പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീട്ടിൽ എത്തിയാൽ കൂടുന്ന കൂട്ടം കണ്ടുഞെട്ടിയവർ കണ്ണൂർ പാറക്കണ്ടിയിലെ കെ.സുധാകരന്റെ വീട്ടിലേക്കും വരണം; ഓരോരുത്തരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉള്ളം കൈയിലെ നെല്ലിക്ക പോലെ; എന്തുവന്നാലും അണികൾക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുന്ന പ്രകൃതം; സിപിഎമ്മിന്റെ സിറ്റിങ് എംപിക്കെതിരെ മത്സരിക്കുമ്പോൾ തിരിച്ചുപിടിക്കാനും സുധാകരൻ തന്നെ വേണമെന്ന് പറയുന്നത് പ്രവർത്തന ചരിത്രം നോക്കിത്തന്നെ
രഞ്ജിത്ത് ബാബു
കണ്ണൂർ: അണികൾക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുന്നുവെന്ന സവിശേഷതയാണു കെ സുധാകരന്റെ എല്ലാ കാലത്തെയും കരുത്ത്. സ്വന്തം വാക്കുകൾ കാരണം വിവാദം ഉണ്ടായാലും നിലപാടിൽ വെള്ളംചേർക്കാതെ ഉറച്ചുനിൽക്കുമെന്നതും കണ്ണൂരിൽ നിന്നുള്ള ഈ കോൺഗ്രസ് നേതാവിന്റെ പ്രത്യേകതയാണ്. സുധാകരൻ കണ്ണൂരിലുള്ള ദിവസം പാറക്കണ്ടിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നൂറുകണക്കിനു പേരാണ് എത്തുക. തന്റെ വീട്ടിലെത്തുന്ന ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസിലാക്കി ഇടപെടുന്നതു കൊണ്ടു തന്നെയാണു കണ്ണൂരിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ സുധാകരൻ മത്സരിക്കണമെന്ന് പ്രവർത്തകർ പാർട്ടി നേതൃത്വത്തോട് ഒരുപോലെ ആവശ്യം ഉന്നയിക്കുന്നത്.
സംസ്ഥാന കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ ശക്തനായ വക്താവാണെങ്കിലും എല്ലാവിഭാഗം പ്രവർത്തകർക്കും സ്വീകാര്യനാണ് അദ്ദേഹം.നാലുതവണ സംസ്ഥാന നിയമസഭയിലും ഒരുതവണ ലോക്സഭയിലും അംഗമായിട്ടുണ്ട് സുധാകരൻ. നിയമസഭയിൽ മൂന്നുതവണ കണ്ണൂരിനെയും ഒരുതവണ എടക്കാടിനെയും പ്രതിനിധീകരിച്ചു. കെ.കെ രാഗേഷിനെ പരാജയപ്പെടുത്തിയാണു 2009ൽ സുധാകരൻ ലോക്സഭയിൽ എത്തിയത്. എ.കെ ആന്റണി മന്ത്രിസഭയിൽ വനംകായിക വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. 1948 മെയ് 11ന് എടക്കാട് നടാലിലെ രാമുണ്ണിയുടെയും മാധവിയുടെയും മകനായാണു ജനനം. കാടാച്ചിറ ഹൈസ്കൂളിലെ പഠനത്തിനുശേഷം തലശ്ശേരി ബ്രണ്ണൻ കോളജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം മംഗളൂരുവിൽ നിന്ന് എൽ.എൽ.ബിയും പാസായി. ജനതാപാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം ൃനേതാക്കളായ കെ ഗോപാലൻ, എം.കമലം എന്നിവരെ ലീഡർ കെ കരുണാകരൻ കോൺഗ്രസിൽ എത്തിച്ചപ്പോഴാണു സുധാകരനും കോൺഗ്രസുകാരനായത്. പിന്നീടു ലീഡറുടെ അടിയുറച്ച അനുയായിയായതു പിൽക്കാല ചരിത്രം.
1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എടക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിലെ ഒ.ഭരതനെ തോൽപിച്ചാണു കെ സുധാകരൻ ആദ്യമായി സംസ്ഥാന നിയമസഭയിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തോറ്റ സുധാകരനെ നിയമപോരാട്ടങ്ങൾക്കൊടുവിലാണു വിജയിയായി പ്രഖ്യാപിച്ചത്. ആദ്യം ഫലം വന്നപ്പോൾ സുധാകരനായിരുന്നു തോൽവി. 219 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭരതനെ വിജയിയായി പ്രഖ്യാപിച്ചു. ഭരതന് 54965 വോട്ടും സുധാകരന് 54746 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ ഒന്നിലധികം വോട്ടുള്ളവർ കള്ളവോട്ടുചെയ്തതിനെ തുടർന്നാണു താൻ പരാജയപ്പെട്ടതെന്നും ഈ വോട്ട് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് സുധാകരൻ തെളിവുസഹിതം ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ 1992ൽ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്.
