യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആധികാരികതെയെക്കുറിച്ച് ഒന്നും പറയാതെ ആദായനികുതി വകുപ്പ്; യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വാദവും വിപരീതഫലം ഉണ്ടാക്കും; 150കോടി കൈക്കൂലി വാങ്ങിയെന്ന് പറയുന്ന ധനമന്ത്രിയോട് അന്വേഷിക്കാൻ അനുമതി ചോദിച്ചത് ദുരൂഹം; 1800കോടിയുടെ കൈക്കൂലി കേസിനെക്കുറിച്ചുള്ള ബിജെപിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ല; കേട്ടില്ലെന്ന് നടിച്ച് മോദിയും അമിത് ഷായും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി; യെഡിയൂരപ്പയുടെ ഡയറി പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കുമ്പോഴും ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണങ്ങളിൽ വ്യക്തതയില്ല. യഥാർത്ഥ രേഖകൾ ഇല്ലാതെ കൈയാപ്പ് ഒത്തു നോക്കാൻ കഴിയില്ലെന്ന വകുപ്പിന്റെ വാദത്തിലും ദുരൂഹത നിഴലിക്കുന്നുണ്ട്. ഡയറിയുടെ പകർപ്പിലെ പരാമർശങ്ങളുടെ നിജസ്ഥിതി സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാലാണു ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പയ്ക്കെതിരെ തുടർനടപടികളുണ്ടാകാതിരുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി). എന്നാൽ, അന്വേഷണം തുടരേണ്ടെന്നു ധനമന്ത്രി അരുൺ ജയ്റ്റ്ലി നിർദ്ദേശിച്ചതായ ആരോപണം നിഷേധിക്കാൻ സിബിഡിടി തയാറായിട്ടില്ല.
കാരവാൻ മാഗസിന്റെ ''യെഡിയൂരപ്പ ഡയറീസ്'' എന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. കർണാടകത്തിൽ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് യെഡിയൂരപ്പ ഇത്രയും തുക മുടക്കിയതെന്നാണ് ആരോപണം. കർണാടകയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ബി.എസ്.യെഡിയൂരപ്പ.
സ്വതന്ത്ര അന്വേഷണത്തിന് അധികാരമുള്ള ആദായ നികുതി വകുപ്പ് എന്തിനാണു തുടർനടപടികൾക്കു ധനമന്ത്രിയുടെ അനുമതി ചോദിച്ചതെന്നാണു പ്രസക്തമായ പ്രശ്നം. ആദായ നികുതി വകുപ്പിന്റെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടുന്നുവെന്നും താൽപര്യങ്ങളനുസരിച്ച് അന്വേഷണം നടത്താനും നടത്താതിരിക്കാനും സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നുവെന്നുമുള്ള വിമർശനത്തിലേക്കാണ് ഇത് എത്തുക.
ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്ന് യഡിയൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറി പറയുന്നു. രാജ് നാഥ് സിങ്ങിന് 100 കോടിയും അഡ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതമാണ് നൽകിയത്.
രേഖകളെക്കുറിച്ചു ശിവകുമാർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ സിബിഡിടി പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടു. ഇത് ആദായ നികുതി നിയമത്തിലെ 138 (2) വകുപ്പിന്റെയും ലംഘനമാണെന്നു വിലയിരുത്തലുണ്ട്. അന്വേഷണ ഭാഗമായി ലഭ്യമാകുന്ന വിവരങ്ങൾ പുറത്തുവിടുന്നതിനു കർശനമായ വിലക്ക് ഏർപ്പെടുത്തിയുള്ളതാണ് ഈ വകുപ്പ്. യെഡിയൂരപ്പയുടെ ഭാഗം ന്യായീകരിക്കാൻ സഹായകമാകുന്ന രീതിയിലാണു ശിവകുമാറിന്റെ മൊഴികളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയം.
ആദായ നികുതി നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾതന്നെ, ദുർബലമായ ന്യായീകരണമാണു സിബിഡിടി ഉന്നയിക്കുന്നത്. ഒരു രേഖ ലഭിച്ചാൽ അതു വസ്തുതാപരം എന്ന നിയമപരമായ അനുമാനത്തിൽ മുന്നോട്ടു നീങ്ങുകയെന്നാണു നിയമത്തിലെ 132(4എ) വകുപ്പു നിർദ്ദേശിക്കുന്നത്. എന്നാൽ, സിബിഡിടി ഇന്നലെ ഇറക്കിയ വിശദീകരണക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇവയാണ്
യഥാർഥ രേഖകളില്ലാതെ യെഡിയൂരപ്പയുടെ ൈകയക്ഷരം ഒത്തുനോക്കാനാവില്ലെന്നു ഹൈദരാബാദിലെ ഫൊറൻസിക് ലാബ് കഴിഞ്ഞ വർഷം ഏപ്രിൽ 24നു വ്യക്തമാക്കി. യഥാർഥ രേഖകൾ കണ്ടെത്താൻ എല്ലാ ശ്രമവും നടത്തിയെന്നതിനപ്പുറം എന്തൊക്കെ ചെയ്തുവെന്നു സിബിഡിടിക്കു വിശദീകരണമില്ല. പകരം, രേഖകളിലുള്ള കാര്യങ്ങൾ എഴുതിയതു താനല്ലെന്നുള്ള യെഡിയൂരപ്പയുടെ വാദത്തോടു സിബിഡിടിയും യോജിക്കുന്നു.
