Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടകരയിൽ തീപാറുന്ന മത്സരം; തിരുവനന്തപുരത്ത് ത്രികോണ മത്സരം; തിരുവനന്തപുരത്ത് തരൂരോ കുമ്മനമോ ദിവാകരനോ? വടകരയിൽ ജയരാജനോ മുരളീധരനോ? സോഷ്യൽ മീഡിയയിലെ ട്രെൻഡ് അറിയാൻ മറുനാടൻ രണ്ട് മണ്ഡലങ്ങൾ തിരഞ്ഞെടുത്തപ്പോൾ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു? ഓൺലൈൻ സർവേയിൽ വോട്ടുചെയ്യാൻ ശനിയാഴ്ച രാവിലെ 11 വരെ അവസരം; ഫലം ഉച്ചയോടെ

വടകരയിൽ തീപാറുന്ന മത്സരം; തിരുവനന്തപുരത്ത് ത്രികോണ മത്സരം; തിരുവനന്തപുരത്ത് തരൂരോ കുമ്മനമോ ദിവാകരനോ? വടകരയിൽ ജയരാജനോ മുരളീധരനോ? സോഷ്യൽ മീഡിയയിലെ ട്രെൻഡ് അറിയാൻ മറുനാടൻ രണ്ട് മണ്ഡലങ്ങൾ തിരഞ്ഞെടുത്തപ്പോൾ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു? ഓൺലൈൻ സർവേയിൽ വോട്ടുചെയ്യാൻ ശനിയാഴ്ച രാവിലെ 11 വരെ അവസരം; ഫലം ഉച്ചയോടെ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തുന്ന സർവേയ്ക്ക് ആവേശോജ്ജ്വല പ്രതികരണം. സോഷ്യൽ മീഡിയയിലെ തരംഗം ആർക്കാണ് അനുകൂലമെന്ന് വിലയിരുത്തുന്ന സർവേയാണ് മറുനാടൻ നടത്തുന്നത്. നിരവധി പേർ വടകരയിലേയും തിരുവനന്തപുരത്തേയും ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തി വോട്ടിംഗുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം എന്ന സർവേ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ പൾസറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും രംഗത്തിറങ്ങുന്നത്. വടകരയിലും തിരുവനന്തപുരത്തും നിങ്ങൾ ആരോടൊപ്പം എന്നാണ് രണ്ടു ചോദ്യങ്ങൾ. എങ്ങനെയാണ് ഈ രണ്ടുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയ ചിന്തിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അഭിപ്രായം രേഖപ്പെടുത്താൻ ശനിയാഴ്ച രാവിലെ 11 വരെ മറുനാടൻ വായനക്കാർക്ക് വോട്ടുചെയ്യാൻ അവസരമുണ്ട്. ഫലം ഉച്ചയോടെ പ്രഖ്യാപിക്കും.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശശി തരൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഗവർണർ സ്ഥാനം രാജിവച്ച് എത്തുന്ന എത്തുന്ന കുമ്മനം ബിജെപി സ്ഥാനാർത്ഥിയായും സി ദിവാകരൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായും രംഗത്തിറങ്ങുന്ന മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. ശബരിമല വിഷയം വലിയ ചർച്ചയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറയുകയും പതിനയ്യായിരത്തിൽ താഴെയാകുകയും ചെയ്തിരുന്നു. ഒ രാജഗോപാൽ കഴിഞ്ഞകുറി രണ്ടാമത് എത്തിയ മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ഇക്കുറി ബിജെപിക്ക്. കേരളത്തിൽനിന്ന ഇക്കുറി ലോക്സഭയിലേക്ക് താമര വിരിയുമെന്ന പ്രതീക്ഷ നൽകുന്ന തലസ്ഥാനത്തെ മണ്ഡലത്തിൽ ആർക്കാകും ഇക്കുറി വിജയമെന്ന ചർച്ച നടക്കുന്നു. ഈ സാഹചര്യത്തിലാണ് മറുനാടൻ ഓൺലൈൻ സർവേ നടത്തുന്നത്.

