വടകരയിൽ കോലീബിക്ക് സാധ്യതയെന്ന് മനോരമയും; മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തെ നിയമ സഭയിൽ എത്തിക്കുമെന്നാണ് ധാരണയെന്ന് മനോരമ ഇംഗ്ലീഷ് ഓൺലൈൻ; തങ്ങൾക്ക് ഏറ്റവും എതിർപ്പുള്ള പി.ജയരാജനെതിരായ ഫോർമുല സംഘപരിവാറിന് സ്വീകാര്യമായെന്നും റിപ്പോർട്ട്; വിവാദ വാർത്ത ദിനപ്പത്രത്തിലും മലയാളം ഓൺലൈനിലും കാണാനില്ല; തങ്ങളെ എക്കാലവും എതിർക്കുന്ന മനോരമക്കുപോലും സത്യം പറയേണ്ടിവന്നുവെന്ന് സിപിഎം സൈബർ വിങ്ങ്
കെ വി നിരഞ്ജൻ
കോഴിക്കോട്: വടകരയിൽ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സിപിഎം നേതൃത്വം ആരോപിച്ചത് ഇത് കോലീബി എന്ന പേരിൽ കുപ്രസിദ്ധമായ കോൺഗ്രസ്-ലീഗ്- ബിജെപി സഖ്യത്തിനുള്ള പുറപ്പാടാണ് എന്നതാണ്. എന്നാൽ ഇത് ശരിവെക്കുന്ന രീതയിൽ മനോരമ ഇംഗ്ലീഷ് ഓൺലൈനിൽ വന്ന വാർത്തയാണ് സിപിഎം സൈബർ വിങ്ങ് ആഘോഷിക്കുന്നത്. വടകര ലോക്സഭാ മണ്ഡലത്തിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കിയത് കോൺഗ്രസ്-ബിജെപി രഹസ്യ ധാരണയാണെന്ന ഇംഗ്ലീഷ് ഓൺലൈനിലെ വാർത്ത, പത്രവും, മലയാള ഓൺലൈനും മുക്കുകയായിരുന്നെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ എക്കാലവും എതിർക്കുന്ന മനോരമക്കുപോലും ഒടുവിൽ സത്യം പറയേണ്ടി വന്നു എന്നും പലരും ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടുന്നു.
മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തെ നിയമസഭയിൽ എത്തിക്കുമെന്നാണ് ധാരണയെന്ന് മനോരമ ഇംഗ്ലീഷ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. മലബാറിൽ തങ്ങൾക്ക് ഏറ്റവും എതിർപ്പുള്ള നേതാവാണു പി.ജയരാജൻ എന്നതിനാൽ ഈ ഫോർമുല സംഘപരിവാറിന് സ്വീകാര്യമായെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ബിജെപി കേരളത്തിൽ ജയിക്കാതിരിക്കാൻ തടസ്സം സിപിഎം ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മിനേഷ് രാമനുണ്ണി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വൈറൽ ആയിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.
മനോരമ എഴുതുന്നു.
വടകരയിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ ആണത്രേ. വടകരയിൽ മുരളീധരനെ ജയിപ്പിച്ചാൽ വട്ടിയൂർക്കാവ് ഉപ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ നിയമ സഭയിൽ എത്തിക്കുമെന്ന രഹസ്യധാരണയുടെ പുറത്താണു കെ മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയായത് എന്നാണു മനോരമ പറയുന്നത്. മലബാറിൽ സംഘപരിവാറിനു ഏറ്റവും എതിർപ്പുള്ള നേതാവാണു പി ജയരാജൻ എന്നതിനാൽ ഇത്തരം ഒരു ഫോർമുല സംഘപരിവാറിനു സ്വീകാര്യവുമാണത്രേ.
2016 നിയമസഭ ഇലക്ഷനിൽ ഏകദേശം 14% വോട്ടാണു ബിജെപി വടകര മണ്ഡലത്തിൽ നേടിയത്. 2014 ലെ ലോക്സഭ ഇലക്ഷനിൽ നേടിയ 8 ശതമാനത്തെ അപേക്ഷിച്ച് ഇത് വൻ വളർച്ചയാണു. റിപ്പോർട്ടിന്റെ അവസാനം മുതിർന്ന കോൺഗ്രസ് നേതാക്കൾ മനോരമയോട് ഒരു കാര്യം കൂടി പറഞ്ഞത്രേ. ഇനി കെ.മുരളീധരൻ ജയിച്ചാലും വട്ടിയൂർക്കാവിൽ കുമ്മനം ജയിക്കാൻ പോകുന്നില്ല. കുമ്മനം ജയിക്കാൻ സിപിഎമ്മുകാർ സമ്മതിക്കില്ലെന്നും സിപിഎം കേഡർമാർ കുമ്മനത്തെ തോൽപ്പിക്കാൻ വ്യാപകമായി മുരളീധരനാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതത്രേ.
