ആരും സ്വപ്നത്തിൽ പോലും കരുതാത്ത തീരുമാനം; രാഹുൽ എത്തുന്നുവെന്ന വിവരം കേരളാ നേതാക്കൾ അറിയുന്നത് ഏഴാം ലിസ്റ്റിലും വയനാട്-വടകര മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെ വന്നപ്പോൾ; ഏറെ കഷ്ടപ്പെട്ട് സിദ്ദിഖിന് സീറ്റ് ഉറപ്പിച്ച ഉമ്മൻ ചാണ്ടി നാണം മറയ്ക്കാൻ മനോരമയെ കൊണ്ട് രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന്റെ പിന്നണി നായകനാകാൻ ശ്രമം; അമേഠിയിലെ സുരക്ഷയിൽ സംശയം തോന്നിയപ്പോൾ വേണുഗോപാൽ രാഹുൽ ഗാന്ധിക്ക് നൽകിയ ഉപദേശം പ്രയോഗിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായാണ് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്നു വന്നത്. കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങളെക്കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചു തുടങ്ങും മുൻപ് ഏറ്റവും വലിയ ബ്രേക്കിങ് ന്യൂസ് ഉമ്മൻ ചാണ്ടി പുറത്തുവിട്ടു രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കും. വയനാട് മണ്ഡലത്തിൽ മൽസരിക്കണമെന്നു കെപിസിസി അഭ്യർത്ഥിച്ചിട്ടുണ്ട്. വിശ്വാസം വരാത്ത പോലെ മാധ്യമ പ്രവർത്തകർ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അർഥശങ്കയ്ക്ക് ഇടയില്ലാതെ ഉമ്മൻ ചാണ്ടി കാര്യം വ്യക്തമാക്കി രാഹുൽ കേരളത്തിൽ തന്നെ.-രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മനോരമയിലെ വാർത്തയിലെ വാചകങ്ങളാണ് ഇത്. രാഹുലിന്റെ വരവിന്റെ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്ക് നൽകുകയാണ് മനോരമ. എന്നാൽ അമേഠിയിലെ ജയസാധ്യതയിൽ സംശയമുള്ള രാഹുലിന് വയനാട് എന്ന സുരക്ഷിത മണ്ഡലം ചൂണ്ടിക്കാട്ടി നൽകിയത് എഐസിസി ജനറൽ സെക്രട്ടറിയായ കെസി വേണുഗോപാലാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നിൽ മൽസരിക്കണമെന്നത് എഐസിസി തീരുമാനമാണെന്നും അതു കേരളത്തിൽ വേണമെന്ന് അഭ്യർത്ഥിച്ചു കെപിസിസി കത്തു നൽകിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ആദ്യം ഇക്കാര്യം ചർച്ച ചെയ്തതു നിലവിലെ സ്ഥാനാർത്ഥി ടി. സിദ്ദിഖിനോടാണ്. അദ്ദേഹം സന്തോഷത്തോടെ പിന്മാറാനുള്ള സന്നദ്ധത അറിയിച്ചു. തുടർന്ന്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി എന്നിവരുമായും ചർച്ച നടത്തി. കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി, മുകുൾ വാസ്നിക് എന്നിവർ വഴിയാണ് കെപിസിസിയുടെ അഭ്യർത്ഥന രാഹുലിനു കൈമാറിയതെന്ന് ഉമ്മൻ ചാണ്ടി 'മനോരമ'യോടു പറഞ്ഞതായും വാർത്ത വരുന്നു. അതായത് കേരളത്തിലെ കെപിസിസിയുടെ തീരുമാനം ഡൽഹിയിൽ എത്തുന്നതിന് മുമ്പ് രാഹുലിന്റെ മനസ്സിൽ വയനാട് ഇല്ലെന്ന് വരുത്താനാണ് ഇതെല്ലാം. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നയിക്കുന്നത് താനാണെന്ന് വരുത്തുകയാണ് ഉമ്മൻ ചാണ്ടി. യഥാർത്ഥത്തിൽ വിശ്വസ്തനായ സിദ്ദിഖ് മത്സരിച്ചില്ലെങ്കിൽ പ്രചരണത്തിനില്ലെന്ന് ഭീഷണിപ്പെടുത്തി ഐ ഗ്രൂപ്പിന്റെ സീറ്റ് തട്ടിയെടുത്ത ഉമ്മൻ ചാണ്ടിക്കുള്ള പണിയായിരുന്നു രാഹുലിന്റെ സ്ഥാനാർത്ഥിത്വം.