1996ലെ അടുത്ത തെരഞ്ഞെടുപ്പിൽ സുധാകരൻ കോൺഗ്രസിന്റെ ഉറച്ചകോട്ടയായ കണ്ണൂരിലേക്കു മാറി. അന്നു കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതിനെ തുടർന്നു എൽ.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുന്‍മന്ത്രി എൻ രാമകൃഷ്ണനെ 7862 വോട്ടിനാണു സുധാകരൻ തോൽപിച്ചത്. 2001ൽ ഐ.എൻ.എല്ലിലെ കാസിം ഇരിക്കൂറിനെ 19133 വോട്ടിനു പരാജയപ്പെടുത്തി. 2006ൽ 8613 വോട്ടിനു സിപിഎമ്മിലെ കെ.പി സഹദേവനെ തറപറ്റിച്ചു. 2009ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.കെ രാഗേഷിനെ 43151 വോട്ടിനു തോൽപിച്ചാണു സുധാകരൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറ്റിങ് എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപിച്ച് എ.പി അബ്ദുല്ലക്കുട്ടിയിലൂടെ സിപിഎം പിടിച്ചെടുത്ത സീറ്റ് അടുത്ത തെരഞ്ഞെടുപ്പിലും അവർ നിലനിർത്തി. സിപിഎം വിട്ട് അബ്ദുല്ലക്കുട്ടി കോൺഗ്രസിൽ എത്തിയപ്പോഴാണു സുധാകരൻ ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുധാകരനു 6566 വോട്ടിനു പി.കെ ശ്രീമതിയോട് അടിയറവു പറയേണ്ടി വന്നു.
2009ൽ സുധാകരൻ രാജിവച്ച ഒഴിവിൽ അബ്ദുല്ലക്കുട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി കണ്ണൂരിൽ നിന്നു നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽ എത്തിച്ചതും എംഎൽഎയാക്കിയതും സുധാകരന്റെ തന്ത്രങ്ങളായിരുന്നു.
സുധാകരനെ വീണ്ടും കണ്ണൂരിൽ മത്സരിപ്പിക്കാൻ മുറവിളി ഉയരുന്നതും കാലത്തിന്റെ ചരിത്രം. ജില്ലയിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെയാണു സുധാകരൻ ഡി.സി.സി പ്രസിഡന്റായത്. 2001ൽ മന്ത്രിസ്ഥാനം ലഭിക്കുന്നതു വരെ ആസ്ഥാനത്തു തുടർന്നു. എൻ രാമകൃഷ്ണനു ശേഷം സുധാകരൻ ഡി.സി.സി പ്രസിഡന്റായതോടെ അണികളും ഉഷാറായി. ബദൽരേഖ വിവാദത്തിൽ നിന്നു സിപിഎമ്മിൽ നിന്നു പുറത്തായ എം.വി രാഘവനെ യു.ഡി.എഫ് പാളയത്തിൽ എത്തിക്കാൻ കരുക്കൾ നീക്കിയതും സുധാകരനായിരുന്നു. സിപിഎം നേതാവ് ഇ.പി ജയരാജനു ട്രെയിൻ യാത്രയ്ക്കിടെ ആന്ധ്രയിലെ ഓങ്കോളിൽ വെടിയേറ്റ സംഭവത്തിലും ഡി.സി.സി പ്രചാരണ ജാഥയ്ക്കിടെ സിപിഎം പ്രവർത്തകർ വാഹനം തടഞ്ഞതിനെ തുടർന്ന് അംഗരക്ഷകന്റെ വെടിയേറ്റ് മട്ടന്നൂർ ഇടവേലിക്കലിലെ സിപിഎം പ്രവർത്തകൻ നാൽപാടി വാസു കൊല്ലപ്പെട്ട കേസിലും സുധാകരൻ പ്രതിയായി.
പിന്നീടു നിയമപോരാട്ടങ്ങൾക്കൊടുവിൽ രണ്ടുകേസുകളിലും അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. പരിയാരം മെഡിക്കൽകോളജ് വൈസ് ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി, പാർലിമെന്റിലെ നിരവധി സമിതികളിൽ അംഗത്വം എന്നീ പദവികൾ അലങ്കരിച്ച സുധാകരൻ നിലവിൽ കെപിസിസി വർക്കിംങ് പ്രസിഡന്റും തലമുതിർന്ന കോൺഗ്രസ് നേതാവുമാണ്. കാടാച്ചിറ ഹൈസ്കൂൾ റിട്ടയേഡ് അദ്ധ്യാപിക സ്മിതയാണു ഭാര്യ. മക്കൾ: സഞ്ജോഗ്, സൗരബ്. രണ്ടു പേരും എം.ബി.എ വിദ്യാഭ്യാസം പൂർത്തിയാക്കി.
എല്ലാകാലവും എതിരാളികൾക്കെതിരേയുള്ള പാർട്ടിയിലെ പോരാട്ടനായകനായ സുധാകരൻ ഇക്കുറി കണ്ണൂരിൽ പോരിനുണ്ടാകുന്നതിന്റെ ത്രില്ലിലാണ് പാർട്ടി അണികൾ. സിപിഎമ്മിന്റെ സിറ്റിങ് എംപി മത്സരിക്കുന്ന സാഹചര്യത്തിൽ സുധാകരൻ കണ്ണൂരിൽ തന്നെ വേണമെന്നു ജില്ലയിലെ മുഴുവൻ പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുമ്പോൾ തിരിച്ചുപിടിക്കാൻ സുധാകരൻ തന്നെ എത്തണമെന്നാണു പാർട്ടി പ്രവർത്തകരുടെ വികാരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