അച്ഛൻ നന്മയുള്ള പൊലീസ് കോൺസ്റ്റബിൾ... മക്കൾ ഗുണ്ടകളും; ഗുണ്ടാപ്പോരിൽ പിടഞ്ഞു മരിച്ച സഹോദരന്റെ മരണം അവിചാരിതമായി ചെങ്കോലും കിരീടവും എത്തിച്ചത് പഠനത്തിൽ മിടുക്കനായ സാബുവിന്റെ കയ്യിലും; കിരീടത്തിലെ സേതുമാധവനിലേക്കും അച്യുതൻനായരിലേക്കുമുള്ള ലോഹിയുടെ യാത്ര തുടങ്ങുന്നത് ഷാജിയിൽ നിന്നും; ഓപ്പറേഷൻ ബോൾട്ടിനെ നോക്കുകുത്തിയാക്കി ബാർട്ടൻഹിൽ കൊലപാതകം നടത്തിയതും ഗുണ്ടുകാട് സാബുവിന്റെ സംഘാംഗം; തിരുവനന്തപുരത്തെ കുപ്രസിദ്ധ കോളനിയുടെ കഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രമാണിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ അവസരം മുതലെടുത്ത് ഗുണ്ടകൾ അരങ്ങു വാഴുന്നു. രണ്ടാഴ്ചയ്ക്കിടെ ഗുണ്ടകൾ നടത്തുന്ന മൂന്നാം കൊലപാതകം കൂടി വന്നതോടെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ ഭീതിയിലാകുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ സ്ഥലപരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ വന്നതോടെയാണ് അവസരം മുതലെടുത്ത് ഗുണ്ടകൾ അരങ്ങുവാഴുന്നത്. കൊഞ്ചിറവിള ദേവീക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തിന് മറുവിഭാഗം പരിഹാരം കണ്ടത് അനന്തു എന്ന 21 വയസുകാരൻ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു കൊന്നിട്ടാണ്.
ശ്രീവരാഹത്ത് ഗുണ്ടകൾ തമ്മിലുള്ള തർക്കത്തിന് നടുവിൽ കയറി സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച നിരപരാധിയായ യുവാവിനെയാണ് ഗുണ്ടകൾ കത്തിക്കയറ്റിക്കൊന്നത്. ഇന്നലെ ഗുണ്ടുകാട് സംഘങ്ങൾക്കിടയിൽ പൊട്ടിമുളച്ച തർക്കത്തിന് ബാക്കിയായാണ് അനിയുടെ ജീവൻ കത്തിപ്പിടിക്ക് ഇരയാക്കിയത്. ബാർട്ടൻഹിൽ കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്.അനിയാണ് ഇന്നലെ വെട്ടേറ്റു മരിച്ചത്. ഇതോടെയാണ് രണ്ടാഴ്ചയ്ക്കിടെ തലസ്ഥാന നഗരിയിൽ നടക്കുന്ന മൂന്നാം കൊലപാതകമായി ബാർട്ടൻഹിൽ കൊലപാതകം മാറുന്നത്.
എന്ത് നടന്നാലും ഒരു കുഴപ്പവും ഇല്ലാ എന്ന എന്ന സന്ദേശം ഗുണ്ടകൾക്കിടയിൽ നിലനിൽക്കുന്നതിനാലാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നതിനു പിന്നിലെന്നാണ് തലസ്ഥാനത്തെ അറിയുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥലം അറിയാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് തലപ്പത്ത് ഉള്ളത്. ബാർട്ടൻ ഹിൽ കുഴപ്പമില്ലാത്ത ഏരിയയാണ്. പക്ഷെ പഴയ ഗുണ്ടാസംഘങ്ങളിൽപെട്ടവരിൽ ചിലർ ഇപ്പോഴും അവിടെയുണ്ട്. അവരെ ഒതുക്കാനുള്ള ശക്തമായ നീക്കങ്ങൾ പൊലീസിന്റെ ഭാഗത്ത് നിന്നും വരുന്നില്ല. ഇപ്പോൾ ഗുണ്ടകളെ ഒതുക്കാൻ ഓപ്പറേഷൻ ബോൾട്ട് കേരളാ പൊലീസ് നടപ്പിലാക്കുമ്പോൾ തന്നെയാണ് ഇവരുടെ കണ്മുന്നിൽ ബാർട്ടൻഹിൽ കൊലപാതകവും നടന്നിരിക്കുന്നത്.
