ആദിവാസി ഊരുകളിലെ ദുരിതങ്ങൾ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടി; ജാതിഭ്രഷ്ടിനെതിരെയും ഊരുവിലക്കുകൾക്ക് എതിരെയും പോരാടി; പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോന്ന യോഗ്യതകൾ തനിക്കുണ്ടെന്ന് അഡ്വ. ശ്രീജിത്ത് പെരുമന; വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് സാമൂഹ്യ പ്രവർത്തകൻ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: വയനാട് ലോക്സഭാ സീറ്റിൽ സിപിഐ സ്ഥാനാർത്ഥിയായെങ്കിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പായിട്ടില്ല. ടി സിദ്ദിഖ് മത്സരിക്കാൻ എത്തുമോ അതോ രാഹുൽ ഗാന്ധി വരുമോ എന്നുമാണ് അറിയേണ്ടത്. എന്തായാലും മുഖ്യ സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ വ്യക്തത ഇനിയും വരേണ്ടതുണ്ടെങ്കിലും ചില സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കാൻ രംഗത്തുണ്ടാകുമെന്ന് ഉറപ്പു പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖനാണ് അഡ്വ. ശ്രീജിത്ത് പെരുമന.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുമെന്നാണ് ശ്രീജിത്ത് പെരുമാന അറിയിച്ചിരിക്കുന്നത്. വയനാട്ടിലെ ആദിവാസി മേഖലയിലുള്ളവരുടെ ദുരന്തം പുറംലോകത്തെ അറിയിക്കുന്ന സംഭവങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചും മറ്റും ശ്രദ്ധേയനാണ് ശ്രീജിത്ത് പെരുമന. അതുകൊണ്ട് തന്നെ തനിക്ക് സ്ഥാനാർത്ഥിയാകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൻ തീരുമാനിക്കുകയായിപുന്നു എന്ന് ശ്രീജിത്ത് പെരുമന അറിയിച്ചു.
എന്തുകൊണ്ടാണ് താൻ മത്സരിക്കുന്നത് എന്ന് അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ വിശദമായ പോസ്റ്റുമിട്ടു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര പ്രതിഷേധ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥിയെയും, സ്ഥാനാർത്ഥിത്വത്തെയും, സാഹചര്യങ്ങളെയും സംബന്ധിച്ച് നിങ്ങളറിയാൻ...
പാർട്ട് -2
( ആദ്യഭാഗത്തിന്റെ ലിങ്ക് ആദ്യ കമന്റിൽ )
സാമൂഹിക ഇടപെടലുകൾ
അധികാരമോ, ശുപാർശകളോ, പണ പിരിവുകളോ ഇല്ലാതെ എന്റെ ആത്മസംതൃപ്തിക്കും, മാനവികതയ്ക്കും വേണ്ടി തന്നാലാകും വിധം നടത്തിയ ഇടപെടലുകൾ പലപ്പോഴും പൊതു നന്മയ്ക് വേണ്ടിമാത്രമായിരുന്നു എന്ന വലിയ ചാരിതാർഥ്യം പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എനിക്കുണ്ട്. ലാഭമായി ആകെ ബാക്കിയായിട്ടുള്ളത് ശരീരത്തിൽ ഏറ്റ മർദ്ദനങ്ങളും, ക്രിമിനൽ കേസുകളും, വധ ഭീഷണികളും, സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും മാത്രമാണ്.
വയനാട്ടിലെ ജന സംഖ്യയിൽ 45 ശതമാനത്തോളം അഥവാ ഏകദേശം പകുതിയോളം വരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലുതല്ലെങ്കിലും കാര്യപ്രസക്തമായ ഇടപെടലുകൾ കഴിഞ്ഞ കാലങ്ങളിൽ നടത്താൻ സാധിച്ചിട്ടുണ്ട്. അത് അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കാര്യത്തിൽ തുടങ്ങി ആദിവാസികളുടെ ഭൂമി പ്രശ്നങ്ങളിലും, അവരിലേക്കെത്തുന്ന വ്യാജ മദ്യമുൾപ്പെടെയുള്ള ലഹരിയുടെ കാര്യത്തിലായാലും, ആരോഗ്യ കാര്യത്തിലായാലും പരിമിതികളിൽ നിന്നുകൊണ്ട് ഇപെടാനും ഒരുപരിധിവരെ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്.
ഭൂമിയെയും, പ്രകൃതിയെയും, ആത്യന്തികമായി ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെയും കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ വായനാട്ടിലെത്തുന്ന ഭൂമി- റിസോർട്ട്- മദ്യ-മണൽ- പരിസ്ഥിതി-വന്യജീവി-വനം മാഫിയകളോട് കഴിഞ്ഞ ആറ് വർഷങ്ങളിലേറെയായി നിരന്തരം നടത്തുന്ന ഒറ്റയാൾപോരാട്ടങ്ങളിൽ പലതും വർഷങ്ങൾക്ക് ശേഷം ഫലം കണ്ടിട്ടുണ്ട് എന്നത് വലിയ പ്രചോദനമാണ്.
