കണ്ണേ...കരളേ...ഉണ്ണിത്താനെ; മണ്ഡലത്തിലെത്തിയ രാജ്മോഹൻ ഉണ്ണിത്താന് ആവേശകരമായ സ്വീകരണം നൽകി പ്രവർത്തകർ; ട്രെയിൻ പ്ലാറ്റ്ഫോമിലെത്തി കാല് നിലത്ത് വയ്ക്കും മുൻപ് സ്ഥാനാർത്ഥിയെ തോളിലേറ്റി യുവാക്കൾ; സ്റ്റേഷന് പുറത്തെത്തിക്കാൻ കഷ്ടപ്പെട്ട് സുരക്ഷ ഉദ്യോഗസ്ഥർ; തലശ്ശേരിയിൽ കോടിയേരിയെ വിറപ്പിച്ച ഉണ്ണിത്താൻ കാസർഗോഡിനെ ഇളക്കി മറിച്ച് മാസ് എൻട്രി നടത്തിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കാസർഗോഡ്: ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രഖ്യാപനം വന്നപ്പോൾ അപ്രതീക്ഷിതമായിരുന്നു കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ തീപ്പൊരി പ്രാസംഗികൻ രാജ്മോഹൻ ഉണ്ണിത്താൻ എത്തിയത്. ഇടത് കോട്ടയായ കാസർഗോഡ് മണ്ഡലത്തിൽ ജനകീയനായ സതീഷ് ചന്ദ്രനെ തന്നെ ഇടത്പക്ഷം അവതരിപ്പിച്ചതോടെ കോൺഗ്രസ് നില പരുങ്ങലിലായിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ മുതലുള്ള കോൺഗ്രസ് പ്രവർത്തകരുടെ ആവേശം തന്നെയാണ് ഇന്ന് ഉണ്ണിത്താൻ മണ്ഡലത്തിൽ എത്തിയപ്പോഴും കണ്ടത്. കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉണ്ണിത്താനെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ ഉണ്ണിത്താനെ കാല് നിലത്ത് തൊടും മുൻപ് പ്രവർത്തകർ തോളിലേറ്റി
ഉണ്ണിത്താൻ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ ആർപ്പ് വിളിച്ചും കണ്ണേ കരളേ ഉണ്ണിത്താനേ എന്ന മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പൊലീസും റെയിൽവേ സുരക്ഷ ഉദ്യോഗസ്ഥരും വളരെ കഷ്ടപ്പെട്ടാണ് ഉണണിത്താനെ പുറത്ത് എത്തിച്ചത്. തോളിലേറ്റി ആർപ്പ് വിളച്ച് സ്നേഹപ്രകടനം നടത്തുന്ന പ്രവർത്തകരെ കൈവീശിക്കാണിച്ചും അഭിവാദ്യം ചെയ്തുമാണ് ഉണ്ണിത്താൻ പ്രവർത്തകരുടെ സ്നേഹത്തിന് മറുപടി നൽകിയത്.
പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ് ശരത്ലാൽ എന്നിവരുടെ കൊലപാതകത്തിന്റെ അലയൊലികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിപിഎം അക്രമ രാഷ്ട്രീയത്തിന് എതിരെ ഉണ്ണിത്താന്റെ തീപ്പൊരി പ്രസംഗം കൂടിയാകുമ്പോൾ കാസർഗോഡ് വലിയ ചലനമുണ്ടാകുമെന്നും വിജയം അപ്രാപ്യമല്ലെന്നും യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നു. ഇവിടങ്ങളിൽ ഉൾപ്പടെ ഉണ്ണിത്താൻ എത്തും. പെരിയയിൽ നിന്ന് തന്നെയാകും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രചാരണം ആരംഭിക്കുന്നതും.
ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതിൽ കാസർഗോട്ടെ കോൺഗ്രസ്സിലും യു.ഡി.എഫിലും അതിരു കവിഞ്ഞ ആവേശത്തിരയിളക്കമാണ്. ചാനലുകളിൽ എതിരാളികളെ നിലം പരിശാക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോട്ട് ചരിത്രം മാറ്റിയെഴുതുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് അണികൾ. മഞ്ചേശ്വരത്ത് കാരനായ കെപിസിസി. എക്സിക്യൂട്ടീവ് അംഗം സുബ്ബയ്യറെയുടെ പേരായിരുന്നു കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ആദ്യമുയർന്നു വന്നത്. എന്നാൽ സുബ്ബയ്യറെയുടെ സ്വാധീനം മഞ്ചേശ്വരം, കാസർഗോഡ് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ ലഭ്യമാവൂ എന്ന തിരിച്ചറിവിലാണ് പ്രമുഖനായ രാജ്മോഹനെ മണ്ഡലത്തിൽ ഇറക്കുമതി ചെയ്തത്.
അടുത്തിടെ നാടിനെ നടുക്കിയ പെരിയ ഇരട്ട കൊലപാതകം വിഷയമാക്കി അക്രമ രാഷ്ട്രീയത്തിനെതിരെ ജനവിധി തേടാൻ ഇത്രയും ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്ന് കെപിസിസി. തന്നെ തീരുമാനമെടുക്കുകയായിരുന്നു. അതിന് സർവ്വതാ യോഗ്യൻ രാജ്മോഹൻ ഉണ്ണിത്താനെന്ന വാഗ്മിയെ തന്നെയാണ് കാസർഗോഡിന് ലഭിച്ചത്. എതിരാളികളെ വാക്കുകൊണ്ടും നോക്കുകൊണ്ടും നിലം പരിശാക്കുന്ന പ്രവർത്തന ശൈലി ഇനി കാസർഗോട്ടെ അംങ്കത്തിന് മാറ്റുകൂട്ടും. പതിവിലുപരി നാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇനി കാസർഗോഡ് വേദിയാവുക. കാസർഗോട്ടെ ന്യൂജൻ യുവാക്കളെ വാക്ചാതുര്യം കൊണ്ട് വശംവദരാക്കാനാണ് രാജ്മോഹൻ ഉണ്ണിത്താൻ ശ്രമിക്കുക. ദക്ഷിണ കേരളീയനെങ്കിലും വടക്കേ മലബാറിൽ സിപിഎം. കോട്ടയായ തലശ്ശേരിയിൽ പോരാടിയ ചരിത്രവും രാജ്മോഹനുണ്ട്.
2006 ൽ സിപിഎം. ലെ കോടിയേരി ബാലകൃഷ്ണനോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മലബാറിലെ രാഷ്ട്രീയ ശൈലി നല്ലവണ്ണം ഗ്രഹിച്ച ആളായിരുന്നു ഉണ്ണിത്താൻ. സിറ്റിങ് എം. പി.യായ പി. കരുണാകരൻ മത്സര രംഗത്ത് നിന്ന് മാറുകയും പകരം എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രനെ മത്സര രംഗത്ത് ഇറക്കുകയും ചെയ്തു കഴിഞ്ഞു. എന്നാൽ ഓരോ തവണയും സിപിഎം. വിജയം ആവർത്തിച്ചെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞ് വരുന്നതാണ് ഈ മണ്ഡലത്തിൽ കാണുന്നത്.
2004 ൽ 1,08,256 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കരുണാകരൻ വിജയക്കൊടി നാട്ടിയത്. എന്നാൽ രണ്ടാം തവണ 2009 ൽ മത്സരിച്ചപ്പോൾ കരുണാകരന്റെ ഭൂരിപക്ഷം 64, 427 ആയി കുറയുകയായിരുന്നു. കഴിഞ്ഞ തവണ കരുണാകരന്റെ ഭൂരിപക്ഷം 6,921 ലേക്ക് ഇടിയുകയായിരുന്നു. സിപിഎം. ന്റെ ഈ പഴയ കോട്ട തകർന്നതിന് സമമായിരുന്നു 2014 ലെ വിജയം. എന്നാൽ ഈ മണ്ഡലം വീണ്ടും ഭൂരിപക്ഷം വർദ്ധിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സതീഷ് ചന്ദ്രനെ പോലുള്ള ജനപ്രിയ സ്ഥാനാർത്ഥിയെ സിപിഎം. ഇറക്കിയിട്ടുള്ളത്.
കഴിഞ്ഞ തവണ കോൺഗ്രസ്സിലെ ടി.സിദ്ദിഖായിരുന്നു കരുണാകരനെ നേരിട്ടത്. അതുകൊണ്ടു തന്നെ യു.ഡി.എഫിനെ സംബന്ധിച്ച് ആത്മവിശ്വാസം ഇത്തവണ വർദ്ധിച്ചിരിക്കയാണ്. പ്രധാനമായും പെരിയ ഇരട്ട കൊലപാതകവും അതിൽ സിപിഎം.നുള്ള പങ്കുമായിരിക്കും ഈ മണ്ഡലത്തിലെ ചർച്ചാ വിഷയം. സർവ്വായുധങ്ങളും ഉപയോഗിച്ച് രാജ്മോഹൻ ഉണ്ണിത്താൻ പടക്കളത്തിലിറങ്ങുമ്പോൾ യു.ഡി.എഫ് അണികൾക്കും ആത്മവിശ്വാസം പതിൻ മടങ്ങ് വർദ്ധിച്ചിരിക്കയാണ്.
സമീപകാല കാസർഗോഡിന്റെ ചരിത്രത്തിൽ ഇത്രയും ശക്തനായ ഒരു സ്ഥാനാർത്ഥിയെ യു.ഡി.എഫിന് ആദ്യമായാണ് ലഭിച്ചതെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഏതായാലും കാസർഗോട്ടെ മത്സരം പൊടിപാറുമെന്ന സൂചനയാണ് ലഭിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും ഐ രാമറെയും കാസർഗോട്ടെ ചരിത്രം തിരുത്തിയതു പോലെ ഇത്തവണ ഈ മണ്ഡലം യു.ഡി.എഫിന് അടിയറവു പറയുക തന്നെ ചെയ്യുമെന്ന് സ്ഥാനാർത്ഥിയായ ഉണ്ണിത്താൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