കുറ്റവാളികൾക്ക് സന്ദേശം നല്കണം. അടങ്ങിനിന്നില്ലെങ്കിൽ ശക്തമായ നടപടി വരുമെന്ന താക്കീത് നല്കണം. ഈ സന്ദേശം ഗുണ്ടകൾക്കിടയിൽ കൃത്യമായി എത്തണം. അതിനുള്ള പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ പോസ്റ്റുകളില്ല. തലപ്പത്ത് ഉള്ളവർ മിക്കവർക്കും ഏരിയയെകുറിച്ച് വ്യക്തമായ അറിവില്ല. റുട്ടീൻ ആയി നടപടികൾ എടുക്കുന്നു എന്നേയുള്ളൂ. ഇത് ഗുണ്ടകൾക്കും കൊലപാതകികൾക്കും വളം വയ്ക്കുന്നു. ഇപ്പോൾ അനിയുടെ കൊലപാതകത്തിൽ പൊലിസ് തിരയുന്ന ജീവൻ ക്രിമിനൽ ആണ്. ക്രിമിനൽ ആയ ജീവന് കൃത്യമായ ഒരു സന്ദേശം പൊലീസിന്റെ ഭാഗത്ത് നിന്നും വരണം. ആ സന്ദേശം പൊലീസിന്റെ ഭാഗത്ത് നിന്നും പോയിട്ടില്ല-ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നു. ഈ രീതിയിൽ പോയാൽ പഴയ ഗുണ്ടാരാജ് തിരുവനന്തപുരത്ത് തിരിച്ചു വരും. അതില്ലാതെ വന്നാൽ സ്ഥിതിഗതികൾ നിയന്ത്രണം വിടും. ഇപ്പോൾ അനിയുടെ ആളുകൾ അവസരം കാക്കും. അടുത്ത അവസരത്തിനായി ഇവർ ജീവന്റെ പിന്നാലെ പോകും. കൊലപാതക പരമ്പരകൾ തന്നെ വരും-ഉന്നത പൊലീസ് വൃത്തങ്ങൾ തന്നെ വിരൽ ചൂണ്ടുന്നു.
കിരീടത്തെ വെല്ലും ജീവിതം
ഗുണ്ടുകാട് സാബുവിന്റെ സംഘത്തിൽപ്പെട്ടയാളാണ് ഇപ്പോൾ പൊലീസ് തിരയുന്ന ജീവൻ. ഗുണ്ടുകാട് സാബുവിന്റെ ഏരിയയിൽ തന്നെയാണ് ഇപ്പോൾ അനിയുടെ കൊലപാതകം നടന്നതും. ഗുണ്ടുകാട് സാബുവിന്റെ കുടുംബത്തിന്റെ കഥയാണ് മലയാളത്തിന്റെ സൂപ്പർഹിറ്റ് സിനിമയായ കിരീടത്തിനു ആധാരമായത്. സാബുവിന്റെ അച്ഛൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയിരുന്നു. സാബുവിന്റെ സഹോദരൻ ഗുണ്ടുകാട് ഷാജി അൽപസ്വല്പം ഗുണ്ടാപ്രവർത്തനവുമായി നടന്നിരുന്നു. മ്യൂസിയം സ്റ്റേഷനിൽ കോൺസ്റ്റബിൾ ആയതിനാൽ അന്ന് പൊലീസ് ഷാജിയെ തൊട്ടിരുന്നില്ല. അസാമാന്യ ധൈര്യശാലി ആയിരുന്നു ഷാജി. ഒറ്റയ്ക്ക് ബുള്ളറ്റിൽ കറങ്ങുന്ന രീതി. ആ ഘട്ടത്തിൽ ഗുണ്ടുകാട് സാബു മിടുക്കനായ വിദ്യാർത്ഥിയായി പഠനം തുടരുകയായിരുന്നു. ഗുണ്ടുകാട് ഷാജിയും അന്നത്തെ ഗുണ്ടയായ വയറൻ സെൽവനും സുഹൃത്തുക്കൾ ആയിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. ഈ തെറ്റൽ ഇരുവരുടെയും അന്ത്യത്തിനും കൊലപാതകങ്ങൾക്കും കാരണമായി.