കേരള കർണ്ണാടക അതിർത്തിയിൽ ആദിവാസികൾ തിങ്ങി പാർക്കുന്ന കോളനികൾക്കരികിൽ, നാഗർഹൊളെ നാഷണൽ പാർക്കിനുള്ളിൽ കർണ്ണാടക എക്സൈസ് മന്ത്രിയുടെ സഹോദരന്റെ ഉടമസ്ഥതതയിലുള്ള അനധികൃത ബാറും, അനുബന്ധ റിസോർട്ടുകളും അടച്ചുപൂട്ടാൻ സാധിച്ചത് പ്രദേശത്തു അധിവസിക്കുന്ന നിരവധി ആദിവാസി യുവാക്കളുടെ ജീവനുകളാണ് രക്ഷിച്ചത് ഒപ്പം രാജ്യത്തെ ഏറ്റവും വലിയ ടൈഗർ റിസർവ്വിലെ മൃഗങ്ങളുടെ സ്വൈര്യ വിഹാരവും നിലനിർത്താനായത് എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നനായിരുന്നു.
കാലങ്ങളായുള്ള പരിശ്രമത്തിന്റെ ഭാഗമായി ഞാൻ ശേഖരിച്ച കേരള കർണ്ണാടക അനധികൃത മണൽ കടത്തിന്റെ രേഖകൾ അന്നത്തെ കർണ്ണാടക പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി എന്നെ നേരിട്ട് വിളിച്ച് കൈപ്പറ്റുകയും തുടർന്ന് അദ്ദേഹം പ്രസ്തുത രേഖകൾ സഭയിൽ ഉയർത്തി കർണ്ണാടക നിയമസഭാ അരമണിക്കൂറോളം സ്തംഭിപ്പിച്ചു മന്ത്രിമാരുടെ രാജി ഉൾപ്പെടെ ആവശ്യപ്പെടുകയും ശേഷം പ്രത്യേക സിഐഡി അന്വേഷണം പ്രഖ്യാപിച്ച് കർണ്ണാടകയിലെ നദികളെ കൊന്നുകൊണ്ടു കേരളത്തിലേക്ക് നടത്തിവന്നിരുന്ന മണൽകടത്ത് പൂർണ്ണമായും നിരോധിക്കുകയും ചെയ്തത് പശ്ചിമഘട്ടത്തിൽജീവിക്കുന്ന ഒരു മനുഷ്യൻ എന്നനിലയിൽ എന്റെ പോരാട്ടങ്ങളിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണ്. തുടർന്ന് കേരളത്തിന്റെ ഭാഗത്തുള്ള കബനീ നദിയിലും മറ്റു നദികളിലും മണൽ വാരൽ നിരോധിക്കപ്പെട്ടു എന്നതും ആ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു.
വയനാട്ടിൽ ചേക്കേറിയ റിസോർട്ട് ഭൂമാഫിയകൾ വയനാടിന്റെ പ്രകൃതിയെ നശിപ്പിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു വർഷങ്ങൾക്ക് മുൻപ് റിസോർട്ട് മാഫിയകൾക്കെതിയരെയുള്ള പോരാട്ടങ്ങൾ ആരംഭിച്ചത്. അതിനിടയിൽ എന്നെ മാവോയിസ്റ്റായി മുദ്രകുത്താനും, ആക്രമിക്കാനും വരെയുള്ള ശ്രമങ്ങളുണ്ടായി. എങ്കിലും മുട്ടുമടക്കാതെ നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്നത്തെ പല റിസോർട്ടുകളും മലയും, കാടും പുഴയും കയ്യേറി റിസോർട്ട് പണിയാതെ പിന്തിരിഞ്ഞതും പലരും കേസുകളുമായി കോടതികൾ കയറി ഇറങ്ങുന്നതും.
ഏഷ്യയിലെ അവശേഷിക്കുന്ന ഏക ഗുഹാവാസികളായ വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂരിലെ ചോല നായിക്കന്മാരുടെ അനധികൃത രക്ത കടത്തലും അനുബന്ധ സംഭവ വികാസങ്ങളും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിൽ മേൽ വിഷയം അടിയന്തര സാഹചര്യയമായി കണ്ടു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ട്രൈബൽ മന്ത്രിയെ നേരിട്ട് കാണുകയും, ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് ഡൽഹിയിലെത്തി പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രറട്ടറിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ഇപ്പോൾ നടന്നുവരികയാണ്. നൂറിൽ താഴെ മാത്രം അംഗസംഘ്യയുള്ള ചോല നായ്ക്കർ വോട്ടു ബാങ്കുകളല്ലാത്തതിനാൽ ഒരിക്കൽ പോലും ഈ വിഷയത്തിൽ സ്ഥലം എംപിയോ എം എൽ എ മാരോ ഇടപെടുകയോ അവരുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനോ, ജീവൻ സംരക്ഷിക്കാനോ ശ്രമങ്ങളെങ്കിലും നടത്തിയിട്ടില്ല എന്നതും ഖേദകരമാണ്. ചോല നായിക്കരുടെ വിഷയത്തിൽ ഇടപെട്ടതിനു പലഭാഗങ്ങളിൽ നിന്നും ഇപ്പോഴും എനിക്കുള്ള ഭീഷണികൾ തുടരുന്നുമുണ്ട്.