മനോരമ ഒരു കാലത്തും സിപിഎം അനുകൂല നിലപാട് എടുക്കുന്ന പ്രസിദ്ധീകരണമല്ല. മനോരമ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ടിൽ ഒരു കാര്യം അരക്കിട്ടുറപ്പിക്കുന്നുണ്ട്. കേരളത്തിന്റെ മത നിരപേക്ഷതയുടെ കാവൽക്കാർ സിപിഎം ആണെന്ന്. ചെറിയ നേട്ടത്തിനു പോലും സംഘപരിവാറുമായി സന്ധി ചെയ്യാൻ യാതൊരു മടിയുമില്ലാത്തവരാണു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഇന്നു നിയമസഭയിൽ ഇരിക്കുന്ന ബിജെപി എംഎൽഎ രാജഗോപാൽ കോൺഗ്രസ്സിന്റെ സഹായമാണു. ദുർബലനായ സ്ഥാനർത്ഥിയെ നിർത്തി കോൺഗ്രസ് വോട്ടുകൾ അപ്പാടെ ഒലിച്ചു പോകുന്ന അവസ്ഥയുണ്ടാക്കിയതാണു ബിജെപി ആദ്യമായി നേമത്ത് അക്കൗണ്ട് തുറന്നത്.
ഒരിക്കൽക്കൂടി കേരളത്തിന്റെ മത നിരപേക്ഷ മനസ്സിനെ വിൽപ്പനക്ക് വെച്ചിരിക്കുകയാണു കോൺഗ്രസ്.
പക്ഷേ അവർ തിരഞ്ഞെടുത്ത മണ്ഡലവും അതിനു തിരഞ്ഞെടുത്ത പ്രതിയോഗിയും തെറ്റിപ്പോയി എന്നു മാത്രം. സംഘപരിവാർ കൊത്തി അരിഞ്ഞു നുറുക്കി ചത്തെന്നു കരുതി ഉപേക്ഷിച്ചു പോയിടത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം അതേ സംഘപരിവാറിനെ സംഘാടന മികവു കൊണ്ട് പ്രതിരോധിച്ച് നിർത്തുന്ന പി ജയരാജനും തങ്ങളുടെ വോട്ട് രാഷ്ട്രീയമായി വിനിയോഗിക്കാൻ അറിയുന്ന വടകരയും ഈ നികൃഷ്ടമായ ഉപജാപം പൊളിക്കുക തന്നെ ചെയ്യും.
- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സിപിഎം സ്ഥാനാർത്ഥി പി ജയരാജന്റെ പ്രതികരണവും ഇത് കോലീബി സഖ്യത്തിനുള്ള ഒരുക്കമാണ് എന്നായിരുന്നു. വടകരയിൽ കോലീബി സഖ്യം പ്രതീക്ഷിക്കുന്നുവെന്നും എതിർ സ്ഥാനാർത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജൻ പറഞ്ഞു.യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരനെ പരിഗണിക്കുന്നത് അവരുടെ തമ്മിലടിയുടെ ഭാഗമായെന്നും ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാർത്ഥിക്ക് എതിരായല്ലെന്നും ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം വടകരക്കാർക്ക് കോലീബി സഖ്യം അപരിചിതമല്ല. മുമ്പ് വടകരയിൽ ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി ഉണ്ണികൃഷ്ണനെതിരെ അഡ്വ.രത്നസിങ്ങിനെ നിർത്തിയും, ബേപ്പൂരിൽ ടി കെ ഹംസക്കെതിരെ ഡോ ക മാധവൻ കുട്ടിയെയും നിർത്തി കോലീബി സഖ്യം പരീക്ഷിച്ചിരുന്നെങ്കിലും അന്ന് വൻ തിരിച്ചടിയാണ് യുഡിഎഫിന് ഉണ്ടായത്. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിൽനിന്ന് വൻ തോതിൽ വോട്ട് വീണതോടെ ഇടതുസ്ഥാനാർത്ഥികൾ ജയിച്ചുകയറുകയായിരുന്നു. ഇത്തവണയും ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം കോലീബി സഖ്യം ആയിരിക്കുമെന്നും ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