സമാന രീതിയിൽ കേരളം ശ്രദ്ധിക്കുന്ന മറ്റൊരു മണ്ഡലമാണ് വടകര. ഇവിടെ പക്ഷെ, ബിജെപിക്ക് ശക്തമായ സാന്നിധ്യമില്ല. എന്നാൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചർച്ചയാകുന്ന വടകരയിൽ കണ്ണൂരിൽ നിന്ന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് എത്തുന്ന പി ജയരാജൻ എന്ന സിപിഎമ്മിന്റെ അതികായനാണ് മത്സരത്തിന് ഇറങ്ങുന്നത്.പകരം നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് വിഷമിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം കേരളം കണ്ട വലിയൊരു നേതാവായ കെ കരുണാകരന്റെ മകനും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരൻ തന്നെ സ്ഥാനാർത്ഥിയാകുന്നു. ഇതോടെ മത്സരരംഗം ശക്തമായി. വലിയ പോരാട്ടം തന്നെ വടകരയിൽ നടക്കുമെന്ന സാഹചര്യമാണ് ഇപ്പോൾ. അതിനാൽ ഈ മണ്ഡലത്തിലും വായനക്കാരുടെ അഭിപ്രായം തേടുകയാണ് മറുനാടൻ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'വടകര' ചൂടേറിയ ചർച്ചാവിഷയമാണ്. ഇരു പാർട്ടികളുടേയും പ്രസ്റ്റീജ് മത്സരമാണ് വടകരയിൽ. കണ്ണൂരിന്റെ 'ചെഞ്ചോര പൊൻകതിരായി' കണക്കാക്കുന്ന മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വടകരയിലേക്കുള്ള വരവ് ഇടതുജനാധിപത്യ മുന്നണി അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എതിർ സ്ഥാനാർത്ഥി ദുർബലനാവരുതെന്ന ദൃഢനിശ്ചയത്തോടെ യുഡിഎഫ് മുരളീധരനെ കൊണ്ടുവന്നപ്പോൾ അത് വാശിയേറിയ പോരാട്ടത്തിന് വഴിതെളിച്ചിരിക്കുകയാണ്.

'ലീഗിന്റെ ഉറച്ച കോട്ടയായ കൊടുവള്ളിയിൽ യുഡിഎഫിനെ തകർത്തെറിഞ്ഞ മുരളീധരന് വടകരയിൽ യുഡിഎഫിനെ തോൽപ്പിക്കാൻ അധികം വിയർപ്പൊഴുക്കേണ്ട എന്ന് എല്ലാവരും ഓർത്തോളണം.' 'എംഎൽഎ മാർ മത്സരിക്കുന്നത് പാർട്ടിയുടെ ഗതികേട്, 'പി ജയരാജൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും'.'പി.ജെ.ഒരു ജനകീയ നേതാവാണ്', എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു. ശരിക്കും സോഷ്യൽമീഡിയ യുദ്ധംതന്നെ നടക്കുന്നു വടകരയുടെ പേരിൽ.

സമാന രീതിയിൽ തന്നെ ഹോട്ട് മണ്ഡലമാണ് തിരുവനന്തപുരം. അഖിലേന്ത്യാ തലത്തിൽ തന്നെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യുദ്ധത്തിന് ചുക്കാൻ പിടിക്കുന്ന സാക്ഷാൽ തരൂർ തന്നെ തലസ്ഥാനത്ത് ഹാട്രിക് വിജയത്തിനായി ഇറങ്ങുന്നു. കേരളത്തിൽ എകെ ആന്റണിയുടെ മകന് സോഷ്യൽ മീഡിയ പ്രചരണത്തിന്റെ ചുമതല. അങ്ങനെയിരിക്കെയാണ് ഇക്കുറി മത്സരം. ഇതോടെ ഹാട്രിക് വിജയം തരൂർ നേടുമോ എന്നും അതോ കുമ്മനം ബിജെപിയുടെ കന്നിവിജയം സ്വന്തമാക്കുമോ എന്നും ചോദ്യം ഉയരുന്നു. എല്ലാവരേയും ഞെട്ടിച്ച് സിപിഐയുടെ സി ദിവാകരൻ ചുവപ്പുകോട്ടയാക്കുമോ തലസ്ഥാനത്തെ എന്നും ഉറ്റുനോക്കുകയാണ് എല്ലാവരും.

ഈ രണ്ടു മണ്ഡലങ്ങളുടേയും കാര്യത്തിൽ വായനക്കാർക്ക് വോട്ടു രേഖപ്പെടുത്താം. ശനിയാഴ്ച രാവിലെ 11 വരെയാണ് ഓൺലൈനിലൂടെ പോളിങ് രേഖപ്പെടുത്താൻ കഴിയുക. ഉച്ചയോടെ ഫലം പ്രഖ്യാപിക്കും.

വോട്ട് ചെയ്യാനായി ചുവടെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക:

https://marunadanmalayali.com/mnm-poll

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP