ഒന്നര വർഷം മുമ്പ് സാംസ്കാരിക മന്ത്രി ബ്രിട്ടനിലെത്തി ഉദ്ഘാടനം ചെയ്ത യുകെ മലയാളം മിഷന്റെ പ്രവർത്തനം അവതാളത്തിൽ; ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ ഒരു യോഗത്തിൽ പോലും പങ്കെടുക്കാൻ ആർക്കും താൽപര്യമില്ല; യുകെയിലെ മലയാളം മിഷൻ സമ്പൂർണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൊട്ടും കുരവയുമിട്ടു തുടക്കമിട്ട യുകെ മലയാളം മിഷൻ പ്രവർത്തനം അവതാളത്തിൽ. ഒന്നര വർഷം മുൻപ് കേരളത്തിൽ നിന്നെത്തിയ സാംസ്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം നിർവഹിച്ച മലയാളം മിഷന്റെ യുകെ ചാപ്റ്റർ അഡ്ഹോക് സമിതിയാണ് ഒരു യോഗം പോലും ചേരാൻ കഴിയാതെ ഊർധ്വശ്വാസം വലിക്കുന്നത്. നിരവധി വിദേശ രാജ്യങ്ങളിൽ അടക്കം സജീവമായ നിലയിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ അഡ്ഹോക് സമിതിയിൽ പോലും ഇടം പിടിക്കാൻ ഇടിയിട്ടവർ ഇപ്പോൾ കേരളത്തിൽ നിന്നും മിഷൻ ഡയറക്ടർ നേരിട്ട് ആവശ്യപ്പെട്ടാൽ പോലും ഒരു യോഗം പോലും ചേരാൻ സമയമില്ലാത്തവരാണ് ഇപ്പോൾ അഡ്ഹോക് സമിതിയിലെ ഭൂരിപക്ഷവും.
ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് പരസ്യമായി വ്യക്തമാക്കിയിട്ടുമുണ്ട്. രണ്ടു മാസം മുൻപ് തന്നെ അഡ്ഹോക് സമിതി പിരിച്ചു വിടാൻ ആലോചിച്ച മലയാളം മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാലാണ് തീരുമാനം വൈകിച്ചത്. ഇനി തിരഞ്ഞെടുപ്പു തിരക്കുകൾ കഴിഞ്ഞേ മലയാളം മിഷൻ യുകെ ചാപ്റ്റർ പുനഃസംഘടന ഉണ്ടാകൂവെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ കോ ഓഡിനേറ്റർ മുരളി വെട്ടം ഇപ്പോൾ കേരള സന്ദർശനത്തിൽ ഉള്ളതു കാരണം അദ്ദേഹം നിലവിലെ സ്ഥിഗതിഗതികൾ നേരിട്ട് മിഷൻ ഡയറക്ടറെ ബോധ്യപ്പെടുത്തും. യുകെയിൽ അനേകം മലയാളി സംഘടനകൾ ഉള്ളതിനാൽ ഏറെ പ്രതീക്ഷകളോടെയാണ് മിഷൻ പ്രവർത്തനം ആരംഭിച്ചത്. അതിനാലാണ് എംഎൽഎ സംഘത്തിനൊപ്പം ലണ്ടൻ സന്ദർശനം നടത്തിയ സമയത്തു മന്ത്രി തന്നെ ഉദ്ഘാടകനായി പ്രവർത്തനം ആരംഭിച്ചതും.
മിഷൻ തുടങ്ങിയ ശേഷം അഡ്ഹോക് സമിതിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ എത്ര സ്ഥലത്തു മലയാള പഠന വേദികൾ ആരംഭിക്കാൻ കഴിഞ്ഞുവെന്ന നിസാര ചോദ്യത്തിൽ തന്നെ ലഭിക്കും അഡ്ഹോക് സമിതി അംഗങ്ങളുടെ സംഭാവനകൾ. നിലവിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്ന മുഴുവൻ മലയാള പഠന കേന്ദ്രങ്ങളും തന്നെ മലയാളം മിഷൻ യുകെയിൽ എത്തുന്നതിനു മുൻപ് തുടക്കമിട്ടവയാണ്.
സാഹിത്യ, മാധ്യമ മേഖലയിൽ സംഭാവന നൽകിയിട്ടുള്ള യുകെ മലയാളി എന്ന നിലയിലാണ് ഇടതു പക്ഷ ചിന്താഗതിക്കാരനായ മുരളി വെട്ടത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷൻ അഡ്ഹോക് സമിതി രൂപം കൊള്ളുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തു കേരള സർക്കാർ മലയാളം മിഷനു രൂപം നൽകിയത് ആണെങ്കിലും പിണറായി സർക്കാർ എത്തിയപ്പോൾ മിഷൻ ഡയറക്ടർ ആയി ചുമതലയേറ്റ പ്രൊഫ. സുജ സൂസൻ ജോർജിന്റെ വ്യക്തിപരമായ താൽപ്പര്യമാണ് മിഷനെ വിദേശത്തും മറുനാട്ടിലും കൂടുതൽ സജീവമാക്കാൻ കാരണമായത്.