വയറൻ സെൽവനും ഭാര്യയും തിയേറ്ററിൽ സിനിമ കാണാൻ പോയി തിരിച്ചു വരുമ്പോൾ ഭാര്യക്ക് മുന്നിലിട്ടാണ് വയറൻ സെൽവനെ ഗുണ്ടുകാട് ഷാജിയുടെ സംഘം കൊന്നത്. ഈ കൊലപാതകത്തിന് പകരം സെൽവന്റെ ആളുകൾ ഷാജിയേയും കൊന്നു. മികച്ച വിദ്യാർത്ഥിയായി തുടരുകയായിരുന്ന ഗുണ്ടുകാട് സാബുവിന്റെ മുന്നിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. നിനച്ചിരിക്കാതെ കൺമുന്നിൽ നടന്ന ഈ കൊലപാതകങ്ങൾ ആണ് ഗുണ്ടുകാട് സാബുവിന്റെ കൈകളിലേക്ക് ഒരു യഥാർത്ഥ ഗുണ്ടയുടെ കിരീടവും ചെങ്കോലും എത്തിച്ചത്. എല്ലാത്തിനും സാക്ഷിയായി അച്ഛൻ പൊലീസ് കോൺസ്റ്റബിളും. ഈ കഥയിൽ മാറ്റം വരുത്തിയാണ് കിരീടവും അതിനു തുടർച്ചയായി ചെങ്കോലും വന്നത്. മോഹൻലാൽ നായകനായി വന്ന ഈ രണ്ടു സിനിമകളും മലയാളക്കരയിൽ തകർത്തോടിയ ഹിറ്റുകളായി മാറുകയും ചെയ്തു. വെള്ളിത്തിരയിൽ ഈ കഥാപാത്രങ്ങളായി മോഹൻലാൽ പകർന്നാടുമ്പോഴും അതിനു സാക്ഷിയായി ഗുണ്ടുകാട് സാബു യഥാർത്ഥ അരങ്ങിൽ വെള്ളിവെളിച്ചം ചിതറി നിന്നിരുന്നു.
പിന്നീട് സാബു ഗുണ്ടാ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. അപ്പോഴും ചില ശിഷ്യൽ ഗുണ്ടുകാട് സജീവമായിരുന്നു. അവരാണ് ഇപ്പോഴത്തെ കൊലപാകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഗുണ്ടുകാടുള്ള പൊലീസുകാരനും ഗുണ്ടായ മകൻ ഷാജിയുമായിരുന്നു കിരീടം എന്ന തിരക്കഥയിലേക്ക് ലോഹിതദാസിനെ എത്തിച്ചത്. ഇത് വലിയ വിജയമായി. 1985 മുതൽ തന്നെ ഗുണ്ടൂകാട് ഷാജിയുടെ കഥ തിരുവനന്തപുരത്ത് ചർച്ചയാണ്. അച്ഛൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നതും. ഇതാണ് കിരീടമെന്ന സിനിമയിലേക്ക് കാര്യങ്ങളെത്തുന്നത്.
പഠനത്തിൽ മിടുക്കനായ സാബുവിനും ചേട്ടന്റെ മരണത്തോടെ ഗുണ്ടാ സംഘത്തെ നയിക്കേണ്ടി വന്നു. തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ തണലിൽ ഗുണ്ടുകാട് സാബു ഗുണ്ടാപ്രവർത്തനത്തിന്റെ രീതികൾ മാറ്റുകയും അത് തിരുവനന്തപുരത്തെ ഗുണ്ടാകൊലപാതകങ്ങൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ പുതു ഗുണ്ടാസംഘങ്ങൾ ഉദയം ചെയ്യുകയും ഗുണ്ടുകാട് സാബുവിനെപോലുള്ളവർ മുൻപ് ബുദ്ധിപരമായി അവസാനിപ്പിച്ച കൊലപാതക രീതികളിലേക്ക് തിരികെ ചെല്ലുകയും ചെയ്യുന്നു. ഇവിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞപോലെ ശക്തമായ സന്ദേശവും ഗുണ്ടകൾക്കുള്ള താക്കീതും അവരുടെ സർക്കിളുകളിലേക്ക് കൃത്യമായി എത്തേണ്ടുന്ന ആവശ്യവും വരുന്നത്.
ഇത്തരം ഒരു സന്ദേശം ചെന്നിരുന്നെങ്കിൽ ഈ മൂന്നു കൊലപാതകങ്ങളും ഒഴിവാക്കാൻ ഒരു പക്ഷെ പൊലീസിന് തന്നെ കഴിയുമായിരുന്നു. പക്ഷെ ഇപ്പോൾ ഗുണ്ടകൾക്കെതിരെ വീണ്ടും ശക്തമായ നടപടികളിലേക്ക് പൊലീസ് തിരിച്ചു പോകേണ്ട ആവശ്യകത വീണ്ടും ഉയർന്നു വന്നിരിക്കുന്നു. ഈ മൂന്നു കൊലപാതകങ്ങളും പൊലീസിനെ ഓർമ്മിപ്പിക്കുന്നതും ഇതു തന്നെ.
Stories you may Like
- പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- സർക്കാർ പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഡോ. സാബു തോമസിന്റെ കഥ
- എന്നെ അറസ്റ്റ് ചെയ്താൽ ഒരാഴ്ച്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാൻ അകത്താക്കും
- ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20 പാർട്ടി
- ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ട്വന്റി 20
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്