പൊലീസുകാർ ആരെയെങ്കിലും തടഞ്ഞാൽ അവരെ പ്രത്യേകം വിളിപ്പിച്ച് കൈകൊടുത്ത് സംസാരം; ഇടയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലും; നെഹ്റുവിന്റെ മണ്ഡലത്തിൽ എത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ കൂട്ടുകാരിയായി; രൂപസാദൃശ്യം മാത്രമല്ല മുത്തശ്ശി ഇന്ദിരയുടെ പ്രവർത്തന ശൈലിയും കടംകൊണ്ട് ജനമനസ്സുകൾ കീഴടക്കി പ്രിയങ്കാ ഗാന്ധി; ഗംഗാപ്രയാണം വാരണാസിയിൽ എത്തിയപ്പോൾ മോദിക്കെതിരെ വിമർശനശരങ്ങൾ തൊടുത്ത നേതാവിനെ യുപിയിൽ എല്ലായിടത്തും പ്രചരണത്തിന് ഇറക്കാൻ കോൺഗ്രസ്
മറുനാടൻ ഡെസ്ക്
ലക്നൗ: യുപിയിലെ ബിജെപിയുടെ തേരോട്ടത്തിന് ഇക്കുറി കടിഞ്ഞാണിടാൻ മായാവതിയും അഖിലേഷും മാത്രമല്ല ശക്തമായ വെല്ലുവിളി തന്നെയാകും കോൺഗ്രസുമെന്ന് ഉറപ്പിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഗംഗാപ്രയാണം.
പ്രിയങ്കയുടെ ഗംഗായാത്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ എത്തിയതോടെ ബിജെപിക്ക് നെഞ്ചിടിപ്പേറുകയാണ് വനിതാ കോൺഗ്രസ് നേതാവിന്റെ ശക്തമായ പ്രകടനത്തിൽ. നരേന്ദ്ര മോദിയെ തന്നെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം കോൺഗ്രസ് നേതാക്കൾ ഇതുവരെ കടന്നുപോകാത്ത പ്രദേശങ്ങളിലൂടെയാണ് പ്രിയങ്കയുടെ ഗംഗാതീരത്തുകൂടെയുള്ള പ്രയാണം.
അതുതന്നെയാണ് ബിജെപിക്ക് ഈ പര്യടനം തലവേദനയാകുന്നതും. കിഴക്കൻ യുപിയുടെ ചുമതലയുമായാണ് കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ അവരോധിച്ചത്. പക്ഷേ, യുപിയിൽ ആകമാനം സംഘടനയെ ശക്തിപ്പെടുത്താനുള്ള തുടക്കമാണ് പ്രിയങ്കയുടെ സ്വപ്നമെന്ന് വ്യക്തമായിക്കഴിഞ്ഞു.
ഇതിനായുള്ള ഓരോ ചുവടുവയ്പ്പും ഇക്കുറി തിരഞ്ഞെടുപ്പിൽ വലിയതോതിൽ പ്രകടമായില്ലെങ്കിലും സമീപ ഭാവിയിൽ തന്നെ ഒരുകാലത്ത് തങ്ങളുടെ തട്ടകമായിരുന്ന യുപി പ്രിയങ്ക കോൺഗ്രസിന് വേണ്ടി തിരിച്ചുപിടിക്കുമെന്ന വിലയിരുത്തലുകളാണ് ഇതോടെ വരുന്നത്.
മോദിയുടെ തട്ടകത്തിൽ വലിയ വെല്ലുവിളി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ നടന്ന റാലിയിൽ പ്രിയങ്കയെ കാണാനും പ്രസംഗം കേൾക്കാനും പതിനായിരങ്ങളാണ് തടിച്ചുകൂടിയിരുന്നത്. സമാനമായ സ്ഥിതിയിൽ വൻ ജനപങ്കാളിത്തമാണ് ഗംഗായാത്രയിലും ഉണ്ടായത്. ഇത് കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുകയും ചെയ്യുന്നു. യുപിയിൽ ഇപ്പോഴും കോൺഗ്രസിന് ശക്തമായ അടിത്തറയുണ്ടെന്ന് വ്യക്തമാക്കുന്നതായി ഈ പര്യടനമെന്നാണ് വിലയിരുത്തൽ.
മോദിയുടെ മണ്ഡലമായ വാരണാസിയിൽ മൂന്നാംദിവസം പര്യടനം എത്തിയതോടെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് എതിരെ ശക്തമായ വിമർശനമാണ് പ്രിയങ്ക ഉന്നയിക്കുന്നത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് മോദിയെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് പ്രിയങ്കയുടെ ഗംഗായാത്ര മോദിയുടെ മണ്ഡലമായ വാരണസിയിലെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും നടക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് പബ്ളിസിറ്റി മിനിസ്റ്റേഴ്സ് ഓഫീസായെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പോലും അപകടത്തിലാണെന്ന് ഗംഗായാത്രയുടെ മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ പ്രിയങ്ക പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കമാണ് മോദി നടത്തുന്നത്. ഇതിനെ ചെറുത്തുതോൽപ്പിക്കുമെന്നും അവർ പറഞ്ഞു. ബനാറസിലെ രാം നഗർ ഘട്ടിൽ നിന്ന് ആരംഭിച്ച യാത്ര ഗംഗയിലൂടെയാണ് വാരണസിയിലേക്ക് കടന്നത്. ഇന്ന് പ്രിയങ്ക കാശി വിശ്വനാഥ ക്ഷേത്രത്തിൽ സന്ദർശനം നടത്തും.