ഉമ്മൻ ചാണ്ടിയുടെ കാലത്തു യുകെയിലെ കോൺഗ്രസ് പ്രവർത്തകരിൽ ചിലർ ഇതിനായി സർക്കാരിനെ സമീപിച്ചെങ്കിലും ഇത്തരം കാര്യങ്ങളിൽ കോൺഗ്രസ് സർക്കാരുകളുടെ അനവധാനത മലയാളം മിഷൻ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു. എന്നാൽ സുജ സൂസൻ മുൻകൈ എടുത്തു മലയാളം മിഷൻ യുകെയിൽ എത്തിക്കാൻ ശ്രമം നടത്തിയപ്പോൾ അതിനെ യുകെയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ യുക്മയുടെ കുടക്കീഴിൽ എത്തിക്കാൻ അന്നത്തെ പ്രസിഡന്റ് മാമൻ ഫിലിപ്പ് സജീവമായ ശ്രമം നടത്തിയെങ്കിലും യുകെയിലെ ഇടതു പക്ഷ പ്രവർത്തകർ നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കത്തെഴുതി ആ ശ്രമം തകർക്കുക ആയിരുന്നു.
തുടർന്ന് സമവായ ഫോർമുല രൂപം കൊള്ളുകയും സി എ ജോസഫും സുജു ജോസഫും യുക്മ പ്രതിനിധികളായി അഡ്ഹോക് സമിതിയിൽ ഇടം പിടിക്കുക ആയിരുന്നു. ഇവർ അടക്കം ഭൂരിഭാഗവും കസേര മാത്രമാണ് ലക്ഷ്യമിട്ടതെന്ന് കഴിഞ്ഞ ഒന്നര വർഷം തെളിയിച്ചു. പത്തംഗ അഡ്ഹോക് സമിതിയിൽ ഒരു വിഡിയോ കോൺഫറസിനു മിഷൻ ഡയറക്ടർ ശ്രമിച്ചപ്പോൾ വെറും മൂന്നു പേരാണ് ഒരു യോഗം ചേരാൻ പോലും സമ്മതം അറിയിച്ചത്. തുടർന്നാണ് ഇത്ര തിരക്കുള്ളവരെ വച്ച് ഇനി അഡ്ഹോക് സമിതി മുന്നോട്ടു പോകുന്നതിൽ അർഥം ഇല്ലെന്നു ഡയറക്ടർ തീരുമാനിക്കാൻ കാരണമായത്.
സജീവമായി പ്രവർത്തിക്കുന്ന പല സ്കൂളുകളിൽ നിന്നും ഈ ഘട്ടത്തിൽ മിഷൻ ഡയറക്ടർക്കു നേരിട്ട് അഡ്ഹോക് സമിതിയുടെ നിർജീവാവസ്ഥ ചൂണ്ടിക്കാട്ടി പരാതി ലഭിക്കുകയും ചെയ്തു. മലയാള ഭാഷയോട് അൽപം എങ്കിലും സ്നേഹം ഉള്ളവരെ കണ്ടെത്തി ചാപ്റ്റർ രൂപം നൽകണം എന്നാണ് പരാതികളിലെ പ്രധാന ഉള്ളടക്കം. നോമിനേഷൻ സമ്പ്രദായം വഴി കസേര മോഹികൾ സ്ഥാനം പിടിച്ചെടുത്താൽ ഒരിക്കലും മിഷൻ വിഭാവനം ചെയ്യുന്ന തരത്തിൽ പ്രവർത്തനം മുന്നോട്ടു പോകില്ല എന്ന് നിലവിലെ അഡ്ഹോക് സമിതി തീരുമാനിച്ചതിനാൽ സ്ഥിരം സമിതി രൂപം കൊള്ളുമ്പോൾ ഭൂരിഭാഗം സ്ഥാനങ്ങളും സജീവമായി പ്രവർത്തിക്കുന്ന മലയാള പഠന കേന്ദ്രങ്ങൾക്ക് തന്നെ ലഭിക്കും എന്നും മിഷൻ ഡയറക്ടർ സുജ സൂസൻ സൂചിപ്പിച്ചു.
കഴിഞ്ഞ വർഷം മുതൽ തന്നെ മിഷൻ ഡിറക്ടർ യുകെയിൽ എത്തി കൂടുതൽ പഠന വേദികൾ ആരംഭിക്കാൻ സഹായകമാകും വിധം പ്രവർത്തനം സജീവമാക്കാൻ തയാറായിരുന്നു. എങ്കിലും അഡ്ഹോക് സമിതി ജീവനറ്റു പോയതാണ് പലയിടത്തും മലയാളം ക്ലാസുകൾ തുടങ്ങാൻ ഉള്ള ശ്രമത്തെയും വിപരീതമായി ബാധിച്ചത്. നിലവിൽ പത്തു സ്ഥലങ്ങളിൽ എങ്കിലും മലയാളം ക്ലാസുകൾ ആരംഭിക്കാൻ പ്രാദേശികമായി ശ്രമം നടക്കുന്നുണ്ടെങ്കിൽ ഇതിൽ ഒരിടത്തു പോലും നിലവിലെ അഡ്ഹോക് സമിതി അംഗങ്ങൾക്ക് സ്വാധീനം ഇല്ലെന്നതാണ് വസ്തുത. മലയാളം മിഷനിൽ രജിസ്റ്റർ ചെയ്യുന്നതടക്കം ഉള്ള കാര്യങ്ങൾക്കു ആരെ വിളിക്കും എന്ന കാര്യത്തിലും പ്രാദേശികമായി മുന്നിട്ടിറങ്ങുന്നവർക്കു ധാരണയില്ല. ഒടുവിൽ മിഷന്റെ തിരുവനന്തപുരത്തെ ഓഫിസിൽ നേരിട്ട് ബന്ധപ്പെടുവാനാണ് ഇവർ ശ്രമിക്കുന്നത്.
യുകെ ചാപ്റ്റർ കോ ഓഡിനേറ്റർ മുരളി വെട്ടത്തിനെ കൂടാതെ ഇടത് സാംസ്കാരിക സംഘടനാ സമീക്ഷ പ്രതിനിധികൾ ആയ ജയപ്രകാശ്, ജിനേഷ് മാഞ്ചസ്റ്റർ, സ്വപ്ന പ്രവീൺ, എബ്രഹാം കുര്യൻ, യുക്മ പ്രതിനിധികൾ ആയ സി എ ജോസഫ്, സുജു ജോസഫ്, എംഎ യുകെ പ്രതിനിധി ശ്രീജിത്ത്, കെന്റ് മലയാളി ബേസിൽ ജോൺ, ഇന്ദുലാൽ സോമൻ എന്നിവരാണ് നിലവിലെ അഡ്ഹോക് സമിതിയിൽ ഉള്ളത്. ഇവരിൽ ബഹുഭൂരിഭാഗവും സ്ഥിരം സമിതി വരുമ്പോൾ പുറത്താകും എന്നുറപ്പാണ്.
സ്ഥിരം സമിതി എത്തുമ്പോഴും കസേരയ്ക്കായി കടിപിടി ഉറപ്പാണ് എന്നതിനാൽ മുരളി വെട്ടത്തിനെ തൽസ്ഥാനത്തു നിലനിർത്തിയാകും പുനഃ സംഘടനാ എന്ന സൂചന ലഭ്യമാണ്. സമിതിയിൽ ആരൊക്കെ ആവശ്യമാണ് എന്ന് നിലവിൽ സജീവമായി പ്രവർത്തിക്കുന്ന മലയാള പഠന കേന്ദ്രങ്ങളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മിഷൻ വൃത്തങ്ങൾ. ഇവരുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകിയുള്ള സ്ഥിരം സമിതിയാകും ഇനി യുകെ ചാപ്റ്റർ ആയി രൂപം കൊള്ളുക. പത്തു വർഷത്തെ മലയാള പഠന പദ്ധതിയാണ് മിഷൻ രൂപം നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് കോഴ്സ്, ഡിപ്ലോമ കോഴ്സ്, ബിരുദ നിലവാരമുള്ള കോഴ്സ്, ബിരുദാനന്തര കോഴ്സ് എന്ന നിലയിലാണ് പത്തു വർഷത്തെ പഠന സമ്പ്രദായത്തെ വേർ തിരിച്ചിരിക്കുന്നത്. ഇപ്പോൾ മലയാളം മിഷനുമായി സജീവമായി ബന്ധമുള്ള പഠന കേന്ദ്രങ്ങൾ രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ കണിക്കൊന്ന പാഠപുസ്തകമാണ് പഠിപ്പിക്കുന്നത്.
നിലവിൽ ഇപ്സ്വിച്ച്, കവൻട്രി, മാഞ്ചസ്റ്റർ, ബ്ലാക്ബെൺ, വോക്കിങ്, കെന്റ്, വാറ്റ്ഫോർഡ്, സൗത്താംപ്ടൺ, റെഡ്ഡിച്ച്, ലണ്ടൻ എന്നിവിടങ്ങളിലാണ് സജീവമായ മലയാള പഠന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്