നാട്ടിൽ നടത്തിയ ചെറുതും വലുതുമായ ഇത്തരം ഇടപെടലുകളെ സംബന്ധിച്ചു ഓർത്തെടുത്താൽ ഒരുപക്ഷെ ഈ ഫെയിസ്ബുക്ക് പേജുകൾ മതിയാകാതെ വരും ...
ദേശീയ മനുഷ്യാവകാശ കംമ്മീഷൻ മുൻപാകെ ഒരുപക്ഷെ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ പരാതികൾക്കൊടുത്ത ഒരാൾ ഞാനായിരിക്കും. മനുഷ്യാവകാശ കമ്മീഷൻ ട്രൈബൽ കമ്മീഷൻ, ചൈൽഡ് കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾക്ക് മുന്നിൽ നൂറുകണക്കിനായ എന്റെ മനുഷ്യാവകാശ ലംഘന പരാതികൾ തീർപ്പും കാത്തു കിടക്കുന്നുണ്ട്..
യമനിൽ ഐ എസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ തുടങ്ങി ഝാർഖണ്ഡിൽ സർക്കർ ആശുപത്രിയുടെ തറയിൽഭക്ഷണംനൽകിയ പാൽമാ ദേവി എന്ന വയോധികക്ക് വേണ്ടിയും, സ്വന്തം പ്രിയതമയുടെ മൃദശരീരം ചുമന്ന ഒഡിഷയിലെ ധനാ മാജിക്ക് വേണ്ടിയും, തിരുനെൽവേലിയിൽ ചുട്ടെരിക്കപ്പെട്ട അമ്മമ്മയ്ക്കും പിഞ്ചു കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഒടുവിൽ പാലക്കാട് സാമൂഹിക ദ്രോഹികളാൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മൃഗീയമായി കൊല്ലപ്പെട്ട മധുവിന് വേണ്ടിയും അങ്ങനെ സമൂഹത്തിൽ പകച്ചു നിൽക്കുന്ന മനുഷ്യജീവിതങ്ങൾക്ക് തന്നാലാകുന്ന സഹായം ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ സാമൂഹിക ജീവിതത്തിലെ ധന്യമാക്കുന്ന ചില നിമിഷങ്ങളാണ്.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് അവസാന ആശ്രയം എന്ന നിലയിൽ എന്നിലേക്ക് ഓടിയെത്തിയ മാനന്തവാടിയിലെ അരുൺ, സുകന്യ ദമ്പതിമാരുടെ കഥയും വ്യത്യസ്തമല്ല. പ്രണയിച്ചു വിവാഹം കഴിച്ചതിനു ഊരുവിലക്കും, ഭ്രഷ്ട്ടും, കുലദ്രോഹികൾ എന്ന പദവികളും സ്വന്തം സമുദായം തന്നെ ചാർത്തിക്കൊടുത്ത അവർ പ്രധാനമന്ത്രിക്ക് അയച്ച പരാതിപോലും ലക്ഷ്യം കാണാതെ വന്നപ്പ്പോഴാണ് എന്നെ കാണാൻ വരുന്നത്. പിന്നീടിങ്ങോട്ട് നടത്തിയ നിയമപരമായ പോരാട്ടങ്ങൾക്കൊടുവിൽ ആ കുടുംബം സസന്തോഷം ഒരുമിച്ചു ജീവിക്കുമ്പോൾ ബാക്കിയാകുന്നത് ഊരുവിലക്കിന്റെ കഥ പുറംലോകത്തെ അറിയിച്ച ആളെന്ന നിലയിൽ തെരുവിൽ ഞാൻ ഏറ്റുവാങ്ങേണ്ടിവന്ന കായികമായ മർദ്ദനങ്ങൾ മാത്രമാണ്. സാമൂഹികപ്രവർത്തനത്തിന്റെ ശേഷിപ്പുകൾ.
പറഞ്ഞുവെക്കാൻ ഏറെയുണ്ട് ഇത്തരം കഥനകഥകൾ, പലതും അതിന്റെ ഗുണഭോക്താക്കൾവരെ മറന്നുതുടങ്ങിയെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇത്തരം സെന്റിമെൻസുകൾ പറഞ്ഞുകൊണ്ട് വോട്ടുപ്പിടിക്കലൊന്നുമല്ല ലക്ഷ്യം മറിച്ച് രാഷ്ട്രീയത്തിലിടപെടാൻ തനിക്ക് എന്ത് യോഗ്യതയാണുള്ളതെന്ന അഭിനവ രാഷ്ട്രീയ ബുദ്ധിജീവികളുടെ വരാൻ പോകുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയായി കണക്കാക്കിയാൽ മതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്