പുൽവാമയിൽ കൊല്ലപ്പെട്ട സൈനികന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക സന്ദർശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ ഗംഗാ യാത്ര ഇന്ന് സമാപിക്കും. ഗംഗായാത്ര കിഴക്കൻ ഉത്തർപ്രദേശിൽ വലിയ ചലനമുണ്ടാക്കി എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
പ്രധാന ലക്ഷ്യം പാർട്ടി സംവിധാനം ശക്തമാക്കൽ
ഈ തിരഞ്ഞെടുപ്പിലെ ജയം മാത്രമല്ല താൻ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രിയങ്കയുടെ ഗംഗാപ്രയാണം. യുപിയിൽ നിലവിൽ രണ്ടു സീറ്റാണ് കോൺഗ്രസിനുള്ളത്. 80 സീറ്റുള്ള സംസ്ഥാനത്ത് ഇക്കുറി തന്നെ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് പ്രിയങ്ക സൂചന നൽകുന്നുണ്ട്. രണ്ടുസീറ്റ് രണ്ടക്കത്തിലേക്ക് കടക്കുമെന്ന തരത്തിലാണ് പാർട്ടിയും പ്രിയങ്കയുടെ ഇടപെടലുകളെ വിലയിരുത്തുന്നത്. പ്രിയങ്കയുടെ ഗംഗാപ്രയാണവും കാൽനട യാത്രയുമെല്ലാം ദീർഘകാലമായി ഉറങ്ങിക്കിടന്ന പാർട്ടി അണികളെ ഉണർത്തിക്കഴിഞ്ഞു.
നെഹ്റുവിന്റെയും ഇന്ദിരയുടെയും തട്ടകമായിരുന്നു യുപി. ഇത്തരത്തിൽ കോൺഗ്രസിന്റെ പാരമ്പര്യം ഉണ്ടായിരുന്ന മണ്ണിൽ ഇപ്പോഴും ജനങ്ങൾക്ക് ആ വികാരമുണ്ടെന്ന് പ്രിയങ്കയുടെ സന്ദർശനത്തിൽ ലഭിച്ച സ്വീകരണം തന്നെ തെളിവ്. പ്രിയങ്ക യുപിയിൽ തുടർന്നാൽ ജനം കൂടെയുണ്ടാവുമെന്ന് ഇപ്പോൾതന്നെ കോൺഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു.
വമ്പൻ പ്രചാരണയോഗങ്ങളല്ല പ്രിയങ്ക ഉന്നമിടുന്നത്. ഈ ഗംഗായാത്രയിൽ ഉടനീളം ഇതുവരെ മുൻനിര രാഷ്്ട്രീയക്കാർ കടന്നുചെല്ലാത്ത, ഗംഗാതീരത്തെ ദളിത് പിന്നോക്ക മേഖലകളിലായിരുന്നു പ്രിയങ്കയുടെ സന്ദർശനം. പത്തോ ഇരുപതോ പേരുള്ള ചെറുസംഘങ്ങളുമായുള്ള കൂടിയാലോചനകൾ ഇത്തരത്തിൽ പലയിടത്തും നടന്നു. പാർട്ടി സംഘങ്ങൾ മാത്രമല്ല, അങ്കണവാടി ജീവനക്കാരും തൊഴിലുറപ്പുകാരുമെല്ലാം പ്രിയങ്കയ്ക്ക് പിന്നാലെ അണിനിരന്നു. എവിടെയാണോ തങ്ങുന്നത് അവിടെ ആർക്കുവേണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് പ്രിയങ്ക അവസരമൊരുക്കുന്നു. കോൺഗ്രസിന്റെ ശക്തിയും പോരായ്മയും മുതൽ ബിജെപി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണം വരെ ചോദിച്ചു മനസ്സിലാക്കുന്നു.
ഇത്തരത്തിൽ പ്രിയങ്ക കരുത്തുറ്റ സാന്നിധ്യമായി മാറുന്നതോടെ യുപിയിൽ എല്ലാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കുന്ന കാര്യവും ആലോചിക്കുകയാണ് കോൺഗ്രസ്. 80 ലോക്സഭാ മണ്ഡലങ്ങളിലും പ്രിയങ്കയെ എത്തിക്കാനുള്ള ആലോചനകളിലാണ് പാർട്ടി. റായ്ബറേലിയിലെ മുതിർന്ന നേതാവ് ധീരജ് ശ്രീവാസ്തയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിനാണ് ഏകോപന ചുമതല. ഒപ്പം ഡൽഹിയിൽ നിന്നു പ്രത്യേക ദൗത്യസംഘവും ലക്നൗ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. യുപിയിലെ പ്രധാന നേതാക്കളെക്കുറിച്ചു പഠിച്ച ഇവരുടെ റിപ്പോർട്ട് സ്ഥാനാർത്ഥി നിർണയത്തിലടക്കം പ്രിയങ്ക പരിഗണിക്കുന്നുമുണ്ട്.