സിദ്ദിഖിനെ മത്സരിപ്പിക്കാതിരിക്കാൻ വേണ്ടി കൂടിയാണ് കെസി രാഹുലിനോട് വയനട് സീറ്റിന്റെ കാര്യം പറയുന്നത്. ഇക്കാര്യം ആൻണിയുമായി ചർച്ച ചെയ്തു. അതീവ രഹസ്യമായി സൂക്ഷിക്കാനും നിർദ്ദേശിച്ചു. എന്നാൽ സിദ്ദിഖിന് സീറ്റ് പോകുമെന്ന ആധിയിൽ പത്തനംതിട്ടയിൽ വച്ച് എല്ലാം ഉമ്മൻ ചാണ്ടി പരസ്യമാക്കി. സിദ്ദിഖിനെ സമാധാനിപ്പിക്കാൻ തീരുമാനം സിദ്ദിഖിന്റേതുമാക്കി. അങ്ങനെ വലിയ ഗ്രൂപ്പ് കളിയാണ് ഉമ്മൻ ചാണ്ടി നടത്തിയത്. ഏറെ പാടുപെട്ട് ഐ ഗ്രൂപ്പിൽ നിന്ന് പിടിച്ചെടുത്ത സംഘടമാണ് പത്തനംതിട്ട കോടതിക്ക് മുമ്പിൽ ഉമ്മൻ ചാണ്ടി പത്രക്കാരോട് പറഞ്ഞത്. വാർത്ത പുറത്തായതോടെ ഉമ്മൻ ചാണ്ടിയെ തേടി നിലയ്ക്കാതെ ഫോൺ വിളികളെത്തി. എ.കെ. ആന്റണിയെ അങ്ങോട്ടു വിളിച്ച്, രഹസ്യം പുറത്തു പറഞ്ഞതായി അറിയിച്ചു. വാർത്തയുടെ ഞെട്ടലിൽ സംസ്ഥാന നേതാക്കളുടെ ഫോൺ വിളികളായി. എല്ലാവരോടും കേരളത്തിൽ തന്നെ രാഹുൽ മൽസരിക്കുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പിച്ചു പറഞ്ഞു.
ഉമ്മൻ ചാണ്ടി പറഞ്ഞതിനു പിന്നാലെ കോട്ടയത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുലിന്റെ കാര്യത്തിൽ സ്ഥിരീകരണം നൽകി. വൈകാതെ ടി. സിദ്ദിഖ് പിന്മാറുന്നുവെന്ന പ്രഖ്യാപനം കൂടി നടത്തി. ഉച്ചയ്ക്കു രണ്ടരയ്ക്കു വടകരയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട്ടിൽ രാഹുൽ തന്നെ എന്ന സൂചന നൽകി. വയനാട്ടിൽ രാഹുലിനെ മത്സരിപ്പിക്കാൻ വേണുഗോപാലാണ് താൽപ്പര്യം കാട്ടിയത്. ഇത് നേതാക്കൾക്ക് മുമ്പിൽ അവതരിപ്പിച്ചു. രാവിലെ കേന്ദ്ര, സംസ്ഥാന നേതാക്കൾ വയനാടിന്റെ കാര്യത്തിൽ തിരക്കിട്ട ചർച്ചകളിലേർപ്പെട്ടു. മുതിർന്ന നേതാവ് എ.കെ. ആന്റണിയാണ് ഇതിനു മുൻകൈ എടുത്തത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരും സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. വയനാടുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും എഐസിസി ശേഖരിച്ചിട്ടുണ്ട്. അതിന് ശേഷമാണ് കെപിസിസിയെ കാര്യങ്ങൾ അറിയിച്ചതും. രാഹുൽ മത്സരിക്കണമെന്ന നിർദ്ദേശം എഴുതി വാങ്ങുകയും ചെയ്തു.