ലഭിക്കുന്ന രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണോ അന്വേഷണം മുന്നോട്ടു പോകുക? പണം ലഭിച്ചവരെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിമാരുടെയും മറ്റു ബിജെപി നേതാക്കളുടെയും മൊഴി എടുത്തോ? പിടിച്ചെടുക്കാറുള്ള രേഖകൾ കൈയക്ഷ പരിശോധനയിലൂടെ വാസ്തവമെന്നു സ്ഥിരീകരിച്ച ശേഷം മാത്രമാണോ എല്ലാ കേസുകളിലും നടപടിയെടുക്കാറുള്ളത്?
150 കോടി രൂപ ലഭിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാളാണു ധനമന്ത്രി. നിയമപരമായി ആവശ്യമില്ലാത്തപ്പോൾ, അദ്ദേഹത്തോടുതന്നെ തുടർനടപടികൾക്ക് അനുമതി ചോദിച്ചു. അനുമതി ലഭിച്ചില്ലെന്ന ആരോപണവും സിബിഡിടി നിഷേധിക്കുന്നില്ല. എന്നാൽ, വിഷയം കർണാടക ലോകായുക്തയുടെയോ അഴിമതി വിരുദ്ധ ബ്യൂറോയുടെയോ ശ്രദ്ധയിൽ പെടുത്താതിരുന്നത് എന്തുകൊണ്ടെന്നു തങ്ങൾക്കു രേഖകൾ നൽകിയ ഡി.കെ.ശിവകുമാറിനോടു ചോദിച്ചെന്നു സിബിഡിടി തന്നെ പറയുന്നു. ഫലത്തിൽ, അത്തരമൊരു നടപടിക്കു പര്യാപ്തമാണു വിഷയമെന്നു സിബിഡിടി സമ്മതിക്കുന്നു. എന്നാൽ, അവരും തുടർനടപടി താൽപര്യപ്പെട്ടില്ല, അല്ലെങ്കിൽ മന്ത്രി വിലക്കി.
തങ്ങൾക്കു ശിവകുമാറിൽനിന്നു ലഭിച്ച 'ഏതാനും കടലാസുകൾ' രേഖകൾ പ്രഥമദൃഷ്ട്യാ വിശ്വസനീയമല്ലെന്നാണു സിബിഡിടി വ്യക്തമാക്കിയത്. ശിവകുമാറാണു രേഖകൾ നൽകിയത് എന്നതാണു അവിശ്വസത്തിന് ഒരു കാരണം. ചീഫ് ജസ്റ്റിസ് 250 കോടി, ഷാങ്ഹായ് ഹോട്ടൽ 1000 ഏക്കർ എന്നിങ്ങനെയുള്ള പരാമർശങ്ങൾ മാത്രമാണുള്ളതെന്നും അൽപംപോലും വിശദാംശങ്ങളില്ലെന്നതും ഉള്ളടക്കത്തിന്റെ വിശ്വാസ്യത സംശയിക്കാൻ കാരണമായെന്നു സിബിഡിടി വൃത്തങ്ങൾ പറഞ്ഞു.
എൽ.കെ.അഡ്വാനിക്ക് 50 കോടി, രാജ്നാഥ് സിങ് 100 കോടി, നിതിൻ ഗഡ്കരി 150 കോടി, മുരളി മനോഹർ ജോഷി- 50 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് (കേസിനുള്ള ഫീസ്)- 50 കോടി, അരുൺ ജെയ്റ്റ്ലി 150 കോടി, നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് 1000 കോടി എന്നിങ്ങനെയാണ് കോൺഗ്രസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്ത ഡയറിക്കുറിപ്പിന്റെ പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Stories you may Like
- രഹസ്യങ്ങൾ ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്ന് മോദി; മറുപടിയുമായി ഗെലോട്ട്
- 'രഹസ്യങ്ങളുടെ ഡയറി'കൈയിൽ, സഭാകവാടത്തിൽ പൊട്ടിക്കരഞ്ഞ് രാജേന്ദ്ര സിങ് ഗൂഢ
- വെറ്റിനറി സർവകലാശാല: 12 പേർക്ക് പഠിക്കാൻ ഒരു കോളേജ്
- സഹായം ചോദിച്ചെത്തിയ 17കാരിയോട് മോശമായി പെരുമാറി
- ക്ഷീരകർഷകർക്ക് സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്തും: മന്ത്രി ജെ.ചിഞ്ചുറാണി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