
പക്ഷേ ശരിക്കുമുള്ള സൂപ്പർ താരങ്ങൾ ഈ രണ്ടു കൊച്ചുകുട്ടികളാണ്. ഗിന്നസ് പക്രുവിന്റെ മക്കളായി വേഷമിട്ടവർ തന്നെ. ഇതിൽ ആർദ്ര എന്ന കൊച്ചുമിടുക്കിയുടെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നതാണ്. ഭാവിയുടെ വാഗ്ദാനമാണ് ഈ കുട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ല. വെളുത്തു തുടുത്ത കോംപ്ലാൻ ബോയികളായ ബാലതാരങ്ങളുടെ കണ്ട് ശീലിച്ച നമുക്ക്, ശരിക്കും മണ്ണിന്റെ മണമുള്ള കുട്ടികളെയാണ് മാധവ് കാട്ടിത്തരുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയ സുധീപ് ടി ജോർജിനും പ്രേക്ഷകർ ലൈക്കടിക്കുന്നുണ്ട്. അടുത്തകാലത്ത് ചിത്രത്തിന്റെ കഥാഘടനയോട് ചേർന്ന് നിൽക്കുന്ന ഉജ്ജ്വലമായ ഗാനങ്ങളാണ് ഇളയരാജയിലേത്. കപ്പലണ്ടിപ്പാട്ടും, സ്പെല്ലിങ്ങ് കോമ്പറ്റീഷന് മുന്നോടിയയായുള്ള സംഗീതവുമൊക്കെ സൂപ്പറായിട്ടുണ്ട്. സംഗീത കുലപതി ഇളയാരാജയുടെ പേരിൽ ഇറങ്ങിയ ചിത്രം ആ അർഥത്തിൽ പേരിനോട് നീതി പുലർത്തിയിട്ടുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗക്കും കൊടുക്കാം ഒരു നുറ് ലൈക്ക്!
ചില വിമർശനങ്ങൾ
പൊള്ളുന്ന ചില സാമൂഹിക യഥാർഥ്യങ്ങളെ ചിത്രം ഉയർത്തിപ്പിടിക്കുമ്പോഴും ചില പരമ്പരാഗത ധാരണകൾ മാറുന്നിമില്ല. നഗരം- ഗ്രാമം എന്ന ദ്വന്ദവും ക്രൂരനായ പലിശക്കാരനും പൊങ്ങച്ചക്കാരായ സ്ക്കൂളുകാരുമൊക്കെ ഉദാഹരണം. വനജന്റെ ചെസ്സുകളിക്കാരനായ മകനെ തോൽപ്പിക്കാനായി സ്കൂളിലെ ക്രൂരരായ അദ്ധ്യാപകർ നടത്തുന്ന ചീപ്പ് കളികൾ പലപ്പോഴും ഈ ചിത്രത്തിന്റെ ഗൗരവ സ്വഭാവത്തെ ബാധിക്കുന്നുണ്ട്. പാവങ്ങൾ- പണക്കാർ എന്ന രീതിയിൽ വേരുറച്ചപോയതുപോലുള്ള ചില ഡോഗ്മകൾക്ക് ഉള്ളിൽനിന്നുകൊണ്ടാണ് ചിത്രം ഈ ഭാഗത്തൊക്കെ സഞ്ചരിക്കുന്നത്. ഇത് 'ഓടയിൽനിന്ന്' കാലഘട്ടത്തിലൊക്കെയുള്ള ഒരു പഴഞ്ചൻ സാമൂഹിക വീക്ഷണമാണെന്ന് പറയാതെ വയ്യ. അതുപോലെ ക്ലൈമാക്സിലെ സ്പെല്ലിങ്ങ് കോമ്പറ്റീഷൻ വല്ലാതെയങ്ങോട്ട് നീണ്ടുപോകുന്നുണ്ട്. പക്ഷേ ബോറടി തുടങ്ങുമ്പോഴേക്കും ചിത്രത്തെ രാംമാധവ് തിരിച്ചുപിടിക്കുന്നുമുണ്ട്.
വാൽക്കഷ്ണം: പക്ഷേ മാധവ് രാദാസും കൂട്ടരും വല്ലാതെ പരാജയപ്പെട്ടുപോയൊരു മേഖലയുണ്ട്. അത് മാർക്കറ്റിങ്ങാണ്. ഇത് നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു നല്ല കൊച്ചു ചിത്രമാണെന്ന പ്രചാരണം എത്തിക്കാൻ ഇതിന്റെ അണിയറ ശിൽപ്പികൾക്കായിട്ടില്ല. ഗിന്നസ് പക്രു, ഹരിശ്രീ അശോകൻ എന്നീ താരങ്ങളുടെ പോപ്പുലാരിറ്റിവെച്ച് നന്നായി പ്രചാരണം നടത്തിയിരുന്നെങ്കിൽ ചിത്രത്തിന്റെ സാമ്പത്തിക വിജയം ഉറപ്പിക്കാമായിരുന്നു. അവലോസുണ്ടയെ ആറ്റംബോംബാക്കിക്കാട്ടുന്നപോലെ കാര്യമായി ഒന്നുമില്ലാത്ത ചിത്രത്തെ പുഷ് ചെയ്ത് റിലീസിനുമുമ്പേ തന്നെ കോടികൾ കൊയ്യുന്ന ഒടിവിദ്യകൾ അറിയുന്ന ധാരാളംപേരുള്ള നമ്മുടെ നാട്ടിൽ മാധവ് രാംദാസിനെപ്പോലുള്ള ശുദ്ധ ഗതിക്കാർ അരികിലായിപ്പോവും. പുതിയ കാലത്തെ ചലച്ചിത്ര വ്യവസായത്തിൽ സംവിധായകരേക്കാൾ നിർണ്ണായകം മാർക്കറ്റിങ്ങ് വിദഗ്ദ്ധർക്കാണെല്ലോ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്