വയനാട്ടിലേക്ക് ടി. സിദ്ദിഖിന്റെ പേര് തീർപ്പാക്കിയെങ്കിലും വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഹൈക്കമാൻഡ് നീട്ടികൊണ്ടുപോയതിൽ ആദ്യം സംസ്ഥാന നേതൃത്വത്തിന് അസ്വാഭാവികത തോന്നിയിരുന്നില്ല. എന്നാൽ, വെള്ളിയാഴ്ചത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും വടകരയും വയനാടും ഉൾപ്പെടാഞ്ഞതു മുതലാണ് സംസ്ഥാന നേതാക്കൾക്ക് അസ്വാഭാവികത തോന്നിത്തുടങ്ങിയത്. ഇതിനിടെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കാതെ വടകര, വയനാട് മണ്ഡലങ്ങളിൽ സ്ഥനാർഥികളാകാൻ സാധ്യതയുള്ളവർ പ്രചാരണം തുടങ്ങിയതിൽ എ.ഐ.സി.സി. അതൃപ്തിയും പ്രകടിപ്പിച്ചു. വയനാട്ടിൽ രാഹലിന്റെ താൽപ്പര്യമായിരുന്നു ഇതിന് കാരണം. ജയസാധ്യതയ്ക്കുപുറമേ മൂന്ന് സംസ്ഥാനങ്ങളിൽ രാഹുൽ മത്സരിക്കുന്നതിന്റെ ഗുണം കിട്ടുമെന്ന വിലയിരുത്തലും വയനാട് തിരഞ്ഞെടുത്തതിന്റെ പിന്നിലുണ്ട്. അതേസമയം, ബിജെപിയുമായി നേരിട്ട് പോരാടുന്ന കോൺഗ്രസ് അവരുമായി മത്സരംനടക്കുന്ന മണ്ഡലത്തിലല്ലേ മത്സരിക്കേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്. മണ്ഡലത്തിന്റെ സുരക്ഷിതത്വവും വയനാട് തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നതാണ് ഇതിനുള്ള മറുപടി.
അമേഠിക്കു പുറമെ രണ്ടാമതൊരു മണ്ഡലത്തിൽ കൂടി രാഹുൽ മൽസരിക്കണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിൽ സജീവ ചർച്ചയായതിനു പിന്നിൽ പല കാരണങ്ങളാണുള്ളത്. രാഹുലിനെതിരെ അമേഠിയിൽ സർവശക്തിയുമുപയോഗിക്കുന്ന ബിജെപിയുടെ ഭീഷണിക്കു പുറമെ, മണ്ഡലത്തിൽ സ്വാധീനമുള്ള മായാവതിയുടെ ബി എസ്പി കാലുവാരുമോ എന്ന സംശയവും കോൺഗ്രസിനുണ്ട്. അമേഠിയിലും സോണിയ ഗാന്ധി മൽസരിക്കുന്ന റായ്ബറേലിയിലും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നു എസ്പി - ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മായവതിക്ക് താൽപ്പര്യം പ്രധാനമന്ത്രി കസേരയാണ്. അതുകൊണ്ട് തന്നെ രാഹുലിനെ തോൽപ്പിക്കാൻ സാധ്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് കെസി വേണുഗോപാൽ വയനാട്ടിലെ സാധ്യത ഉയർത്തിയത്. ഇത് രാഹുലും അംഗീകരിക്കുകയായിരുന്നു.