വേറിട്ട ശൈലിയുമായി ഇന്ദിരയുടെ പേരമകൾ
ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ച ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യം മാത്രമല്ല, മറിച്ച് അവരുടെ പ്രവർത്തന ശൈലിയും ഏതാണ്ട് കടംകെണ്ടാണ് പ്രിയങ്ക ജനങ്ങൾക്ക് ഇടയിലേക്ക് എത്തുന്നത്. ആൾക്കൂട്ടത്തിനിടയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇറങ്ങുന്നതും അടുത്തുകിട്ടുന്നവരോടു പുഞ്ചിരിതൂകിയും കൈപിടിച്ചും സംസാരിച്ചുമെല്ലാം ആണ് പ്രിയങ്ക ജനങ്ങളെ കയ്യിലെടുക്കുന്നത്. അടുത്തുവരാൻ നോക്കുന്നവരെ പൊലീസ് തടയുന്നതു കണ്ടാൽ അവരെ ആളെ വിട്ടുതന്നെ വിളിപ്പിച്ച് സംസാരിക്കും. കുട്ടികളുടെ കൈപിടിച്ചും കൈക്കുഞ്ഞുങ്ങൾക്ക് മുത്തംകൊടുത്തുമെല്ലാം ആണ് ഇടപെടലുകൾ.
നെഹ്റു കുടുംബത്തിന്റെ ഓർമകൾ പേറുന്ന ആനന്ദ് ഭവനിൽ നിന്നു പ്രയാഗ്രാജിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പാലഭിഷേകവും പൂജയും ചെയ്തായിരുന്നു തുടക്കം ഗംഗായാത്രയുടെ തുടക്കം. മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ ശീലംതന്നെയാണ് ഇതെന്ന് കോൺഗ്രസ് പ്രവർത്തകരും പറയുന്നു. ഇന്ദിരാജിയുടെ പടം ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ നിന്നു കളറായെന്നേയുള്ളു എന്നാണ് മൊബൈലിൽ രണ്ടു ചിത്രവും കാട്ടി യുപി പിസിസി അധ്യക്ഷൻ രാജ് ബബ്ബർ പ്രിയങ്ക കേൾക്കെ തന്നെ പറയുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റായ അലഹബാദിലെ മനിയയിലേക്കുള്ള പ്രിയങ്കയുടെ വരവ് ആഘോഷമാക്കിയ പ്രവർത്തകർ കഴിഞ്ഞദിവസം മുന്നിൽ പ്രിയങ്കയാണോ ഇന്ദിരയാണോ എന്നു സംശയിക്കുംപോലെ ഇരുവർക്കും സിന്ദാബാദ് വിളിക്കുകയും ചെയ്തു.
ഇതിനിടെ ബോട്ടുവഴിയുള്ള യാത്രയ്ക്കിടെയും ഇലക്ഷൻ ചർച്ചകളുടെ തിരക്കിലായിരുന്നു പ്രിയങ്ക. ബോട്ടിൽ വിദ്യാർത്ഥികളുമായി ബോട്ട് പേ ചർച്ച ! മുത്തച്ഛൻ ജവാഹർലാൽ നെഹ്റുവിന്റെ മണ്ഡലമായ ഫുൽപുറിന്റെ ഭാഗമായ ധുംധുമയിൽ പ്രിയങ്ക ഏറെക്കാലത്തിന് ശേഷം നാട്ടിലെത്തുന്ന നാട്ടുകാരിയും കൂട്ടുകാരിയുമായി. ദരിദ്രരായ കർഷകരും മൽസ്യത്തൊഴിലാളികളും എല്ലാം ചുറ്റും കൂടി. ഇത്തരത്തിൽ ഓരോയിടത്തും നാട്ടുകാരുമായി അടുത്ത് ഇടപഴകിയാണ് പ്രിയങ്കയുടെ പ്രയാണം വാരണാസിയിൽ എത്തിയത്.
3 ദിവസം പ്രിയങ്ക ഗാന്ധി 130 കിലോമീറ്റർ ഗംഗയിലൂടെ ബോട്ട് യാത്ര നടത്തി. കിഴക്കൻ യുപിയിലെ ഓരോ മണ്ഡലത്തിലെയും ഒരു സ്ഥലത്തെങ്കിലും പ്രിയങ്കയെത്തുന്ന രീതിയിലായിരുന്നു പര്യടനം ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികളുമായുള്ള സംവാദം, സാമുദായിക തൊഴിൽ വിഭാഗങ്ങളുമായുള്ള ആശയവിനിമയം, മതപുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ച എന്നിവയും നടന്നു. ഏതായാലും ഈ പുത്തൻ ഉണർവിന്റെ വെളിച്ചത്തിലാണ് യുപിയിലെ മറ്റിടങ്ങളിലും പ്രിയങ്കയെ എത്തിക്കാൻ പാർട്ടി ആലോചിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്