ലോക്സഭാ ഗ്രൂപ്പുകളികളിൽ അന്തിമ വിജയം വിശാല ഐ നേടുന്നു. വയനാട് ലോക്സഭാ സീറ്റിൽ എംഐ ഷാനവാസായിരുന്നു രണ്ട് തവണ ജയിച്ചത്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു വയനാടിലേത്. ഷാനവാസിന്റെ മരണത്തോടെ വയനാട്ടിൽ സിറ്റിങ് എംപി ഇല്ലാതെയായി. ഈ അവസരം മുതലെടുത്ത് തന്റെ അതിവിശ്വസ്തനായ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാൻ ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. ഷാനിമോൾ ഉസ്മാന് വേണ്ടി വയനാട് കണ്ടുവച്ച രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും നിരാശരായി. ഉമ്മൻ ചാണ്ടി പക്ഷം വിജയം ആഘോഷിച്ചു. ഇതിനെ തുറുപ്പു ഗുലാനിറക്കി വെട്ടുകയാണ് കെസി വേണുഗോപാൽ ചെയ്യുന്നത്. അമേഠിയിൽ മാത്രമായിരുന്നു മുൻകാലങ്ങളിൽ രാഹുൽ മത്സരിച്ചിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി അമേഠിയിൽ അതിശക്തമായ മത്സരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ കൂടെ രാഹുൽ മത്സരിക്കുന്നത്. രാഹുലിനായി സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള ചുമതല കെസിക്കുണ്ടായിരുന്നു.
വയനാട് അതിസുരക്ഷിതമാണെന്ന് രാഹുലിനെ കെസി അറിയിച്ചു. കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തി. വയനാട്ടിൽ പോകാതെ തന്നെ ജയിക്കാമെന്നും അറിയിച്ചു. ഇതും രാഹുലിന് ബോധ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കാൻ കൂടി ഇതിലൂടെ കഴിയുമെന്ന് കെസി രാഹുലിനെ ബോധ്യപ്പെടുത്തി. ഇതോടെ വയനാട് രാഹുൽ സ്ഥാനാർത്ഥിയാകുന്നു. അങ്ങനെ വയനാട് നിന്ന് ടി സിദ്ദിഖിനെ പുറത്താക്കുകയാണ് കെസിയും രമേശ് ചെന്നിത്തലയും. വയനാട്ടിൽ സിദ്ദിഖിനെ മാത്രമേ അംഗീകരിക്കൂവെന്ന പറഞ്ഞ ഉമ്മൻ ചാണ്ടിയും രാഹുലിന്റെ വരവോടെ വെട്ടിലാവുകയാണ്. കെസിയും ചെന്നിത്തലയും കളിച്ച കളിയിലും നിരാശരനാകാതെ രാഹുലിന് വേണ്ടി പ്രവർത്തിക്കാൻ സിദ്ദിഖിനെ സജ്ജമാക്കുകയാണ് ഉമ്മൻ ചാണ്ടി.
ചാലക്കുടിയിൽ ബെന്നി ബെഹന്നാനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും സീറ്റുറപ്പിച്ച ഉമ്മൻ ചാണ്ടി വടകരയിൽ കെ മുരളീധരനേയും കാസർഗോട്ട് രാജ്മോഹൻ ഉണ്ണിത്താനേയും കൊണ്ടു വന്ന് ഗ്രൂപ്പ് കളികളിൽ താരമായിരുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എന്ന ശിഷ്യനും സീറ്റുറപ്പിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ അതിവിശ്വസ്തനായ ജോസഫ് വാഴയ്ക്കന് പോലും സീറ്റ് ലഭിച്ചില്ല. ഇത് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ക്ഷീണമായി. ദേശീയ തലത്തിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള കെസി വേണുഗോപാലുണ്ടായിട്ടും ഇത് സംഭവിച്ചത് വിശാല ഐയ്ക്ക് മുഴുവൻ നാണക്കേടുമായി. എന്നാൽ വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കെസി പിടിച്ചു വച്ചു. ഇതിന് ശേഷം രാഹുലിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. വയനാട്ടിലെ സുരക്ഷിത സ്ഥാനാർത്ഥിയായി രാഹുലിനെ കെസി കൊണ്ടു വന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചെന്നിത്തലയും കെസിയും നേട്ടമുണ്ടാക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്